Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ആര്‍. ഹരി: അസ്തമിക്കാത്ത ജ്ഞാനസൂര്യന്‍

ആര്‍എസ്എസ് അഖില ഭാരതീയ ബൗദ്ധിക് പ്രമുഖും കിടയറ്റ പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന ആര്‍. ഹരി ലോകത്തോട് വിട പറഞ്ഞിട്ട് രണ്ടുവര്‍ഷം തികഞ്ഞു

മുരളി പാറപ്പുറം by മുരളി പാറപ്പുറം
Oct 30, 2025, 09:46 am IST
in Main Article

രാഷ്‌ട്രീയ സ്വയംസേവക സംഘം എന്ന മഹാ പ്രസ്ഥാനത്തിന്റെ ആശയാദര്‍ശങ്ങള്‍ സമൂഹത്തില്‍ പുലര്‍ന്നു കാണാന്‍ സംഘടനാപരമായും സൈദ്ധാന്തികമായും അനുനിമിഷമെന്നോണം പ്രവര്‍ത്തിച്ച മഹാത്മാവായിരുന്നു ഹരിയേട്ടന്‍ എന്ന ആര്‍. ഹരി. എറണാകുളത്ത് ജനിച്ച് സ്വയംസേവകനും പ്രചാരകനുമാവുകയും, സംഘത്തിന്റെ വിവിധ ചുമതലകള്‍ വഹിച്ച് അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് വരെയായ ഹരിയേട്ടന്റെ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ സംഘത്തിനു സമര്‍പ്പിച്ചതായിരുന്നു. നിരവധി വെല്ലുവിളികള്‍ നേരിട്ടാണല്ലോ കേരളത്തില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘം വളര്‍ന്നത്. ആശയപരവും സംഘടനാപരവുമായ ഈ വെല്ലുവിളികളെ മുന്‍നിരയില്‍ നിന്ന് നേരിട്ട ഒരാളായിരുന്നു ഹരിയേട്ടന്‍. സംഘപ്രസ്ഥാനത്തിന്റെ ചരിത്രത്തിനൊപ്പം സഞ്ചരിച്ചയാളെന്ന് നിസ്സംശയം പറയാം. സംഘത്തിന്റെ ആശയങ്ങള്‍ ആഴത്തിലും പരപ്പിലും ഉള്‍ക്കൊള്ളുകയും, ആര്‍ക്കും മനസ്സിലാവുന്ന വിധത്തില്‍ പ്രചരിപ്പിക്കുകയും ചെയ്ത ഒരാളായിരുന്നു ഹരിയേട്ടന്‍.

സംഘസാഹിത്യം എന്നു വിശേഷിപ്പിക്കപ്പെടുന്നവയില്‍ ഹരിയേട്ടന്റെ രചനകള്‍ വളരെ വിപുലമാണ്. സംഘത്തിന്റെ ആശയാടിത്തറ ഉറപ്പിക്കുന്നതില്‍ ഈ രചനകള്‍ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്തെഴുതിയാലും അത് ആധികാരികമായിരിക്കുക എന്നത് ഹരിയേട്ടന് ലഭിച്ച ഒരു വരപ്രസാദം തന്നെയായിരുന്നു. പറയുന്നതിലെ കൃത്യതയും സൂക്ഷ്മതയും ആര്‍ക്കും നിഷേധിക്കാന്‍ കഴിയുമായിരുന്നില്ല. സംഘത്തിന്റെ ആശയം പരിസ്ഥിതി നിരപേക്ഷമായിരിക്കുമ്പോള്‍ തന്നെ പ്രയോഗതലത്തില്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനുള്ള കഴിവ് സംഘത്തിനുണ്ടെന്ന നിലപാട് ഹരിയേട്ടന്‍ അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. യാഥാസ്ഥിതികത്വം ആ മനസ്സിനെ തൊട്ടുതീണ്ടിയിരുന്നില്ല. ഒരിക്കല്‍പോലും മാമൂലുകളുടെ തടവുകാരന്‍ ആയിരുന്നില്ല. ഭാരതത്തിന്റെ പൗരാണിക സംസ്‌കാരത്തില്‍ അഭിമാനിക്കുമ്പോള്‍ തന്നെ പഴയതെല്ലാം നല്ലതും പുതിയത് മോശവും എന്ന വിചാരഗതിയല്ല ഹരിയേട്ടനെ നയിച്ചത്. ഇക്കാര്യത്തില്‍ ‘അച്ഛന്‍ കുത്തിയ കിണറ്റിലെ ഉപ്പുവെള്ളം കുടിക്കാന്‍ മകന്‍ ബാധ്യസ്ഥനാണെന്നു പറയുന്നത് അംഗീകരിക്കാനാവില്ല’എന്ന മൂന്നാം സര്‍സംഘചാലക് ബാളാ സാഹേബ് ദേവറസ്ജിയുടെ ചിന്തകളോട് ഹരിയേട്ടന്‍ ഏറെ അടുത്തുനിന്നു.

