Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎം പിന്തുടരുന്ന കമ്യൂണിസ്റ്റ് കാടത്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2025, 09:30 am IST
in Editorial

കൊലക്കുറ്റവാളികള്‍ക്കു സ്വീകരണമൊരുക്കുകയും അവര്‍ക്കു വീരപരിവേഷം ചാര്‍ത്തിക്കൊടുക്കുകയും ചെയ്ത സിപിഎം, കാടത്തത്തിന്റെ മൂര്‍ത്ത രൂപമായി മാറുകയാണ്. പാര്‍ട്ടിയേതായാലും കൊലപാതകം ഏറ്റവും വലിയ കുറ്റം തന്നെയാണ്. പെരിയ ഇരട്ടക്കൊല കേസിലെ പ്രതികള്‍ കുറ്റം ചെയ്തതായി കോടതി കണ്ടെത്തുകയും പ്രഖ്യാപിക്കുകയും ചെയ്തതോടെ അവര്‍ കുറ്റക്കാരായിക്കഴിഞ്ഞു. അതിനുള്ള ശിക്ഷയുടെ ഭാഗമായാണവര്‍ ജയിലിലെത്തിയത്. ഈ വിധിക്കെതിരെ മേല്‍ക്കോടതിയില്‍ പോകാന്‍ അവര്‍ക്ക് അവകാശമുണ്ട്. അതാണു നിയമപരമായ വഴി. ആ വഴി സ്വീകരിക്കുന്നതിനു പകരം, കുറ്റക്കാര്‍ തങ്ങളുടെ ആളുകളായതിനാല്‍ പാര്‍ട്ടി സ്വയം അവരെ കുറ്റ വിമുക്തരായി കാണുകയും വീരന്‍മാരായി ആരാധിക്കുകയും ചെയ്യുന്നത് നിയമവ്യവസ്ഥയെത്തന്നെ പരിഹസിക്കന്നതിനു തുല്യമാണ്. ഇത്തരം ചെയ്തികള്‍ സമൂഹത്തിലേയ്‌ക്കു പ്രസരിപ്പിക്കുന്ന സന്ദേശം സിപിഎമ്മിനു വിഷയമല്ലായിരിക്കാം. പക്ഷെ, നാടിന് അത് ഒട്ടും ആശാസ്യമല്ല.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞദിവസം നടന്നത് അതാണ്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളും അണികളുമാണിത് ചെയ്തത്. അതിനെതിരെ ഭരണകക്ഷിയോ അതിന്റെ മുതിര്‍ന്ന നേതാക്കളോ പ്രതികരിക്കാന്‍ പോലും തയ്യാറായിട്ടുമില്ല. തങ്ങളുടെ കാര്യം തങ്ങള്‍തന്നെ തീരുമാനിക്കുമെന്നും പാര്‍ട്ടിക്കുമേലേ ഒന്നുമില്ലെന്നും ഉണ്ടാവാന്‍ അനുവദിക്കില്ലെന്നുമുള്ള ധാര്‍ഷ്ട്യമാണ് അതില്‍ നിറഞ്ഞു നില്‍ക്കുന്നത്. സ്വീകരിക്കാന്‍ ഇറങ്ങിയവര്‍ക്കിടയിലും സ്വീകരിക്കപ്പെട്ടവര്‍ക്കിടയിലും ഓരോ മുന്‍ സാമാജികരുമുണ്ടായിരുന്നു. ജനങ്ങളെ നയിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ നിയമത്തെ വെല്ലുവിളിക്കുന്ന വിചിത്രമായ കാഴ്ചയാണ് കണ്ണൂരില്‍ കണ്ടത്. ജയില്‍ കാണിച്ചു തങ്ങളെ വിരട്ടേണ്ടെന്നാണ്, ഈ പരിപാടിക്കു നേതൃത്വം കൊടുത്ത പാര്‍ട്ടി നേതാവ് പി.ജയരാജന്‍ പറഞ്ഞത്. എന്നു പറഞ്ഞാല്‍ ജയില്‍ തങ്ങള്‍ക്കു പുത്തരിയല്ല എന്നും വ്യാഖ്യാനക്കാം. ജയിലില്‍ കിടക്കേണ്ടി വരുന്നവര്‍ കുറ്റവാളികളായിരിക്കുമല്ലോ. അപ്പോള്‍ തങ്ങള്‍ കുറ്റവാളികളാണെന്നും ഇതു കുറ്റവാളികളുടെ പാര്‍ട്ടിയാണെന്നും നേതാവു പ്രഖ്യാപിച്ചിരിക്കുന്നു. ഇനി ഇവര്‍തന്നെ ജനനായകരായി വോട്ടു ചോദിക്കാന്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി നടക്കുകയും ചെയ്യും.

