ന്യൂദൽഹി : രാജ്യത്തെ നടുക്കിയ സ്ഫോടനമാണ് കഴിഞ്ഞ ദിവസം ചെങ്കോട്ടയ്‌ക്ക് മുന്നിൽ നടന്നത്. 12 പേർക്കാണ് ജീവൻ നഷ്ടമായത് . പരിക്കേറ്റ മൂന്ന് പേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. തിങ്കളാഴ്ച വൈകീട്ടുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പത് മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. 20 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുള്ള ട്രാഫിക് സിഗ്‌നലില്‍ വേഗത കുറച്ച് സഞ്ചരിക്കുകയായിരുന്ന കാറിലാണ് ശക്തമായ സ്‌ഫോടനമുണ്ടായത്.
ഫരീദാബാദില്‍ ഹരിയാണ-ജമ്മു കശ്മീര്‍ പോലീസ് സ്‌ഫോടകവസ്തുക്കളുമായി പിടികൂടിയ സംഭവവും ചെങ്കോട്ട സ്‌ഫോടനവും ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഫരീദാബാദില്‍നിന്ന് പിടികൂടിയവരുടെ പങ്കാളിയായ ഡോക്ടര്‍ ഉമര്‍ ഉന്‍ നബി നടത്തിയ ചാവേര്‍ സ്‌ഫോടനമാണ് ചെങ്കോട്ടയിലേതെന്നാണ് വിവരം.
എന്നാൽ ഇപ്പോൾ സ്ഫോടനത്തിൽ പങ്കാളികളെന്ന് സംശയിക്കുന്ന ഭീകരരെ വെളിപ്പിക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ തീവ്ര മതമൗലികവാദികൾ . ബീഹാറിലെ തെരഞ്ഞെടുപ്പുമായി സ്ഫോടനത്തെ ബന്ധപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത് . ഒപ്പം മൂന്നാഴ്ച മുമ്പ്, ഭീകര സംഘടനയായ ജെയ്‌ഷെ-ഇ-മുഹമ്മദിനെ പിന്തുണയ്‌ക്കുന്ന പോസ്റ്ററുകൾ ശ്രീനഗറിന്റെ പല ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടതിനെ മറച്ച് വയ്‌ക്കാനും ശ്രമം നടക്കുന്നുണ്ട്. സ്ഫോടകവസ്തുക്കളുമായി പിടിയിലായവർ നിരപരാധികളാണെന്നും, അവരെ മതം നോക്കി കുടുക്കുകയാണെന്നുമാണ് ഇരവാദം .
















