Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നമുക്ക് അന്യോന്യം ഊന്നുവടികളായ് നില്‍ക്കാം….കക്കാടിന്റെ 97ാം ജന്മദിനത്തിന് കവിയുടെ ആര്‍ദമായ ഓര്‍മ്മകളുമായി ഭാര്യ ശ്രീദേവി കക്കാട്

കാലത്തിന്റെ അനന്തതയും ജീവിതത്തിന്റെ നൈമിഷികതയും തന്റെ വരികളില്‍ അളന്നിട്ട കവി എന്‍.എന്‍.കക്കാടിന്റെ 97ാം ജന്മദിനം അധികമാരും അറിയാതെ കടന്നുപോയി. കവി ഭൂമിയില്‍ നിന്നും പാടി മറഞ്ഞിട്ട് 37 വര്‍ഷം.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Jul 16, 2024, 05:13 pm IST
inKerala, Literature

തിരുവനന്തപുരം: കാലത്തിന്റെ അനന്തതയും ജീവിതത്തിന്റെ നൈമിഷികതയും തന്റെ വരികളില്‍ അളന്നിട്ട കവി എന്‍.എന്‍.കക്കാടിന്റെ 97ാം ജന്മദിനം അധികമാരും അറിയാതെ കടന്നുപോയി. കവി ഭൂമിയില്‍ നിന്നും പാടി മറഞ്ഞിട്ട് 37 വര്‍ഷം.

എന്നും ഓര്‍മ്മിക്കാന്‍ ഒരു പിടി കവിതയുടെ അമൃത് മലയാളി വായനക്കാര്‍ക്ക് അദ്ദേഹം നല്‍കി. അതില്‍ എടുത്തുപറയേണ്ട കവിത ‘സഫലമീയാത്ര’. തൊണ്ടയില്‍ അര്‍ബുദം ബാധിച്ച് മുന്നില്‍ ആസന്നമരണത്തിന്റെ കരിനിഴല്‍ കാണുമ്പോഴും പ്രിയസഖിയോടൊത്തുള്ള ജീവിതം സഫലമീയാത്രയാണെന്ന് പ്രഖ്യാപിക്കുകയാണ്.

ആ സഫലമീയാത്ര എഴുതിയിട്ട് 42 വര്‍ഷമായിട്ടും അതിന്നും മലയാളിയുടെ ഓര്‍മ്മകളെ ധന്യമാക്കുന്നു. ആ കവിതയില്‍ രോഗാതുരനായ കവി ഭാര്യയോട് പറയുന്നു:
“ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ,
നീയെന്നണിയത്തു ചേര്‍ന്ന് നില്‍ക്ക
പഴയൊരു മന്ത്രം സ്മരിക്ക
നമുക്കന്യോന്യം ഊന്നുവടികളായ് നില്‍ക്കാം”.

ശ്രീദേവി കക്കാടാണ് ആ ജീവിതസഖി. പാലക്കാട് ജില്ലയില്‍ കാറല്‍ മണ്ണയില്‍ കീഴെ നരിപ്പറ്റ ശങ്കരനാരായണ്‍ നമ്പൂതിരിയുടെയും നീലി അന്തര്‍ജ്ജനത്തിന്റെയും മകളായി 1935 മാര്‍ച്ച് ഒന്നിന് ശ്രീദേവി ജനിച്ചു. തന്റെ 20ാം വയസ്സില്‍ എന്‍.എന്‍. കക്കാട് എന്ന കവിയെ വരിച്ചു. ദേശാഭിമാനിയിലും മാതൃഭൂമിയിലും പ്രൂഫ് റീഡറായി കുറച്ചുകാലം ജോലി ചെയ്തു. ആത്മകഥയില്‍ പെടുത്താവുന്ന മൂന്ന് പുസ്തകങ്ങള്‍ ശ്രീദേവി എഴുതി. ആര്‍ദ്രമീധനുമാസരാവില്‍, വാമപക്ഷത്ത് ഒരാള്‍, ഓര്‍മ്മകളുണ്ടായിരിക്കണം എന്നിവ. എന്‍.എന്‍. കക്കാടുമൊത്തുള്ള ജീവിതമാണ് ആര്‍ദ്രമീധനുമാസരാവില്‍.

കക്കാടിന്റെ സഫലമീയാത്രയിലെ ആദ്യ വരിയിലെ ഒരു ഭാഗം.
“ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍
ആതിരവരും പോകുമല്ലേ സഖീ….”

