Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മല്ലികയും ജഗതിയും വിവാഹശേഷം മദ്രാസിലെത്തി, ആശങ്കയുണ്ടായിരുന്നു:ശ്രീകുമാരൻ തമ്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2025, 10:01 am IST
in Entertainment

കോമഡി കഥാപാത്രങ്ങളിലൂടെ മലയാളികളെ ത്രസിപ്പിച്ച നടന്‍ ജഗതി ശ്രീകുമാര്‍ ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് നടക്കാനോ സംസാരിക്കാനോ സാധിക്കാതെ ഇപ്പോഴും വിശ്രമ ജീവിതത്തിലാണ് താരം.

 

എന്നിരുന്നാലും ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് ആരാധകരും മലയാള സിനിമ ലോകവും. കോളേജില്‍ പഠിക്കുന്ന കാലത്തെ നാടകങ്ങളിലും മറ്റുമൊക്കെ സജീവമായിരുന്ന ജഗതിയെ സിനിമയില്‍ കോമഡി താരമാക്കിയതിനെ കുറിച്ച് പറയുകയാണ് സംവിധായകനും എഴുത്തുകാരനുമായ ശ്രീകുമാരന്‍ തമ്പി. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ പുതിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ജഗതി ശ്രീകുമാറിന് ആ പേര് നല്‍കിയത് താന്‍ ആണെന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്. ശശികുമാര്‍ സംവിധാനം ചെയ്തു ഞാന്‍ നിര്‍മ്മിച്ച ‘ചട്ടമ്പി കല്യാണി’ എന്ന സിനിമയുടെ ടൈറ്റിലില്‍ ആണ് ആദ്യമായി ആ പേര് പ്രത്യക്ഷപ്പെട്ടത്. തന്റെ പേരിനൊപ്പം ജഗതി എന്ന സ്ഥലപ്പേര് വേണ്ട ശ്രീകുമാര്‍ എന്നു മാത്രം മതിയെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. അക്കാലത്ത് ശ്രീകുമാറിന്റെ പ്രേമവിവാഹത്തില്‍ തുടര്‍ന്ന് പിതാവ് ജഗതി എന്‍ ആചാര്യമായി അകല്‍ച്ചയിലായിരുന്നു

 

ബഹദൂറിന്റെ സ്ഥാനത്ത് പുതിയ ഒരു പയ്യനെ അവരോധിച്ച നിര്‍മാതാവായ എന്നോട് സംവിധായകന്‍ ശശികുമാര്‍ പിണങ്ങിയിരുന്നു. എന്നാല്‍ ആദ്യ രംഗം ഷൂട്ട് ചെയ്തതോടെ ശശികുമാറിന്റെ മുഖം തെളിഞ്ഞു. അടൂര്‍ ഭാസിയോട് എങ്ങനെയുണ്ട് എന്ന് ചോദിച്ചപ്പോള്‍ ‘കൊള്ളാം നല്ല ടൈമിംഗ് ഉണ്ടായിരുന്നു’ എന്നായിരുന്നു മറുപടി. എന്നാല്‍ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും ലഭിക്കാത്ത ജനപിന്തുണ നേടിയെടുക്കുന്ന ഒരു താരമായി അമ്പിളി വളരുമെന്ന് ഞാന്‍ പോലും കരുതിയിരുന്നില്ല.

 

ബന്ധുക്കള്‍ അറിയാതെ വിവാഹിതരായ അമ്പിളിയും മല്ലികയും മദ്രാസില്‍ എത്തിയപ്പോള്‍ അവരുടെ ഭാവിയെക്കുറിച്ച് എനിക്ക് ഉല്‍ക്കണ്ഠ തോന്നിയിരുന്നു. അതിന് കാരണവുമുണ്ട്. മല്ലികയുടെ അമ്മ എന്റെ നാട്ടുകാരിയാണ്. ഒരുകാലത്ത് ഹരിപ്പാട് ഗ്രാമത്തിലെ പ്രമാണിയായിരുന്ന കോട്ടയ്‌ക്കകത്ത് വേലുപിള്ളയുടെ മകള്‍. എന്റെ കുടുംബവും ആ കുടുംബവും തമ്മില്‍ അകന്ന ബന്ധവുമുണ്ട്.

 

അങ്ങനെ ശ്രീകുമാറിനെയും മല്ലികയെയും സഹായിക്കേണ്ടത് എന്റെ കടമയാണെന്ന് തോന്നിയത് ഈ പശ്ചാത്തലത്തിലാണ്. ബന്ധുക്കലുടെ അനുവാദമില്ലാതെ എടുത്തു ചാടി വിവാഹിതരായതിന് അവരെ കുറ്റപ്പെടുത്താന്‍ എനിക്ക് അവകാശമില്ല. എന്റെ വിവാഹവും ഒരു എടുത്ത ചാട്ടമായിരുന്നു

 

അമ്പിളി എന്ന ശ്രീകുമാറിനെ ഹാസ്യത്തിലേക്ക് തിരിച്ചുവിട്ടു എന്നതാണ് ഞാന്‍ ചെയ്ത നന്മയെന്ന് വിശ്വസിക്കുന്നു. അമ്പിളിക്ക് ചിരിപ്പിക്കാനുള്ള കഴിവുണ്ടെന്നും അയാള്‍ അതില്‍ ശോഭിക്കുമെന്നും ഞാന്‍ മനസ്സിലാക്കിയത് എന്റെ മക്കളില്‍ നിന്നാണ്. അമ്പിളി മദ്രാസിലെ എന്റെ വീട്ടില്‍ പതിവ് സന്ദര്‍ശകനായിരുന്നു.

 

അക്കാലത്ത് എന്റെ മകള്‍ കവിതയ്‌ക്ക് മൂന്നും മകന് രണ്ടു വയസ്സുമായിരുന്നു പ്രായം. അമ്പിളി കാണിക്കുന്ന വിവിധ ഭാവങ്ങള്‍ കണ്ട് കുട്ടികള്‍ പൊട്ടിച്ചിരിക്കും. അദ്ദേഹത്തിന്റെ വരവിന് വേണ്ടി അവര്‍ക്ക് കാത്തിരിക്കും. അമ്പിളിയെ കാണുമ്പോള്‍ മക്കളുടെ ആഹ്ലാദം കൂടും. അത് കണ്ടതോടെയാണ് അദ്ദേഹത്തിന് മറ്റുള്ളവരെ ചിരിപ്പിക്കാന്‍ കഴിവുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയത്. എന്നാല്‍ ഹാസ്യ നടനാവുന്നതിനോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല…’ എന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു.

Tags: Jagathy SreekumarSreekumaran ThambiLatest newsChennaiMARRIAGE
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)
India

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.