Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎം ശ്രീയില്‍ ഒപ്പിടും; പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി

അജി ബുധനൂര്‍byഅജി ബുധനൂര്‍
Oct 20, 2025, 09:17 am IST
inKerala

തിരുവനന്തപുരം: വിദ്യാഭ്യാസ ആവശ്യത്തിനായി കോടിക്കണക്കിന് രൂപയുടെ കേന്ദ്ര ഫണ്ട് ലഭിക്കില്ലെന്ന് വന്നതോടെ പിഎം ശ്രീയില്‍ (പ്രധാന്‍മന്ത്രി സ്‌കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ) ഒപ്പുവയ്‌ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയും നടത്തി. നിരവധി തവണ കേന്ദ്രം ആവശ്യപ്പെട്ടിട്ടും മുഖം തിരിച്ചു നിന്ന സര്‍ക്കാരാണ് വിദ്യാഭ്യാസ ആവശ്യത്തിന് പണം ഇല്ലാതെ വന്നതോടെ തീരുമാനം മാറ്റിയത്.

മുമ്പ് മന്ത്രിസഭയില്‍ വിഷയം വന്നെങ്കിലും സിപിഐയുടെ എതിര്‍പ്പ് കാരണം മാറ്റിവച്ചു. പിഎംശ്രീ എന്ന പേരില്‍ പദ്ധതി നടപ്പിലാക്കില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ ആവശ്യത്തിന് സംസ്ഥാനം പണം കണ്ടെത്തുമെന്നായിരുന്നു വീമ്പിളക്കിയത്. കേന്ദ്രസര്‍ക്കാര്‍ മൂന്ന് വര്‍ഷമായി പദ്ധതി തുടങ്ങിയിട്ട്. അന്ന് ഒപ്പിട്ടിരുന്നെങ്കില്‍ സംസ്ഥാനത്തെ 336 സ്‌കൂളുകള്‍ ഇതിനകം സ്മാര്‍ട്ടാവുകയും 1500 കോടി രൂപ ലഭിക്കുകയും ചെയ്യുമായിരുന്നു. എസ്എസ്‌കെയില്‍ ഫണ്ടില്ലാതെ വിദ്യാഭ്യാസ വകുപ്പ് വട്ടം കറങ്ങുന്നു. വേതനം നല്‍കിയിട്ട് മാസങ്ങളായി. ജീവനക്കാര്‍ സമരവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.

പുതിയ കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരുമെന്നതിനാലാണ് ആദ്യം എതിര്‍പ്പുമായി രംഗത്തുവന്നത്. പദ്ധതിയില്‍ ഒപ്പു വച്ചാല്‍ സ്‌കൂളിനു മുന്നില്‍ ‘പിഎം ശ്രീ സ്‌കൂള്‍’ എന്ന ബോര്‍ഡ് സ്ഥാപിക്കേണ്ടിവരും. ഇതൊന്നും സംസ്ഥാനത്ത് നടപ്പാക്കാന്‍ സര്‍ക്കാരിന് താല്പര്യമില്ല. പദ്ധതിക്കെതിരെ സുപ്രീം കോടതിയില്‍ കേസ് നല്‍കുമെന്നുവരെ മന്ത്രി ശിവന്‍കുട്ടി പറഞ്ഞിരുന്നു.

രാജ്യത്ത് തെരഞ്ഞെടുത്ത സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കിയത്. ഒരു ബ്ലോക്ക് റിസോഴ്‌സിനു കീഴില്‍ രണ്ട് സ്‌കൂളുകള്‍ക്ക് പദ്ധതിയില്‍ നിന്നും സഹായം ലഭിക്കും. ഒരു സ്‌കൂളിന് വര്‍ഷം ഒരു കോടി രൂപയുടെ സഹായവും ലഭിക്കും. പുതിയ വിദ്യാഭ്യാസ നയത്തില്‍ സംസ്ഥാനം ഒപ്പു വയ്‌ക്കാതായതോടെ കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട ഫണ്ടുകളും ലഭിച്ചിരുന്നില്ല. രാജ്യത്താകെ 14, 500 സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 27,360 കോടി രൂപയാണ് ചെലവ്. ഇതിനകം 3700 കോടി കേന്ദ്രം ചെലവഴിച്ചു കഴിഞ്ഞു.

ആരോഗ്യവകുപ്പിലും ഇത്തരത്തിലുള്ള പിന്മാറ്റമുണ്ടായിട്ടുണ്ട്. ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യയോജന പദ്ധതി കൊണ്ടു വന്നപ്പോള്‍ സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് പറഞ്ഞ് കടുത്ത വിമര്‍ശനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയിരുന്നു. പണം ഇല്ലാതായതോടെ പദ്ധതിയില്‍ ഒപ്പ് വയ്‌ക്കേണ്ടി വന്നു.

Tags: Public Education DepartmentPM Sree Scheme
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

എന്‍ടിയു സംസ്ഥാന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നത് സംഘടിത മതസമൂഹം: എം.ടി. രമേശ്

Kerala

‘സ്‌കൂള്‍ മേല്‍ക്കൂരകള്‍ ചോരുമ്പോൾ കേരളം പിഎംശ്രീ പദ്ധതി നിരസിച്ചത് മണ്ടത്തരം’: ശശി തരൂർ

Article

ദേശീയ വിദ്യാഭ്യാസ നയം: യാഥാര്‍ത്ഥ്യത്തിലേക്ക് നോക്കാം

Kerala

പിഎം ശ്രീ പദ്ധതി; ഇടതുകേന്ദ്രങ്ങളിൽ അമ്പരപ്പ്, എതിർപ്പ് പരസ്യമാക്കി ആർജെഡിയും, തലയില്‍ മുണ്ടിട്ടുപോയി ഒപ്പിട്ടുവെന്ന് സന്തോഷ് കുമാർ എം.പി

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.