ആര്‍ദ്രമീധനുമാസരാവില്‍ എന്ന പുസ്തകം എഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ശ്രീദേവി കക്കാട് പറയുന്നത് കവിയെക്കുറിച്ച്, അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ച് തനിക്ക് മാത്രം പറയാനുള്ള കുറച്ചു കാര്യങ്ങളുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് ആത്മകഥാംശമുള്ള പുസ്തകം പിറന്നത്. പലപ്പോഴായി കക്കാടിനെക്കുറിച്ചും അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ചും എഴുതിയ കുറിപ്പുകളാണ് പിന്നീട് ഒരു പുസ്തകത്തിലേക്ക് നയിച്ചത്.

ശ്രീദേവിയോടൊത്തുള്ള ജീവിത യാത്രയെ കക്കാട് തന്റെ ‘സഫലമീയാത്ര’ എന്ന കവിതയില്‍ ഓര്‍ത്തെടുക്കുന്നത് ഇപ്രകാരം:
“പലനിറം കാച്ചിയ വളകളണിഞ്ഞുമഴിച്ചും
പലമുഖം കൊണ്ടുനാം തമ്മിലെതിരേറ്റും
നൊന്തും പരസ്പരം നോവിച്ചും, മുപതിറ്റാണ്ടുകള്‍
നീണ്ടൊരീയറിയാത്ത വഴികളില്‍
എത്ര കൊഴുത്ത ചവര്‍പ്പ് കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍”

സഫലമീയാത്ര എന്ന കവിത എഴുതിയപ്പോള്‍ ലോകം തന്നെ ശ്രദ്ധിച്ചുവെന്ന് കക്കാട് ശ്രീദേവിയോട് പറയുമായിരുന്നു. ഒട്ടേറെ അവാര്‍ഡുകള്‍ കവിയെത്തേടി എത്തിയത് ഈ കവിതയിലൂടെയാണ്. കക്കാടിന്റെ ‘വജ്രകുണ്ഡലം’ എന്ന കവിത മാസ്റ്റര്‍പീസ് കവിതയാണെന്ന് ശ്രീദേവി കക്കാട് പറയുന്നു. പാശ്ചാത്യകാവ്യമാതൃകകളെ പിന്തുടര്‍ന്ന് എഴുതിയ കവിതയാണ് വജ്രകുണ്ഡലം.

രാത്രിയാമങ്ങളിലാണ് കക്കാട് കവിത എഴുതുക. പ്രകൃതി നിശ്ശബ്ദമാവുന്ന യാമങ്ങളില്‍. ചിലപ്പോള്‍ പുലരും വരെ എഴുതുമെന്നും കവിയുടെ എഴുത്തിനെക്കുറിച്ച് ശ്രീദേവി കക്കാട്. പിറന്നുവീണ ഈ കുഞ്ഞിനെ ആദ്യം കാണിക്കുക ഭാര്യയെത്തന്നെ. അവര്‍ വായിച്ച ശേഷം ചില അഭിപ്രായങ്ങള്‍ പറയും. പിന്നീട് കക്കാട് വെട്ടും തിരുത്തും കുറെ നടത്തും. അറുപത് വരിക്കവിതയെ ആറു വരിയാക്കല്‍ എന്നാണ് ഈ വെട്ടും തിരുത്തിനെ കക്കാട് അല്‍പം നര്‍മ്മത്തോടെ പറയുകയെന്നും ശ്രീദേവി കക്കാട് ഓര്‍മ്മിക്കുന്നു.

1981ല്‍ സഫലമീയാത്ര എഴുതുമ്പോള്‍ തന്നെ അര്‍ബുദം ബാധിച്ചതായി കവിയ്‌ക്ക് സംശയമുണ്ടായിരുന്നെങ്കിലും ഭാര്യയെ അറിയിച്ചില്ല. വെട്ടും തിരുത്തും കഴിഞ്ഞ് 1982ല്‍ കവിത പ്രസിദ്ധീകരിക്കുമ്പോഴേക്കും അദ്ദേഹം അര്‍ബുദമാണ് തന്നെ ബാധിച്ച രോഗമെന്നറിഞ്ഞുകഴിഞ്ഞിരുന്നെന്നും അതിനാലാകാം കവിതയ്‌ക്ക് രോഗാവസ്ഥയുടെ ഒരു മാനം കൂടി മാനം നല്‍കിയതെന്നും ശ്രീദേവി കക്കാട് ഓര്‍മ്മിക്കുന്നു.

 

 

Tags: Sreedevi KakkadpoetkakkadPoetryPoemNN KakkadSaphalameeyatra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

Kerala

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

Special Article

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

Kerala

തിന്മകൾക്കെതിരെ കവിതയെ ആയുധമാക്കി: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.