Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“രാഹുല്‍ ഗാന്ധി ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുമോ?”- ഒറ്റച്ചോദ്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ യുഎസ് പര്യടനം പൊളിച്ച് രോഹിത് ശര്‍മ്മ

റ്റച്ചോദ്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ മൂന്ന് ദിവസത്തെ യുഎസ് പര്യടനത്തിന്റെ ഗ്ലാമര്‍ മുഴുവന്‍ പൊളിയ്‌ക്കുകയായിരുന്നു ഇന്ത്യാടുഡേയുടെ ന്യൂയോര്‍ക്കിലെ ജേണലിസ്റ്റായ രോഹിത് ശര്‍മ്മ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2024, 09:22 pm IST
in India
ഒറ്റച്ചോദ്യം കൊണ്ട് രാഹുല്‍ ഗാന്ധിയുടെ യുഎസ് പര്യടനത്തിന്‍റെ ശോഭ കെടുത്തിയ ജേണലിസ്റ്റ് രോഹിത് ശര്‍മ്മ (ഇടത്ത്) സാം പിത്രോഡയും രാഹുല്‍ ഗാന്ധിയും (വലത്ത്)

ഒറ്റച്ചോദ്യം കൊണ്ട് രാഹുല്‍ ഗാന്ധിയുടെ യുഎസ് പര്യടനത്തിന്‍റെ ശോഭ കെടുത്തിയ ജേണലിസ്റ്റ് രോഹിത് ശര്‍മ്മ (ഇടത്ത്) സാം പിത്രോഡയും രാഹുല്‍ ഗാന്ധിയും (വലത്ത്)

ന്യൂദല്‍ഹി: ഒറ്റച്ചോദ്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ മൂന്ന് ദിവസത്തെ യുഎസ് പര്യടനത്തിന്റെ ഗ്ലാമര്‍ മുഴുവന്‍ പൊളിയ്‌ക്കുകയായിരുന്നു ഇന്ത്യാടുഡേയുടെ ന്യൂയോര്‍ക്കിലെ ജേണലിസ്റ്റായ രോഹിത് ശര്‍മ്മ. യുഎസിലെ ടെക്സാസില്‍ കാള്‍ട്ടന്‍ ഹോട്ടലില്‍ ചെന്നാണ് രാഹുല്‍ ശര്‍മ്മ ഗാന്ധികുടുംബത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ സാം പിത്രോഡയെ കണ്ടത്. ഡിഎഫ് ഡബ്ല്യു വിമാനത്താവളത്തില്‍ രാഹുല്‍ ഗാന്ധിയുടെ വരവിന് കാത്തിരിക്കുകയായിരുന്നു കാള്‍ട്ടന്‍ ഹോട്ടലില്‍ സാം പിത്രോഡയും സംഘവും. കൂടെ രാഹുല്‍  ഗാന്ധിയ്‌ക്ക് വേണ്ടി  കള്ള അജണ്ടകള്‍ സൃഷ്ടിക്കുന്ന ഇന്ത്യയില്‍ നിന്നെത്തിയവര്‍ ഉള്‍പ്പെടെ 30 പേര്‍ ഹോട്ടലില്‍ ഉണ്ടായിരുന്നു.

സാം പിത്രോഡയെ ഇന്‍റര്‍വ്യൂ ചെയ്യാനാണ് മാധ്യമപ്രവര്‍ത്തകന്‍ രോഹിത് ശര്‍മ്മ പോയത്. ഒന്നിനു പിറകെ ഒന്നായി ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം സാം പിത്രോഡ ഉത്തരങ്ങള്‍ നല്‍കി. ഇനി അവസാനമായി ഒരു ചോദ്യം കൂടിയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍ രോഹിത് ശര്‍മ്മ പറഞ്ഞു. ആ അവസാന ചോദ്യത്തിനും ഉത്തരം നല‍്കാന്‍ ഇളംചിരിയോടെ തയ്യാറെടുത്ത് സാംപിത്രോഡ ഇരുന്നു. ആ ചോദ്യം ഇതായിരുന്നു-: “രാഹുല്‍ ഗാന്ധി ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുമോ?”.  പകച്ചുനില്‍ക്കുന്ന സാം പിത്രോഡയോട് ഒന്നുകൂടി രോഹിത് ശര്‍മ്മ ചോദ്യം വിശദമാക്കി: “യുഎസിലെ ജനപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ ബംഗ്ലാദേശില്‍ കൊല്ലപ്പെട്ട ഹിന്ദുക്കളെക്കുറിച്ചുള്ള പ്രശ്നം ചോദിക്കുമോ?”.  ഇതോടെ സാം പിത്രോഡ പെട്ടു. യുഎസിലെ ജനപ്രതിനിധികളും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ എന്ത് ചോദിക്കണം എന്ന കാര്യം അവരാണ് തീരുമാനിക്കേണ്ടത് എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ സാം പിത്രോഡ ശ്രമിച്ചു. പക്ഷെ  ന്യൂനപക്ഷപ്രീണനം മാത്രം വോട്ട് ബാങ്കാക്കി മാറ്റിയ രാഹുല്‍ ഗാന്ധി ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുമോ എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ സാം പിത്രോഡയ്‌ക്ക് കഴിയില്ലെന്ന് ഉറപ്പായിരുന്നു.   രാഹുല്‍ ഗാന്ധിയ്‌ക്കെന്നല്ല, കോണ്‍ഗ്രസിലെ ഒരു നേതാവിനും ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ സാധിക്കില്ല. കാരണം അതിനുത്തരം പറഞ്ഞാല്‍ കോണ്‍ഗ്രസിന്റെ തന്നെ കള്ള അജണ്ട പൊളി‍ഞ്ഞുവീഴും. ഇതോടെ സാം പിത്രോഡയുടെ മുഖം ചുമന്നു.

