Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഭാരതത്തിൽനിന്നുള്ള ആ ഫോൺവിളി ആരുടേതായിരുന്നു? ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ന് ജീവിച്ചിരിക്കുന്നത് അതുകൊണ്ടാണ്…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2025, 06:17 pm IST
in News, India, World

ധാക്ക: കഴിഞ്ഞ വർഷം ബംഗ്ലാദേശിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ഭരണ അട്ടിമറിക്കിടെ ഭാരതത്തിൽനിന്ന് ഒരു ഫോൺ വിളി പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് കിട്ടി. പിന്നീടുണ്ടായിരുന്ന 10 മിനിട്ടിനിടയിലെ നിർണ്ണായക തീരുമാനം ശരിയായതിനാലാണ് ഇന്ന് ഷെയ്ഖ് ഹസീന ജീവിച്ചിരിക്കുന്നത്. അല്ലായിരുന്നെങ്കിൽ അവർക്ക് അച്ഛന്റെ ഗതി വന്നേനെ. പ്രധാനമന്ത്രിയായിരുന്ന അച്ഛൻ മുജീബ് റഹ്മാനെ ജനക്കൂട്ടം ആക്രമിച്ച് തല്ലിക്കൊല്ലുകയായിരുന്നു.

ദീപ് ഹാൽഡർ, ജയ്ദീപ് മജുംദാർ, ഷാഹിദുൽ ഹസൻ ഖോകോൺ എന്നിവർ ചേർന്ന് രചിച്ച ‘ഇൻഷാ അള്ള ബംഗ്ലാദേശ്: ദി സ്‌റ്റോറി ഓഫ് ആൻ അൺഫിനിഷ്ഡ് റെവല്യൂഷൻ’ എന്ന പുസ്തകത്തിലാണ് ആ വിവരം.
ബംഗ്ലാദേശിൽ യുവാക്കൾ നയിച്ച പ്രതിഷേധങ്ങൾ ആഗസ്ത് 5 ന് അക്രമാസക്തമായി. ധാക്കയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ ജനക്കൂട്ടം അതിക്രമിച്ചു കയറി.
പ്രതിസന്ധിയുടെ മൂർദ്ധന്യത്തിൽ, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗണഭനിലുണ്ടായിരുന്ന ഷെയ്ഖ് ഹസീനയ്‌ക്ക് ഒരു ഫോൺ വിളികിട്ടി. സീനക്ക് നന്നായി അറിയാവുന്ന ഒരു മുതിർന്ന ഭാരതീയ ഉദ്യോഗസ്ഥനിൽ നിന്നായിരുന്നു ഫോൺ വിളി. സംഭാഷണത്തിന് മിനിറ്റുകൾക്കുള്ളിൽ ഹസീന ബംഗ്ലാദേശ് വിടാൻ തീരുമാനിച്ചു. ജനക്കൂട്ടം തന്റെ വസതിയിൽ എത്തുന്നതിന് കഷ്ടിച്ച് 20 മിനിറ്റ് മുമ്പ് അവർ ഹെലികോപ്റ്ററിൽ രക്ഷപ്പെടുകയായിരുന്നു. ഒരു കാർഗോ വിമാനത്തിൽ കയറി ഭാരതത്തിലേക്ക് എത്തി. ഉച്ചയ്‌ക്ക് 1:30 ന് ആയിരുന്നു ആ ഫോൺവിളി. അത് ലഭിച്ചില്ലായിരുന്നുവെങ്കിൽ, ഹസീനയ്‌ക്ക് സ്വന്തം പിതാവ് ഷെയ്ഖ് മുജിബുർ റഹ്മാന്റെ അതേ വിധി നേരിടേണ്ടിവന്നേനെ എന്ന് പുസ്തകം ചൂണ്ടിക്കാണിക്കുന്നു.

പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വഹിച്ചുവരുന്ന ഏത് വിമാനത്തിനും സ്വന്തം വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ വ്യോമയാന അധികൃതർ അനുമതി നൽകിയിരുന്നു.
2024 ആഗസ്ത് 5 ന് ഉച്ചയ്‌ക്ക് 1:30 വരെ ബംഗ്ലാദേശ് ആർമി ചീഫ് ജനറൽ വക്കർ ഉസ്‌സമാനും വ്യോമസേന, നാവികസേനാ മേധാവികളും ചേർന്ന് ശ്രമിച്ചെങ്കിലും ‘ധൈര്യശാലിയായ’ ഹസീന രാജ്യം വിട്ടുപോകാൻ തയ്യാറായില്ല എന്ന് പുസ്തകം അവകാശപ്പെടുന്നു. സഹോദരി ഷെയ്ഖ് റെഹാനയെ ഒളിച്ചോടാതിരിക്കാനുള്ള കാരണങ്ങൾ ബോധ്യപ്പെടുത്താൻ ഹസീന ശ്രമിച്ചു. ഭാരതത്തിലേക്ക് പോകൂ എന്ന് അമേരിക്കയിൽ കഴിയുന്ന മകൻ സജീബ് വാജെദ് പറഞ്ഞു. അപ്പോഴൊന്നും തീരുമാനമെടുക്കാൻ ഹസീന തയാറായില്ല. ഭ്രാന്തമായ ആവേശത്തിൽ ജനക്കൂട്ടം ഗണഭവനിലേക്ക് മുന്നേറുകയകായിരുന്നു. ‘സ്വന്തം രാജ്യം വിടുന്നതിനേക്കാൾ മരിക്കുമെന്ന്’ പറഞ്ഞ് ഹസീന വീട് വിടാൻ വിസമ്മതിച്ചു.
അതിനിടയിലാണ് ഭാരതത്തിൽനിന്നുള്ള നിർണായകമായ ഫോൺ വിളിചെന്നത്. വിശ്വസനീയനായ ആ ഭാരത ഉദ്യോഗസ്ഥന്റെ ഫോൺ വിളിയിലൂടെ വ്യക്തമായ സന്ദേശം കിട്ടിയതിനു ശേഷമാണ് ഹസീന ബംഗ്ലാദേശ് വിടാൻ തീരുമാനിച്ചത്.

പോകുന്നതിനുമുമ്പ്, ഒരു പ്രസംഗം റെക്കോഡ് ചെയ്യാൻ ഹസീന അനുമതി തേടി, പക്ഷേ ജനക്കൂട്ടം ഗണഭവനത്തിലേക്ക് ഇരച്ചുകയറിയതിനാൽ സൈനിക മേധാവികൾ അവരുടെ അഭ്യർത്ഥന നിരസിച്ചു.

ഒടുവിൽ ഹസീന ഭാരതത്തിലെത്തി, ഗാസിയാബാദിലെ ഹിൻഡൺ എയർബേസിൽ വന്നിറങ്ങി, അന്നുമുതൽ അവർ ഭാരതത്തിൽ പ്രവാസത്തിലാണ്.

Tags: modi#Benglades#SheikHAseena#EscapeToIndia#PhoneCall
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

News

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

മോദി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ വൈദ്യുതീകരിച്ചുവെന്ന് ശ്ലാഘിച്ച് ഷ്നീഡര്‍ ഇലക്ട്രികിലെ വൈസ് പ്രസിഡന്‍റ് ആലിസ് വില്യംസ്

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.