Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കണ്ണീരും വിശപ്പും വിറ്റ് പണം കൊയ്യുന്നവര്‍

Janmabhumi Online by Janmabhumi Online
Nov 14, 2024, 08:17 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

സിപിഎമ്മിന് ഏതായാലും ഒരു കാര്യത്തില്‍ ആനന്ദിക്കാം. അവരുടെ പ്രജകള്‍ രാജാക്കന്മാരെ മുറതെറ്റാതെ പിന്‍തുടരുന്നുണ്ട്. ‘യഥാ രാജാ തഥാ പ്രജ’ എന്നാണല്ലോ. ‘എമ്പ്രാനല്‍പം കട്ടു ഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും’ എന്നും പറയാറുണ്ട്. കേരളത്തിലെ പാര്‍ട്ടിയില്‍ ഇന്നു നടക്കുന്നതും അതൊക്കെത്തന്നെയാണ്. പിന്‍തുടര്‍ച്ചാവകാശം ഉപയോഗിക്കുന്നത് പ്രധാനമായും തട്ടിപ്പിന്റെ മേഖലയിലാണെന്നത് അടിവരയിട്ടു പറയണം. അതില്‍ത്തന്നെ പ്രത്യേകിച്ച് ദുരന്തങ്ങളെ ചൂഷണം ചെയ്യുന്നതിലാണ്. വയനാടിനെ ഉലച്ച പ്രകൃതി ദുരന്തത്തിന്റെ പേരില്‍ ബിരിയാണി ചലഞ്ചും പിരിവും നടത്തി ലക്ഷങ്ങളോളം രൂപ തട്ടിയെടുത്തെന്ന കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം അറസ്റ്റിലായ സംഭവം പാര്‍ട്ടി പരിപാടികളോടുള്ള അണികളുടെ വിധേയത്വത്തിന്റെ കൃത്യമായ സൂചനയാണ്. തുകയുടെ വലിപ്പമല്ല, അതിനു പിന്നിലെ മനസ്ഥിതിയാണ് പ്രധാനം. ദുരന്തത്തിന്റെ ഭീതിയില്‍ നിന്നു മുക്തമാകാതെ കണ്ണീരുണങ്ങാത്ത മുഖവും തീയാളുന്ന മനസ്സുമായി കഴിയുന്നവരുടെ വിശപ്പുകൊണ്ടു ലാഭം കൊയ്യാനിറങ്ങിയവരുടെ മനസ്സിനെ വിശേഷിപ്പിക്കാന്‍ യോജിച്ച വാക്ക് ലോകത്തെ ഒരു ഭാഷയിലും കണ്ടെന്നു വരില്ല. കാരണം, അത്തരമൊന്ന് ഭൂതകല ചരിത്രത്തില്‍ ഭാഷാപണ്ഡിതന്മാര്‍ക്കു സങ്കല്‍പിക്കാനെ കഴിഞ്ഞിട്ടുണ്ടാവില്ല. അധികാരത്തിന്റെ തണലും അതുനല്‍കുന്ന സുരക്ഷിതബോധവും അപക്വമതികളില്‍ എത്രമാത്രം ദുര നിറയ്‌ക്കുമെന്നതിനു തെളിവായി വേണം ഇതിനെ കാണാന്‍. ഏതു സാഹചര്യത്തിലും തങ്ങള്‍ക്കു പരിചയായി പാര്‍ട്ടിയുടെ അധികാരക്കസേരകള്‍ ഉണ്ടാകുമെന്ന വിശ്വാസം അത്തരക്കാരില്‍ രൂഢമൂലമാകുന്നത്, ഭരണകക്ഷി തുടരെ നടത്തുന്ന വിചിത്രമായ ചില രക്ഷാപ്രവര്‍ത്തനങ്ങളുടെ ഫലമായിരിക്കണം.