അതോടെ രാഹുല്‍ ഗാന്ധിയുടെ അനുയായികളും രോഷാകുലരായി. അവര്‍ രോഹിത് ശര്‍മ്മയുടെ കയ്യിലെ ഫോണ്‍ തട്ടിപ്പറിച്ചു. ഫോണില്‍ അതുവരെ റെക്കോഡ് ചെയ്ത സാംപിത്രോഡയുടെ അഭിമുഖം മുഴുവന്‍ മായ്ച്ചു കളയുമെന്ന് അവര്‍ ആക്രോശിച്ചു. അവര്‍ അഭിമുഖം മുഴുവന്‍ മായ്ച്ചു കളഞ്ഞു.

ഉടനെ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കണമെന്ന് പറഞ്ഞ് സാം പിത്രോഡ മുങ്ങി. പക്ഷെ സാം പിത്രോഡയുടെ മുഖം മങ്ങിയിരുന്നു. അദ്ദേഹം വല്ലാതെ ഉലഞ്ഞതായി രോഹിത് ശര്‍മ്മ കണ്ടു. രാഹുല്‍ ഗാന്ധിയുടെ അനുയായികള്‍ രോഹിത് ശര്‍മ്മയോട് തന്നെ ഫോണിലെ അഭിമുഖം മായ്ച്ചുകളയാന്‍ ആജ്ഞാപിച്ചു.

“പക്ഷെ താന്‍ അവസാനമായി ചോദിച്ച ചോദ്യത്തില്‍ വിവാദമായി യാതൊന്നുമില്ലെന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ തന്റെ നിലപാടില്‍ ഉറച്ചുനിന്നു. മാത്രമല്ല തന്റെ ഫോണ്‍ പാസ് വേഡ് വെച്ച് ഹാക്ക് ചെയ്തത് അധാര്‍മ്മികമാണെന്നും കോണ്‍ഗ്രസിന്റെ യുവടെക് വീരന്മാരോട് രോഹിത് ശര്‍മ്മ പറഞ്ഞുനോക്കി. പക്ഷെ അവര്‍ അവരുടെ ആവശ്യത്തില്‍ ഉറച്ചുനിന്നു. ഒടുവില്‍ എന്റെ ഫോട്ടോസ് ലൈബ്രറിയില്‍ നിന്നും അവര്‍ അഭിമുഖം മായ്ച്ചു കളഞ്ഞു. പക്ഷെ ഞാന്‍ അതിനേക്കാള്‍ മുന്‍പ് ഡിലീറ്റ് ചെയ്ത ഫോള്‍ഡര്‍ അവര്‍ക്ക് കൈക്കലാക്കാന്‍ കഴിഞ്ഞില്ല. എന്റെ മുഖം കാണിച്ചാല്‍ (ഫെയ്സ് ഐഡി) മാത്രമേ ഡിലീറ്റ് ചെയ്ത ഫോള്‍ഡര്‍ കാണാന്‍ സാധിക്കൂ.” – രോഹിത് ശര്‍മ്മ പിന്നീട് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് പറയുന്നു. അരമണിക്കൂര്‍ കഴിഞ്ഞാണ് ഹോട്ടല്‍ മുറിയില്‍ നിന്നും രാഹുല്‍ ഗാന്ധിയുടെ അനുചരന്മാരില്‍ നിന്നും മാധ്യമപ്രവര്‍ത്തകന് രക്ഷപ്പെടാന്‍ കഴിഞ്ഞത്.

