ന്യൂദൽഹി : രാജ്യത്തിന്റെ പ്രതിരോധ മേഖല അതിവേഗം വളരുകയാണ്. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദനം 1,50,590 കോടി രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തി. ഒരു വർഷം മുമ്പുള്ള മൊത്തം ഉൽപ്പാദനമായ 1.27 ലക്ഷം കോടി രൂപയേക്കാൾ 18 ശതമാനം കൂടുതലാണിത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2019-20 മുതൽ ഉൽപ്പാദനത്തിൽ 90 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആ സമയത്ത് പ്രതിരോധ ഉൽപ്പാദനം 79,071 കോടി രൂപയായിരുന്നു.
‘ 2024-25 സാമ്പത്തിക വർഷത്തിൽ വാർഷിക പ്രതിരോധ ഉൽപ്പാദനം എക്കാലത്തെയും ഉയർന്ന നിരക്കായ 1,50,590 കോടി രൂപയായി വർദ്ധിച്ചു.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1.27 ലക്ഷം കോടി രൂപയുടെ ഉൽപ്പാദനം നേടിയതിനേക്കാൾ 18 ശതമാനം ശക്തമായ വളർച്ചയാണ് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നത്, 2019-20 ൽ ഇത് 79,071 കോടി രൂപയായിരുന്നു, അതിനുശേഷം 90 ശതമാനം അത്ഭുതകരമായ വളർച്ചയുണ്ടായി . ഈ വിജയത്തിന്റെ ക്രെഡിറ്റ് പ്രതിരോധ ഉൽപ്പാദന വകുപ്പിനും, പ്രതിരോധ മേഖലയിലെ സർക്കാർ കമ്പനികൾക്കും, സ്വകാര്യ കമ്പനികൾക്കുമാണ് . ഇവയുടെയെല്ലാം കൂട്ടായ പരിശ്രമം ‘ചരിത്ര നേട്ടം’ ഉണ്ടാക്കി ‘ എന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
















