Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎം പിന്തുടരുന്ന കമ്യൂണിസ്റ്റ് കാടത്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2025, 09:30 am IST
in Editorial

കൊലക്കുറ്റവാളികള്‍ക്കു സ്വീകരണമൊരുക്കുകയും അവര്‍ക്കു വീരപരിവേഷം ചാര്‍ത്തിക്കൊടുക്കുകയും ചെയ്ത സിപിഎം, കാടത്തത്തിന്റെ മൂര്‍ത്ത രൂപമായി മാറുകയാണ്. പാര്‍ട്ടിയേതായാലും കൊലപാതകം ഏറ്റവും വലിയ കുറ്റം തന്നെയാണ്. പെരിയ ഇരട്ടക്കൊല കേസിലെ പ്രതികള്‍ കുറ്റം ചെയ്തതായി കോടതി കണ്ടെത്തുകയും പ്രഖ്യാപിക്കുകയും ചെയ്തതോടെ അവര്‍ കുറ്റക്കാരായിക്കഴിഞ്ഞു. അതിനുള്ള ശിക്ഷയുടെ ഭാഗമായാണവര്‍ ജയിലിലെത്തിയത്. ഈ വിധിക്കെതിരെ മേല്‍ക്കോടതിയില്‍ പോകാന്‍ അവര്‍ക്ക് അവകാശമുണ്ട്. അതാണു നിയമപരമായ വഴി. ആ വഴി സ്വീകരിക്കുന്നതിനു പകരം, കുറ്റക്കാര്‍ തങ്ങളുടെ ആളുകളായതിനാല്‍ പാര്‍ട്ടി സ്വയം അവരെ കുറ്റ വിമുക്തരായി കാണുകയും വീരന്‍മാരായി ആരാധിക്കുകയും ചെയ്യുന്നത് നിയമവ്യവസ്ഥയെത്തന്നെ പരിഹസിക്കന്നതിനു തുല്യമാണ്. ഇത്തരം ചെയ്തികള്‍ സമൂഹത്തിലേയ്‌ക്കു പ്രസരിപ്പിക്കുന്ന സന്ദേശം സിപിഎമ്മിനു വിഷയമല്ലായിരിക്കാം. പക്ഷെ, നാടിന് അത് ഒട്ടും ആശാസ്യമല്ല.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞദിവസം നടന്നത് അതാണ്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളും അണികളുമാണിത് ചെയ്തത്. അതിനെതിരെ ഭരണകക്ഷിയോ അതിന്റെ മുതിര്‍ന്ന നേതാക്കളോ പ്രതികരിക്കാന്‍ പോലും തയ്യാറായിട്ടുമില്ല. തങ്ങളുടെ കാര്യം തങ്ങള്‍തന്നെ തീരുമാനിക്കുമെന്നും പാര്‍ട്ടിക്കുമേലേ ഒന്നുമില്ലെന്നും ഉണ്ടാവാന്‍ അനുവദിക്കില്ലെന്നുമുള്ള ധാര്‍ഷ്ട്യമാണ് അതില്‍ നിറഞ്ഞു നില്‍ക്കുന്നത്. സ്വീകരിക്കാന്‍ ഇറങ്ങിയവര്‍ക്കിടയിലും സ്വീകരിക്കപ്പെട്ടവര്‍ക്കിടയിലും ഓരോ മുന്‍ സാമാജികരുമുണ്ടായിരുന്നു. ജനങ്ങളെ നയിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ നിയമത്തെ വെല്ലുവിളിക്കുന്ന വിചിത്രമായ കാഴ്ചയാണ് കണ്ണൂരില്‍ കണ്ടത്. ജയില്‍ കാണിച്ചു തങ്ങളെ വിരട്ടേണ്ടെന്നാണ്, ഈ പരിപാടിക്കു നേതൃത്വം കൊടുത്ത പാര്‍ട്ടി നേതാവ് പി.ജയരാജന്‍ പറഞ്ഞത്. എന്നു പറഞ്ഞാല്‍ ജയില്‍ തങ്ങള്‍ക്കു പുത്തരിയല്ല എന്നും വ്യാഖ്യാനക്കാം. ജയിലില്‍ കിടക്കേണ്ടി വരുന്നവര്‍ കുറ്റവാളികളായിരിക്കുമല്ലോ. അപ്പോള്‍ തങ്ങള്‍ കുറ്റവാളികളാണെന്നും ഇതു കുറ്റവാളികളുടെ പാര്‍ട്ടിയാണെന്നും നേതാവു പ്രഖ്യാപിച്ചിരിക്കുന്നു. ഇനി ഇവര്‍തന്നെ ജനനായകരായി വോട്ടു ചോദിക്കാന്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി നടക്കുകയും ചെയ്യും.

