Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

സജിചന്ദ്രന്‍byസജിചന്ദ്രന്‍
Jul 4, 2025, 11:26 am IST
inThiruvananthapuram

പാറശ്ശാല: തിരുവിതാംകൂര്‍ രാജഭരണകാലത്ത് തീരദേശത്ത് പൂവാര്‍ മുതല്‍ തമിഴ്‌നാട്ടിലെ മണ്ടയ്‌ക്കാട് വരെ ഗതാഗതത്തിനായി നിര്‍മിച്ച അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍ എന്ന എവിഎം കനാല്‍ അവഗണന മൂലം നാശത്തിലേയ്‌ക്ക്. തലസ്ഥാനത്തെ പാര്‍വ്വതി പുത്തനാര്‍ മുതല്‍ ജലപാത ഗതാഗതത്തിനായി തെക്ക് കന്യാകുമാരി യുമായി ബന്ധിപ്പിക്കുന്നതിനായി 1860 ലാണ് കനാല്‍ നിര്‍മിച്ചത്.തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ സ്വര്‍ണ തൂമ്പ കൊണ്ടാണു നിര്‍മാണം തുടങ്ങിയത്. രാജാവിന്റെയും കുലദൈവമായ അനന്തപത്മനാഭന്റെയും ബ്രിട്ടീഷ് രാജ്ഞിയുടേയും പേരു ചേര്‍ത്താണ് കനാലിന് ‘അനന്തവിക്ടോറിയ മാര്‍ത്താണ്ഡം കനാല്‍’ എന്നു നാമകരണം ചെയ്തത്.

തുടക്കത്തില്‍ കുളച്ചലിനും പൂവാറിനുമിടയിലുള്ള കനാലായാണ് ജലപാത പൂര്‍ത്തിയായത്. കന്യാകുമാരിയിലെ മണക്കുടിയില്‍ നിന്നും ഉപ്പും, നാഞ്ചിനാട്ടില്‍ നിന്നും അരിയും മറ്റു സാധനങ്ങളും തിരുവതാംകൂറിലേയ്‌ക്കെത്തിക്കുന്നതിനായിരുന്നു കനാലിന്റെ നിര്‍മാണത്തിന്റെ പ്രധാന ലക്ഷ്യം. പൊഴിയൂര്‍ വഴി തമിഴ്‌നാട്ടിലെ കൊല്ലങ്കോട്, നീരോടി, മാര്‍ത്താണ്ഡംതുറ,വള്ളവിള ,ഇരവി പുത്തന്‍തുറ, തേങ്ങാപ്പട്ടണം, കുളച്ചല്‍, കൊട്ടില്‍പാട്, മണ്ടയ്‌ക്കാട് പുത്തൂര്‍ എന്നിവിടങ്ങള്‍ക്കൂടിയാണ് 15 മീറ്റര്‍ വീതിയില്‍ നിര്‍മ്മിച്ച കനാല്‍ കടന്നുപോകുന്നത്. ദേശീയ ജലപാതയുടെ ഭാഗമായ എവിഎം കനാലിനോട് ചേര്‍ന്ന് പൂവാറില്‍, വ്യാപകമായ കൈയേറ്റമുണ്ട് . നിരവധി സ്വകാര്യ റിസോര്‍ട്ടുകളും ഹോട്ടലുടമകളും കനാല്‍ കൈയേറ്റം നടത്തിയിട്ടുണ്ടെന്ന് അധികൃതര്‍ തന്നെ പറയുമ്പോഴും കനാല്‍ കയ്യേറ്റംതിരിച്ചുപിടിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടില്ല.

തമിഴ്‌നാട് ഭാഗത്തെ കനാല്‍ മുന്‍ മുഖ്യമന്ത്രി ജയലളിത പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതിയിട്ടിരു ന്നെങ്കിലും അനിശ്ചിതത്വത്തിലായി. നിലവിലെ സര്‍ക്കാര്‍ കനാല്‍ പുനരുജ്ജീ വിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ ഭാഗത്തെ കനാല്‍ നവീകരണം ആരംഭിച്ചുവെങ്കിലും പകുതിയില്‍ മുടങ്ങിയതോടെ കനാലിന്റെ ഭാഗങ്ങള്‍ പായല്‍മൂടി. രണ്ടു വര്‍ഷം മുന്‍പ് പാറശ്ശാല ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായാണ് കനാല്‍ നവീകരണം ആരംഭിച്ചത്.അരക്കോടി രൂപ വകയിരുത്തി കനാല്‍ നവീകരണത്തിനു തുടക്കം കുറിച്ചെങ്കിലും ലക്ഷ്യം പൂര്‍ത്തീകരിക്കാ നായില്ല.പലയിടത്തും കനാലിന്റെ വീതി അഞ്ചു മീറ്ററില്‍ താഴെയാണ്.

മൂന്നുഘട്ടമായിട്ടാണ് വികസന പദ്ധതികള്‍ വിഭാവനം ചെയ്തിരുന്നത്. ഒന്നാം ഘട്ടത്തില്‍ പായല്‍ മാറ്റലും രണ്ടാം ഘട്ടത്തില്‍ പാര്‍ശ്വഭിത്തി നിര്‍മ്മാണവും മൂന്നാം ഘട്ടത്തില്‍ ബോട്ട് സര്‍വ്വീസും സൗന്ദര്യവല്‍ക്കരണവും നടപ്പിലാക്കുമെ ന്നായിയിരുന്നു പ്രഖ്യാപനം. ആദ്യ ഘട്ടത്തില്‍ മാറ്റിയ പായല്‍ കനാലില്‍ വീണ്ടും നിറ ഞ്ഞിട്ടും കരാറുകാര്‍ക്ക് പണം കൈമാറി. പായല്‍ നീക്കുന്നതിന്നും പടിക്കെട്ട് ,പാര്‍ശ്വഭിത്തി എന്നിവ നിര്‍മിക്കുന്നതിനും നാല്പത് ലക്ഷത്തോളം രൂപ വകയിരുത്തി. എന്നാല്‍ പാര്‍ശ്വഭിത്തി നിര്‍മാണം തുടങ്ങിയില്ല. ഒഴുക്ക് നിലച്ച് മാലിന്യ നിക്ഷേപം പലയിടത്തും നടന്നിട്ടും നൂറ്റാണ്ട് പിന്നിട്ട ജലപാത നവീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല

Tags: PoovarAVM canalNeglect and encroachment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടിമലത്തുറയില്‍ വിനോദസഞ്ചാരികളില്‍ നിന്ന് ഇടവകയുടെ നിയമവിരുദ്ധ ടോള്‍ പിരിവ്; അധികാരികള്‍ കണ്ണടയ്‌ക്കുന്നു

Thiruvananthapuram

അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

Thiruvananthapuram

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നു
Kerala

ചെമ്പല്ലിയുടെ തലയും മുള്ളും വില്ലനായി; പള്ളം മാര്‍ക്കറ്റില്‍ എത്തുന്നത് പഴക്കം ചെന്ന മത്സ്യങ്ങൾ, ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം കൂടാൻ സാധ്യത

Thiruvananthapuram

തീരദേശത്ത് കുടിവെള്ളം ഇപ്പോഴും കിട്ടാക്കനി

പുതിയ വാര്‍ത്തകള്‍

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.