വിജ്ഞാനത്തിന്റെ വിവിധ മേഖലകളില്‍ ഹരിയേട്ടന് ഉണ്ടായിരുന്ന പാണ്ഡിത്യം അപാരമായിരുന്നു. സാഹിത്യം, രാഷ്‌ട്രമീമാംസ, ചരിത്രം, സംസ്്കാരം, ഭാഷ, മതം, ആത്മീയത തുടങ്ങിയ വിഷയങ്ങളുടെ മറ്റാരും കടന്നുചെന്നിട്ടില്ലാത്തമേഖലകളില്‍ പ്രവേശിച്ച് വളരെയധികം ഉള്‍ക്കാഴ്ചയോടെ ഹരിയേട്ടന്‍ പറയുകയും എഴുതുകയും ചെയ്തു. ഈ രചനകള്‍ അമൂല്യ നിധികളായി നിലനില്‍ക്കുന്നു.

മലയാളം, സംസ്‌കൃതം, കൊങ്കിണി, ഹിന്ദി, മറാഠി, തമിഴ്, ഇംഗ്ലീഷ്, ഗുജറാത്തി, ബംഗാളി, അസമിയ ഭാഷകളില്‍ ഹരിയേട്ടന് പ്രാവീണ്യം ഉണ്ടായിരുന്നു. ഇത്രയും ഭാഷകള്‍ അറിയാവുന്ന മറ്റൊരു മലയാളി ഉണ്ടെന്ന് തോന്നുന്നില്ല. വിവിധ വിഷയങ്ങളില്‍ അന്‍പതിലേറെ മൗലിക രചനകള്‍ ഹരിയേട്ടന്‍ നടത്തിയിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങളുടെ പരിഭാഷകളും നിര്‍വഹിച്ചു. സംഘത്തിന്റെ രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറുടെ സമ്പൂര്‍ണ്ണ കൃതികള്‍ ‘ഗുരുജി സമഗ്ര’ എന്ന പേരില്‍ 12 വാല്യങ്ങളിലായി എഡിറ്റ് ചെയ്തത് ഹരിയേട്ടനായിരുന്നു. മലയാളമടക്കം നിരവധി ഭാരതീയ ഭാഷകളില്‍ ഈ മഹാ ഗ്രന്ഥം പ്രസിദ്ധീകരിക്കുകയുണ്ടായി.

ഏതു വിഷയത്തെക്കുറിച്ചും ആധികാരികമായും യുക്തിഭദ്രമായും സംസാരിക്കുന്ന ആളായിരുന്നു ഹരിയേട്ടന്‍. അതേസമയം നര്‍മ്മബോധം സഹജമായിരുന്നു. പ്രതിപാദിക്കുന്ന വിഷയം ആസ്വാദ്യകരമാക്കാന്‍ ഇതിലൂടെ കഴിഞ്ഞു. ഹരിയേട്ടന്റെ പ്രഭാഷണങ്ങള്‍ ഇതിനു തെളിവായിരുന്നു. ഹരിയേട്ടന്റെ മഹാഭാരത പഠനങ്ങള്‍ മലയാളത്തിനു സമ്മാനിച്ച മൗലികമായ രചനകള്‍ വായനയുടെ പുതിയൊരു വഴിത്താര വെട്ടിത്തുറക്കുകയുണ്ടായി. ‘മഹാഭാരതം പറയപ്പെടാത്ത നേരുകള്‍’ എന്ന രചനയെ തുടര്‍ന്ന് ഒരു ഗ്രന്ഥപരമ്പര തന്നെ ഉണ്ടായി. മഹാഭാരതത്തിലെ ശ്രീകൃഷ്ണന്‍, ഭീഷ്മര്‍, കര്‍ണന്‍, യുധിഷ്ഠിരന്‍, നാരദന്‍, വിദുരര്‍, ദ്രൗപദി എന്നിവരെ കുറിച്ചുള്ള ഹരിയേട്ടന്റെ പുസ്തകങ്ങള്‍ പ്രബലമായ പല ധാരണകളെയും തിരുത്തിക്കുറിക്കുന്നതാണ്. വ്യാസഭാരതം മൂലഗ്രന്ഥം വായിക്കാതെ മറ്റുപലരും നടത്തിയിട്ടുള്ള വ്യാഖ്യാനങ്ങളുടെ അപര്യാപ്തത സഹൃദയരെ ബോധ്യപ്പെടുത്തുന്നതാണ് ഹരിയേട്ടന്റെ മഹാഭാരത പഠനങ്ങള്‍. ‘കാലം കടന്നുപോകെ വ്യാസന്‍ പറഞ്ഞ സംഭവങ്ങളില്‍ വന്ന വ്യതിയാനം ചൂണ്ടിക്കാട്ടുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. വ്യാസന്റെ വരികള്‍ക്ക് അപ്പുറമോ വരികള്‍ക്കിടയിലോ കണ്ണുനീട്ടുന്നതിനു പകരം വരികള്‍ക്കുള്ളില്‍ നട്ടുനിര്‍ത്താനാണ് ശ്രമിച്ചത്. അതുവഴി സംഭവങ്ങള്‍ നടന്നപാടെ വായനക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമല്ലോ.’ ഇതായിരുന്നു ഹരിയേട്ടന്റെ കാഴ്ചപ്പാട്. ഇതനു
സരിച്ചായിരുന്നു രചനാരീതിയും. ഇതിഹാസത്തിന്റെ ദുര്‍വ്യാഖ്യാനങ്ങളെയും ദുരാഖ്യാനങ്ങളെയും നിരാകരിക്കുകയാണ് ഹരിയേട്ടന്‍ ചെയ്തത്. ഹരിയേട്ടന്റെ മഹാഭാരത രചനകള്‍ സമാഹരിച്ച് ഒരൊറ്റ ഗ്രന്ഥമായി പ്രസിദ്ധീകരിച്ചാല്‍ മലയാള സാഹിത്യത്തിലെ മറ്റൊരു നാഴികക്കല്ലായി അത് മാറും. ആദികാവ്യമായ രാമായണത്തിന്റെ യഥാര്‍ത്ഥ ഉള്ളടക്കം എന്താണെന്ന് വ്യക്തമാക്കുന്ന രചനയും ഹരിയേട്ടന്‍ നടത്തിയിട്ടുണ്ട്. ‘ഭഗവദ്ഗീതാ നിഘണ്ടു’ ഹരിയേട്ടന്റെ പാണ്ഡിത്യത്തെ വെളിപ്പെടുത്തുന്ന മറ്റൊരു രചനയാണ്.