ഭരിക്കുന്നവരുടെ മനസ്സില്‍ ദുരമൂത്താല്‍ അവര്‍ പ്രജാരക്ഷകര്‍ എന്നതിനു പകരം പ്രജാഭക്ഷകരാകും എന്നു പുരാണത്തില്‍ പറയുന്നത് അച്ചട്ടാക്കിയിരിക്കുകയാണ് കേരളത്തിലെ ഇടതു സര്‍ക്കാര്‍. ദുരന്തങ്ങളെ ചാകരയായി കാണുന്ന ശൈലിയാണ് ഈ സര്‍ക്കാരിന്റേത് എന്ന ആരോപണം പുതിയതൊന്നുമല്ല. ആരോപണത്തില്‍ കഴമ്പുണ്ടെന്നു പാര്‍ട്ടിയും സര്‍ക്കാരും പലതവണ തെളിയിച്ചിട്ടുമുണ്ട്. കൂട്ടിക്കലും പെട്ടിമുടിയിലും കവളപ്പാറയിലും കേരളത്തെ മൊത്തത്തില്‍ പിടിച്ചുലച്ച മഹാപ്രളയത്തിലുമെല്ലാം പൊതുജനം ഇതുകണ്ടു ബോധ്യപ്പെട്ടതുമാണ്. ദുരന്തബാധിതരുടെ കണ്ണീരു വിറ്റു ലാഭം കൊയ്യാനുള്ള സാമര്‍ഥ്യവും ഉത്സാഹവുമാണ് സിപിഎമ്മിന്റെ യഥാര്‍ഥ കേരള മോഡല്‍. പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ സംസ്ഥാനത്തെ പുനഃസൃഷ്ടിക്കാനെന്ന പേരില്‍ നവകേരള പദ്ധതിയുമായി ഇറങ്ങിയവര്‍ പിരിച്ചും പിഴിഞ്ഞും സമ്പാദിച്ചു കൂട്ടിയതിനു കണക്കില്ല. ആ പണം വന്നതു പാര്‍ട്ടിക്കാരില്‍ നിന്നല്ല. കണ്ണീരും വേദനയും കണ്ടാല്‍ മനസ്സലിയുന്ന പൊതുജനങ്ങളില്‍ നിന്നാണ്. അവരില്‍ പാവങ്ങളും കൂലിപ്പണിക്കാരും ശമ്പളക്കാരും ചെറുകിടക്കാരുമുണ്ടായിരുന്നു. പാര്‍ട്ടി വര്‍ഗശത്രുക്കളായി മുദ്രകുത്തിയ വന്‍കിട ബിസിനസ്സുകാരുണ്ടായിരുന്നു. കുട്ടികളുടെ സമ്പാദ്യപ്പെട്ടിയിലെ പണമുണ്ടായിരുന്നു. കുടുംബശ്രീയിലേയും അയല്‍ക്കൂട്ടങ്ങളിലേയും അമ്മമാരുടെ സമ്പാദ്യമുണ്ടായിരുന്നു. പണം ഒഴുകി വന്നിട്ടും കേരളത്തിന് ഒരു മാറ്റവും ഇതുവരെ കണ്ടിട്ടില്ല. വീടും സ്വത്തും ദുരന്തത്തില്‍ നഷ്ടപ്പെട്ടവര്‍ക്കു പോയതുപോയി. പുനരധിവാസ പദ്ധതികള്‍ വാക്കുകളില്‍ ഒതുങ്ങി നിന്നു. സേവാഭാരതി പോലുള്ള സന്നദ്ധ സംഘടനകളാണ് ദുരിതബാധിതര്‍ക്ക് ആശ്വാസവുമായി എത്തിയത്. അതുകൊണ്ടാണല്ലോ വയനാട് ദുരന്തമുണ്ടായപ്പോള്‍ സന്നദ്ധ സംഘടനകള്‍ ദുരന്ത സ്ഥലത്തേയ്‌ക്ക് പോകരുത് എന്നു വാറോല ഇറക്കിയത്.

പാര്‍ട്ടി ഫണ്ട് വീര്‍ത്തു വരികയും സര്‍ക്കാര്‍ ഖജനാവ് നെല്ലിപ്പലക തൊടുകയും ചെയ്തതു മാത്രമാണ് ദുരന്ത നിവാരണ ഫണ്ട് ശേഖരണത്തിന്റെ മെച്ചം. രാഷ്‌ട്രീയക്കാര്‍ക്കു സംഭാവനയായി നല്‍കാനും അവരുടെ മക്കളെ പഠിപ്പിക്കാനും ചിലര്‍ക്കു ലക്ഷങ്ങള്‍ മുടക്കി ഹെലികോപ്റ്ററില്‍ പറക്കാനും ആ ഫണ്ടു പ്രയോജനപ്പെട്ടു എന്ന ആരോപണം പരസ്യമായ രഹസ്യമായി നില്‍ക്കുന്നു. അടിമുടി അഴിമതി എന്ന് ആലങ്കാരികമായി പറയാറുള്ളത് ശരിയായ അര്‍ഥത്തില്‍ത്തന്നെ നടത്തിക്കാണിക്കുകയാണ് സിപിഎം. സര്‍ക്കാര്‍ ഭരണത്തിന്റെ തലപ്പത്തുമുതല്‍ താഴേത്തട്ടില്‍വരെ നിറഞ്ഞു തുളുമ്പുന്ന ഇത്തരം പ്രവണതയ്‌ക്ക് അഴിമതി എന്ന വാക്കു മതിയാകില്ല. പകല്‍ക്കൊള്ള എന്നു തന്നെ പറയേണ്ടിവരും.

