Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വയം അറിയുക

പ്രൊഫ. കെ. ശശികുമാര്‍byപ്രൊഫ. കെ. ശശികുമാര്‍
Aug 22, 2025, 06:23 am IST
inSamskriti

യവനചിന്തകനായിരുന്ന തെയ്‌ലസ്സ് ക്രിസ്തുവിന് അഞ്ചു നൂറ്റാണ്ട് മുമ്പാണ് ജീവിച്ചിരുന്നത്. തെയ്‌ലസ്സിനോട് ഒരിക്കല്‍ ഒരു ശിഷ്യന്‍ ചോദിച്ചു: ”ഗുരോ, ഏറ്റവും പ്രയാസമുള്ളകാര്യമെന്താണ്?”

മന്ദഹാസവദനനായ ഗുരുവിന്റെ മറുപടി ഇങ്ങനെ: ”നിന്നെത്തന്നെയറിയുക.”
ഈ ചോദ്യവും ഉത്തരവും ഗ്രീക്കുകാര്‍ അപ്പോളോദേവന്റെ ക്ഷേത്രത്തിനുമുമ്പില്‍ കൊത്തിവെച്ചിട്ടുണ്ട്.

സ്വയം അറിയാന്‍ കഴിയാത്തതും ശ്രമിക്കാത്തതുമാണ് മനുഷ്യജന്മത്തിന്റെ നിഷ്ഠൂരമായ വിധിയ്‌ക്കാകമാനം കാരണമാകുന്നത്.

മനുഷ്യന്‍ ആകാശവും ഭൂമിയുമാണെന്നും അതുകീഴ്‌പ്പെടുത്തിക്കഴിഞ്ഞാല്‍ അതിനപ്പുറത്തേക്കു കുതിക്കുമെന്നും ഐതരീയോപനിഷത്തിലെ മനുഷ്യോല്‍ക്കര്‍ഷം എന്ന അനുവാകം വിശദമാക്കുന്നുണ്ട്.

ചക്രവാളത്തിന്റെ മതില്‍ക്കെട്ടില്‍ നിന്നുകൊണ്ട് ഗോളങ്ങളെടുത്തു പന്തടിക്കുന്ന മനുഷ്യന്‍ സ്വയം അവനവന്റെ ഉള്ളറിയാന്‍ ശ്രമിക്കുന്നില്ല. ഉള്ളറിയാത്ത സ്‌നേഹമാണ് വൈരമായിമാറുന്നത്.

സോഫോക്ലിസ്സിന്റെ ആന്റിഗണി എന്ന നാടകത്തില്‍ ആട്ടിടയന്മാര്‍ പാടുന്ന ഒരു സംഘഗീതിയില്‍ (കോറസ്സ്) ഇങ്ങനെയൊരുഭാഗമുണ്ട്: ”Wonders are many, but none is more
wonderful than Man” ലോകത്തിലെത്രയെത്ര അത്ഭുതങ്ങള്‍. പക്ഷേ മനുഷ്യനോളം വിചിത്രമായ മറ്റൊരത്ഭുതം വേറെയില്ല. എക്കാലത്തേയും മനുഷ്യനുവേണ്ടിയാവണം യവനനാടകകൃത്ത് ഇങ്ങനെ പാടിയത്.

ചത്തും കൊന്നും മനുഷ്യന്‍ ജയക്കൊടി നാട്ടുന്നു. ഒക്കെയും വെട്ടിപ്പിടിച്ചുമുന്നേറവേ നാം എന്തുനേടിയെന്ന് ഒട്ടുസ്വഗതമായി ചോദിക്കുക. മെച്ചപ്പെട്ട ഒരു പ്രസ്താവന നടത്താന്‍ കഴിയുമോ?
ഇവിടെയാണ് ഭര്‍ത്തൃഹരിയുടെ ഒരു ശ്ലോകം സാര്‍ത്ഥകത നേടുന്നത്.

”ആയുഃ കല്ലോലലോലം
കതിപയദിവസ
സ്ഥായിനീ യൗവ്വനശ്രീ
അര്‍ത്ഥാസങ്കല്പ
കല്പാഘനസമയ, തടി
ദ്വിഭ്രമാഭോഗപൂഗാ
കണ്ഠാശ്ലേഷോപഗുഢം
തദപിനചിരംയത്പ്രിയാഭിഃ
പ്രണീതം ബ്രഹ്‌മണ്യാസക്ത
ചിത്താ ഭവത ഭവഭയാം
ഭോധി പാരം പരീതും”

ആയുസ്സ്, തിരമാലകളെപ്പോലെ ഇളകിയാടി അപ്രത്യക്ഷമായിക്കൊണ്ടേയിരിക്കുന്നു. യൗവ്വനത്തിന്റെ തീക്ഷ്ണമായ ഐശ്വര്യം അല്പദിവസത്തേക്കുമാത്രം. ധനമാകട്ടെ മനോരാജ്യം പോലെയാണ്. മഴക്കാലത്തെ കൊള്ളിമീന്‍പോലെയാണ് സുഖഭോഗങ്ങള്‍. പെട്ടെന്നു മിന്നിപ്രകാശിച്ചിട്ട് കാണാതാവുന്നു. ഭാര്യയുമൊത്തുള്ള കുടുംബജീവിതവും ഏറെ നീണ്ടുനില്‍ക്കുന്നില്ല.

മനസ്സിനെ ഉറപ്പിച്ചുനിര്‍ത്തുക. മനസ്സാണ് ലോകം സൃഷ്ടിക്കുന്നത്. നമുക്കു മനസ്സില്ലെങ്കില്‍ നമുക്കു ലോകവുമില്ല. ദുഃഖസുഖങ്ങളും വിണ്‍നരകങ്ങളും ഒക്കെയും മനസ്സിന്റെ സൃഷ്ടിതന്നെ.

”ഞാന്‍ പൂര്‍ണ്ണനല്ല. പക്ഷെ, പൂര്‍ണ്ണതനേടാന്‍ ഞാന്‍ യത്‌നിക്കുന്നു.” മഹാത്മാഗാന്ധി പറഞ്ഞു.

മരച്ചില്ലയില്‍നിന്നും ഉണര്‍ന്ന് പൂര്‍ണ്ണതയിലേക്കുള്ള ഉഡ്ഡയനത്തിന് ചിറകുകള്‍ സജ്ജമാക്കുക.
അതു പൂര്‍ണ്ണമാണ്.
ഇതു പൂര്‍ണ്ണമാണ്.
ആ പൂര്‍ണ്ണത്തില്‍നിന്ന് ഈ പൂര്‍ണ്ണമുയരുന്നു.

പൂര്‍ണ്ണത്തില്‍നിന്നും പൂര്‍ണ്ണമെടുത്താന്‍ പൂര്‍ണ്ണം മാത്രം.
പറന്നുപറന്ന് അവിടെയെത്തുമ്പോള്‍ ഇന്ദ്രിയപ്രത്യക്ഷമായ ഈ ലോകം അനിത്യവും അസത്യവുമാണെന്ന ബോധം ഒരുവനുണ്ടാവണം. അതുണ്ടാവട്ടെ.

Tags: YogaDevotionalMeditationKnow yourself
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

India

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-8: പാണ്ഡുവിന്റെ ജീവിതദുരന്തം

Samskriti

ആലോചനാമൃതം: ബന്ധങ്ങളുടെ സുതാര്യത

Samskriti

കൃഷ്ണസ്പര്‍ശം: ഗോവര്‍ദ്ധനധാരണം; കൂട്ടായ്‌മയില്‍ ഭയം അതിജീവിക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.