Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ടിപ്പു സുല്‍ത്താനെ കേരളത്തില്‍ നിന്നും ഓടിച്ചത് രാജാ കേശവദാസ് എന്ന പോരാളി; ഈ ധീരചരിത്രം മറച്ച് വെച്ചത് ചില ചരിത്രകാരന്മാര്‍

ടിപ്പു സുല്‍ത്താനെ കേരളത്തില്‍ നിന്നും ഓടിക്കുകയായിരുന്നുവെന്നും അതിന് നേതൃത്വം നല്‍കിയത് തിരുവിതാംകൂറിലെ ആദ്യത്തേ ദിവാനും നല്ലൊരു പോരാളികൂടിയായ രാജാ കേശവദാസ് ആയിരുന്നുവെന്ന് ചരിത്രകാരന്‍ എം.ജി. ശശിഭൂഷണ്‍. പകരം പെരിയാറില്‍ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് ടിപ്പുസുല്‍ത്താന്റെ സൈന്യം തിരുവിതാംകൂറിനെ കീഴടക്കാതെ മടങ്ങിപ്പോയത് എന്ന കഥ ചില ചരിത്രകാരന്മാര്‍ ബോധപൂര്‍വ്വം കെട്ടിച്ചമച്ചതാണെന്ന് പറയപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2025, 07:40 pm IST
inKerala
തിരുവിതാംകൂറിലെ ആദ്യത്തേ ദിവാനും നല്ലൊരു പോരാളികൂടിയായ രാജാ കേശവദാസിന്‍റെ ചങ്ങനാശേരിയില്‍ സ്ഥാപിച്ച പ്രതിമ (ഇടത്ത്) എ.വി. ചെട്ടിയാര്‍ ചാര്‍കോളില്‍ വരച്ച രാജാ കേശവദാസിന്‍റെ ചിത്രം (വലത്ത്)

തിരുവിതാംകൂറിലെ ആദ്യത്തേ ദിവാനും നല്ലൊരു പോരാളികൂടിയായ രാജാ കേശവദാസിന്‍റെ ചങ്ങനാശേരിയില്‍ സ്ഥാപിച്ച പ്രതിമ (ഇടത്ത്) എ.വി. ചെട്ടിയാര്‍ ചാര്‍കോളില്‍ വരച്ച രാജാ കേശവദാസിന്‍റെ ചിത്രം (വലത്ത്)

കൊച്ചി:  ടിപ്പു സുല്‍ത്താനെ കേരളത്തില്‍ നിന്നും ഓടിക്കുകയായിരുന്നുവെന്നും അതിന് നേതൃത്വം നല്‍കിയത് തിരുവിതാംകൂറിലെ ആദ്യത്തേ ദിവാനും നല്ലൊരു പോരാളികൂടിയായ രാജാ കേശവദാസ് (രാജാ കേശവദാസന്‍ ) ആയിരുന്നുവെന്ന് ചരിത്രകാരന്‍ എം.ജി. ശശിഭൂഷണ്‍. പകരം പെരിയാറില്‍ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് ടിപ്പുസുല്‍ത്താന്റെ സൈന്യം തിരുവിതാംകൂറിനെ കീഴടക്കാതെ മടങ്ങിപ്പോയത് എന്ന കഥ ചില ചരിത്രകാരന്മാര്‍ ബോധപൂര്‍വ്വം കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറയുന്നു.  ഒരു യുട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് എം.ജി. ശശിഭൂഷണ്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

