Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കുപ്പിയിലേതിനേക്കാള്‍ അപകടം പള്ളയിലുള്ളതിന്

ഉത്തരന്‍byഉത്തരന്‍
Sep 25, 2024, 05:35 am IST
inArticle

‘മദ്യം വിഷമാണ്. അത് ഉണ്ടാക്കരുത്. കുടിക്കരുത്, കൊടുക്കരുത്’ എന്ന് ഉറക്കെ പറഞ്ഞ ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിനമായിരുന്നു സപ്തംബര്‍ 21. ഗുരുദേവനെ അരവിന്ദ് കേജ്‌രിവാളിന് അറിയുമോ എന്തോ? ഏതായാലും ദല്‍ഹി മദ്യനയ കേസില്‍ കുടുങ്ങി കാരാഗ്രഹത്തില്‍ കഴിയേണ്ടി വന്ന കേജ്‌രിവാളിന് പകരക്കാരി അധികാരമേല്‍ക്കുന്ന ദിനമായി സപ്തംബര്‍ 21 മാറിയത് യാദൃച്ഛികമാകാം. അഴിമതിക്കേസിനെക്കാള്‍ ഗുരുതര ആരോപണം നേരിടുന്ന അതിഷി മുഖ്യമന്ത്രിയായാല്‍ പ്രശ്‌നം തീരുമോ? കണ്ടുതന്നെ അറിയണം. അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ നിരന്തരം സമരം നടത്തി ഖ്യാതിനേടിയ കേജ്‌രിവാളിന് വന്നുപെട്ട ദുരന്തമേ! ഈ കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും എഎപി രാജ്യസഭാ എംപി സഞ്ജയ് സിംഗും നേരത്തെ അറസ്റ്റിലായിരുന്നു. ഇഡിയും സിബിഐയും ഒന്നിനുപിറകെ ഒന്നായി എഎപി നേതാക്കള്‍ക്കെതിരെ കുരുക്ക് മുറുക്കിയതാണ്.

2021 നവംബര്‍ 17നാണ് ദല്‍ഹി സര്‍ക്കാര്‍ സംസ്ഥാനത്ത് പുതിയ മദ്യനയം നടപ്പാക്കിയത്. ഇതിന് കീഴില്‍ തലസ്ഥാനത്ത് 32 സോണുകള്‍ സൃഷ്ടിച്ചു. ഓരോ സോണിലും പരമാവധി 27 കടകള്‍ തുറക്കാന്‍ അനുമതി നല്‍കി. ഇങ്ങനെ ആകെ 849 കടകളാണ് തുറക്കേണ്ടിയിരുന്നത്. പുതിയ മദ്യനയത്തില്‍ ദല്‍ഹിയിലെ എല്ലാ മദ്യശാലകളും സ്വകാര്യവത്കരിച്ചു. ഇതിനുമുമ്പ് ദല്‍ഹിയിലെ മദ്യവില്‍പ്പനശാലകളില്‍ 60 ശതമാനം സര്‍ക്കാരും 40 ശതമാനം സ്വകാര്യവുമായിരുന്നു. പുതിയ നയം നടപ്പാക്കിയതോടെ 100 ശതമാനം സ്വകാര്യമായി. ഇതുവഴി 3500 കോടി രൂപയുടെ ആനുകൂല്യം ലഭിക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാദം.

ലൈസന്‍സ് ഫീസും സര്‍ക്കാര്‍ പലമടങ്ങ് വര്‍ധിപ്പിച്ചു. നേരത്തെ കരാറുകാര്‍ 25 ലക്ഷം രൂപ അടയ്‌ക്കേണ്ടിയിരുന്ന എല്‍1 ലൈസന്‍സിന് പുതിയ മദ്യനയം നടപ്പാക്കിയശേഷം കരാറുകാര്‍ അഞ്ചുകോടി രൂപ നല്‍കണം. അതുപോലെ, മറ്റ് വിഭാഗങ്ങളിലും ലൈസന്‍സ് ഫീസില്‍ ഗണ്യമായ വര്‍ധനവുണ്ടായി. ദല്‍ഹിയിലെ ആകെ മദ്യശാലകളുടെ എണ്ണം 850 ആയി തുടരുമെന്നാണ് പുതിയ നയത്തില്‍ പറയുന്നത്. പുതിയ മദ്യവില്‍പ്പന നയം അനുസരിച്ച്, മദ്യം ഹോം ഡെലിവറി ചെയ്യാനും കടകള്‍ പുലര്‍ച്ചെ മൂന്ന് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ലൈസന്‍സികള്‍ക്ക് മദ്യത്തിന് പരിധിയില്ലാത്ത ഇളവുകളും നല്‍കാം. ഈ കേസില്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മനീഷ് സിസോദിയയെ 2023 ഫെബ്രുവരി 26 ന് അറസ്റ്റ് ചെയ്തു. 2022 ഡിസംബറില്‍ നടന്ന മദ്യനയ കുംഭകോണത്തിലാണ് സഞ്ജയ് സിംഗിന്റെ പേര് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. വ്യവസായി ദിനേശ് അറോറയുടെ മൊഴിയുടെ ഭാഗമായാണ് എഎപി നേതാവിന്റെ പേര് ഇഡി കുറ്റപത്രത്തില്‍ പരാമര്‍ശിച്ചത്. ദല്‍ഹി മദ്യനയ അഴിമതി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം ബിആര്‍എസ് നേതാവും കെസിആറിന്റെ മകളുമായ കെ. കവിതയെ കസ്റ്റഡിയിലെടുത്തിരുന്നു. പുതിയ മദ്യനയത്തിലെ ക്രമക്കേടുകളെ കുറിച്ച് ദല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാറും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അദ്ദേഹം ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേനയ്‌ക്ക് അയച്ചു. ഇതില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മദ്യക്കച്ചവടക്കാര്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കിയെന്ന് ആരോപിച്ചിരുന്നു. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ലെഫ്റ്റനന്റ് ഗവര്‍ണറും ആവശ്യപ്പെട്ടു.

