കുവൈറ്റ് സിറ്റി ; വൈദ്യുതി ഉപഭോഗം വര്‍ദ്ധിച്ചുവരുന്നതിനാല്‍ പള്ളികളിലെ പ്രാര്‍ത്ഥനാ സമയം കുറയ്‌ക്കാനും ജല ഉപയോഗം കുറയ്‌ക്കാനും നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് കുവൈറ്റ് സര്‍ക്കാര്‍ . ഊർജ്ജ പ്രതിസന്ധി നേരിടുന്നതിനാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഉച്ചയ്‌ക്കും ഉച്ചയ്‌ക്കും ഉള്ള പ്രാർത്ഥനകളുടെ ദൈർഘ്യം കുറയ്‌ക്കാനും അനാവശ്യമായി നീട്ടിക്കൊണ്ടുപോകുന്നത് ഒഴിവാക്കാനും സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
ഇസ്‌ലാമിക കാര്യ മന്ത്രാലയം ആണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത് . കുവൈറ്റിലെ ആറ് പ്രവിശ്യകളിലെ എല്ലാ പള്ളികളിലും നിശ്ചിത സമയത്തേക്ക് വൈദ്യുതി മുടങ്ങും. ളുഹർ അസാൻ കഴിഞ്ഞ് അര മണിക്കൂർ മുതൽ അസർ അസാന് 15 മിനിറ്റ് മുമ്പ് വരെയും അസർ കഴിഞ്ഞ് വൈകുന്നേരം 5 മണി വരെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകും.
പള്ളികളിൽ വുദു സമയത്ത് വെള്ളം ലാഭിക്കുന്നതിനുള്ള നിർദ്ദേശങ്ങളും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. അനാവശ്യമായി വെള്ളം പാഴാക്കുന്നത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പള്ളി മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
















