Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പിച്ചച്ചട്ടിയുമായി വരില്ലെന്ന് പാക് പ്രധാനമന്ത്രി;സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്ഥാനില്‍ പിച്ചച്ചട്ടികളുമായി നിരവധി പേര്‍ തെരുവില്‍

പിച്ചച്ചട്ടിയുമായി പാകിസ്ഥാന്‍ മറ്റ് രാജ്യങ്ങളുടെ അടുത്ത് വരുമെന്ന് ആരും സ്വപ്നം കാണേണ്ടെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയില്‍ കഴമ്പില്ലെന്ന് കാണിക്കുന്നതാണ് പാകിസ്ഥാന്റെ പച്ചയായ യാഥാര്‍ത്ഥ്യം. അവിടെ സാമ്പത്തിക പ്രതിസന്ധി കാരണം നട്ടം തിരിയുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2025, 08:24 pm IST
inIndia, World
പാക് പ്രധാനമന്ത്രി (വലത്ത്) ഭക്ഷണത്തിനായി ക്യൂനില്‍ക്കുന്ന പാകിസ്ഥാനികള്‍ (ഇടത്ത്)

പാക് പ്രധാനമന്ത്രി (വലത്ത്) ഭക്ഷണത്തിനായി ക്യൂനില്‍ക്കുന്ന പാകിസ്ഥാനികള്‍ (ഇടത്ത്)

ന്യൂദല്‍ഹി: പിച്ചച്ചട്ടിയുമായി പാകിസ്ഥാന്‍ മറ്റ് രാജ്യങ്ങളുടെ അടുത്ത് വരുമെന്ന് ആരും സ്വപ്നം കാണേണ്ടെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയില്‍ കഴമ്പില്ലെന്ന് കാണിക്കുന്നതാണ് പാകിസ്ഥാന്റെ പച്ചയായ യാഥാര്‍ത്ഥ്യം. അവിടെ സാമ്പത്തിക പ്രതിസന്ധി കാരണം നട്ടം തിരിയുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.

ഭക്ഷണം റേഷനായി കിട്ടാന്‍ വേണ്ടി മണിക്കൂറുകളോളം ഒരേ തരത്തിലുള്ള അലൂമിനിയം പാത്രങ്ങളും പിടിച്ചവരെ എങ്ങും കാണാം. പണമില്ലാത്തതിനാല്‍ റേഷന്‍ പോലും കൃത്യമായി വിതരണം ചെയ്യാന്‍ സാധിക്കുന്നില്ല. പാകിസ്ഥാന് ആഗോളനിക്ഷേപമാണ് വേണ്ടത്, അല്ലാതെ കര്‍ശനവ്യവസ്ഥകളോടെയുള്ള സാമ്പത്തിക സഹായമല്ലെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞാലും ഒരു രാജ്യമോ ആഗോള കമ്പനികളോ പാകിസ്ഥാനിലേക്ക് തിരി‍ഞ്ഞുനോക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ചൈന ഒഴികെ. ചൈനയ്‌ക്കാണെങ്കില്‍ ഇന്ത്യയ്‌ക്കെതിരെയും മറ്റും സമ്മര്‍ദ്ദം ചെലുത്താനും അവരുടെ റെയില്‍ റോഡ് പദ്ധതികള്‍ പാകിസ്ഥാന്‍ വഴി കടത്തിവിടാനും ഉള്ള താല്‍പര്യമല്ലാതെ പാകിസ്ഥാനെ സഹായിക്കാനുള്ള അജണ്ടകള്‍ ഒന്നും ഇല്ല.

സിന്ധുനദീജലം പാകിസ്ഥാന്‍ കര്‍ഷകരെ പ്രക്ഷോഭകാരികളാക്കും

ഇന്ത്യ സിന്ധൂനദിയിലെ ജലം കൊടുക്കില്ലെന്നത് പാകിസ്ഥാന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാന്‍ പോകുന്നത്. ഇപ്പോഴേ ചെനാബും മറ്റും വറ്റി വരണ്ടിരിക്കുകയാണ്. ഭാവിയില്‍ പഞ്ചാബ് പ്രവിശ്യയിലെ കൃഷിയെ ബാധിക്കുമെന്നതിനാല്‍ അവിടുത്തെ നെല്ലറയായ പഞ്ചാബിലും സിന്ധിലും കര്‍ഷകര്‍ ആശങ്കയിലാണ്. പാക് അധീന കശ്മീലെ മിര്‍പൂര്‍ജില്ലയിലെ ത്ഡലം നദിക്ക് കുറുകെയുള്ള ഡാമില്‍ ജലനിരപ്പ് കുറയുകയാണ്. സിന്ധുനദിയിലെ ജലം എത്താത്തതാണ് കാരണം. ഇത് ഖാരിഫ് വിളകളെ ബാധിക്കും. അതിര്‍ത്തികടന്നുള്ള തീവ്രവാദം അവസാനിപ്പിക്കാം എന്ന ഉറപ്പ് കിട്ടാതെ ഇന്ത്യ സിന്ധുനദീജലം പാകിസ്ഥാന് കൊടുക്കാന്‍ പോകുന്നില്ല. അതല്ലെങ്കില്‍ അവിടുത്തെ കര്‍ഷകര്‍ പ്രക്ഷോഭകാരികളാകും. അത് പാകിസ്ഥാന്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും.

