ന്യൂദല്‍ഹി: വനിതകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറാനുദ്ദേശിച്ച് അവതരിപ്പിച്ച വനിതാസംവരണ ബില്‍ പരാജയപ്പെട്ടതില്‍ വേദനയോടെ മോദിയും അമിത് ഷായും. സ്ത്രീവിരുദ്ധ മുന്നണിയായ പ്രതിപക്ഷപാര്‍ട്ടികളെ ജനങ്ങള്‍ക്ക് മുന്‍പില്‍ തുറന്നു കാണിക്കുക എന്ന നിലപാടിലാണ് മോദി സര്‍ക്കാര്‍. ലോക് സഭയിലും സംസ്ഥാന നിയമസഭകളിലും നിര്‍ബന്ധമായും 33 ശതമാനം സംവരണം സ്ത്രീകള്‍ക്ക് നല‍്കുക എന്നതായിരുന്നു ഈ വനിതാ സംവരണ ബില്ലിന്റെ ലക്ഷ്യം. അതാണ് പ്രതിപക്ഷം തകര്‍ത്തത്.പ്രതിപക്ഷത്തിന്റെ ഈ ചതി ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ തെരുവുകള്‍ തോറും ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുക എന്ന നിലപാടിലാണ് എന്‍ഡിഎ.
കഴിഞ്ഞ 12 വർഷത്തിനിടെ മോദി സർക്കാർ അവതരിപ്പിച്ച ഒരു ബിൽ ലോക്സഭയിൽ വോട്ടെടുപ്പിൽ പരാജയപ്പെടുന്നത് ഇതാദ്യമായാണ്. പ്രതിപക്ഷപാര്‍ട്ടികള്‍ അതിശക്തമായ പ്രതിഷേധം ഉയർത്തിയപ്പോൾ തന്നെ ബിൽ പരാജയപ്പെടുമെന്ന സൂചന കേന്ദ്രത്തിന് ലഭിച്ചിരുന്നു. എന്നാൽ ബിൽ പിന്‍വലിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ബില്‍ പരാജയപ്പെട്ട സ്ഥിതിക്ക്, പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തിനെതിരെ വൻ പ്രചാരണം നടത്താനാണ് ബി ജെ പി ക്യാമ്പിന്റെ തീരുമാനം.
അരനൂറ്റാണ്ട് ഇന്ത്യ ഭരിച്ചിട്ടും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും അധികാരവും കൈമാറാന്‍ കൂട്ടാക്കാതിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറാന്‍ ഉദ്ദേശിച്ച് അവതരിപ്പിച്ച വനിതാസംവരണബില്ലിനെ ലോക് സഭയിലെ വോട്ടെടുപ്പില്‍ തോല്‍പിച്ചു. 298 എംപിമാര്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 230 പേര്‍ അതിന് എതിരായി വോട്ട് ചെയ്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടിയാലേ ബില്‍ പാസാകൂ. അത് ലഭിക്കാത്തതിനാല്‍ വനിതസംവരണ ബില്‍ പരാജയപ്പെടുകയായിരുന്നു.
ബില്‍ വോട്ടിനിട്ട് തള്ളുന്നത് വൻ പ്രചാരണ ആയുധമാക്കി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാമെന്ന ആലോചനയിലാണ് മോദി സര്‍ക്കാര്‍. തെരഞ്ഞെടുപ്പുകളില്‍ 33 ശതമാനം വനിതാസംവരണം വേണമെന്ന നിയമമുണ്ടെങ്കിലും അത് പാലിക്കാത്ത പ്രതിപക്ഷ നേതാക്കള്‍ തന്നെയാണ് ഇപ്പോള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സംവരണം നല്‍കുന്ന ഈ ബില്ലും പരാജയപ്പെടുത്തിയത്.
















