Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്ന് പിണറായിയുടെ സര്‍വസൈന്യാധിപന്‍, ഇന്ന് വെറുക്കപ്പെട്ടവന്‍

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Sep 1, 2024, 11:06 am IST
in Kerala

തൃശ്ശൂര്‍: 2002ലെ സിപിഎം തൃശ്ശൂര്‍ ജില്ലാ സമ്മേളനം. പിണറായി-വിഎസ് വിഭാഗീയത കത്തി നില്‍ക്കുന്ന കാലം. ജില്ലാ സമ്മേളനത്തില്‍ വിഎസ് വിഭാഗം ജില്ലാ കമ്മിറ്റി പിടിച്ചു. കെ.പി. അരവിന്ദാക്ഷന്‍ ജില്ലാ സെക്രട്ടറിയായി. തുടര്‍ന്ന് നടന്ന സംസ്ഥാന കമ്മിറ്റിയില്‍ തൃശ്ശൂരിലെ മത്സരം ചര്‍ച്ചയായി. പാര്‍ട്ടിക്ക് ചേരാത്ത നടപടികള്‍ തൃശ്ശൂരില്‍ ഉണ്ടായെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനം വന്നു. അരവിന്ദാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ചുമതല ഇ.പി. ജയരാജന് നല്കി. വിഎസിന്റെ കോട്ടയായിരുന്ന തൃശ്ശൂര്‍ പിടിച്ചെടുക്കാന്‍ പിണറായിക്ക് മറ്റൊരു പേര് ആലോചിക്കേണ്ടി വന്നില്ല. അതായിരുന്നു ഇ.പി.

സിപിഎമ്മിന്റെ ചരിത്രത്തില്‍ വിഭാഗീയത ഏറ്റവും രൂക്ഷമായ വി.എസ്-പിണറാ യിക്കാലത്ത് പിണറായിയുടെ സര്‍വസൈന്യാധിപനായിരുന്നു ഇ.പി. ജയരാജന്‍. എന്നും പിണറായിക്കൊപ്പം നിന്ന ഒരാള്‍. തൃശ്ശൂരിലെത്തിയ ജയരാജന്‍ മാസങ്ങള്‍ കൊണ്ട് ഒതുക്കേണ്ടവരെ ഒതുക്കിയും വളര്‍ത്തേണ്ടവരെ വളര്‍ത്തിയും പാര്‍ട്ടിയെ പിണറായിക്ക് കാല്‍ക്കീഴിലെത്തിച്ചു. തൃശ്ശൂരില്‍ മാത്രമല്ല സംസ്ഥാനത്തുടനീളം പിണറായിക്ക് വേണ്ടി പണിയെടുത്തു ഇ.പി. ഒരുഭാഗത്ത് എസ്. ശര്‍മയും എം. ചന്ദ്രനും കെ. ചന്ദ്രന്‍പിള്ളയും അടക്കമുള്ളവര്‍ വിഎസിന് വേണ്ടി കരുക്കള്‍ നീക്കിയപ്പോള്‍ പിണറായിക്ക് വേണ്ടി യുദ്ധം നയിച്ചത് ഇ.പി. തന്നെയായിരുന്നു.

പിണറായിക്ക് തിരിച്ചങ്ങോട്ടും ഈ കൂറുണ്ടായിരുന്നു. പാര്‍ട്ടിയിലെ പല നേതാക്കളെയും മറികടന്ന് പിണറായിക്കാലത്ത് ഇ.പി. പാര്‍ട്ടിയിലെ രണ്ടാമനായി. പിണറായി വിജയന് ശേഷം ഇ.പി. ജയരാജന്‍ പാര്‍ട്ടി സെക്രട്ടറി ആകുമെന്ന നില വന്നു. ഇതിനിടയില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ ഏറെ മാറ്റം വന്നു. പിണറായി-ഇപി ലൈനിനെതിരെ എം.എ. ബേബി, തോമസ് ഐസക്, കോടിയേരി തുടങ്ങിയവര്‍ ഇടക്കാലത്ത് കുറുമുന്നണിയായി നീങ്ങി. കോടിയേരിയും തോമസ്‌ഐസക്കുമായി ഇപി നിരന്തരം കലഹിച്ചു.

