Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ആശുപത്രി സേവനത്തിനും പാര്‍ട്ടി ബിനാമികള്‍; തൊട്ടതിനെല്ലാം കൈനീട്ടുന്നു: രോഗികളില്‍ നിന്നും അധിക തുക ഈടാക്കന്‍ തിരുമാനം; വാസവനെതിരെ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2024, 04:25 pm IST
in Health

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികളില്‍ നിന്നും അധിക തുക ഈടാക്കാനുളള ആശുപത്രി വികസന സമിതി തീരുമാനം ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാര്‍ക്കുളള മന്ത്രി വി.എന്‍ വാസവന്റെയും സിപിഎമ്മിന്റെയും ഓണസമ്മാനമാണെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍.ഹരി ആരോപിച്ചു.

മെഡിക്കല്‍ കോളജ് ആശുപത്രി മന്ത്രിയുടെയും പാര്‍ട്ടിയുടെയും കൈപ്പിടിയിലാക്കാനുളള നീക്കത്തിന്റെ ഭാഗമാണിത്.

ആശുപത്രി വികസന സമിതിക്കു ഫണ്ടില്ല എന്ന കാരണം ചൂണ്ടികാട്ടി പാവപ്പെട്ട രോഗികളെ പിഴിയാനുളള തീരുമാനമെടുത്തത് ഏറ്റുമാനൂരിന്റെ എംഎല്‍എ കൂടിയായ മന്ത്രി വി.എന്‍ വാസവന്റെ സാന്നിധ്യത്തിലായിരുന്നുവെന്നത് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും അടിസ്ഥാന ജനവിഭാഗത്തോടുളള സമീപനം വ്യക്തമാക്കുന്നതാണ്.

ആതുരസേവന രംഗത്തെ ആള്‍രൂപമായി അവതരിക്കുന്ന മന്ത്രിയുടെ വിശ്വരൂപമാണ് ഇവിടെ തെളിയുന്നത്.

അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തിക ഭാരത്തില്‍ നട്ടം തിരിഞ്ഞിരിക്കുകയാണ് കേരള ജനത. അതിലെ അവസാന അധ്യായമാണ് രോഗികളെ കൊള്ളയടിക്കാനുളള നീക്കം. കൊച്ചുപിച്ചാത്തി കാട്ടി പിടിച്ചു നിര്‍ത്തി പോക്കറ്റടിക്കുന്ന നിലവാരത്തിലേക്ക് തരംതാഴരുതെന്ന് ഹരി അഭിപ്രായപ്പെട്ടു.

അഞ്ചു ജില്ലകളില്‍ നിന്നുളള ലക്ഷക്കണക്കിന് രോഗികളാണ് കോട്ടയം മെഡിക്കല്‍ കോളേജിനെ ആശ്രയിക്കുന്നത്.

ഐസിയുവിലും വെന്റിലേറ്ററിലുമുളള രോഗികളില്‍ നിന്ന് 750 രൂപവരെ വാങ്ങാനാണ് തീരുമാനം. നിലവില്‍ തന്നെ ആശുപത്രിയിലെത്തിയാല്‍ ചികിത്സയുടെയും മരുന്നിന്റെയും വലിയ ശതമാനം ചെലവ് വഹിക്കേണ്ട അവസ്ഥയിലാണ് രോഗികള്‍.

ഒരു വര്‍ഷത്തിലധികമായി മെഡിക്കല്‍ കോളജ് ആശുപത്രി ഫലത്തില്‍ പണം ഇടാക്കുന്ന പെയ്ഡ് ആശുപത്രിയായികഴിഞ്ഞു.

സാധാരണ ജനങ്ങള്‍ക്ക് നീതിനിഷേധിച്ച് ശസ്ത്രക്രിയകള്‍ പോലും മാറ്റിവച്ചിരിക്കുകയാണ്. ശസ്ത്രക്രിയ നടക്കണമെങ്കില്‍ മരുന്നും ഉപകരണങ്ങളും ഗ്ലൗസുപോലും വാങ്ങി നല്‍കണം. കൂടാതെ ശസ്ത്രക്രിയ്‌ക്കു ശേഷമുളള ജീവൻരക്ഷ മരുന്നുകള്‍ പോലും പുറത്തു നിന്നും വാങ്ങിനല്‍കണം. ഇത്തരത്തിലുളള ഭാരിച്ച ചെലവ് താങ്ങാനാവാതെ കിടപ്പാടം പോലും പണയപ്പെടുത്തി പലരും സ്വകാര്യ ആശുപത്രികളിലേക്ക് പോകുന്നതിനുളള അവസരം ഒരുക്കുന്ന അവസ്ഥയാണ് നിലവില്‍ ഉളളത്. ഇതിനു പിന്നിലും ചില ഗൂഢാലോചന സംശയിക്കുന്നു. അതിനിടയിലാണ് പുതിയ പ്രഹരം. ഐസിയു പോലുളള തീവ്രചികിത്സയ്‌ക്കു പോലും പണം ഈടാക്കുകയും കൂടാതെ സേവനങ്ങള്‍ക്കുളള നിരക്കും വര്‍ധിപ്പിക്കുന്നു.

സര്‍ക്കാരില്‍ നിന്നുളള പണം ലഭിക്കാതെയായപ്പോള്‍ രോഗദുരിതത്തിലായവരുടെ ചുമലില്‍ അതു കെട്ടിവയ്‌ക്കാനാണ് നീക്കം.

