Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വരാജിന്റെ ഭാര്യക്ക് നിയമവിരുദ്ധമായി പിഎച്ച് ഡി നല്‍കിയെന്ന് റദ്ദാക്കണമെന്ന്; ഗവര്‍ണര്‍ക്ക് പരാതി

സിപിഎം നേതാവും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എം.സ്വരാജിന്റെ ഭാര്യ സരിതാ മേനോന് നിയമവിരുദ്ധമായി കണ്ണൂര്‍ സര്‍വ്വകലാശാല നല്‍കിയ പിഎച്ച് ഡി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കി. കണ്ണൂര്‍ സര്‍വ്വകലാശാല കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ നല്‍കിയ മുഴുവന്‍ പിഎച്ച് ഡി ബിരുദങ്ങളെക്കുറിച്ചും സമഗ്രാന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2025, 06:18 pm IST
in Kerala
സ്വരാജിന്‍റെ ഭാര്യ സരിത (ഇടത്ത്) സ്വരാജ് (വലത്ത്)

സ്വരാജിന്‍റെ ഭാര്യ സരിത (ഇടത്ത്) സ്വരാജ് (വലത്ത്)

തിരുവനന്തപുരം: സിപിഎം നേതാവും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എം.സ്വരാജിന്റെ ഭാര്യ സരിതാ മേനോന് നിയമവിരുദ്ധമായി കണ്ണൂര്‍ സര്‍വ്വകലാശാല നല്‍കിയ പിഎച്ച് ഡി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കി. കണ്ണൂര്‍ സര്‍വ്വകലാശാല കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ നല്‍കിയ മുഴുവന്‍ പിഎച്ച് ഡി ബിരുദങ്ങളെക്കുറിച്ചും സമഗ്രാന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

പിഎച്ച് ഡി ബിരുദം നേടുന്നതിനായി 2008ലാണ് സ്വരാജിന്റെ ഭാര്യ സരിത കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇപ്പോള്‍ 16 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് 1.15 ലക്ഷം രൂപ പിഴയടച്ച് പ്രബന്ധം മൂല്യനിര്‍ണയം നടത്തിച്ച് അഞ്ചുമാസത്തിനുള്ളില്‍ സ്വരാജിന്റെ ഭാര്യ പിഎച്ച് ഡി ബിരുദം കരസ്ഥമാക്കിയതെന്നാണ് പരാതി.

വഴിവിട്ടാണ് ഈ പിഎച്ച് ഡി നല്‍കിയത്. സ്വരാജ് ഈയിടെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വന്നിരുന്നു. ഇത് ഭാര്യയുടെ നിയമനത്തിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്താനാണെന്ന് അറിഞ്ഞുവെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി പറയുന്നു. ഈയിടെ കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഒരു തീരുമാനമെടുത്തിരുന്നു. ഇതേ വരെ പിഎച്ച്ഡിക്ക് രജിസ്റ്റര്‍ ചെയ്ത് തീസീസ് സമര്‍പ്പിക്കാത്തവര്‍ക്ക് ഒരു ലക്ഷം പിഴയടച്ച് തീസീസ് നല്‍കാം. ഇങ്ങിനെ ഒരു നിയമപരിഷ്കാരം ലോകത്ത് എവിടെയും കേട്ടുകേള്‍വിയില്ലാത്തതാണെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി പറയുന്നു. ഇത് പ്രകാരം സ്വരാജിന്റെ ഭാര്യ ഈ പഴുതിലൂടെ പിഎച്ച് ഡി എടുക്കുകയായിരുന്നുവെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി ആരോപിച്ചു.

കോളെജ് അധ്യാപകരുടെ നിയമന പ്രായപരിധി വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ട് കണ്ണൂര്‍ സലര്‍വ്വകലാശാലയില്‍ നിന്നും ഒരു നിര്‍ദേശം പോയിരുന്നു. ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു ഇത് അംഗീകരിച്ചു. വിദേശരാജ്യത്തുള്ള ശാസ്ത്രജ്ഞര്‍ക്ക് കേരളത്തില്‍ വന്ന് പഠിപ്പിക്കാന്‍ താല്‍പര്യമുണ്ടെന്നും അത് ഉന്നതവിദ്യാഭ്യാസരംഗത്തെ നിലവാരം ഉയര്‍ത്തുമെന്നും അതിനാണ് പ്രായപരിധി 50 വയസ്സാക്കി ഉയര്‍ത്തുന്നതെന്നും ബിന്ദു പറഞ്ഞിരുന്നു. ഇതും വഴിവിട്ട നിയമനങ്ങള്‍ക്കാണെന്ന് പറയുന്നു.

