Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അജണ്ട നിശ്ചയിക്കുന്നവര്‍ക്കേ ചരിത്രം സൃഷ്ടിക്കാനാകു:ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള

സ്വന്തം ജനതയ്‌ക്കുനേരെ പട്ടാളത്തെക്കൊണ്ട് താന്‍ വെടി വെയ്‌പ്പിക്കില്ല എന്നാണ് നരേന്ദ്രമോദി പറഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2024, 08:21 pm IST
in Kerala, Kozhikode

കോഴിക്കോട്:അജണ്ട നിശ്ചയിക്കുന്നവര്‍ക്കേ ചരിത്രം സൃഷ്ടിക്കാനാകുവെന്ന് ഗോവാ ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ള. കേരളത്തിലെ സാമൂഹ്യ രാഷ്‌ട്രീയ അജണ്ട നിശ്ചയിക്കുന്നതില്‍ ജന്മഭൂമി നിര്‍ണായക പങ്ക് വഹിക്കുന്നു. ജന്മഭൂമിയില്‍ വന്ന വാര്‍ത്തയുടെ പിന്നാലെ മറ്റ് മാധ്യമങ്ങള്‍ പോകുന്ന സാഹചര്യമാണ്. ജന്മഭൂമി സുവര്‍ണജയന്തി ആഘോഷവേദിയില്‍ ‘മീറ്റ് ദ ഗവര്‍ണര്‍’ പരിപാടിയില്‍ ശ്രീധരന്‍ പിള്ള പറഞ്ഞു.

ജന്മഭൂമിക്ക് മഹത്തായ പാരമ്പര്യമാണുള്ളത്. കേരളത്തിന്റേയും ദേശീയ രാഷ്‌ട്രീയത്തിന്റേയും ധാരകളെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കാന്‍ പത്രത്തിന് കഴിയുന്നു.

ദേശീയ പ്രാധാന്യമുള്ള പല വാര്‍ത്തകളും പ്രസിദ്ധീകരിക്കാത്ത അപകടകരമായ പ്രവണത ഇന്നുണ്ട്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം അത്തരത്തില്‍ പുറത്തു വരാത്ത ഒന്നാണ്. സ്വന്തം ജനതയ്‌ക്കുനേരെ പട്ടാളത്തെക്കൊണ്ട് താന്‍ വെടി വെയ്‌പ്പിക്കില്ല എന്നാണ് നരേന്ദ്രമോദി പറഞ്ഞത്. ആരാധനാലയങ്ങളില്‍ വെടിയൊച്ച കേള്‍ക്കുന്നത് ഇഷ്ടപ്പെടുന്നില്ലന്നും അദ്ദേഹം പറഞ്ഞു. ഇതു രണ്ടും ചെയ്ത ഭരണകൂടങ്ങള്‍ നമുക്കുണ്ടായിരുന്നു. അന്നത്തേയും ഇന്നത്തേയും സര്‍ക്കാറുകളെ താരതമ്യം ചെയ്യണമെങ്കില്‍ ഇക്കാര്യങ്ങള്‍ ജനം അറിയണം. അതിന് മാധ്യമങ്ങള്‍ അവസരം നല്‍കുന്നില്ല. ശ്രീധരന്‍ പിള്ള പറഞ്ഞു.

കൂട്ടക്കൊല നടത്താതെ ജനാധിപത്യത്തെ നശിപ്പിച്ച് എങ്ങനെ ഏകാധിപത്യം കൊണ്ടുവരാം എന്നതിന്റെ തെളിവായിരുന്നു അടിയന്താരാവസ്ഥ. അതിനെ ചെറുത്തു തോല്‍പ്പിച്ചത് മലയാളികളൊക്കെ വിവരമില്ലന്ന് ആക്ഷേപിക്കുന്ന ഉത്തരേന്ത്യയിലെ ജനങ്ങളാണ്. അടിയന്തരാവസ്ഥയ്‌ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഴുവന്‍ സീറ്റും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പാര്‍ട്ടിക്കാണ് കിട്ടിയത്. കര്‍ണാടക, ആന്ധ്ര, തമിഴ് നാട് , ഗോവ സംസ്ഥാനങ്ങളിലും ബഹൂഭൂരിപക്ഷം സീറ്റും അടിന്തരാവസ്ഥയെ പിന്തുണച്ചവര്‍ നേടി. എന്നാല്‍ ഉത്തരേന്ത്യയിലെ 10 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥയ്‌ക്ക് മുന്‍പ് ആകെയുണ്ടായിരുന്ന 234 സീറ്റില്‍ 222 ഉം കോണ്‍ഗ്രസിനായിരുന്നു. അടിയന്തരാവസ്ഥയക്ക് ശേഷം അതില്‍ വെറും രണ്ടു സീറ്റാണ് കിട്ടിയത്. ഇന്ന് ഭാരതത്തെ ജനാധിപത്യത്തിന്റെ മാതാവായി ലോകം അംഗികരിക്കുമ്പോള്‍ അടിയന്തരാവസ്ഥയുടെ കാലം മറന്നു കൂടാ- ഗോവാ ഗവര്‍ണര്‍ പറഞ്ഞു.

