Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ക്ഷീര സംഘങ്ങളെ പ്രതിസന്ധിയിലാക്കി മില്‍മ; സംഘങ്ങള്‍ക്ക് അര്‍ഹമായ വില നല്‍കുന്നില്ലെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2024, 01:46 pm IST
in Kollam

കുന്നത്തൂര്‍: പ്രതിദിന പാല്‍ സംഭരണവും പ്രാദേശിക വില്‍പ്പനയും ഗണ്യമായി കുറഞ്ഞ് നിലനില്‍പിനായി പോരാടുന്ന ക്ഷീര സംഘങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കി മില്‍മയുടെ നടപടി. സംഘങ്ങള്‍ ക്ഷീര കര്‍ഷകരില്‍ നിന്ന് സംഭരിച്ച് മില്‍മയ്‌ക്ക് നല്‍കുന്ന പാലിന് അര്‍ഹമായ വില നല്‍കാത്തതാണ് സംഘങ്ങളെ പ്രതിസന്ധിയിലാക്കുന്നത്.

ഗുണനിലവാര പരിശോധന എന്ന പേരിലാണ് മില്‍മ, സംഘങ്ങള്‍ നല്‍കുന്ന പാലിന് വില നല്‍കാത്തത്. ക്ഷീര കര്‍ഷകര്‍ക്ക് രാവിലെ ശരാശരി 42 മുതല്‍ 47 വരെയും ഉച്ചയ്‌ക്ക് 45 മുതല്‍ 50 രൂപ വരെയും നല്‍കി സംഭരിക്കുന്ന പാല്‍ മില്‍മയ്‌ക്ക് നല്‍കുമ്പോള്‍ രാവിലെ 41-42 രൂപയും വൈകിട്ട് 45-46 രൂപയുമാണ് മില്‍മ ക്ഷീര സംഘങ്ങള്‍ക്ക് നല്‍കുന്നത്.

ഇതോടെ ഒരു ലിറ്റര്‍ പാലിന് സംഭരണവിലയില്‍ തന്നെ 2-3 രൂപയുടെ നഷ്ടം സംഘങ്ങള്‍ക്ക് ഉണ്ടാകുന്നുണ്ട്. പ്രാദേശിക പാല്‍ വില്‍പ്പനയില്‍ നിന്നുള്ള ലാഭം കൊണ്ടാണ് സംഘങ്ങളിലെ എല്ലാവിധ ചെലവുകളും നടക്കേണ്ടത്. ജീവനക്കാരുടെ ശമ്പളം, വൈദ്യുതി-ഇന്റര്‍നെറ്റ് ചാര്‍ജ്ജ്, വാടക, ക്ഷേമനിധി വിഹിതം, ആഡിറ്റ് ഫീസ്, ബോണസ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ചെലവുകളാണ് സംഘങ്ങള്‍ വഹിക്കേണ്ടി വരുന്നത്.

എന്നാല്‍ ഇപ്പോള്‍ ക്ഷീര കര്‍ഷകര്‍ തന്നെ പാല്‍ നേരിട്ട് വിപണനം നടത്തുന്നതിനാല്‍ സംഘങ്ങളിലെ പ്രാദേശിക വില്‍പ്പന കുറയുകയും ലാഭം ഇല്ലാത്ത അവസ്ഥയില്‍ എത്തിയിരിക്കുകയുമാണ്. പല സംഘങ്ങളിലും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും കഴിയാത്ത നിലയിലാണ്.

മുന്‍പ് മില്‍മ കര്‍ഷകര്‍ക്ക് നല്‍കാന്‍ പാലിന് ഇന്‍സെന്റീവ് പ്രഖ്യാപിക്കാറുണ്ടായിരുന്നു. ക്ഷീര സംഘത്തില്‍ സംഭരിക്കുന്ന മൊത്തം പാലിനായിരുന്നു ഇന്‍സെന്റീവ് നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ സംഘങ്ങള്‍ മില്‍മയ്‌ക്ക് നല്‍കുന്ന പാലിന് മാത്രമാണ് ഇന്‍സെന്റീവ് നല്‍കുന്നത്. ഇതോടെ ബാക്കി തുക സംഘത്തില്‍ നിന്ന് വിതരണം ചെയ്യേണ്ട അവസ്ഥയാണ്. ഏറ്റവും ഒടുവില്‍ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ നവംബര്‍ മാസം സംഘത്തില്‍ സംഭരിച്ച ഓരോ ലിറ്റര്‍ പാലിനും പത്ത് രൂപ വീതം ഇന്‍സെന്റീവ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇതോടെ സംഘങ്ങള്‍ ഒരു വലിയ തുക കണ്ടെത്തേണ്ട അവസ്ഥയിലാണ്. മുന്‍പ് സംഘങ്ങള്‍ കേന്ദ്രീകരിച്ച് വലിയ തോതില്‍ കാലിത്തീറ്റ വില്‍പന നടന്നിരുന്നു. എന്നാല്‍ സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റ വില കുറച്ച് പുറത്ത് ലഭിക്കുന്നതിനാല്‍ സംഘങ്ങളില്‍ കാലിത്തീറ്റ വില്‍പ്പനയും നടക്കുന്നില്ല. ക്ഷീര വികസന വകുപ്പ് മുന്‍പ് വലിയ തോതില്‍ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു ബ്ലോക്കില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമായി ലഭിക്കുന്ന അവസ്ഥയിലേക്കെത്തിയിരിക്കുകയുമാണ്.

ചുരുക്കത്തില്‍ കേരളത്തിലെ സഹകരണ മേഖലയിലെ ഏറെ പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ ഏറെ വൈകാതെ അടച്ച്പൂട്ടലിന്റെ വക്കിലെത്തിയിരിക്കുകയാണ്.

Tags: kollamMilmadairy groups in crisisKunnathurDairy farmer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കിട്ടുന്നത് സമ്മാനമല്ല, ധനനഷ്ടം: വ്യാജ സമ്മാന പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി മില്‍മ

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.