Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാര്‍ യുദ്ധത്തിനൊരുങ്ങി എന്‍ഡിഎ; സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാകാതെ കോണ്‍ഗ്രസ്; ഒന്നാംഘട്ട നാമനിര്‍ദേശപത്രിക സമര്‍പ്പണതീയതി അവസാനിച്ചു

സീറ്റുവിഭജനവും കഴിഞ്ഞ് സ്ഥാനാര്‍ത്ഥി ലിസ്റ്റും പ്രഖ്യാപിച്ചും പ്രചാരണപരിപാടികള്‍ തയ്യാറാക്കിയും ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ എന്‍ഡിഎ ഒരുങ്ങിക്കഴിഞ്ഞപ്പോള്‍ സീറ്റ് വിഭജനം പോലും പൂര്‍ത്തിയാക്കാനാകാതെ പതറുകയാണ് കോണ്‍ഗ്രസ്- ആര്‍ജെഡി സഖ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2025, 10:12 pm IST
inIndia

പട് ന: സീറ്റുവിഭജനവും കഴിഞ്ഞ് സ്ഥാനാര്‍ത്ഥി ലിസ്റ്റും പ്രഖ്യാപിച്ചും പ്രചാരണപരിപാടികള്‍ തയ്യാറാക്കിയും ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ എന്‍ഡിഎ ഒരുക്കം പൂര്‍ത്തിയാക്കിയപ്പോള്‍ സീറ്റ് വിഭജനം പോലും പൂര്‍ത്തിയാക്കാനാകാതെ പതറുകയാണ് കോണ്‍ഗ്രസ്- ആര്‍ജെഡി സഖ്യം. ഇതിനിടെ നവമ്പര്‍ ആറിന് ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം ഒക്ടോബര്‍ 17 ശനിയാഴ്ച അവസാനിച്ചു.

പ്രധാനപ്പെട്ട ചില മണ്ഡലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസും ആര്‍ജെഡിയും ഏതാനും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. സീറ്റ് വിഭജനചര്‍ച്ച തീരുമാനമാകാതെ നീളുന്നതിനിടയില്‍ 48 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഏകപക്ഷീയമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുകയാണ്. അവസാനമണിക്കൂറുകളില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്കുള്ള നാമനിര്‍ദേശപത്രിക നല്‍കാനുള്ള തിക്കിത്തിരക്കിലാണ് ആര്‍ജെഡിയും കോണ്‍ഗ്രസും മുഴുവന്‍ സീറ്റുകളിലേക്കും സമയം അവസാനിക്കുന്നതിന് മുന്‍പ് പത്രിക നല്‍കാന്‍ കഴിഞ്ഞോ എന്നതറിയാന്‍ ഇനിയും കാത്തിരിക്കണം.

മത്സരത്തിന് മുന്‍പേ മഹാഘട്ബന്ധന്‍ വാടിക്കഴിഞ്ഞുവെന്നാണ് ബിജെപി കുറ്റപ്പെടുത്തുന്നത്. ബിജെപിയ്‌ക്ക് എന്തിനാണ് മഹാഘട്ബന്ധന്റെ പ്രശ്നങ്ങളില്‍ ഇത്രം ആകാംക്ഷ എന്ന തൊടുന്യായം പറഞ്ഞ് രക്ഷപ്പെടാനാണ് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ശ്രമിക്കുന്നത്. പരസ്പരധാരണകള്‍ക്ക് സമയമെടുക്കുമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും തമ്മില്‍ തല്ലിനെ ന്യായീകരിക്കുകയാണ്.

2020ല്‍ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിച്ചുവെന്ന് ലാലുപ്രസാദും മകന്‍ തേജസ്വി യാദവും അവകാശപ്പെടുന്നു. വോട്ട് ചോരി വിഷയത്തിലൂടെ താന്‍ ബീഹാറിനെ ഇളക്കിമറിച്ചെന്ന് രാഹുല്‍ ഗാന്ധി അവകാശപ്പെടുമ്പോഴും കഴിഞ്ഞ തവണത്തേതിനേക്കാള്‍ 20 സീറ്റ് കുറച്ച് നല്‍കാമെന്നാണ് ലാലുവും തേജസ്വിയും പറയുന്നത്. ഇപ്പോള്‍ 60 സീറ്റെങ്കിലും തരൂ എന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി ലാലുവിനോട് കെഞ്ചുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

ആര്‍ജെഡി-കോണ്‍ഗ്രസ് വഴക്കിനിടയില്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ അസ്വാരസ്യം പുകയുന്നുണ്ട്. സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിന് ബീഹാറിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൈക്കൂലിവാങ്ങുന്നതിനെക്കുറിച്ചും വലിയ വിമര്‍ശനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ പലയിടങ്ങളിലും അടിയും നടക്കുന്നുണ്ട്.

