Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയ്‌ക്ക് ഒരൊറ്റ അതിര്‍ത്തിയാണെങ്കിലും ശത്രുക്കള്‍ മൂന്നാണ്- പാകിസ്ഥാനും ചൈനയും തുര്‍ക്കിയും: ഇന്ത്യന്‍ കരസേന ഉപമേധാവി രാഹുല്‍ ആര്‍. സിങ്ങ്

ഇന്ത്യയ്‌ക്ക് ഒരൊറ്റ അതിര്‍ത്തിയേ ഉള്ളൂ എങ്കിലും ശത്രുക്കള്‍ മൂന്നാണെന്നും അത് പാകിസ്ഥാനും ചൈനയും തുര്‍ക്കിയും ആണെന്നും ഇന്ത്യയുടെ കരസേന ഉപമേധാവി രാഹുല്‍ ആര്‍ സിങ്ങ്. .ഓപ്പറേഷന്‍ സിന്ദൂറില്‍ അത് വെളിപ്പെട്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2025, 10:27 pm IST
in India
ഇന്ത്യയുടെ കരസേന ഉപമേധാവി രാഹുല്‍ ആര്‍ സിങ്ങ്

ഇന്ത്യയുടെ കരസേന ഉപമേധാവി രാഹുല്‍ ആര്‍ സിങ്ങ്

ഇസ്ലാമബാദ്: ഇന്ത്യയ്‌ക്ക് ഒരൊറ്റ അതിര്‍ത്തിയാണെങ്കിലും ശത്രുക്കള്‍ മൂന്നാണെന്നും അത് പാകിസ്ഥാനും ചൈനയും തുര്‍ക്കിയും ആണെന്നും ഇന്ത്യയുടെ കരസേന ഉപമേധാവി രാഹുല്‍ ആര്‍ സിങ്ങ്. .ഓപ്പറേഷന്‍ സിന്ദൂറില്‍ അത് വെളിപ്പെട്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ” യുദ്ധത്തില്‍ പാകിസ്ഥാന്‍ മാത്രമല്ല ഉണ്ടായിരുന്നത്. ചൈനയും തുര്‍ക്കിയും നല്ലതുപോലെ ഇടപെട്ടിരുന്നു.”- രാഹുല്‍ ആര്‍ സിങ്ങ് അഭിപ്രായപ്പെട്ടു. ‘പുതിയ കാലത്തെ സൈനിക സാങ്കേതികവിദ്യ’ എന്ന വിഷയത്തില്‍ ഫിക്കി (എഫ് ഐ സിസിഐ- ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി) സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു രാഹുല്‍ ആര്‍. സിങ്ങ്.

ഡിജിഎംഒ തലത്തില്‍ ചര്‍ച്ച നടന്നപ്പോള്‍ ഇന്ത്യയുടെ സൈനിക നീക്കങ്ങളുടെ തത്സമയവിവരം പാകിസ്ഥാന് ചൈന നല്‍കി

“ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഡിജിഎംഒ (സൈനിക പ്രവര്‍ത്തനങ്ങളുടെ ഡയറക്ടര്‍ ജനറല്‍) തലത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇന്ത്യയുടെ സൈനികവിന്യാസം എങ്ങിനെയായിരുന്നു എന്ന് ചൈന പാകിസ്ഥാന് തത്സമയം ചോര്‍ത്തിക്കൊടുത്തിരുന്നു. ഉപഗ്രഹസംവിധാനങ്ങളുടെ സഹായത്തോടെയാണ് ഇന്ത്യ പാകിസ്ഥാനെതിരെ എങ്ങിനെയെല്ലാമാണ് വിന്യസിച്ചിരിക്കുന്നത് എന്ന ചിത്രം പാകിസ്ഥാന് തത്സമയം ചോര്‍ത്തിക്കൊടുത്തത്. ഇത് മനസ്സിലാക്കിയതോടെയാണ് പാകിസ്ഥാന്‍ ഇന്ത്യയോട് വെടിനിര്‍ത്തലിന് അപേക്ഷിച്ചത്.”- രാഹുല്‍ ആര്‍ സിങ്ങ് പറയുന്നു.

തുര്‍ക്കിയുടെ ഡ്രോണുകള്‍ ഇന്ത്യയുടെ നഗരങ്ങളെ ലക്ഷ്യം വെച്ചു

“തുര്‍ക്കിയുടെ ഡ്രോണുകള്‍ ഇന്ത്യയുടെ നഗരങ്ങളെയാണ് ലക്ഷ്യം വെച്ചിരുന്നത്. അതുപോലെ ഇന്ത്യയുടെ സൈനികആസ്ഥാനങ്ങളെയും ലക്ഷ്യം വെച്ചു.പക്ഷെ ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനം കൃത്യതയോടെ പ്രതികരിച്ചിരുന്നു. തുര്‍ക്കിയുടെ ഡ്രോണുകള്‍ നാശംവിതയ്‌ക്കുന്നതിന് മുന്‍പ് തടയുന്നതില്‍ ഇന്ത്യ വിജയിച്ചു,”- അദ്ദേഹം സൂചിപ്പിച്ചു.