അരാജകത്വത്തെ അലങ്കാരമായി കൊണ്ടുനടക്കുന്ന സിപിഎം ഇതൊക്കെ ചെയ്യുന്നതില്‍ അത്ഭുതമൊന്നുമില്ല. നേര്‍വഴിയെ ചിന്തിക്കുന്നവര്‍ക്ക്, കേരളത്തിലെ രാഷ്‌ട്രീയരംഗം ഇത്രയും തരംതാഴ്ന്നതില്‍ നാണം തോന്നിപ്പോകുമെന്നു മാത്രം. കൊലക്കുറ്റത്തിനു ശിക്ഷകഴിഞ്ഞിറങ്ങിയവരെ മാലയിട്ടു സ്വീകരിച്ച് എഴുന്നള്ളിച്ച ചരിത്രം ആ പാര്‍ട്ടിക്കുണ്ട്. വേണ്ടിവന്നാല്‍ പൊലീസ് സ്റ്റേഷനിലും ബോംബു നിര്‍മിക്കുമെന്നു പ്രഖ്യാപിച്ച ഒരു നേതാവ് ഈ പാര്‍ട്ടിക്കുണ്ടായിരുന്നു. അദ്ദേഹം പിന്നീടു ആഭ്യന്തര മന്ത്രിയാവുകയും ചെയ്തു. പാര്‍ട്ടിക്കുതന്നെ പൊലീസും കോടതിയുമൊക്കെയുണ്ടെന്നു പ്രഖ്യാപിക്കുകയും ആ കോടതിയുടെ വിധി നടപ്പാക്കിക്കാണിക്കുകയും ചെയ്ത പാര്‍ട്ടിയാണ് സിപിഎം. ഒരാളെ പരസ്യമായി വിചാരണ ചെയ്ത് കുറ്റക്കാരനായി പ്രഖ്യാപിച്ചു ശിക്ഷവിധിച്ച് അതു പരസ്യമായിത്തന്നെ നടപ്പാക്കുകയും ചെയ്തു. സഹപാഠിയെ വീട്ടില്‍ നിന്നു വിളിച്ചുവരുത്തി, കുത്തിക്കൊല്ലാന്‍ ജിഹാദികള്‍ക്ക് ഇട്ടുകൊടുത്ത കുട്ടിസഖാക്കളുടെ പാര്‍ട്ടിയാണ്. കൊലയാളിക്കൂട്ടത്തിന്റെ പിടിയില്‍ നിന്നു രക്ഷപ്പെടാന്‍ പുഴയില്‍ ചാടിയ സഹപാഠികളെ കരയ്‌ക്കടുപ്പിക്കാതെ എറിഞ്ഞു മുക്കിത്താഴ്‌ത്തിക്കൊന്നവരുടെ പാരമ്പര്യമുണ്ടതിന്. പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് അദ്ധ്യാപകനെ വെട്ടിക്കൊന്നതും അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ മുന്‍സഹചാരിയെ 51 വെട്ടുവെട്ടിക്കൊന്നതും പാര്‍ട്ടി പൊന്‍തൂവല്‍ പോലെ അലങ്കാരമായി തലയില്‍ അണിയുന്നു. അധ്യാപികയ്‌ക്കു കുഴിമാടം തീര്‍ക്കുകയും ഗുരുനാഥനെ രണ്ടുകാലില്‍ കോളജില്‍ വരാത്ത പരുവത്തിലാക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തവര്‍ അവരുടെ വിദ്യാര്‍ത്ഥി സംഘടനയിലുണ്ട്. അതിനെയൊക്കെ കൊണ്ടാടുന്ന മുതിര്‍ന്നവരുടെ നിരയുമുണ്ട് പാര്‍ട്ടിയില്‍.

നാടിന്റെ സംസ്‌കാരത്തേയും പാരമ്പര്യത്തേയും ആചാരങ്ങളേയും വിശ്വാസപ്രമാണങ്ങളേയും ചവിട്ടിയരയ്‌ക്കുന്നവര്‍ക്ക് നിയമവ്യവസ്ഥ വലിയ കാര്യമായിരിക്കില്ല. അവര്‍ക്കു ജനങ്ങളുടെ വേദനയും വികാരങ്ങളും മനസ്സിലാവില്ല. മനസ്സിലായാലും അതു പരിഗണിക്കാനുള്ള സന്‍മനസ്സുണ്ടാവുകയുമില്ല. ഭരണമെന്നാല്‍ ധാര്‍ഷ്ട്യവും താന്‍പോരിമയും തന്‍കാര്യം നോക്കലുമാണെന്നു കരുതുന്നവര്‍ക്ക് ജിഹാദികളുടെ ഭാഷയേ മനസ്സിലാകൂ എന്ന നിലയായിക്കഴിഞ്ഞു. അതിന്റെ ഉന്‍മാദത്തിലാണ് ഇന്നു സിപിഎം. ഒരു നീരാളിയുടെ കൈകള്‍ തങ്ങള്‍ക്കുമേല്‍ പിടിമുറുക്കുന്നത് ഇനിയും അവരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അഥവ അറിഞ്ഞതായി അവര്‍ നടിക്കുന്നില്ല. അറിഞ്ഞാലും ഇനി രക്ഷപ്പെടാന്‍ കഴിയാത്തവിധം അവര്‍ ആ പിടിയില്‍ അമര്‍ന്നു കഴിഞ്ഞു.

 

Tags: CPM KeralaCPM Kannur lobbycommunist quagmire
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

Article

അവിടുത്തെപ്പോലെ ഇവിടെയും

Editorial

സിപിഎമ്മിന്റേത് കട്ടപിടിച്ച കാപട്യം

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം
Kerala

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

Kerala

കരുവന്നൂര്‍ തട്ടിപ്പ്: സിപിഎമ്മിന്റെ തനിനിറം പുറത്തായെന്ന് പി.കെ. കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.