വ്യാപാരി വ്യവസായി സമിതിയുടെ ഭാരവാഹിയായിരിക്കെ ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക്കുമായി ഇപി പലവട്ടം കൊമ്പുകോര്‍ത്തു. പി. ജയരാജനും ഇപിക്കെതിരെ പാര്‍ട്ടി വേദികളില്‍ യുദ്ധമുഖം തുറന്നു. എന്നാല്‍ പിണറായി തന്ത്രപരമായി ഈ കുറുമുന്നണിയെ പിണക്കാതെ മുന്നോട്ട് പോയി.

2015 ല്‍ പിണറായി മുഖ്യമന്ത്രിയാവാനുള്ള തയാറെടുപ്പോടെ സെക്രട്ടറി പദം ഒഴിഞ്ഞതിനെത്തുടര്‍ന്ന് സംസ്ഥാന സമ്മേളനത്തില്‍ പുതിയ സെക്രട്ടറിക്കായുള്ള ചര്‍ച്ച തുടങ്ങി. സീനിയോറിറ്റി പരിഗണിച്ച് പലരും കോടിയേരി ബാലകൃഷ്ണന്റെ പേര് നിര്‍ദേശിച്ചു. എന്നാല്‍ പിണറായി നിര്‍ദേശിച്ച പേര് ഇപി ജയരാജന്റേതായിരുന്നു. അന്ന് കോടിയേരി പിബി അംഗവും ജയരാജന്‍ കേന്ദ്ര കമ്മിറ്റി അംഗവുമാണ്. ഒരു പിബി അംഗം സംസ്ഥാന സെക്രട്ടറി ആകുന്നത് ശരിയല്ലെന്നും കേന്ദ്രകമ്മിറ്റി അംഗമായ ഇപി സെക്രട്ടറി ആവട്ടെ എന്നുമാണ് പിണറായി പറഞ്ഞത്. എന്നാല്‍ ഭൂരിപക്ഷം കോടിയേരിക്കൊപ്പം ആയിരുന്നു. ഇപിക്കുവേണ്ടി കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് വിനയാകുമെന്ന് ഭയന്ന പിണറായി കോടിയേരിക്ക് പച്ചക്കൊടി കാണിച്ചു.

അവിടുന്ന് അങ്ങോട്ട് പിണറായി- ഇപി ബന്ധത്തിന് ഉലച്ചില്‍ തട്ടുന്നതാണ് കേരളം കാണുന്നത്. കോടിയേരി പാര്‍ട്ടി സെക്രട്ടറി ആയതോടെ ഇപിക്ക് പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന അപ്രമാദിത്വം നഷ്ടപ്പെട്ടു. മുഖ്യമന്ത്രിക്കസേര സ്വന്തമാക്കിയ പിണറായി ഇപിക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്തതുമില്ല. പിണറായി-കോടിയേരി അച്ചുതണ്ടില്‍ തളയ്‌ക്കപ്പെട്ട പാര്‍ട്ടിയില്‍ പിന്നീട് ഇപിക്ക് റോളൊന്നുമുണ്ടായിരുന്നില്ല. ഒന്നാം പിണറായി മന്ത്രിസഭയില്‍ ഉള്‍പ്പെട്ടുവെങ്കിലും പി.കെ. ശ്രീമതിയുടെ മകന് വഴിവിട്ട് നിയമനം നല്കിയെന്ന ആരോപണത്തില്‍പെട്ട് മന്ത്രിസ്ഥാനം നഷ്ടമായി. ആരോപണമുയര്‍ന്നപ്പോള്‍ ഒരു മനസാക്ഷിക്കുത്തും കൂടാതെ പിണറായി രാജി ചോദിച്ചു വാങ്ങി. പിന്നീട് മന്ത്രിസഭയുടെ അവസാനകാലത്ത് തിരിച്ചെത്തിയെങ്കിലും 2021 ല്‍ സീറ്റുകൊടുത്തില്ല.

കോടിയേരിയുടെ അകാലനിര്യാണത്തെ തുടര്‍ന്ന് പാര്‍ട്ടി സെക്രട്ടറി പദത്തില്‍ എത്തുമെന്ന് ഇപിയും ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുമുണ്ടായില്ല. തനിക്കുവേണ്ടി പിണറായി ഒന്നും ചെയ്തില്ലെന്ന പരാതി ഇ.പി.ക്കുണ്ട്.
ഇപിയേക്കാള്‍ ജൂനിയര്‍ ആയ എം.വി. ഗോവിന്ദനെ പാര്‍ട്ടി സെക്രട്ടറി ആക്കിയതും പിണറായിയുടെ താത്പര്യമായിരുന്നു. പിണറായിയുടെ ആശീര്‍വാദത്തോടെ എം.വി. ജയരാജനും എം.വി. ഗോവിന്ദനും ഇപിയെ മറികടന്ന് പോളിറ്റ്ബ്യൂറോയിലുമെത്തി. അനുനയം എന്ന നിലയ്‌ക്കാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം കൊടുത്തത്.

