Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കൊടുംക്രൂരതയ്‌ക്ക് കൊലക്കയര്‍

അതിവിദഗ്ധമായാണ് ഗ്രീഷ്മ യുവാവിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഷാരോണിന്റെ വീട്ടില്‍വച്ചും പള്ളിയില്‍ വച്ചും താലികെട്ടിയശേഷം യുവാവിനൊപ്പം ഇറങ്ങിച്ചെല്ലാമെന്ന് വിശ്വസിപ്പിച്ചാണ് യുവതി നീചകൃത്യം ചെയ്തത്‌.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2025, 10:20 am IST
inEditorial, Vicharam

കാമുകനെ കഷായത്തില്‍ വിഷം കലര്‍ത്തി കുടിപ്പിച്ച് കൊലപ്പെടുത്തിയ പാറശ്ശാല സ്വദേശി ഗ്രീഷ്മയ്‌ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചത് അധികമായെന്ന് സാമാന്യബോധമുള്ളവരും സന്മാര്‍ഗ ചിന്തയുള്ളവരും വിചാരിക്കില്ല. തന്നെക്കാള്‍ ഒരു വയസ്സ് കുറവുള്ള ഷാരോണ്‍ രാജ് എന്ന കോളജ് വിദ്യാര്‍ത്ഥിയെ വര്‍ഷങ്ങളോളം പ്രണയിച്ചശേഷമാണ് യുവതി ആസൂത്രിതമായി കൊന്നുകളഞ്ഞത്. സൈനികനായ മറ്റൊരാളുമായി വിവാഹാലോചന വന്നപ്പോഴായിരുന്നു സ്നേഹത്തോടെ വീട്ടിലേക്ക് വിളിച്ചുവരുത്തി കളനാശിനി കലര്‍ത്തിയ കഷായം നല്‍കിയത്. വിഷം അകത്തു ചെന്ന യുവാവ് പതിനൊന്ന് ദിവസം ആശുപത്രിയില്‍ കിടന്ന് ആന്തരികാവയവങ്ങള്‍ ദ്രവിച്ചാണ് മരണത്തിന് കീഴടങ്ങിയത്. ജ്യൂസ് ചലഞ്ച് എന്ന പേരില്‍ ശീതളപാനീയത്തില്‍ പാരസെറ്റമോള്‍ ഗുളികകള്‍ പൊടിച്ചിട്ട് യുവാവിനെ കുടിപ്പിച്ച് അപായപ്പെടുത്താന്‍ യുവതി നേരത്തെ ശ്രമിച്ചിരുന്നു. എന്നാല്‍ വല്ലാത്ത കയ്‌പ്പുതോന്നി യുവാവ് അത് തുപ്പിക്കളയുകയായിരുന്നു. ഈ ശ്രമം പരാജയപ്പെട്ടപ്പോഴാണ് പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നല്‍കിയത്. ഇതിനുശേഷവും യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. എന്താണ് കഷായത്തിനൊപ്പം കലര്‍ത്തിയതെന്ന് പറഞ്ഞാല്‍ മതിയായിരുന്നു. അതിനുപോലും തയ്യാറാവാതെ, പ്രാണനുതുല്യം തന്നെ സ്നേഹിച്ചവനെ കൊലയ്‌ക്കു കൊടുക്കുകയായിരുന്നു. ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുമ്പോഴും താന്‍ സ്നേഹിച്ചവളെ കുറ്റപ്പെടുത്താന്‍ ഈ യുവാവ് തയ്യാറായതുമില്ല.

അതിവിദഗ്ധമായാണ് ഗ്രീഷ്മ യുവാവിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഷാരോണിന്റെ വീട്ടില്‍വച്ചും പള്ളിയില്‍ വച്ചും താലികെട്ടിയശേഷം യുവാവിനൊപ്പം ഇറങ്ങിച്ചെല്ലാമെന്ന് വിശ്വസിപ്പിച്ചാണ് യുവതി നീചകൃത്യം ചെയ്തത്. ഗ്രീഷ്മ നല്‍കിയ കഷായമാണ് താന്‍ കുടിച്ചതെന്ന് ഷാരോണ്‍ മജിസ്ട്രേറ്റിനു മുന്നില്‍ നല്‍കിയ മരണമൊഴിയാണ് കേസില്‍ നിര്‍ണായകമായത്. കീടനാശിനി കലര്‍ത്തിയ കഷായം കുടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തിലും തെളിഞ്ഞിരുന്നു. പെട്ടെന്നുള്ള പ്രകോപനങ്ങള്‍കൊണ്ട് ചില മനുഷ്യര്‍ കൊലപാതകം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ ചെയ്തെന്നിരിക്കും. എന്നാല്‍ ഗ്രീഷ്മയുടെ കാര്യത്തില്‍ സംഭവിച്ചത് അതല്ല. അത്യന്തം വിഷലിപ്തമായ മനസ്സോടെ ഒരു യുവാവിന്റെ ജീവന്‍ അപഹരിക്കുകയായിരുന്നു. പ്രകോപനമൊന്നുമില്ലാതെയാണ് കൊലപാതകം നടത്തിയതെന്ന് കോടതിവിധിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവസാന നിമിഷംവരെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ഗ്രീഷ്മയുടെ കൗശലം വിജയിച്ചില്ലെന്നും, സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന സന്ദേശമാണ് ഈ കേസ് നല്‍കുന്നതെന്നും കോടതി പറയുകയുണ്ടായി. സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ച കാര്യം കോടതിവിധിയില്‍ എടുത്തു പറയുന്നുണ്ട്.