1789 ഡിസംബര്‍ 28ാം തീയതിയാണ് ടിപ്പുസുല്‍ത്താന്‍ ആദ്യമായി തിരുവിതാംകൂറിനെ ആക്രമിച്ചത്. അന്നത്തെ ആക്രമണത്തില്‍ ടിപ്പുസുല്‍ത്താന് പരാജയമുണ്ടായി. അന്ന് ടിപ്പുസുല്‍ത്താനെ ഒരു കിടങ്ങിലേക്ക് തള്ളിയിടുകയായിരുന്നു.  കോട്ടയ്‌ക്കുള്ളിലെ വന്‍രഹസ്യ അറകളുണ്ട്. അതില്‍ മറഞ്ഞിരുന്ന പട്ടാളക്കാര്‍ അപ്രതീക്ഷിതമായി പ്രത്യാക്രമണം നടത്തുകയായിരുന്നു. ഇത് ടിപ്പുവിന്റെ സൈന്യം തീരെ പ്രതീക്ഷിച്ചില്ല. അങ്ങിനെ ആദ്യ പരാജയത്തിന് ശേഷം തൊട്ടടുത്ത വര്‍ഷം ടിപ്പു വീണ്ടും തിരുവിതാംകൂര്‍ കീഴടക്കാന്‍ എത്തിയിരുന്നു. ആ ആക്രമണത്തില്‍ അദ്ദേഹം നെടുങ്കോട്ട എന്ന മണ്‍കോട്ട കുറെ ദൂരം പൊളിച്ചുകളയുകയും ചെയ്തു. എന്നാല്‍ അതിനിടയില്‍ പെരിയാറില്‍ ഉണ്ടായ ഒരു വെള്ളപ്പൊക്കത്തില്‍ സൈന്യം മുങ്ങിയതിനെ തുടര്‍ന്ന് ടിപ്പു മടങ്ങിപ്പോയി എന്നതാണ് ഒരു കഥയെന്നും ശശിഭൂഷണ്‍ പറയുന്നു.

എങ്ങിനെയോ പെരിയാറില്‍ വെള്ളപ്പൊക്കം ഉണ്ടായി എന്നത് ശരിയാണ്. ഇതേ തുടര്‍ന്നാണ് ടിപ്പുവിന്റെ സൈന്യം മടങ്ങിയത്. എന്നാല്‍ രാജാകേശവദാസിന്റെ സൈന്യവും ബ്രിട്ടീഷ് സൈന്യവും ചേര്‍ന്ന് ടിപ്പുവിനെ പിന്തുടര്‍ന്ന് ഓടിച്ചു എന്നതാണ് വാസ്തവം. പാലക്കാട് വരെ ടിപ്പുവിനെ ഓടിച്ചു. പാലക്കാട് കോട്ട അന്ന് ടിപ്പുവിന്റെ കൈവശമാണ്. എന്നാല്‍ പാലക്കാട് വെച്ച് നടന്ന ഏറ്റുമുട്ടലില്‍ ടിപ്പുസുല്‍ത്താന്റെ മുഴുവന്‍ സൈന്യത്തെയും കോട്ടയില്‍ നിന്നും പുറത്താക്കാന്‍ രാജാ കേശവദാസിന്റെ സൈന്യത്തിന് കഴിഞ്ഞു. ടിപ്പു തോറ്റോടി. ഇക്കാര്യം കാഞ്ഞൂര്‍ പള്ളിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഒരു കോപ്പി തൃശൂരിലെ ആര്‍ക്കിയോളജി വകുപ്പിലുണ്ട്. പാലക്കാട് നിന്നും ഓടിയ ടിപ്പുവിനെ കോയമ്പത്തൂര്‍ വരെ ഓടിച്ചു. പിന്നീട് രാജാകേശവദാസിന്റെ സൈന്യം ശ്രീരംഗപട്ടണം വരെ ഓടിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യമെന്നും എം.ജി.ശശിഭൂഷണ്‍ പറയുന്നു. എന്നാല്‍ രാജാകേശവദാസ് എന്ന സൈനികമേധാവി കൂടിയായ തിരുവിതാംകൂര്‍ ദിവാന്റെ ധീരത മറച്ചുവെയ്‌ക്കാന്‍ ചില ചരിത്രകാരന്മാര്‍ ശ്രമിക്കുകയായിരുന്നുവെന്നും ശശിഭൂഷണ്‍ പറയുന്നു.

