Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ഗവര്‍ണറെ അധിക്ഷേപിക്കാന്‍ ആസൂത്രിത നീക്കവുമായാണ് മന്ത്രി ശിവന്‍കുട്ടി രാജ്ഭവനില്‍ എത്തിയത്: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2025, 10:15 am IST
inNews
രാജ്ഭവനില്‍ നടന്ന സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് പുരസ്‌കാര
ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

രാജ്ഭവനില്‍ നടന്ന സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് പുരസ്‌കാര ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

തിരുവനന്തപുരം: ദേശീയഗാനത്തെയും ഗവര്‍ണറെയും അധിക്ഷേപിക്കുകയെന്ന ആസൂത്രിത നീക്കവുമായാണ് മന്ത്രി ശിവന്‍കുട്ടി രാജ്ഭവനില്‍ എത്തിയതെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജേശേഖരന്‍ പറഞ്ഞു.

വളരെ ലജ്ജാകരമായ നടപടിയാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. ആര്‍എസ്എസ് രൂപീകരിക്കുന്നതിനു മുമ്പേ കാവിനിറം ഭാരതത്തിന്റെ അടയാളമായിരുന്നു. അത് ജനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ഇവിടെ കാവിയും ഭാരതാംബയുമല്ല പ്രശ്‌നം. ഗവര്‍ണറെ പരസ്യമായി മന്ത്രിക്ക് അവഹേളിക്കണം. കൂടാതെ കുട്ടികളുടെ മനസിലേക്ക് ദേശവിരുദ്ധവികാരം കുത്തിവച്ച് ഒരു തലമുറയെ തന്നെ വഴിതെറ്റിക്കണം. രാജ്ഭവന്‍ ഭരണഘടനാ സ്ഥാപനമാണ്. അവിടെ നടക്കുന്ന പരിപാടി ഭരണഘടനാ വിധേയമായി നടക്കുന്ന പരിപാടിയാണ്. രാജ്ഭവനില്‍ എന്ത് ചെയ്യണമെന്ന് തീരുമാനം എടുക്കേണ്ടത് ഗവര്‍ണറാണെന്നും കുമ്മനം പറഞ്ഞു.

രാജ്ഭവനില്‍ നടക്കുന്ന പരിപാടികള്‍ക്ക് പ്രോട്ടോക്കോള്‍ ഉണ്ട്. വേദിയിലിരിക്കേണ്ടവരെല്ലാം നേരത്തെ എത്തണം. അതിനു ശേഷം ഗവര്‍ണര്‍ എത്തും. പരിപാടി കഴിഞ്ഞ് ഗവര്‍ണര്‍ പോയ ശേഷമാണ് മറ്റുള്ളവര്‍ പോകേണ്ടത്. വിദ്യാര്‍ത്ഥികളില്‍ ദേശീയബോധവും രാജ്യസ്‌നേഹവും പകര്‍ന്നു കൊടുത്ത് അവരെ ഉന്നതിയിലേക്ക് കൊണ്ടുവരാന്‍ മാതൃക കാണിക്കേണ്ട വിദ്യാഭ്യാസ മന്ത്രി താമസിച്ചു വന്നു എന്ന് മാത്രമല്ല അവിടെ ഏതോ ഒരാളുടെ ചിത്രം ഇരിക്കുന്നു എന്ന് പറഞ്ഞ് ഭാരതാംബയെ തള്ളപ്പറഞ്ഞ് കൊച്ചു കുട്ടികളുടെ ഇളം മനസിലേക്ക് അസഹിഷ്തയും നിന്ദയും കടത്തിവിടുകയാണ് ചെയ്തത്.

ഭാരതത്തിലെ ജനങ്ങളെയാകെ കോര്‍ത്തിണക്കുന്നത് ദേശീയതയാണ്. കാവി പിടിക്കുന്ന ഭാരതാംബയെ അദ്ദേഹത്തിന് ഇഷ്ടമില്ലെങ്കില്‍ പരിപാടി അറിയിച്ചപ്പോള്‍ തന്നെ പങ്കെടുക്കില്ലെന്ന് പറയാമായിരുന്നു. എന്നാല്‍ അറിഞ്ഞു കൊണ്ടുതന്നെയാണ് അവിടെ പോയത്.

നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ഭാരതാംബയെയും കാവിയെയും തള്ളിപ്പറഞ്ഞാല്‍ പത്ത് വോട്ട് കൂടുതല്‍ കിട്ടുമെന്ന് കരുതിയായിരുന്നു ഇത്. ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തണമെന്നോ ഭാരതാംബയെ വന്ദിക്കണമെന്നോ മന്ത്രിയോട് ഗവര്‍ണര്‍ പറഞ്ഞിട്ടില്ല.

കരുതിക്കൂട്ടി ഗവര്‍ണറെ അപമാനിക്കുകയാണ് ലക്ഷ്യം. അതിലേക്കായി എഴുതി തയ്യാറാക്കിയ പ്രസംഗവുമായാണ് മന്ത്രി വന്നത്. 1905 ല്‍ ബംഗാളില്‍ വന്ദേമാതരം ആലപിച്ചത് കാവിക്കൊടി പിടിച്ചുകൊണ്ടായിരുന്നു. വിവേകാനന്ദ സ്വാമിയോട് വിദേശത്ത് വച്ച് കാവി വസ്ത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കാവി ഭാരതത്തിന്റെ മണ്ണിന്റെ നിറമെന്നാണ് മറുപടി നല്‍കിയത്. ഞാന്‍ കാവി ധരിച്ചത് എന്റെ ജീവിതം ഭാരതത്തിന് സമര്‍പ്പിച്ചതിന്റെ അടയാളമെന്ന് പറഞ്ഞു. മഹാത്മാഗാന്ധി കാവി നിറത്തെക്കുറിച്ച് പറഞ്ഞത് ആത്മസമര്‍പ്പണത്തിന്റെും ത്യാഗത്തിന്റെയും ധൈര്യത്തിന്റെയും നിറമെന്നാണ്.
ടാഗോറിനെപ്പോലെയുള്ള മഹാത്മാക്കള്‍ ഭാരതാംബയെക്കുറിച്ച് ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Tags: Kummanam RajasekharanBharat Mataraj bhavanMinister Sivankutty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

Kerala

ധീരനായ മാധ്യമാചാര്യശ്രേഷ്ഠന്‍

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.