കോളെജ് അധ്യാപകനിയമനത്തിന് നെറ്റ് യോഗ്യതയോ പിഎച്ച് ഡി ബിരുദമോ ആണ് മിനിമം യോഗ്യത. സ്വരാജിന്റെ ഭാര്യ നെറ്റ് യോഗ്യത നേടിയിട്ടില്ല. എംബിഎ ബിരുദം മാത്രമാണുള്ളതെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ പറയുന്നു. ആരിഫ് മുഹമ്മദ് ഖാന്‍ ക്രിമിനല്‍ എന്ന് വിളിച്ച ആര്‍ഷോയ്‌ക്ക് പോലും ചില ആദര്‍ശങ്ങളുണ്ടായിരുന്നു. അഞ്ച് വര്‍ഷം മഹാരാജാസില്‍ പഠിച്ച ആളായ ആര്‍ഷോയ്‌ക്ക് വേണമെങ്കില്‍ ഡിഗ്രി എടുക്കാമായിരുന്നു. പക്ഷെ വിവാദം വന്നപ്പോള്‍ അവിടുത്തെ ഡിഗ്രി വേണ്ടെന്ന് വെച്ച് പുറത്തുപോകാനുള്ള മാന്യതയെങ്കിലും ആര്‍ഷോ കാട്ടിയെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി പറഞ്ഞു.

ഇടത്പക്ഷത്തെ യുവമന്ത്രിമാരായ രാജീവിന്റെയും രാജേഷിന്റെയും ഭാര്യമാര്‍ അധ്യാപകരാണ്. പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.രാഗേഷിന്റെ ഭാര്യയ്‌ക്കും കണ്ണൂരില്‍ അധ്യാപികയായി ജോലി കിട്ടി. അക്കൂട്ടത്തില്‍ ജോലിയൊന്നും കിട്ടാത്തത് സ്വരാജിന്റെ ഭാര്യയ്‌ക്കായിരുന്നു. ഇപ്പോള്‍ സ്വരാജും അതിന് വേണ്ടി ശ്രമിക്കുകയാണ്. ഈയിടെ തുടര്‍ച്ചയായി സ്വരാജ് കണ്ണൂര്‍ സര്‍വ്വകലാശാല സന്ദര്‍ശിച്ചതിന് പിന്നില്‍ ഈ ഒരു ഉദ്ദേശ്യവും ഉണ്ടായിരുന്നതായി സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി ആരോപിക്കുന്നു.

 

 

 

Tags: m swarajPhDswarajSaritha NairSave University Campaign committeeSave University CampaignDoctorate degreeLecture jobKannur University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

Kerala

കാമ്പസുകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണം,വിദ്യാഭ്യാസ സമ്പ്രദായം രാഷ്‌ട്രീയവത്കരിക്കുന്നത് മുഴുവന്‍ സംവിധാനത്തെയും നശിപ്പിക്കും:ഗവര്‍ണര്‍

Kerala

രണ്ടു പ്രാവശ്യം തെരഞ്ഞെടുപ്പില്‍ തോറ്റു, ഇക്കുറി സീറ്റും ഇല്ല…എന്നിട്ടും…അവസാനശ്വാസം വരെ പോരാടുന്നവരെ മോദി കണ്ടിട്ടില്ലെന്ന് സ്വരാജ്

Kerala

സഖാക്കളെ ഒരു വാക്ക്, ഇനിയും ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്:എന്‍. ഹരി

Kerala

ഇ ഡിക്കെതിരായ സി പി എം ആക്രമണത്തെ ന്യായീകരിച്ച് ഇ പി ജയരാജനും സ്വരാജും ശിവന്‍കുട്ടിയും

പുതിയ വാര്‍ത്തകള്‍

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.