ഇതിനകം തന്നെ മന്ത്രിയുടെയും പാര്‍ട്ടിയുടെയും പാര്‍ശ്വവര്‍ത്തികളെയും സഖാക്കളെയും കുത്തിനിറച്ചിരിക്കുകയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

മന്ത്രിയുടെ സ്വകാര്യ സംരംഭമായി അറിയപ്പെടുന്ന അഭയം ഏജന്‍സിയെ മെഡിക്കല്‍ കോളജിന്റെ ഇതര പ്രവര്‍ത്തനങ്ങളുടെ കരാര്‍ ഏല്‍പ്പിക്കാനാണ് മറ്റൊരു നീക്കം. പാര്‍ട്ടി യുവജനവിഭാഗത്തിന് അവിടെ പ്രത്യേക കൗണ്ടര്‍ തുറക്കാന്‍ അനുമതി നല്‍കിയാലും അത്ഭുതപെടാനില്ല.

സമൂഹത്തിലെ സാധാരണക്കാര്‍ക്ക് ചികിത്സ നല്‍കാന്‍ പോലും കഴിയാതെ മെഡിക്കല്‍ കോളജിനെ ബ്ലേഡ് ആശുപത്രിയാക്കാനാണ് നീക്കമെങ്കില്‍ അത് സിപിഎം നിയന്ത്രണത്തില്‍ സ്വകാര്യവല്‍ക്കരിക്കുകയായിരിക്കും ഇതിലും ഭേദം.

തൊട്ടതിനെല്ലാം കൈനീട്ടുന്ന ആതുരാലയമായി ഇതിനകം തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയെ മാറ്റിക്കഴിഞ്ഞു. ആശുപത്രിയുമായി ബന്ധപ്പെട്ട എല്ലാ സേവനത്തിനും പാര്‍ട്ടി ബിനാമികളെയാണ് നിയോഗിക്കുന്നത്.

കോട്ടയം മെഡിക്കല്‍ കോളജിലെ പെയ്ഡ് ആശുപത്രിയാക്കാനുളള നീക്കം അങ്ങേയറ്റം അപലപനീയമാണ്. ഇത് അംഗീകരിക്കാനാവില്ല. ആശുപത്രി വികസന സമിതിയുടെ ഈ ജനാധിപത്യവിരുദ്ധ ബൂര്‍ഷ്വാ തീരുമാനം എത്രയും വേഗം പിന്‍വലിക്കണം. എന്‍.ഹരി ആവശ്യപ്പെട്ടു

Tags: N.Hari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹലാലിൽ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തിൽ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എൻ. ഹരി

Kerala

സഖാക്കളെ ഒരു വാക്ക്, ഇനിയും ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്:എന്‍. ഹരി

Kerala

കെ.ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: എൻ. ഹരി

Kerala

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

പുതിയ വാര്‍ത്തകള്‍

ലോക പരിസ്ഥിതി ദിനം: ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ചുംബന ഇമോജികളും കോടതിയില്‍! വിവാഹമോചന കേസില്‍ നിന്ന് ചോദ്യം ഒഴിവാക്കണമെന്ന ഭാര്യയുടെ ആവശ്യം തളളി

സുപ്രീം കോടതി രജിസ്ട്രാറായി ഡോ. ശാലീന വി ജി നായർ

പരസ്യമായി ലഹരി ഉപയോ​ഗം, വിഡിയോ കേരള പൊലീസിന് പങ്കുവച്ച് ഉണ്ണി മുകുന്ദൻ; ഉടനടി നടപടി

ബാങ്കുകള്‍ക്ക് നിയമം കൈയിലെടുക്കാന്‍ അധികാരമില്ല, പിടിച്ചെടുത്ത വാഹനം വിട്ടുകൊടുത്ത് കോടതി

സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു…. നിങ്ങള്‍ അറിഞ്ഞിരുന്നോ ? ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ

അല്‍ ഫഹല്‍ തുറമുഖത്തെ സ്‌ഫോടനം ബാധിച്ചില്ല, എണ്ണ വിതരണം സാധാരണ നിലയിലെന്ന് ഒമാന്‍

മുൻനിര ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവി വി ഇസഡ് വൈ സ്മാർട്ട് ടിവികൾ ചലച്ചിത്ര താരം പ്രയാഗ മാർട്ടിൻ അവതരിപ്പിക്കുന്നു.   ഡിഷ് ടിവിയുടെ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ മനോജ് ധോബൽ, ചീഫ് റവന്യു ഓഫീസർ സുഖ്‌പ്രീത് സിംഗ് മറ്റു ഡിഷ് ടിവി പ്രതിനിധികൾ തുടങ്ങിയവർ സമീപം.

വിനോദ വിപണി കീഴടക്കാൻ ഡിഷ് ടിവി; വി ഇസഡ് വൈ സ്മാർട്ട് ടിവികൾ കേരളത്തിൽ അവതരിപ്പിച്ചു

മോട്ടോറോള എഡ്‌ജ്‌ 70 പ്രോ പ്ലസ് ഇന്ത്യയിൽ പുറത്തിറക്കി; വില 44,999 രൂപ മുതൽ

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ‘കായകല്‍പ്പ ചികില്‍സ’ അനിവാര്യം, ആരോഗ്യരംഗത്ത് സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്നും മന്ത്രി മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.