Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍വകലാശാല ഭൂമിയിലെ സിപിഎം കയ്യേറ്റം കോണ്‍ഗ്രസ് സഹായത്തോടെ; 15 സെന്റ് വിട്ടുകൊടുത്തത് എ.കെ.ആന്റണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2025, 03:09 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ ഭൂമി സിപിഎം കയ്യേറിയത് കോണ്‍ഗ്രസ് സഹായത്തോടെയെന്ന് രേഖകള്‍. സിപിഎം സംസ്ഥാന സെക്രട്ടറി ഇ.കെ.നായനാരുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ 1977ആഗസ്ത് 20ന് എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഭൂമി വിട്ടുകൊടുത്തത്. യൂണിവേഴ്‌സിറ്റിയുടെ അധീനതയിലുള്ള 15 സെന്റ് ഭൂമിയാണ് എകെജി മെമ്മോറിയല്‍ കമ്മിറ്റിക്ക് അനുവദിച്ചത്. എന്നാല്‍ എ.കെ.ഗോപാലന്റെ പേരിലുള്ള സിപിഎം പഠനഗവേഷണകേന്ദ്രത്തിന് ഇപ്പോള്‍ സ്വന്തമായുള്ളത് 55 സെന്റ് വസ്തു. ഇതില്‍ സര്‍വകലാശാലയുടേതില്‍ നിന്നും കയ്യേറിയ ഭൂമിയും. ഇക്കാര്യം വ്യക്തമായിട്ടും കോണ്‍ഗ്രസ് ഗുരുതരമായ മൗനം പാലിച്ചു. മാറിമാറിവന്ന സര്‍ക്കാരുകള്‍ നടപടിയെടുത്തില്ല. ഇതിനിടെ ഇതുമായി ബന്ധപ്പെട്ട ഫയല്‍ റവന്യൂവകുപ്പില്‍ നിന്ന് മോഷണം പോകുകയും ചെയ്തു. ഇടത് സര്‍വീസ് സംഘടനാ നേതാക്കളുടെ സഹായത്തോടെ ഫയലുകള്‍ മാറ്റിയതാണെന്നാണ് ഉയരുന്ന ആരോപണം. ഈ ഫയല്‍ ഒഴികെ റവന്യൂവകുപ്പിന്റെ 1977 ലെ മുഴുവന്‍ ഫയലുകളും ആര്‍ക്കൈവ്‌സ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്.

കയ്യേറ്റഭൂമിക്ക് തണ്ടപ്പേര് പിടിക്കാത്തതിനാല്‍ ഭൂമി ഇപ്പോഴും പുറമ്പോക്ക് എന്നാണ് വില്ലേജ് രേഖകളില്‍. ഇതുമൂലം കരം അടയ്‌ക്കാറില്ല. പുറമ്പോക്ക് ഭൂമിയില്‍ പ്രത്യേക ഉത്തരവുകളൊന്നുമില്ലാതെ തന്നെ വീട്ടുനമ്പര്‍ അനുവദിച്ചു നല്‍കിയിട്ടുണ്ട്. നാലുപതിറ്റാണ്ടിലേറെ തുടരുന്ന ഇടത് കോര്‍പ്പറേഷന്‍ ഭരണസമിതിയാണ് ടിസി 26/2727(1) എന്ന നമ്പര്‍ നല്‍കിയിട്ടുള്ളത്. ഇതുകൂടാതെ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദമില്ലാതെ സര്‍വകലാശാലയുടെ 15 സെന്റുകൂടി ഇടത് സിന്‍ഡിക്കേറ്റ് മുന്‍കൈയെടുത്ത് വിട്ടുകൊടുത്തു.

