ബെംഗളൂരു : വോട്ട് ചോരി ആരോപണം ഒടുവിൽ കോൺഗ്രസിന് തന്നെ തിരിച്ചടിയായി . 2023ൽ കർണാടകയിലെ മാലൂര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കര്‍ണാടക ഹൈക്കോടതി അസാധുവായി പ്രഖ്യാപിക്കുകയും വീണ്ടും വോട്ടെണ്ണാന്‍ ഉത്തരവിടുകയും ചെയ്തു. കോണ്‍ഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ ‘വോട്ട് ചോരി’ പ്രചാരണം നടത്തുന്നതിനിടെയാണിത്.
മാലൂര്‍ സീറ്റില്‍ കോണ്‍ഗ്രസിന്റെ കെ.വൈ നഞ്ചെഗൗഡയാണ് വിജയിച്ചത്. ബിജെപിയുടെ മഞ്ജുനാഥ് ഗൗഡയെ 248 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നതായി അവകാശപ്പെട്ട ഗൗഡ ഈ നേരിയ ഭൂരിപക്ഷത്തെ ചോദ്യം ചെയ്ത് രംഗത്തെത്തി.
തുടര്‍ന്ന് കേസ് ഹൈക്കോടതിയിലെത്തി. വോട്ടെണ്ണലിന്റെ വീഡിയോ റെക്കോര്‍ഡിംഗ് സമര്‍പ്പിക്കുന്നതില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ പരാജയപ്പെട്ടതായി ഹൈക്കോടതി നിരീക്ഷിച്ചു.ഇത് നടപടിക്രമങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നതായി കോടതി പറഞ്ഞു. ഫലം മാറ്റിവെച്ച് വോട്ടുകള്‍ വീണ്ടും എണ്ണാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
രണ്ട് വര്‍ഷം മുമ്പ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയിരുന്നു. സംസ്ഥാനത്തെ 224 സീറ്റുകളില്‍ 135 എണ്ണത്തില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു. 2018ല്‍ നേടിയതിനേക്കാല്‍ 55 സീറ്റുകളില്‍ വിജയം കരസ്ഥമാക്കി. ബിജെപിക്ക് 66 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്.
