“ഇന്ത്യാ-പാക് യുദ്ധത്തില്‍ ഉടനീളം ചൈനയും തുര്‍ക്കിയും പാകിസ്ഥാനെ സഹായിച്ചു. ആയുധങ്ങള്‍ നല്‍കുക മാത്രമല്ല, ചൈനയും തുര്‍ക്കിയും അവരുടെ ഉപഗ്രഹ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തത്സമയ വിവരങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.” – രാഹുല്‍ ആര്‍ സിങ്ങ് പറഞ്ഞു.

“ചൈന എല്ലാതരം പിന്തുണയും പാകിസ്ഥാന് നല്‍കിയിരുന്നു. ഇതിനപ്പുറം ചൈനയുടെ ആയുധങ്ങള്‍ ഒന്നൊന്നായി പരീക്ഷിക്കാനും ചൈന ഈ യുദ്ധത്തില്‍ ശ്രമിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനെ അവരുടെ ആയുധങ്ങള്‍ പരീക്ഷിക്കാനുള്ള പരീക്ഷണശാലയാക്കുകയും ചെയ്തു.തുര്‍ക്കിയും അവര്‍ക്ക് ആവും വിധം പാകിസ്ഥാനെ സഹായിച്ചു “- രാഹുല്‍ ആര്‍. സിങ്ങ് അഭിപ്രായപ്പെട്ടു.

“പാകിസ്ഥാന്റെ ആയുധങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചുനോക്കൂ. അവരുടെ ആയുധങ്ങളുടെ 81 ശതമാനവും ചൈനയുടെ ആയുധങ്ങളാണ്. ജെ10, ജെഎഫ് 17, പിഎല്‍-15 മിസൈല്‍, എച്ച് ക്യു 9 പ്രതിരോധസംവിധാനം തുടങ്ങിയവയെല്ലാം പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ വിന്യസിച്ചിരുന്നു.”- രാഹുല്‍ ആര്‍ സിങ്ങ് പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറിലെ പാഠങ്ങള്‍

ഭാവിയില്‍ ഇന്ത്യ അവരുടെ വ്യോമപ്രതിരോധസംവിധാനങ്ങള്‍ കാര്യമായി പരിഷ്കരിക്കേണ്ടതുണ്ടെന്നും രാഹുല്‍ ആര്‍ സിങ്ങ് പറഞ്ഞു. “ഇന്ത്യ പാകിസ്ഥാന്റെ 21 ഉന്നതമൂല്യമുള്ള കേന്ദ്രങ്ങളെ അടിക്കാന്‍ തീരുമാനമെടുത്തിരുന്നെങ്കിലും അതില്‍ ഒമ്പതെണ്ണം മാത്രമാണ് മൂന്ന് സേനകളുടെ സംയുക്തനീക്കത്തിലൂടെ ലക്ഷ്യം വെച്ചത്.”-രാഹുല്‍ ആര്‍ സിങ്ങ് വെളിപ്പെടുത്തി. “അവസാനനിമിഷമാണ് ഒമ്പത് കേന്ദ്രങ്ങളില്‍ മാത്രം ആക്രമിച്ചാല്‍ മതിയെന്ന് തീരുമാനമെടുത്തത്. മൂന്ന് സേനകളും സംയുക്തമായി നടത്തിയ ആക്രമണദൗത്യമായതിനാല്‍ ഇന്ത്യയുടെ സംയുക്തശക്തി എന്തെന്ന് പാകിസ്ഥാന് മനസ്സിലായി.”- രാഹുല്‍ സിങ്ങ് വ്യക്തമാക്കി.

