Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കൊടുംക്രൂരതയ്‌ക്ക് കൊലക്കയര്‍

അതിവിദഗ്ധമായാണ് ഗ്രീഷ്മ യുവാവിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഷാരോണിന്റെ വീട്ടില്‍വച്ചും പള്ളിയില്‍ വച്ചും താലികെട്ടിയശേഷം യുവാവിനൊപ്പം ഇറങ്ങിച്ചെല്ലാമെന്ന് വിശ്വസിപ്പിച്ചാണ് യുവതി നീചകൃത്യം ചെയ്തത്‌.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2025, 10:20 am IST
in Editorial, Vicharam

കാമുകനെ കഷായത്തില്‍ വിഷം കലര്‍ത്തി കുടിപ്പിച്ച് കൊലപ്പെടുത്തിയ പാറശ്ശാല സ്വദേശി ഗ്രീഷ്മയ്‌ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചത് അധികമായെന്ന് സാമാന്യബോധമുള്ളവരും സന്മാര്‍ഗ ചിന്തയുള്ളവരും വിചാരിക്കില്ല. തന്നെക്കാള്‍ ഒരു വയസ്സ് കുറവുള്ള ഷാരോണ്‍ രാജ് എന്ന കോളജ് വിദ്യാര്‍ത്ഥിയെ വര്‍ഷങ്ങളോളം പ്രണയിച്ചശേഷമാണ് യുവതി ആസൂത്രിതമായി കൊന്നുകളഞ്ഞത്. സൈനികനായ മറ്റൊരാളുമായി വിവാഹാലോചന വന്നപ്പോഴായിരുന്നു സ്നേഹത്തോടെ വീട്ടിലേക്ക് വിളിച്ചുവരുത്തി കളനാശിനി കലര്‍ത്തിയ കഷായം നല്‍കിയത്. വിഷം അകത്തു ചെന്ന യുവാവ് പതിനൊന്ന് ദിവസം ആശുപത്രിയില്‍ കിടന്ന് ആന്തരികാവയവങ്ങള്‍ ദ്രവിച്ചാണ് മരണത്തിന് കീഴടങ്ങിയത്. ജ്യൂസ് ചലഞ്ച് എന്ന പേരില്‍ ശീതളപാനീയത്തില്‍ പാരസെറ്റമോള്‍ ഗുളികകള്‍ പൊടിച്ചിട്ട് യുവാവിനെ കുടിപ്പിച്ച് അപായപ്പെടുത്താന്‍ യുവതി നേരത്തെ ശ്രമിച്ചിരുന്നു. എന്നാല്‍ വല്ലാത്ത കയ്‌പ്പുതോന്നി യുവാവ് അത് തുപ്പിക്കളയുകയായിരുന്നു. ഈ ശ്രമം പരാജയപ്പെട്ടപ്പോഴാണ് പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നല്‍കിയത്. ഇതിനുശേഷവും യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. എന്താണ് കഷായത്തിനൊപ്പം കലര്‍ത്തിയതെന്ന് പറഞ്ഞാല്‍ മതിയായിരുന്നു. അതിനുപോലും തയ്യാറാവാതെ, പ്രാണനുതുല്യം തന്നെ സ്നേഹിച്ചവനെ കൊലയ്‌ക്കു കൊടുക്കുകയായിരുന്നു. ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുമ്പോഴും താന്‍ സ്നേഹിച്ചവളെ കുറ്റപ്പെടുത്താന്‍ ഈ യുവാവ് തയ്യാറായതുമില്ല.

അതിവിദഗ്ധമായാണ് ഗ്രീഷ്മ യുവാവിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഷാരോണിന്റെ വീട്ടില്‍വച്ചും പള്ളിയില്‍ വച്ചും താലികെട്ടിയശേഷം യുവാവിനൊപ്പം ഇറങ്ങിച്ചെല്ലാമെന്ന് വിശ്വസിപ്പിച്ചാണ് യുവതി നീചകൃത്യം ചെയ്തത്. ഗ്രീഷ്മ നല്‍കിയ കഷായമാണ് താന്‍ കുടിച്ചതെന്ന് ഷാരോണ്‍ മജിസ്ട്രേറ്റിനു മുന്നില്‍ നല്‍കിയ മരണമൊഴിയാണ് കേസില്‍ നിര്‍ണായകമായത്. കീടനാശിനി കലര്‍ത്തിയ കഷായം കുടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തിലും തെളിഞ്ഞിരുന്നു. പെട്ടെന്നുള്ള പ്രകോപനങ്ങള്‍കൊണ്ട് ചില മനുഷ്യര്‍ കൊലപാതകം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ ചെയ്തെന്നിരിക്കും. എന്നാല്‍ ഗ്രീഷ്മയുടെ കാര്യത്തില്‍ സംഭവിച്ചത് അതല്ല. അത്യന്തം വിഷലിപ്തമായ മനസ്സോടെ ഒരു യുവാവിന്റെ ജീവന്‍ അപഹരിക്കുകയായിരുന്നു. പ്രകോപനമൊന്നുമില്ലാതെയാണ് കൊലപാതകം നടത്തിയതെന്ന് കോടതിവിധിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവസാന നിമിഷംവരെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ഗ്രീഷ്മയുടെ കൗശലം വിജയിച്ചില്ലെന്നും, സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന സന്ദേശമാണ് ഈ കേസ് നല്‍കുന്നതെന്നും കോടതി പറയുകയുണ്ടായി. സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ച കാര്യം കോടതിവിധിയില്‍ എടുത്തു പറയുന്നുണ്ട്.