2022 ആഗസ്ത് 17 ന് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതില്‍ മനീഷ് സിസോദിയ, മൂന്ന് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, 9 വ്യവസായികള്‍, രണ്ട് കമ്പനികള്‍ എന്നിവരെ പ്രതികളാക്കി. അഴിമതിയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം എല്ലാവര്‍ക്കുമെതിരെ കേസെടുത്തു. ആഗസ്ത് 22 ന് ഈ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയില്‍ നിന്ന് കേസിന്റെ വിവരങ്ങള്‍ ശേഖരിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. മദ്യനയ കേസില്‍ അരവിന്ദ് കേജ്‌രിവാള്‍ 2024 മാര്‍ച്ച് 21 ന് അറസ്റ്റിലായി. ജാമ്യം ലഭിച്ച ശേഷമാണ് മുഖ്യമന്ത്രി പദം രാജിവച്ചത്. തുടര്‍ന്ന് അതിഷിക്ക് നറുക്ക് വീണു.

കേജ്‌രിവാളിന്റെ വെറും ഡമ്മിയോ പകരക്കാരിയോ നിഴലോ മാത്രമാകില്ല അതിഷി. അതിഷി മര്‍ലേന സിംഗ് എന്നായിരുന്നു മുഴുവന്‍ പേര്. സ്വന്തം പേരിലെ ‘മര്‍ലേന’, സിംഗ് എന്നീ വാലുകള്‍ മുറിച്ചുമാറ്റി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രചാരണ വേളയിലാണു തന്റെ പേരില്‍ നിന്ന് ‘മര്‍ലേന’ ഒഴിവാക്കിയത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ മര്‍ലേന എന്നതു ക്രൈസ്തവ നാമം ആണെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതിനെ പ്രതിരോധിക്കാനാണു സ്വന്തം പേരിലെ മധ്യഭാഗം മുറിച്ചതെന്നതു വലിയ രഹസ്യമല്ല. ഹിന്ദുത്വ വോട്ടര്‍മാരെ തൃപ്തിപ്പെടുത്താനായി പേരിലെ മാര്‍ക്‌സിനെയും ലെനിനെയും മാറ്റിയെങ്കിലും ഇടതു ലിബറല്‍ ചിന്താഗതികളോട് അതിഷി എന്നും ആഭിമുഖ്യം പുലര്‍ത്തിയിരുന്നു.

കേജ്‌രിവാള്‍ ജയിലിലായപ്പോള്‍ വകുപ്പുകളെല്ലാം കയ്യടക്കിയ അതിഷി കേജ്‌രിവാളിന്റെ വക്താവിനെപ്പോലെയായിരുന്നു പെരുമാറിയത്. അതുതന്നെയാണ് അവര്‍ക്ക് തുണയായതും. മുഖ്യമന്ത്രിക്കസേര ഒഴിച്ചിട്ട് തൊട്ടടുത്ത് മറ്റൊരു കസേരയിട്ടാണിരിപ്പ്. പകരക്കാരിയാണെന്ന് തെളിയിക്കുകയാണ് ലക്ഷ്യം. പക്ഷേ കുപ്പിയിലുള്ളതിനേക്കാള്‍ അപകടം നിറഞ്ഞതാണല്ലോ പള്ളയിലുള്ളത്. കേജ്‌രിവാള്‍ അഴിമതിക്കേസിലാണ് പെട്ടതെങ്കില്‍ അതിഷി രാജ്യദ്രോഹ കുറ്റാരോപിതയാണ്.

 

Tags: K KunhikannanManish SisodiaK KunjikannanAravind KejriwalAtishiMarlena
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

India

‘ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു ‘ ; മെറ്റ മോദിയ്‌ക്ക് മുന്നിൽ തല കുനിയ്‌ക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)
India

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

Article

അവിടുത്തെപ്പോലെ ഇവിടെയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.