Tags: cpmPICKPinarayi GovernmentWayanad rehabilitation project
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു, തെരഞ്ഞെടുക്കപ്പെട്ടവര്‍ സി പി എം , സി പി ഐ പ്രതിനിധികള്‍

Kerala

സി.പി.എം ക്രിമിനല്‍ ഭീഷണി ഉയര്‍ത്തുന്നു,പി.കെ.ശശിയുടെ കാല്‍ വെട്ടുമെന്നാണ് പി.എം.ആര്‍ഷോ പറഞ്ഞത്: വി ഡി സതീശന്‍

News

പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പി കെ ശശിക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

Kerala

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

Kerala

പടക്കം വാങ്ങിത്തന്നതും പൊട്ടിക്കാന്‍ വെല്ലുവിളിച്ചതും സിപിഎം നേതാക്കള്‍ : സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പടക്കമെറിഞ്ഞ അഷ്റഫ് കല്ലടി

പുതിയ വാര്‍ത്തകള്‍

മുസ്‌ലീം സമുദായത്തെ അവഗണിച്ചാല്‍ തിക്ത ഫലം നേരിടേണ്ടി വരും: സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ഉമര്‍ ഫൈസി മുക്കം

അണ്ണാമലൈ (ഇടത്ത്) 58 പേരുടെ മരണത്തിന് കാരണമായ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനം ഉള്‍പ്പെടെ ആസൂത്രണം ചെയ്ത, കഴിഞ്ഞ 30 വര്‍ഷമായി ഒളിവിലായിരുന്നു, ഇപ്പോള്‍ തമിഴ്നാട് ഭീകരവാദ വിരുദ്ധ സെല്‍ അറസ്റ്റ് ചെയ്ത മൂന്ന് അല്‍ ഉമ്മ ഭീകരവാദികള്‍

കോയമ്പത്തൂര്‍ സ്ഫോടനക്കേസിലുള്‍പ്പെടെ പ്രതികള്‍;30 വര്‍ഷമായി ഒളിവില്‍; ആ മൂന്ന് അല്‍ ഉമ്മ ഭീകരരെ പൊക്കി തമിഴ്നാട് എടിഎസ്;നന്ദി പറഞ്ഞ് അണ്ണാമലൈ

നെടുമ്പാശേരി കൊക്കയ്ന്‍ കടത്ത് : ബ്രസീലിയന്‍ ദമ്പതികളുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത് 1.67 കിലോ കൊക്കയ്ന്‍

മന്ത്രി എ.കെ. ശശീന്ദ്രനെയും തോമസ് കെ. തോമസ് എംഎല്‍എയും അയോഗ്യരാക്കണമെന്ന് എന്‍സിപി ഔദ്യോഗിക വിഭാഗം

5 വയസുകാരിയടക്കം 7 കുട്ടികളെ പീഡിപ്പിച്ചു : പ്രതി റിയാസുൾ കരീമിനെ പോലീസ് സ്റ്റേഷനിൽ കയറി മർദ്ദിച്ച് കൊലപ്പെടുത്തി നാട്ടുകാർ

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ വാഹമാപകടം: 2 മരണം

രാമനവമി ദിനത്തില്‍ യോഗി ആദിത്യനാഥ് പെണ്‍കൂട്ടികളുടെ പാദപൂജ നടത്തുന്നു (നടുവില്‍) ശിവന്‍കുട്ടി (ഇടത്ത്)

ശിവന്‍കുട്ടിക്ക് പാദപൂജ ദുരാചാരം; ഇന്ത്യയിലെ കരുത്തനായ യോഗി ആദിത്യനാഥിന് പാദപൂജ എളിമയും ഗുരുത്വവും 

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച വിരുതനെ പിടികൂടി

രാഹുൽ പ്രധാനമന്ത്രിയായാൽ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് വാദം : അതിന് അദ്ദേഹം പ്രധാനമന്ത്രിയാകുമോയെന്ന് നിങ്ങൾക്കറിയാമോയെന്ന് ബോംബെ ഹൈക്കോടതി

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറിയുമായി ഇതര സംസ്ഥാന മോഷണ സംഘം പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies