ബെംഗളൂരു : കർണാടകയിലെ കോൺഗ്രസ് സർക്കാരിന് കനത്ത തിരിച്ചടി . സ്വകാര്യ സംഘടനകൾ സർക്കാർ സ്ഥലങ്ങളിൽ പ്രവർത്തനങ്ങൾ നടത്തുന്നതിന് മുമ്പ് മുൻകൂർ അനുമതി വാങ്ങണമെന്ന് നിർബന്ധമാക്കിയ ഉത്തരവ് ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച് സ്റ്റേ ചെയ്തു.
ജസ്റ്റിസ് നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ച് സർക്കാരിന്റെ നിർദ്ദേശത്തിന് ഇടക്കാല സ്റ്റേ നൽകുകയും കേസ് നവംബർ 17 ലേക്ക് കൂടുതൽ വാദം കേൾക്കാൻ മാറ്റുകയും ചെയ്തു. ഇതോടെ ആർഎസ്‌എസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് ഇറക്കിയ ഉത്തരവ്, അടുത്ത വാദം കേൾക്കുന്നതുവരെ നിർത്തിവയ്‌ക്കും
.സർക്കാരിന്റെ നിർദ്ദേശത്തെ ചോദ്യം ചെയ്ത് ഹർജി സമർപ്പിച്ചത് പുനശ്ചൈതന്യ സേവാ സംസ്‌ഥേ ആണ്,.ഈ നീക്കം നിയമപരമായ പ്രവർത്തനങ്ങൾ നടത്താനുള്ള സ്വകാര്യ സംഘടനകളുടെ അവകാശങ്ങളെ ലംഘിക്കുന്നുവെന്ന് ഹർജിക്കാർ വാദിച്ചു.
