അരാജകത്വത്തെ അലങ്കാരമായി കൊണ്ടുനടക്കുന്ന സിപിഎം ഇതൊക്കെ ചെയ്യുന്നതില്‍ അത്ഭുതമൊന്നുമില്ല. നേര്‍വഴിയെ ചിന്തിക്കുന്നവര്‍ക്ക്, കേരളത്തിലെ രാഷ്‌ട്രീയരംഗം ഇത്രയും തരംതാഴ്ന്നതില്‍ നാണം തോന്നിപ്പോകുമെന്നു മാത്രം. കൊലക്കുറ്റത്തിനു ശിക്ഷകഴിഞ്ഞിറങ്ങിയവരെ മാലയിട്ടു സ്വീകരിച്ച് എഴുന്നള്ളിച്ച ചരിത്രം ആ പാര്‍ട്ടിക്കുണ്ട്. വേണ്ടിവന്നാല്‍ പൊലീസ് സ്റ്റേഷനിലും ബോംബു നിര്‍മിക്കുമെന്നു പ്രഖ്യാപിച്ച ഒരു നേതാവ് ഈ പാര്‍ട്ടിക്കുണ്ടായിരുന്നു. അദ്ദേഹം പിന്നീടു ആഭ്യന്തര മന്ത്രിയാവുകയും ചെയ്തു. പാര്‍ട്ടിക്കുതന്നെ പൊലീസും കോടതിയുമൊക്കെയുണ്ടെന്നു പ്രഖ്യാപിക്കുകയും ആ കോടതിയുടെ വിധി നടപ്പാക്കിക്കാണിക്കുകയും ചെയ്ത പാര്‍ട്ടിയാണ് സിപിഎം. ഒരാളെ പരസ്യമായി വിചാരണ ചെയ്ത് കുറ്റക്കാരനായി പ്രഖ്യാപിച്ചു ശിക്ഷവിധിച്ച് അതു പരസ്യമായിത്തന്നെ നടപ്പാക്കുകയും ചെയ്തു. സഹപാഠിയെ വീട്ടില്‍ നിന്നു വിളിച്ചുവരുത്തി, കുത്തിക്കൊല്ലാന്‍ ജിഹാദികള്‍ക്ക് ഇട്ടുകൊടുത്ത കുട്ടിസഖാക്കളുടെ പാര്‍ട്ടിയാണ്. കൊലയാളിക്കൂട്ടത്തിന്റെ പിടിയില്‍ നിന്നു രക്ഷപ്പെടാന്‍ പുഴയില്‍ ചാടിയ സഹപാഠികളെ കരയ്‌ക്കടുപ്പിക്കാതെ എറിഞ്ഞു മുക്കിത്താഴ്‌ത്തിക്കൊന്നവരുടെ പാരമ്പര്യമുണ്ടതിന്. പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് അദ്ധ്യാപകനെ വെട്ടിക്കൊന്നതും അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ മുന്‍സഹചാരിയെ 51 വെട്ടുവെട്ടിക്കൊന്നതും പാര്‍ട്ടി പൊന്‍തൂവല്‍ പോലെ അലങ്കാരമായി തലയില്‍ അണിയുന്നു. അധ്യാപികയ്‌ക്കു കുഴിമാടം തീര്‍ക്കുകയും ഗുരുനാഥനെ രണ്ടുകാലില്‍ കോളജില്‍ വരാത്ത പരുവത്തിലാക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തവര്‍ അവരുടെ വിദ്യാര്‍ത്ഥി സംഘടനയിലുണ്ട്. അതിനെയൊക്കെ കൊണ്ടാടുന്ന മുതിര്‍ന്നവരുടെ നിരയുമുണ്ട് പാര്‍ട്ടിയില്‍.

നാടിന്റെ സംസ്‌കാരത്തേയും പാരമ്പര്യത്തേയും ആചാരങ്ങളേയും വിശ്വാസപ്രമാണങ്ങളേയും ചവിട്ടിയരയ്‌ക്കുന്നവര്‍ക്ക് നിയമവ്യവസ്ഥ വലിയ കാര്യമായിരിക്കില്ല. അവര്‍ക്കു ജനങ്ങളുടെ വേദനയും വികാരങ്ങളും മനസ്സിലാവില്ല. മനസ്സിലായാലും അതു പരിഗണിക്കാനുള്ള സന്‍മനസ്സുണ്ടാവുകയുമില്ല. ഭരണമെന്നാല്‍ ധാര്‍ഷ്ട്യവും താന്‍പോരിമയും തന്‍കാര്യം നോക്കലുമാണെന്നു കരുതുന്നവര്‍ക്ക് ജിഹാദികളുടെ ഭാഷയേ മനസ്സിലാകൂ എന്ന നിലയായിക്കഴിഞ്ഞു. അതിന്റെ ഉന്‍മാദത്തിലാണ് ഇന്നു സിപിഎം. ഒരു നീരാളിയുടെ കൈകള്‍ തങ്ങള്‍ക്കുമേല്‍ പിടിമുറുക്കുന്നത് ഇനിയും അവരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അഥവ അറിഞ്ഞതായി അവര്‍ നടിക്കുന്നില്ല. അറിഞ്ഞാലും ഇനി രക്ഷപ്പെടാന്‍ കഴിയാത്തവിധം അവര്‍ ആ പിടിയില്‍ അമര്‍ന്നു കഴിഞ്ഞു.