പണമില്ലെങ്കിലും  വേണം ആയുധം
പണമില്ലെങ്കിലും ആയുധം വേണമെന്നതാണ് പാകിസ്ഥാന്റെ സ്ഥിതി. ഐഎംഎഫ് വായ്‌പാതുകയുടെ നല്ലൊരു ശതമാനം ആയുധം വാങ്ങാന്‍ ഉപയോഗിക്കണമെന്നതാണ് പാകിസ്ഥാന്റെ ആവശ്യം. ജനങ്ങളുടെ ക്ഷേമത്തിന് പണമില്ലെങ്കിലും ഇന്ത്യയെ ആക്രമിക്കാന്‍ ആയുധങ്ങള്‍ വേണമെന്നതാണ് പാകിസ്ഥാന്റെ ആവശ്യം. ഐഎംഎഫും ഈ ആവശ്യത്തിന് വഴങ്ങിയേക്കും. കാരണം ഇതുവഴി അമേരിക്കയിലെയും യൂറോപ്പിലേയും ആയുധക്കമ്പനികള്‍ക്ക് നല്ല കോളാണ്. അത് ഐഎംഎഫിലും താല്‍പര്യമായേക്കുമെന്നും ചില സാമ്പത്തികവിദഗ്ധര്‍ വിലയിരുത്തുന്നു. അല്ലെങ്കില്‍ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തി 26 പേരെ കൊലപ്പെടുത്തിയ പാകിസ്ഥാന് എന്തിനാണ് ഓപ്പറേഷന്‍ സിന്ദൂറിനിടയില്‍ 700 കോടി ഡോളര്‍ വായ്‌പയായി അനുവദിച്ചത് എന്ന ചോദ്യത്തിന് ഇനിയും ഉത്തരമില്ല.

പാകിസ്ഥാന്‍ നല്‍കേണ്ട വായ്‌പാ തിരിച്ചടവുകള്‍ പലതും മുടങ്ങിയിരിക്കുന്നു. ഐഎംഎഫ് മുന്നോട്ട് വെച്ച ക്ഷേമപദ്ധതികള്‍ പണമില്ലായ്‌മ മൂലം ഞെങ്ങിഞെരുങ്ങുകയാണ്. 700 കോടി ഡോളര്‍ ആണ് ഐഎംഎഫ് പാകിസ്ഥാന് നല്‍കാന്‍ പോകുന്നത്. പക്ഷെ ചില കര്‍ശന വ്യവസ്ഥകളോടെ മാത്രമേ അത് നല്‍കൂ. വൈദ്യുതി ചാര്‍ജ് കുത്തനെ ഉയര്‍ത്തും. കൂടുതല്‍ മേഖലകളില്‍ നികുതി ഏര്‍പ്പെടുത്തും. സാമൂഹ്യസുരക്ഷയുടെ ഭാഗമായുള്ള സൗജന്യങ്ങള്‍ പലതും നിര്‍ത്തലാക്കേണ്ടിവരും. സാമൂഹ്യക്ഷേമപദ്ധതികള്‍ മുഴുവന്‍ വെട്ടിച്ചുരുക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഐഎംഎഫ്. കര്‍ഷകര്‍ക്കുള്ള ധനസഹായവും വെട്ടിച്ചുരുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഐഎംഎഫ് വായ്‌പ തടയുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും, പാകിസ്ഥാനുള്ള ലോകബാങ്ക് വായ്‌പ തടയാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. മാത്രമല്ല, പാകിസ്ഥാനെ തീവ്രവാദത്തിന്റെ പേരില്‍ ഫൈനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. അങ്ങിനെയെങ്കില്‍ പാകിസ്ഥാന് ഉടനെ പുറത്തുനിന്നുള്ള സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തലാക്കാന്‍ സാധിക്കും. ഇതെല്ലാം പാകിസ്ഥാനെ വരും നാളുകളില്‍ കൂടുതല്‍ ഞെരുക്കത്തിലാക്കും. കൂടുതല്‍ പിച്ചച്ചട്ടിക്കാരെ ഈ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പ്. ഇവര്‍ നാളെ ഏത് രാജ്യത്തേക്കാണ് പിച്ചച്ചട്ടിയുമായി ഇറങ്ങുക എന്നത് മാത്രമേ ശ്രദ്ധിക്കേണ്ടതുള്ളൂ.

 

Tags: pakistanLoanpovertyIMFShehbazSharifbegbowl
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

News

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

India

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

India

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

India

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.