“മെയ് 10ന് നടത്തിയ ആക്രമണത്തില്‍ പാകിസ്ഥാന്റെ 11 വ്യോമസേന ബേസുകളില്‍ ആക്രമണം നടത്തിയിരുന്നു. റഡാറുകളും ആയുധസംവിധാനങ്ങളും കമാന്‍ഡ് സെന്‍ററുകളും തകര്‍ത്തു. ഈ ആക്രമണമാണ് പാകിസ്ഥാനെ വീഴ്‌ത്തിയത്. “- രാഹുല്‍ സിങ്ങ് പറഞ്ഞു. “ഇന്ത്യയുടെ നേതൃത്വം നടത്തിയ തന്ത്രപരമായ നീക്കം വ്യക്തമായിരുന്നു. പാകിസ്ഥാന്‍ നല്‍കുന്ന വേദനകള്‍ ഏതാനും വര്‍ഷം മുമ്പു വരെ സഹിച്ചിരുന്ന രീതി ഇനി തുടരാന്‍ കഴിയില്ല. ഇന്ത്യ ശേഖരിച്ച ഒട്ടേറെ വിവരങ്ങളും രഹസ്യഉദ്യോഗസ്ഥര്‍ ശേഖരിച്ച വിവരങ്ങളും ചേര്‍ത്താണ് ആക്രമിക്കേണ്ട സ്ഥലങ്ങള്‍ തീരുമാനിച്ചത്. “- രാഹുല്‍ സിങ്ങ് പറഞ്ഞു.

അടുത്ത തവണ പാകിസ്ഥാന്‍ ജനവാസകേന്ദ്രങ്ങളെ ആക്രമിക്കും

ഇക്കുറി പാകിസ്ഥാന്‍ ജനവാസകേന്ദ്രങ്ങളെ ലക്ഷ്യം വെച്ചിരുന്നില്ല. പക്ഷെ അടുത്ത തവണ തീര്‍ച്ചയായും അവര്‍ ഇന്ത്യയുടെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വെയ്‌ക്കുമെന്ന് ഉറപ്പാണെന്നും രാഹുല്‍ ആര്‍ സിങ്ങ് പറഞ്ഞു. “ഇന്ത്യയുടെ വ്യോമപ്രതിരോധവും എങ്ങിനെ അത് വിന്യസിക്കുന്നു എന്നതും പ്രധാനമാണ്. പക്ഷെ ഇന്ത്യ അത് കുറെക്കൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്.”- അദ്ദേഹം സൂചിപ്പിച്ചു.

 

 

 

 

 

Tags: chinaIndiaPakWarOperation SindoorIndiapakistan warRahul R SinghFICCIDeputy Army ChiefTrukey
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു
India

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

India

ഇന്ത്യ-വിയറ്റ്നാം ബ്രഹ്മോസ് മിസൈൽ കരാർ ചൈനയ്‌ക്ക് കനത്ത തിരിച്ചടിയാകും ; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ദ്വിരാഷ്‌ട്ര സന്ദർശനം തുടങ്ങി

World

ഇതൊന്നും ഞങ്ങൾക്ക് വേണ്ട ; എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുൻപ് ചൈന നൽകിയ സമ്മാനങ്ങൾ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച് യുഎസ് സംഘം

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

പുതിയ വാര്‍ത്തകള്‍

മോദി ഇഫക്ട്: പ്രതിരോധ ഉത്പന്ന കയറ്റുമതി: ഭാരതം വന്‍ കുതിപ്പിലേക്ക്

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ‘രണ്ടുവർഷക്കാർക്ക്’ ഇനിമുതൽ പെൻഷനില്ല

ആറ് കൊല്ലത്തിനിടെ അജ്ഞാതര്‍ തീര്‍ത്തത് 30 ലേറെ ഭീകരരെ

കിഫ്ബിയില്‍ മാറ്റം വരുത്താന്‍ ആലോചന; ബജറ്റില്‍ നിന്ന് വേര്‍പെടുത്തിയേക്കും

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം: 23, 24 തീയതികളില്‍ ചാലക്കുടിയില്‍

പ്രൊഫ. ദീപ. ജി. നായര്‍, ഡോ. എം.ജി. ശ്രീകുമാര്‍

ഫൈബര്‍ മാലിന്യ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മാണ ബ്ലോക്കുകള്‍; കുസാറ്റ് ഗവേഷകര്‍ക്ക് പേറ്റന്റ്

തമിഴ്നാടും കേരളവും അവകാശം ഉയര്‍ത്തുന്ന മംഗളാദേവി ക്ഷേത്രവും ചിത്ര പൗര്‍ണമി ഉത്സവവും

വന്ദേമാതരം സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണാമന്ത്രം; വിവാദമാക്കുന്നവര്‍ നടത്തുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനം

”…നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ? വിശ്രമിക്കൂ പ്രിയ സഖാവേ…”; പിണറായി വിജയനെതിരെ സിപിഎം സഹയാത്രികരും രംഗത്ത്

ആരാണ് ദ്വാരപാലകര്‍? ഒരു ക്ഷേത്രത്തില്‍ ദ്വാരപാലകര്‍ക്കുള്ള പ്രാധാന്യം എന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.