ഇത്ര ചെറുപ്രായത്തില്‍ കേരളത്തില്‍ വധശിക്ഷ ലഭിക്കുന്ന ആദ്യ സ്ത്രീയാണ് ഗ്രീഷ്മ. പ്രായം കുറവായതിനാല്‍ പ്രതിക്ക് വധശിക്ഷ ലഭിക്കില്ലെന്ന ധാരണ ചിലര്‍ക്കുണ്ടായിരുന്നു. തനിക്ക് പരമാവധി ലഭിക്കുന്നത് ജീവപര്യന്തമായിരിക്കുമെന്നും, അതു കഴിഞ്ഞു താന്‍ ജീവിക്കുമെന്നും ഗ്രീഷ്മ പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കേസിന്റെ അതിക്രൂരമായ സ്വഭാവം പരിഗണിച്ച കോടതി ചിന്തിച്ചത് മറ്റൊരു വഴിക്കാണ്. പ്രതിയുടെ പ്രായം കോടതിക്ക് കണക്കിലെടുക്കാനാവില്ലെന്നും, പ്രതിയെ മാത്രം കണ്ടാല്‍ പോരെന്നും കോടതി നിരീക്ഷിച്ചു. പ്രതി നേരത്തെ മറ്റു കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടില്ല എന്ന വാദവും കണക്കിലെടുക്കാന്‍ കഴിയില്ല. ഗ്രീഷ്മ നേരത്തെയും ഒരു വധശ്രമം നടത്തി. വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്തുവെന്നും, തനിക്ക് എതിരായ തെളിവുകള്‍ ഗ്രീഷ്മ സ്വയം ചുമന്നു നടക്കുകയായിരുന്നുവെന്നും കോടതി പറയുകയുണ്ടായി. ജയിലില്‍വച്ച് അണുനാശിനി കുടിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതുപോലും കോടതിയുടെ അനുഭാവം പിടിച്ചുപറ്റി കുറഞ്ഞശിക്ഷ ലഭിക്കാനുള്ള അടവായിരിക്കാം. ഏതു സാഹചര്യത്തിലും വധശിക്ഷ ഒഴിവാക്കണമെന്നു വാദിക്കുന്ന ഒരു വിഭാഗം, സമൂഹത്തില്‍ വളരെ സജീവമാണ്. കരുതിക്കൂട്ടി നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്ന ഭീകരര്‍ക്കുപോലും വധശിക്ഷ നല്‍കരുതെന്നാണല്ലോ സിപിഎമ്മിനെപ്പോലുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ നിലപാട്. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനും, പാര്‍ലമെന്റാക്രമണ കേസിലെ പ്രതി അഫ്സല്‍ ഗുരുവിനും വധശിക്ഷ നല്‍കരുതെന്ന് വാദിക്കാനും ആളുകളുണ്ടായി. ഇക്കൂട്ടര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവേണ്ടിയിരിക്കുന്നു. കൊടുംകുറ്റവാളികളെ ജയിലിലടച്ച് മാനസാന്തരപ്പെടുത്താന്‍ കഴിയില്ല. ഈ കേസില്‍ പ്രതിക്ക് ലഭിച്ച വധശിക്ഷ മാതൃകാപരമാണ്.

Tags: courtSharon murder caseGreeshmacapital punishment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

Kerala

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

India

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

India

സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി

India

പരാതിക്കാരനാണ് ആക്രമിച്ചതെന്നും വീഡിയോ ഉണ്ടെന്നുമുള്ള വാദവുമായി സ്വതന്ത്ര ഭരദ്വാജ് കോടതിയില്‍

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.