Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

നവരാത്രി വിഗ്രഹങ്ങളെത്തി; അനന്തപുരിക്ക് ഇനി സരസ്വതീപൂജയുടെ നാളുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2025, 10:17 am IST
inThiruvananthapuram, Kerala

തിരുവനന്തപുരം: വാഗീശ്വരിയുടെ അക്ഷരപൂജയ്‌ക്കായി പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് പുറപ്പെട്ട നവരാത്രി വിഗ്രഹ ഘോഷയാത്ര ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു. വിഗ്രഹ ഘോഷയാത്രയ്‌ക്ക് ഭക്തിനിര്‍ഭരമായ വരവേല്‍പ്പാണ് ഒരുക്കിയത്.

ഘോഷയാത്രയുടെ മൂന്നാം നാള്‍ ആയ ഇന്നലെ രാവിലെ നെയ്യാറ്റിന്‍കരയില്‍ നിന്നാണ് എഴുന്നള്ളത്ത് ആരംഭിച്ചത്. തുടര്‍ന്ന് കരമന ആവടി അമ്മന്‍കോവിലിലെത്തിച്ച വിഗ്രഹങ്ങള്‍ ഇറക്കി പൂജ നടത്തി. വൈകിട്ട് 6ന് ആചാരപരമായി കരമനയില്‍ നിന്ന് ആരംഭിച്ച നവരാത്രി ഘോഷയാത്രയ്‌ക്കൊപ്പം അണിചേരാനും രാത്രിയില്‍ ശ്രീപദ്മനാഭന്റെ മുന്നില്‍ ദേവി എത്തുന്നത് ദര്‍ശിക്കാനും നിരവധി ഭക്തര്‍ ഭക്ത്യാദരപൂര്‍വം കാത്തുനിന്നു.

കരമനയില്‍ നിന്ന് തിരിച്ച ഘോഷയാത്രയില്‍ കുതിര പോലീസ്, സായുധ സേന, മുത്തുക്കുടകളേന്തിയ വനിതകള്‍, മുരുകന്റെ വേഷം കെട്ടിയ കുട്ടികള്‍, വിവിധ വാദ്യമേളങ്ങള്‍, തുടങ്ങിയവ അനുഗമിച്ചു. കിള്ളീപ്പാലത്ത് വച്ച് പോലീസ് ഗാര്‍ഡ്ഓഫ് ഓണല്‍ നില്‍കി. ഘോഷയാത്ര കടന്നുപോകുന്ന വഴി നീളെ ഫഌവറിസ്റ്റ് ആന്റ് ഫ്രണ്ട്‌സ് അസോസിയേഷന്‍ പുഷ്പവൃഷ്ടി നടത്തി.

പദ്മനാഭപുരം കൊട്ടാരത്തിലെ തേവാരക്കെട്ടില്‍ നിന്ന് സരസ്വതിദേവിയെ ആനപ്പുറത്തും ശുചീന്ദ്രം മുന്നൂറ്റി നങ്കയെ പല്ലക്കിലുമാണ് എഴുന്നള്ളിച്ചത്. വേലുത്തമ്പി ദളവ നടയ്‌ക്കുവച്ച ആയിരം കിലോ തൂക്കമുള്ള വെള്ളിക്കുതിരപ്പുറത്താണ് കരമന സത്യവാഗീശ്വരീ ക്ഷേത്രത്തില്‍ നിന്ന് വേളിമല കുമാരസ്വാമിയെ എഴുന്നള്ളിച്ചത്. കിഴക്കേകോട്ടയില്‍ എത്തിയപ്പോള്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സ്ഥാനി മൂലം തിരുനാള്‍ രാമവര്‍മ വിഗ്രഹങ്ങളെ ആചാരപൂര്‍വം വരവേറ്റ് ഘോഷയാത്രയെ അനുഗമിച്ച ഉടവാള്‍ ഏറ്റുവാങ്ങി.

ജകുടുംബാംഗങ്ങളായ അശ്വതി തിരുനാള്‍ രാമവര്‍മ, അവിട്ടം തിരുനാള്‍ ആദിത്യവര്‍മ, പൂയം തിരുനാള്‍ ഗൗരി പാര്‍വതീഭായി, അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മീഭായി തുടങ്ങിയവര്‍ മാതൃദേവതയെയും കുമാരസ്വാമിയെയും മുന്‍ ഉദിത്തനങ്കയെയും(മുന്നൂറ്റി നങ്ക) കരുവേലപ്പുര മാളികയ്‌ക്ക് മുന്നില്‍ നിന്ന് വണങ്ങി. കിഴക്കേനടയില്‍ ഘോഷയാത്രയ്‌ക്ക് രാജകീയ വരവേല്‍പ്പ് നല്‍കി.

പദ്മതീര്‍ഥക്കുളത്തിലെ ആറാട്ടിന് ശേഷം സരസ്വതീദേവിയെ നവരാത്രി മണ്ഡപത്തില്‍ പൂജയ്‌ക്കിരുത്തി. വേളിമല കുമാരസ്വാമിയെ വലിയശാല ദേവീക്ഷേത്രത്തിലേക്കും ശുചീന്ദ്രം മുന്നൂറ്റി നങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലേക്കും പൂജയ്‌ക്കായി കൊണ്ടുപോയി. ഇന്ന് മുതല്‍ നവരാത്രി മണ്ഡപത്തില്‍ പൂജകള്‍ ആരംഭിക്കും.

നവരാത്രി മണ്ഡപത്തില്‍ സംഗീത, നാട്യാര്‍ച്ചയും നടക്കും. ഒക്ടോബര്‍ രണ്ടിനാണ് പൂജയെടുപ്പ്. തുടര്‍ന്ന് കുമാരസ്വാമിയുടെ പൂജപ്പുരയിലേക്കുള്ള പള്ളിവേട്ട നടക്കും. കോട്ടയ്‌ക്കകത്തൊരുക്കിയ സ്വീകരണത്തില്‍ കൊട്ടാരം ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍. രാജരാജവര്‍മ, സെക്രട്ടറി ഡി.വെങ്കിടേശ്വര അയ്യര്‍, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി അംഗങ്ങളായ എ.വേലപ്പന്‍നായര്‍, കരമനജയന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി. മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: ThiruvananthapuramPadmanabhapuram PalaceAkshara PoojanavratriIdol processionVageeswariDevout welcome
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

Kerala

‘മേയർ കെയേഴ്സ്’; നഗരവികസനത്തെക്കുറിച്ച് തുറന്ന സംവാദം സെപ്റ്റംബർ 5ന്

Kerala

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ‘ചിത്ര കോര്‍’ കൊറോണറി സ്‌റ്റെന്റ് പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.