സിപിഐ എംഎല്‍ നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യയും മഹാഘട്ബന്ധനില്‍ പ്രശ്നമില്ലെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. അതേ സമയം എത്ര സീറ്റിലാണ് അവരുടെ പാര്‍ട്ടി മത്സരിക്കുന്നത് എന്ന് പറയാന്‍ കഴിയുന്നില്ല. 2020ല്‍ 19 സീറ്റുകളില്‍ മത്സരിച്ചെന്നും ഇക്കുറിയും ഏതാണ്ട് അത്ര തന്നെ സീറ്റില്‍ മത്സരിക്കുമെന്നും മാത്രമേ ദീപാങ്കര്‍ ഭട്ടാചാര്യയ്‌ക്ക് പറയാന്‍ കഴിയുന്നുള്ളൂ.

മഹാഘട്ബന്ധനില്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, സിപിഐഎംഎല്‍, സിപിഐ, സിപിഎം എന്നീ പാര്‍ട്ടികളാണുള്ളത്. മുകേഷ് സാഹ്നിയുടെ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി)യെക്കൂടി ഉള്‍പ്പെടുത്താന‍് ശ്രമം നടക്കുന്നുണ്ടെങ്കിലും ഇവിടെയും സീറ്റുപങ്കുവെയ്‌ക്കുന്ന കാര്യത്തില്‍ ധാരണയായില്ല. ഇതിനിടെ ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയെയും(ജെഎംഎം) മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ തേജസ്വി ശ്രമിക്കുന്നു. ഇവര്‍ക്കും സീറ്റുകൊടുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. വിഐപി, ജെഎംഎം എന്നിവയെക്കൂടി മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതോടെ അവര്‍ക്ക് നല്‍കാനുള്ള സീറ്റുകൂടി കോണ്‍ഗ്രസില്‍ നിന്നും വെട്ടിച്ചുരുക്കാനാണ് തേജസ്വി യാദവിന്റെ തീരുമാനം. ഇത് ഫലത്തില്‍ കോണ്‍ഗ്രസ് ആര്‍ജെഡിയും തമ്മില്‍ വലിയ വഴക്കുകളിലേക്ക് വോട്ടെടുപ്പിന്റെ സമയത്ത് നീങ്ങാന്‍ സാധ്യതയുണ്ട്.

അതേ സമയം മെയ് 6ന് ആദ്യ ഘട്ടവോട്ടെടുപ്പ് നടക്കുന്ന മുഴുവന്‍ സീറ്റുകളിലേക്കും എന്‍ഡിഎ നാമനിര്‍ദേശപത്രികനല്‍കിക്കഴിഞ്ഞു. സ്ത്രീകള്‍ക്ക് പരിഗണന നല്‍കുന്ന സ്ഥാനാര്‍ത്ഥി ലിസ്റ്റാണ് ബിജെപി പുറത്തുവിട്ടത്. യുവവോട്ടര്‍മാര്‍ ധാരാളമുള്ള ബീഹാറിലെ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ യുവത്വത്തിന് പ്രാമുഖ്യവും നല്‍കിയിരിക്കുന്നു. 101 സീറ്റുകള്‍ വീതമാണ് എന്‍ഡിഎയില്‍ നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും സീറ്റ് വിഭജനത്തിന്റെ ഭാഗമായി പങ്കുവെയ്‌ക്കുന്നത്. ആകെയുള്ള 243 സീറ്റുകളില്‍ ബാക്കിയുള്ള 41 സീറ്റുകള്‍ മറ്റ് സഖ്യകക്ഷികളായ എല്‍ജെപി (രാം വിലാസ് പാസ്വാന്‍), എച്ച് എഎം, ആര്‍എല്‍എം എന്നീ പാര്‍ട്ടികള്‍ പങ്കിടും.മോദിയും അമിത് ഷായും നയിക്കുന്ന 40 താരപ്രചാരകരാണ് ബീഹാറില്‍ പ്രചാരണത്തിനിറങ്ങുക. നീതീഷ് കുമാര്‍ എന്ന മുഖ്യമന്ത്രി 10ാം തവണയും അധികാരത്തിനായി പൊരുതുകയാണ്. സുസ്ഥിരതയും വികസനവും ജനക്ഷേമവും തന്നെയാണ് എന്‍ഡിഎ സര്‍ക്കാര്‍ മുന്നോട്ട് വെയ്‌ക്കുന്ന പ്രധാന കാര്യങ്ങള്‍. മഹാഘട്ബന്ധനിലെ ആശയക്കുഴപ്പവും എന്‍ഡിഎയുടെ മുന്നൊരുക്കവും എന്‍ഡിഎയുടെ ഉറച്ച വിജയത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

Tags: NDA victoryBihar assembly electionBihar ElectionBihar Assembly election 2025Mahagathbandhan split
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

India

കോണ്‍ഗ്രസും രാഹുലും മാറണമെന്ന ആവശ്യം ശക്തം; അഖിലേഷ് യാദവിനെ നേതാവാക്കണം

ജേണലിസ്റ്റ് കെ.ജെ. ജേക്കബ്ബ് (ഇടത്ത്) രാഹുല്‍ ഗാന്ധി (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ നാടാറുമാസം കാടാറുമാസം കൊണ്ട് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ ജേക്കബ്

India

അച്ഛന് വേണ്ടി മകളുടെ വൃക്ക വാങ്ങി…തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ കലിമൂത്ത് മകളെ അടിച്ചു പുറത്താക്കി…തേജസ്വി യാദവ് ക്രൂരനെന്ന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.