പിറ്റേ ദിവസം, തലേന്ന് രാത്രി കാള്‍ട്ടന്‍ ഹോട്ടലിലിലെ കാളരാത്രിയില്‍ നടന്ന സംഭവങ്ങള്‍ മുഴുവന്‍ ഫോണിലൂടെ ടെക്സ്റ്റ് സന്ദേശമായി  സാം പിത്രോഡയോട് രോഹിത് ശര്‍മ്മ അയച്ചുകൊടുത്തു.. മറ്റൊരു അവസരത്തില്‍ ഇന്‍റര്‍വ്യൂ ആകാമെന്ന് സാം പിത്രോഡ ഉറപ്പു നല്‍കി.. പക്ഷെ ആ ഇന്‍റര്‍വ്യൂ പിന്നീടുള്ള ദിവസങ്ങളില്‍ നടന്നില്ല. കാരണം “രാഹുല്‍ ഗാന്ധി ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുമോ?” എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ സാം പിത്രോഡയ്‌ക്കോ രാഹുല്‍ ഗാന്ധിയ്‌ക്കോ കഴിയില്ലെന്നുറപ്പാണ്.

Tags: SampitrodaRahulGandhiinUSRohitSharmaIndiaTodayRohitSharmaJournalist
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കിയെപ്പറ്റി ചോദിച്ചപപോള്‍ വാര്‍ത്താസമ്മേളനത്തില്‍ ഉത്തരം പറയാനാകാകെ കുഴങ്ങുന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷും പവന്‍ ഖേരയും
India

തുര്‍ക്കിയെപ്പറ്റി ചോദിച്ചപ്പോള്‍ ഉത്തരം പറയാനാവാതെ മൈക്ക് മാറ്റിക്കളിച്ച് ജയറാം രമേഷും പവന്‍ഖേരയും; കോണ്‍ഗ്രസ് തുര്‍ക്കി അനുയായികളോ?

രാഹുല്‍ ഗാന്ധിയും സാം പിത്രോദയും (വലത്ത്) അദാനി (ഇടത്ത്)
India

രാഹുല്‍ ഗാന്ധിയ്‌ക്ക് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചുമായി ബന്ധമെന്ന് കണ്ടെത്തി ഇസ്രയേല്‍ രഹസ്യപ്പൊലീസ് മൊസാദ്

ബിജെപി നേതാവ് സുധാംശു ചതുര്‍വേദി (ഇടത്ത്) ഇന്ത്യാവിരുദ്ധ നിലപാടുള്ള യുഎസ് കോണ്‍ഗ്രസ് അംഗമായ ഇല്‍ഹാന്‍ ഒമര്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (വലത്ത്)
India

‘ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയിലെ ഒരു പ്രതിപക്ഷ നേതാവ് ഇന്ത്യാവിരുദ്ധ അജണ്ടയുള്ള യുഎസ് കോണ്‍ഗ്രസ് എംപിയുമായി കൂടിക്കാഴ്ച നടത്തി’

രാഹുലിനെ പിന്തുണച്ച ഖലിസ്ഥാന്‍ നേതാവ് ഗുര്‍ പത് വന്ത് സിങ്ങ് പന്നൂന്‍ (വലത്ത്) യുഎസില്‍ വെച്ച് രാഹുലുമായി കൂടിക്കാഴ്ച നടത്തിയ ഇസ്രയേല്‍ വിരുദ്ധ, ജിഹാദി അനുകൂല നേതാവ് ഇല്‍ഹാദ് ഒമര്‍ (നടുവില്‍)
India

അര്‍ണാബ് പറഞ്ഞത് ശരിയാണ്; യുഎസ് ചാരസംഘടന സിഐഎയുടെ പദ്ധതി നടപ്പാക്കുന്നത് രാഹുല്‍ വഴിയോ? ബംഗ്ലാദേശില്‍ നടന്നത് സെമിഫൈനല്‍

ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ കൊല്ലപ്പെട്ട ഖലിസ്ഥാന്‍ നേതാവ് ഭിന്ദ്രന്‍വാലയുടെ അരികില്‍ (വലത്ത്)
India

ഖലിസ്ഥാന്‍ വാദികളെ ഇളക്കിവിട്ട് രാഹുല്‍ ഗാന്ധി; രാഹുലിന് പിന്തുണയുമായി ഖലിസ്ഥാന്‍ നേതാവ്; രാഹുല്‍ ഖലിസ്ഥാന്‍കാരെപ്പോലെയെന്ന് പന്നുന്‍

പുതിയ വാര്‍ത്തകള്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

‘ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു , മുഖത്തടിച്ചു ‘ ; മനോരോഗിയായ മുൻ കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി നീതി ടെയ്ലർ

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

ഒരു നിയമവും സൈന്യത്തിന് മനുഷ്യജീവനുകൾ എടുക്കാൻ അധികാരം നൽകുന്നില്ല : ജീവൻ വെടിയും വരെ പാക് വെടിയുണ്ടകളെ ഭയക്കില്ലെന്നും പ്രതിഷേധക്കാർ

തളിപ്പറമ്പില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പരാഗ്വെയുടെ ‘ഇരുണ്ടകാലുകള്‍’ ഫുട്‌ബോളിന് ഭീഷണി; എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.