രാജാകേശവദാസിന്റെ  ധീരത മറച്ചുവെയ്‌ക്കാനാണ് ചരിത്രകാരന്മാര്‍ പെരിയാറില്‍ ഉണ്ടായ വെള്ളപ്പൊക്കത്തെ കുറിച്ച് രണ്ട് കഥകള്‍ പ്രചരിപ്പിച്ചതെന്നും ശശി ഭൂഷണ്‍ പറയുന്നു. പെരിയാറിലെ രണ്ട് കൈവഴികളില്‍ പൊടുന്നനെ ഉണ്ടായ അസാധാരണമായ വെള്ളപ്പൊക്കത്തിന് കാരണം കുഞ്ചിക്കുട്ടിപ്പിള്ള സര്‍വ്വാധികാര്യ കാര്യക്കാര്‍ ഭൂതത്താന്‍ കെട്ട് എന്ന അണക്കെട്ട് പൊട്ടിച്ചതാണ് എന്നതാണ് ഒരു കഥ. ഇതേക്കുറിച്ച് ‘രാമരാജബഹദൂര്‍’ എന്ന നോവലില്‍ സി.വി. രാമന്‍പിള്ള പരാമര്‍ശിക്കുന്നുണ്ട്. പൂഞ്ഞാറിലെ രാജകുടുംബത്തിലെ അംഗങ്ങള്‍ ഈ അണക്കെട്ട് പൊട്ടിക്കാന്‍ കുഞ്ചിക്കുട്ടിപ്പിള്ള സര്‍വ്വാധികാര്യ കാര്യക്കാരുടെ കൂടെ പോയിട്ടുണ്ടെന്ന് പൂഞ്ഞാര്‍ കുടുംബത്തിലെ പിന്‍ഗാമികളും അവകാശപ്പെടുന്നു. എന്നാല്‍ ഇത് ചരിത്രപരമായി ശരിയല്ലെന്നും കെട്ടുകഥയാണെന്നും ശശി ഭൂഷണ്‍ പറയുന്നു. കാരണം ഇങ്ങിനെ ഒരു അണക്കെട്ട് പൊട്ടിച്ചതായോ പൊട്ടിയതായോ ചരിത്ര രേഖകളില്‍ എവിടെയും ഇല്ല. ഇത് സി.വി. രാമന്‍പിള്ളയുടെ ഒരു ഭാവനമാത്രമാണെന്നും ശശിഭൂഷണ്‍ പറയുന്നു.

ആലുവപ്പുഴയുടെ തീരത്ത് ടിപ്പു സുല്‍ത്താനെതിരെ നടത്തിയ യാഗം മൂലമാണ് വെള്ളപ്പൊക്കമുണ്ടായത് എന്നതാണ് മറ്റൊരു കെട്ടുകഥയെന്നും ശശിഭൂഷണ്‍ പറയുന്നു. രാജാ കേശവാദാസന്റെ നേതൃത്വത്തില്‍ ഇങ്ങിനെ ഒരു യാഗം ആലുവാപ്പുഴയുടെ തീരത്ത് നടന്നിട്ടുണ്ട്. കൊച്ചി രാജാവ് കാര്‍ത്തികതിരുനാള്‍ മഹാരാജാവിയുന്നു ആ യാഗത്തിന്റെ യജമാനന്‍. പക്ഷെ ഈ യാഗത്തിന്റെ പ്രാര്‍ത്ഥനയുടെ ഫലമായാണ് വെള്ളപ്പൊക്കം ഉണ്ടായതെന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്നും ശശിഭൂഷണ്‍ പറയുന്നു.

സി.വി. രാമൻപിള്ള രചിച്ച ധർമ്മരാജാ, രാമരാജാബഹദൂർ എന്നീ രണ്ട് ചരിത്രനോവലുകള്‍ രാജാകേശവദാസ് എന്ന ധീരനായ ദിവാനെ കേന്ദ്രകഥാപാത്രമാക്കിയുള്ളവയാണ്.

 

 

 

Tags: TravancoreTipusultanRajaKesavadasCVRamanPillaiMGShashibhooshan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം
Thiruvananthapuram

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

ചരിത്രകാരനായ ഡോ. എം.ജി. ശശിഭൂഷണ്‍ (ഇടത്ത്) തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസ് (നടുവില്‍) ടിപ്പു സുല്‍ത്താന്‍ (വലത്ത്)
Kerala

ടിപ്പുസുല്‍ത്താനെ ഓടിച്ചത് വെള്ളപ്പൊക്കമല്ല, രാജാ കേശവാദിന്റെ സൈന്യം ടിപ്പുവിനെ ഓടിക്കുകയായിരുന്നു, ശ്രീരംഗപട്ടണം വരെ ഓടിച്ചു:ശശിഭൂഷണ്‍

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് ; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു

Career

തിരുവിതാംകൂര്‍ അടക്കം നാലു ദേവസ്വങ്ങളിലെ ഒഴിവുകളിലേക്ക് ഇനിയും അപേക്ഷിക്കാം, തീയതി നീട്ടി

Kerala

തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു, തെരഞ്ഞെടുക്കപ്പെട്ടവര്‍ സി പി എം , സി പി ഐ പ്രതിനിധികള്‍

പുതിയ വാര്‍ത്തകള്‍

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.