സംഘാടകന്‍, പൊതുപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളിലൊക്കെ ഹരിയേട്ടന്‍ വ്യക്തിമുദ്ര പതിപ്പിച്ചു. നീണ്ട എട്ട് പതിറ്റാണ്ടു കാലം സംഘത്തിനും സമൂഹത്തിനും വേണ്ടി ജീവിച്ചു. അവിശ്രമം സജീവമായി പ്രവര്‍ത്തിച്ചു. സംഘടനാപരമായ ഉത്തരവാദിത്വങ്ങള്‍, അത് ദേശീയതലത്തിലായാലും രാജ്യാന്തരതലത്തിലായാലും സ്തുത്യര്‍ഹമായി നിര്‍വഹിച്ചു. സംഘത്തിന്റെ അഖില ഭാരതീയ തലത്തിലെ ചുമതലകള്‍ വഹിച്ച ശേഷം ഒരു പതിറ്റാണ്ട് കാലം ഏഷ്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ ഹിന്ദു സ്വയംസേവക സംഘത്തിന്റെ മാര്‍ഗ്ഗദര്‍ശിയായും ഹരിയേട്ടന്‍ പ്രവര്‍ത്തിച്ചിരുന്നു. സംഘദൗത്യം ഏറ്റെടുത്ത് ഇരുപതോളം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു.

പതിമൂന്നാം വയസ്സിലാണ് ഹരിയേട്ടന്‍ സ്വയംസേവകനാകുന്നത്. സംഘത്തോടൊപ്പം വളരുകയും സംഘത്തെ വളര്‍ത്തുകയും ചെയ്ത ഈ പ്രതിഭാശാലിയുടെ സംഭാവനകളെ ഒരിക്കലും മറക്കാനാവില്ല. സംഘഗംഗയില്‍ അലിഞ്ഞു ചേരുകയും, സംഘത്തിന്റെ സംഘടനാ തത്ത്വങ്ങളെക്കുറിച്ചും ആദര്‍ശനിഷ്ഠയെ കുറിച്ചും ഉത്തമ ബോധ്യമുള്ള കാര്യങ്ങള്‍ ഉറക്കെ പറയുകയും ചെയ്തയാളായിരുന്നു. സംഘപ്രസ്ഥാനം ഈ ജ്ഞാനസൂര്യനോട് ഏറെ കടപ്പെട്ടിരിക്കുന്നു. സംഘചക്രവാളത്തിലെ അസ്തമിക്കാത്ത ജ്ഞാനസൂര്യന്‍.

 

Tags: RSSR Hari#Rangahari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

India

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

Kerala

മുസ്ലിം രാഷ്‌ട്രത്തിലെ ഒരു നേതാവിനെ ഇങ്ങനെ കാണാനോ ചോദ്യങ്ങൾ ചോദിക്കാനോ കഴിയില്ല ; അങ്ങനെ ചോദിച്ചാൽ 10 നിമിഷത്തിനകം തല കാണില്ല ; റെസ്മി ആയിഷ

India

ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.