വളരെ ജൂനിയറായിട്ടും മുഹമ്മദ് റിയാസിനെ മന്ത്രിസഭയില്‍ എടുത്തതും മുഹമ്മദ് റിയാസിന്റെ അടുപ്പക്കാരനും ബന്ധുവുമായ ഫാരിസ് അബൂബക്കറുമായി പിണറായിക്കുള്ള ബന്ധങ്ങളും ഇപി എതിര്‍ത്തത് പിണറായിക്ക് ഈര്‍ഷ്യയായി. ചെറുതായി തുടങ്ങിയ നീരസം പിന്നീട് വലിയ അകല്‍ച്ചയിലേക്ക് എത്തിയതോടെ പിണറായി പൂര്‍ണമായും ഇപിയെ കൈവിട്ടു. ഒരുകാലത്ത് പിണറായിയുടെ പിന്‍ഗാമി എന്ന് കണക്കാക്കിയിരുന്ന ഇ.പി. ജയരാജന്‍ ഇന്ന് വെറും കൈയോടെയാണ് കണ്ണൂര്‍ക്ക് മടങ്ങുന്നത്.

Tags: cpmPinarayi VijayanE P JayarajanV.S Achuthanandan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷിനു ചൊവ്വയുടെ പൊലീസിലെ പരിശീലനം നീട്ടിവയ്‌ക്കാന്‍ നിര്‍ദ്ദേശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Kerala

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

Kerala

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

Editorial

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

Kerala

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

പുതിയ വാര്‍ത്തകള്‍

മോദി ട്രംപിനോട് മുഖത്ത് നോക്കി പറഞ്ഞു, “ഇന്ത്യന്‍ നാവികരുടെ സുരക്ഷ ഇന്ത്യയ്‌ക്ക് പ്രധാനമാണ്”; ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് ട്രംപിന്റെ മറുപടി

മുസ്ലിം രാഷ്‌ട്രത്തിലെ ഒരു നേതാവിനെ ഇങ്ങനെ കാണാനോ ചോദ്യങ്ങൾ ചോദിക്കാനോ കഴിയില്ല ; അങ്ങനെ ചോദിച്ചാൽ 10 നിമിഷത്തിനകം തല കാണില്ല ; റെസ്മി ആയിഷ

ചായവില്‍പ്പനക്കാരന് കേരളത്തിന്റെ നിലയ്‌ക്കാത്ത കയ്യടി, അപകടത്തിൽപ്പെട്ട യുവതിക്ക് സ്വന്തം മുണ്ട് അഴിച്ചുനൽകി മാനം കാത്തു

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മണ്‍സൂണ്‍കാലത്ത് പവര്‍കട്ടേര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന് അഭിനന്ദനമന്ന് പരിഹാസം

പരീക്ഷയ്‌ക്ക് ട്രെയിനില്‍ പോയ യുവാവ് തിരക്ക് കാരണം ശ്വാസംമുട്ടി മരിച്ചുവെന്ന് വീഡിയോയുമായി രാഹുല്‍ ഗാന്ധി, കാണിച്ചത് തെറ്റായ വീഡിയോയെന്ന് റെയില്‍വേ

മെസിയുടെ ഹാട്രിക്കിൽ കണ്ണീരൊഴുക്കി കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ : ഇസ്രായേലിനെ പിന്തുണയ്‌ക്കുന്ന അർജന്റീനയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മതമൗലികവാദികൾ

ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

സൈബര്‍ കുറ്റവാളികള്‍ പണം തട്ടുന്ന ‘പരാദങ്ങളെ’ന്ന് സുപ്രീം കോടതി, അവര്‍ക്കുള്ള ഇടം ജയില്‍

നടി നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ നാനാവിധം…വിവാഹമോചന സൂചനയോ, അതോ പുതിയ സിനിമയുടെ പ്രൊമോഷനോ?

തിരുവനന്തപുരത്ത് തുണിക്കടയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം: 2 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.