ശാസ്ത്രീയ സോഷ്യലിസത്തെക്കുറിച്ച് പഠനം നടത്താന്‍ ഒരു ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ് എന്നിവയ്‌ക്ക് ആവശ്യമായ സ്ഥലം ഗ്യാസ് ഹൗസ് ജംഗ്ഷനില്‍ വിവേകാനന്ദ സെന്റനറി ഹാളിന്റെ കിഴക്ക് ഭാഗത്തും യൂണിവേഴ്‌സിറ്റി ഓഫീസിന്റെ തെക്കുഭാഗത്തുമുള്ള സര്‍വകലാശാല ഭൂമി പതിച്ചുനല്‍കണമെന്നായിരുന്നു ഇ.കെ.നായനാര്‍ ആവശ്യപ്പെട്ടത്. ഇതിലേക്കായി സ്വാതന്ത്ര്യസമര സേനാനിയായിരുന്ന എം.പി.മന്മഥന്‍, മുന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റ് സി. നാരായണപിള്ള, ലക്ഷ്മി എന്‍. മേനോന്‍ എന്നിവര്‍ ഉള്‍പ്പെട്ട എകെജി സ്മാരക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും നായനാര്‍ അപേക്ഷയില്‍ പറഞ്ഞിരുന്നു.

കൂടുതല്‍ വസ്തു ആഗ്രഹിച്ച സിപിഎം സര്‍വകലാശാല വസ്തുവില്‍ കണ്ണുവയ്‌ക്കുകയായിരുന്നു. സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായിരുന്ന സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ളയുടെ സ്വാധീനത്താല്‍ 1978 മാര്‍ച്ച് 14ന് ചേര്‍ന്ന യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് യോഗം 15 സെന്റ് കൂടി സിപിഎം ഗവേഷണകേന്ദ്രത്തിന് വിട്ടുനല്‍കി. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതിരുന്നതിനാല്‍ ഇതിന് പട്ടയം പിടിക്കാനായില്ല.

1978 മാര്‍ച്ച് 22ന് എകെജി സെന്ററിന് തറക്കല്ലിട്ടു. 1988 ല്‍ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സിപിഎം സഹയാത്രികനായ വി സി ഡോ. ജി.ബി.തമ്പിയും സിന്‍ഡിക്കേറ്റംഗമായ സിപിഎം നേതാവ് ജി. സുധാകരനും ചേര്‍ന്ന് സര്‍വകലാശാലയുടെ കൂടുതല്‍ ഭൂമി സിപിഎം കേന്ദ്രത്തിന് രഹസ്യമായി വിട്ടുകൊടുക്കുകയും സര്‍വകലാശാലയുടെ ചെലവില്‍ എകെജി സെന്ററിനോട് ചേര്‍ന്ന് മതില്‍ നിര്‍മ്മിക്കുകയും ചെയ്തു. എന്നാല്‍ സിപിഎം പറയുന്നത് എ.കെ.ആന്റണി 34.4 സെന്റ് വസ്തു വിട്ടുകൊടുത്തുവെന്നാണ്. ഫയലുകള്‍ നേരത്തെ മാറ്റിയതുകൊണ്ട് സത്യം കണ്ടുപിടിക്കാനാകില്ലെന്ന ധാരണയാലാണിത്. എന്നാല്‍ ശാസ്ത്രസാഹിത്യപരിഷത്തിന്റെയും സിപിഎമ്മിന്റെയും സഹയാത്രികനായ ഡോ. ബി. ഇക്ബാല്‍ വി സിയായിരിക്കവെ പ്രസിദ്ധീകരിച്ച ‘സര്‍വകലാശാല ചരിത്ര’ ത്തില്‍ വിവേകാനന്ദ സെന്റനറി ഹാളിന് 50 സെന്റും എകെജി സെന്ററിന് 15 സെന്റും സര്‍ക്കാര്‍ അനുവദിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഗവര്‍ണര്‍ സര്‍വകലാശാലയോട് റിപ്പോര്‍ട്ട് തേടിയതോടെ സിപിഎം കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടായിട്ടുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി അഭിപ്രായവ്യത്യാസം ഉടലെടുത്തപ്പോള്‍ത്തന്നെ അപകടം മണത്തറിഞ്ഞ സിപിഎം പുതിയ പാര്‍ട്ടി ആസ്ഥാനം പടുത്തുയര്‍ത്തി അതിലേക്ക് ആസ്ഥാനം മാറ്റിയിട്ടുണ്ടെങ്കിലും സര്‍വകലാശാല ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടില്ല.

Tags: cpmak antonyEncroachmentUniversity landCongress helpGave up 15 cents
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

Kerala

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

Kerala

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

പുതിയ വാര്‍ത്തകള്‍

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.