ഗവര്‍ണര്‍ എന്ന നിലയില്‍ മിസോറാമിലേയും ഗോവായിലേയും വികസനക്കുതിപ്പ് അടുത്തുനിന്നു കണ്ട അനുഭവവും അഡ്വ പി എസ് ശ്രീധരന്‍ പിള്ള പങ്കുവെച്ചു. 36 വര്‍ഷം ഇന്ത്യയ്‌ക്കെതിരെ ആയുധമെടുത്ത് പോരാടിയ ആളാണ് മിസോറാം മുഖ്യമന്ത്രി. ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമൊക്കെ ആയുധങ്ങള്‍ കൊണ്ടു വന്ന് കലാപം ഉണ്ടാക്കി. ഏറ്റവും കുറച്ച് വികസനം എത്തിയിരുന്ന സംസ്ഥാനം. ടാര്‍ റോഡില്ലാത്ത ജില്ലകള്‍. ഇന്ന് അവസ്ഥമാറി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെയോ ഒരു പടി മുന്നിലോ മിസോറാമില്‍ വികസനം നടക്കുന്നു. രാജ്യത്തിന്റെ ആകെ വരുമാനത്തില്‍ 3 ശതമാനം മാത്രം പങ്കാളിത്തം വഹിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി വരുമാനത്തിന്റെ 10 ശതമാനം ചെലവിടാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം മേഖലയുടെ മുഖച്ഛായമാറ്റി.

ഏറ്റവും കൂടുതല്‍ ആളോഹരി വരുമാനമുള്ള സംസ്ഥാനമാണ് ഗോവ. കേരളത്തെപ്പോലെ കാര്‍ഷക മേഖലയെ ഉള്‍ക്കൊള്ളുന്നതില്‍ ഗോവയും പിന്നോട്ടുപോയി. നാളികേരവും നെല്‍കൃഷിയും എല്ലാം നശിച്ചു. എന്നാല്‍ ഇപ്പോള്‍ വികസനകാര്യത്തില്‍ വിസ്മയം സൃഷ്‌ട്രിക്കുകയാണ് ഈ കൊച്ചു സംസ്ഥാനം. കേന്ദ്രത്തിന്റെ ഉദാരസമീപനം മൂലം ടൂറിസം മേഖലയില്‍ ഉണ്ടായിരിക്കുന്ന വികസനം ഗോവയെ ഈ രംഗത്തെ ഒന്നാമെതത്തിച്ചു- ശ്രീധരന്‍ പിള്ള പറഞ്ഞു.

മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മലയാള വിഭാഗം മുന്‍ മേധാവി പ്രൊഫ. കെ വി തോമസ് അധ്യക്ഷം വഹിച്ചു. ഗുരുവായൂരപ്പന്‍ കോളേജ് മലയാള വിഭാഗം മേധാവി ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ സ്വാഗതവും സന്തോഷ് നായര്‍ നന്ദിയും പറഞ്ഞു

Tags: PS Sreedharan PillaiJanmabhumigovernnorGolden JubileeagendanarendramodimanipurHistoryGoa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങള്‍ എന്‍.പി. ചെക്കുട്ടിക്ക് നല്‍കി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പ്രകാശനം ചെയ്യുന്നു
Kerala

തടഞ്ഞുവെച്ച കേന്ദ്രപദ്ധതികള്‍ പുതിയ സര്‍ക്കാര്‍ നടപ്പാക്കണം: കേന്ദ്രമന്ത്രി

India

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

Kerala

മന്ത്രിമാരുടെ പട്ടിക ഞായറാഴ്ച ഗവര്‍ണര്‍ക്ക് കൈമാറും, ചര്‍ച്ച തുടരുന്നെന്ന് ദീപ ദാസ് മുന്‍ഷി,ലീഗ് 5 മന്ത്രി സ്ഥാനം ഉറപ്പിച്ചു

India

സോമനാഥ് അമൃത് മഹോത്സവത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി; 75 രൂപയുടെ പ്രത്യേക നാണയവും തപാൽ സ്റ്റാമ്പും പ്രകാശനം ചെയ്യും

Kerala

മഖൻലാൽ സർക്കാർ: ചരിത്രത്തോടൊപ്പം നടന്ന ധീരൻ; രാഷ്‌ട്രത്തിന്റെ, പാർട്ടിയുടെയും…

പുതിയ വാര്‍ത്തകള്‍

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്ടര്‍: തുടര്‍ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

ഒരേ വളവ്, ഒരേ മതില്‍ ഇതെന്തൊരു അപകടം? മദനന്റെ വീട്ടുമതില്‍ തകര്‍ക്കല്‍ പതിവാകുന്നു

24 മണിക്കൂർ, എല്ലാ വകുപ്പും മുഖ്യമന്ത്രിയിൽ, മറ്റെല്ലാവരും വകുപ്പില്ലാ മന്ത്രിമാർ; സതീശനോടാണോ കളി!!

സൗജന്യ യാത്ര ഓര്‍ഡിനറി മുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ വരെ; മുഖ്യമന്ത്രിയുമായി കെഎസ്ആർടിസി സിഎംഡി കൂടിക്കാഴ്ച നടത്തി

സാന്യ ചരിത്രം കുറിക്കുന്നു; നാവികസേനയ്‌ക്ക് അഭിമാനമായി സ്ത്രീത്വം

അബോധാവസ്ഥയിലാക്കി പീഡനം; കൊച്ചി സെക്സ് റാക്കറ്റ് കേസിൽ പൊന്നാനി സ്വദേശിനി മഞ്ജിമയും കുടുങ്ങി

ബംഗാളിൽ മമത സ്ഥാപിച്ച് വിവാദമായ ഫുട്‌ബോൾ പ്രതിമ നീക്കുന്നു

മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത! ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്റെ പ്രത്യേകതകൾ ജപ്പാനെയും മറികടക്കുന്നത്

നടൻ ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.