 

Tags: CPM KeralaCPM Kannur lobbycommunist quagmire
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്ത്രം പാളി; ഏരിയാ കമ്മിറ്റികളിലും പിണറായിക്കും ഗോവിന്ദനും രക്ഷയില്ല; കീഴ്ഘടകങ്ങളെ പ്രതിക്കൂട്ടിലാക്കാന്‍ ചോദ്യാവലി

Kerala

”…നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ? വിശ്രമിക്കൂ പ്രിയ സഖാവേ…”; പിണറായി വിജയനെതിരെ സിപിഎം സഹയാത്രികരും രംഗത്ത്

Editorial

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

Kerala

നേതൃത്വം വിചാരണ ചെയ്യപ്പെടുന്നു; പിണറായിക്കെതിരെ നീക്കം ശക്തം, സിപിഎം ആഭ്യന്തര പ്രതിസന്ധിയില്‍

Kerala

വന്ദേമാതരത്തിനെതിരെ സിപിഎം; പൂര്‍ണമായും അവതരിപ്പിച്ചത് തെറ്റെന്ന് പ്രസ്താവന

പുതിയ വാര്‍ത്തകള്‍

ഓസ്‌ട്രേലിയ-ഇന്ത്യ പങ്കാളിത്തം എക്കാലത്തേക്കാളും പ്രാധാന്യം നിറഞ്ഞത് : ക്വാഡ് യോഗത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തും

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്‌ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും

ഇഷ മറിയം ഹാരിസ് (ഇടത്ത്) പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി (നടുവില്‍) മദനിയുടെ ഭാര്യ സൂഫീയ മദനി (വലത്ത്)

ഇന്‍റലിജന്‍സ് ബ്യൂറോ തിരയുന്ന സിജെപിയുടെ മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസ് ആരെന്നോ?, പിഡിപി നേതാവ് മദനിയുടെ ഭാര്യയുടെ അടുത്ത ബന്ധു

15 വർഷമായി നാട്ടുകാരെ വിറപ്പിച്ച് നടന്ന തൃണമൂൽ ഗുണ്ടകളെ ഒതുക്കി ; പിടികൂടി തല മൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ച് ബംഗാൾ പൊലീസ്

നവീൻ പട്‌നായിക്കിന്റെ വലം കൈയും ബിജെഡി രാജ്യസഭാ എംപിയുമായ ദേബാശിഷ് ​​സാമന്തരായ് പാർട്ടി വിട്ടു

ജമ്മുകശ്മീരില്‍ കേബിള്‍ കാറില്‍ തകരാര്‍: കുടുങ്ങിയവരില്‍ മലയാളികളും, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കർണാടക കോൺഗ്രസ് സംഘർഷം രൂക്ഷമാകുന്നു , സിദ്ധരാമയ്യയെയും ശിവകുമാറിനെയും ദൽഹിയിലേക്ക് വിളിപ്പിച്ചു, നാളെ ഹൈക്കമാൻഡ് യോഗം

ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ: 12 വർഷം മുമ്പ്, മെയ് 26 ന്… ”മേം, നരേന്ദ്ര ദാമോദർ ദാസ് മോദി…”

വി.ഡി സതീശന്റെ മുഖംമൂടി അഴിഞ്ഞു വീണെന്ന് കെ.സുരേന്ദ്രന്‍,മുനമ്പം  വഖഫ് പോര്‍ട്ടലില്‍ വന്നത് എങ്ങനെ? മുസ്ലീം ലീഗിനെ പരിഗണിക്കാതെ സതീശന് നിലനില്‍പ്പില്ല

കാമുകിയുടെ ഭർത്താവ് കയ്യോടെ പിടികൂടി ; മുഹമ്മദ് ഫർമാൻ ലൗജിഹാദിൽ കുടുക്കിയത് 130 ഓളം ഹിന്ദു യുവതികളെ : പദ്ധതിയിട്ടത് ദിയോബന്ദിൽ എത്തിച്ച് മതം മാറ്റാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.