ഇത്ര ചെറുപ്രായത്തില്‍ കേരളത്തില്‍ വധശിക്ഷ ലഭിക്കുന്ന ആദ്യ സ്ത്രീയാണ് ഗ്രീഷ്മ. പ്രായം കുറവായതിനാല്‍ പ്രതിക്ക് വധശിക്ഷ ലഭിക്കില്ലെന്ന ധാരണ ചിലര്‍ക്കുണ്ടായിരുന്നു. തനിക്ക് പരമാവധി ലഭിക്കുന്നത് ജീവപര്യന്തമായിരിക്കുമെന്നും, അതു കഴിഞ്ഞു താന്‍ ജീവിക്കുമെന്നും ഗ്രീഷ്മ പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കേസിന്റെ അതിക്രൂരമായ സ്വഭാവം പരിഗണിച്ച കോടതി ചിന്തിച്ചത് മറ്റൊരു വഴിക്കാണ്. പ്രതിയുടെ പ്രായം കോടതിക്ക് കണക്കിലെടുക്കാനാവില്ലെന്നും, പ്രതിയെ മാത്രം കണ്ടാല്‍ പോരെന്നും കോടതി നിരീക്ഷിച്ചു. പ്രതി നേരത്തെ മറ്റു കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടില്ല എന്ന വാദവും കണക്കിലെടുക്കാന്‍ കഴിയില്ല. ഗ്രീഷ്മ നേരത്തെയും ഒരു വധശ്രമം നടത്തി. വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്തുവെന്നും, തനിക്ക് എതിരായ തെളിവുകള്‍ ഗ്രീഷ്മ സ്വയം ചുമന്നു നടക്കുകയായിരുന്നുവെന്നും കോടതി പറയുകയുണ്ടായി. ജയിലില്‍വച്ച് അണുനാശിനി കുടിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതുപോലും കോടതിയുടെ അനുഭാവം പിടിച്ചുപറ്റി കുറഞ്ഞശിക്ഷ ലഭിക്കാനുള്ള അടവായിരിക്കാം. ഏതു സാഹചര്യത്തിലും വധശിക്ഷ ഒഴിവാക്കണമെന്നു വാദിക്കുന്ന ഒരു വിഭാഗം, സമൂഹത്തില്‍ വളരെ സജീവമാണ്. കരുതിക്കൂട്ടി നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്ന ഭീകരര്‍ക്കുപോലും വധശിക്ഷ നല്‍കരുതെന്നാണല്ലോ സിപിഎമ്മിനെപ്പോലുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ നിലപാട്. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനും, പാര്‍ലമെന്റാക്രമണ കേസിലെ പ്രതി അഫ്സല്‍ ഗുരുവിനും വധശിക്ഷ നല്‍കരുതെന്ന് വാദിക്കാനും ആളുകളുണ്ടായി. ഇക്കൂട്ടര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവേണ്ടിയിരിക്കുന്നു. കൊടുംകുറ്റവാളികളെ ജയിലിലടച്ച് മാനസാന്തരപ്പെടുത്താന്‍ കഴിയില്ല. ഈ കേസില്‍ പ്രതിക്ക് ലഭിച്ച വധശിക്ഷ മാതൃകാപരമാണ്.

Tags: capital punishmentcourtSharon murder caseGreeshma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

India

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി

Entertainment

ലിസ്റ്റിന്‍ സ്റ്റീഫന്റെ ആവശ്യം തളളി, നിവിന്‍ പോളിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മധ്യസ്ഥത പറ്റില്ലെന്ന് കോടതി

India

ടെലിഗ്രാമിന്റെ വിലക്കിന് മതിയായ കാരണങ്ങളുണ്ട്, കേസ് അടിയന്തരമായി കേള്‍ക്കാന്‍ ദല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.