Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വഖഫ് നിയമഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍; എട്ട് മണിക്കൂര്‍ ചര്‍ച്ച

പി.ഷിമിത്ത് by പി.ഷിമിത്ത്
Apr 2, 2025, 07:23 am IST
in India

ന്യൂദല്‍ഹി: രാജ്യം കാത്തിരുന്ന, ഏറെ പ്രാധാന്യമുള്ള വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍. ഉച്ചയ്‌ക്ക് 12നു ബില്‍ സഭയില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു അവതരിപ്പിക്കും. ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസംഗിക്കും. ബില്ലിന്മേല്‍ എട്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും. നിര്‍ബന്ധമായും സഭയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് അംഗങ്ങള്‍ക്ക് ബിജെപിയും കോണ്‍ഗ്രസും വിപ്പ് നല്കിയിട്ടുണ്ട്.

ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാനാണ് പ്രതിപക്ഷ തീരുമാനമെന്ന് ഇന്നലെ വൈകിട്ട് ചേര്‍ന്ന ഇന്‍ഡി മുന്നണി യോഗ ശേഷം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.

മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കണമെന്നും അതിനാല്‍ ഏപ്രില്‍ ഒന്ന് മുതല്‍ നാല് വരെ സഭാ സമ്മേളനത്തില്‍ പങ്കെടുക്കാനാകില്ലെന്നും കാട്ടി സ്പീക്കര്‍ക്കു കത്തു നല്കി മുങ്ങിയ നാല് സിപിഎം അംഗങ്ങളും ഇത് വിവാദമായതോടെ ദല്‍ഹിക്കു മടങ്ങി. ഒളിച്ചോടിയത് പാര്‍ട്ടിക്കു നാണക്കേടായെന്ന് തിരിച്ചറിഞ്ഞാണ്, സഭാ സമ്മേളനത്തിലേക്ക് മടങ്ങാന്‍ നേതൃത്വം നിര്‍ദേശിച്ചത്.

കേരളത്തിലെ മുനമ്പം ഉള്‍പ്പെടെ വഖഫ് അധിനിവേശ ഭീഷണി നേരിടുന്ന രാജ്യത്തെ നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമേകുന്നതാണ് ബില്‍. പ്രമുഖ മുസ്ലിം പണ്ഡിതര്‍ക്ക് പുറമേ വിവിധ ക്രിസ്ത്യന്‍ സംഘടനകളും, പ്രത്യേകിച്ച് സിബിസിഐയും കേരളത്തിലെ മെത്രാന്‍ കൗണ്‍സിലും, ബില്ലിനെ സ്വാഗതം ചെയ്തിട്ടുണ്ട്. നേരത്തേ അവതരിപ്പിച്ച ബി
ല്‍ സംയുക്ത പാര്‍ലമെന്റ് സമിതിക്കു വിട്ടിരുന്നു. സമിതി നിര്‍ദേശിച്ച ഭേദഗതികളോടെയാണ് ബില്‍ വീണ്ടും സഭയില്‍ വരുന്നത്. ഭൂരിപക്ഷമുളളതിനാല്‍ ബില്‍ പാസാകുമെന്നുറപ്പാണ്. കോണ്‍ഗ്രസും സിപി എമ്മും അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ബില്ലിനെ എതിര്‍ക്കുന്നു. ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്യണമെന്നു കേരള കത്തോലിക്ക സഭാനേതൃത്വം എംപിമാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള നീക്കമാണ് പ്രതിപക്ഷത്തിന്റേതെന്നു പാര്‍ലമെന്ററികാര്യ-ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു ആരോപിച്ചു. എല്ലാ പാര്‍ട്ടികള്‍ക്കും അവരുടെ അഭിപ്രായം രേഖപ്പെടുത്താന്‍ വിശദമായ ചര്‍ച്ചയ്‌ക്കായി കേന്ദ്ര സര്‍ക്കാര്‍ തയാറാണ്, അതിനായി കാത്തിരിക്കുന്നു. ചിലര്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ മനഃപൂര്‍വം ശ്രമിക്കുന്നു. ബില്ലിനെതിരായ എതിര്‍പ്പുകള്‍ കേള്‍ക്കാന്‍ രാഷ്‌ട്രം ആഗ്രഹിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ളയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന പാര്‍ലമെന്റ് കാര്യോപദേശക സമിതി യോഗത്തിലാണ് എത്ര മണിക്കൂര്‍ ചര്‍ച്ച വേണമെന്നതില്‍ തീരുമാനമായത്. 12 മണിക്കൂര്‍ ചര്‍ച്ച വേണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. എന്നാല്‍ എട്ടു മണിക്കൂര്‍ ചര്‍ച്ചയെന്ന സമവായത്തിലെത്തുകയായിരുന്നു. സ്പീക്കര്‍ തീരുമാനം അറിയിച്ചതോടെ പ്രതിപക്ഷം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഇന്നലെ രാത്രി ചേര്‍ന്ന ഇന്‍ഡി മുന്നണിയോഗം ബില്ലിനെ ഒറക്കെട്ടായി എതിര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പ്രധാന ഭേദഗതികള്‍
1. വഖഫ് സ്വത്തില്‍ അവകാശമുന്നയിക്കാന്‍ രേഖ നിര്‍ബന്ധം. കാലങ്ങളായി കൈവശമുണ്ടായിരുന്നുവെന്നതുകൊണ്ട് വഖഫ് ഭൂമിയാവില്ല.
2. സ്ത്രീകളും മുസഌങ്ങള്‍ അല്ലാത്തവരെയും ബോര്‍ഡിലുള്‍പ്പെടുത്തും ചീഫ് എക്‌സിക്യൂട്ടീവ് പദവിയിലും അമുസഌങ്ങള്‍ക്ക് നിയമനം
3. ട്രൈബ്യൂണല്‍ വിധിയില്‍ പരാതിയുള്ളവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാം.
4. അഞ്ചു വര്‍ഷം ഇസഌം വിശ്വാസം പിന്തുടര്‍ന്നവര്‍ക്കേ വഫഖ് നല്‍കാന്‍ സാധിക്കൂ
5. മുസഌങ്ങൡലെ ബോറയടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക ബോര്‍ഡ്‌

Tags: Waqf Amendment BillKiren rijijuLok Sabha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

India

രാജ്യത്തെ മുസ്ലിം ജനസംഖ്യ ഇൻഡോനേഷ്യയ്‌ക്ക് സമാനമാകുമെന്ന് കിരണ്‍ റിജിജു

India

സഭയില്‍ എങ്ങിനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി പ്രിയങ്കഗാന്ധിയില്‍ നിന്നെങ്കിലും പഠിക്കണമെന്ന് അമിത് ഷാ

India

സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുന്ന വനിതാ സംവരണബില്ലിനെ തോല്‍പിച്ച് രാഹുല്‍ ഗാന്ധിയും കൂട്ടരും; വേദനയോടെ മോദിയും അമിത്ഷായും

India

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

പുതിയ വാര്‍ത്തകള്‍

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.