Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നമുക്ക് അന്യോന്യം ഊന്നുവടികളായ് നില്‍ക്കാം….കക്കാടിന്റെ 97ാം ജന്മദിനത്തിന് കവിയുടെ ആര്‍ദമായ ഓര്‍മ്മകളുമായി ഭാര്യ ശ്രീദേവി കക്കാട്

കാലത്തിന്റെ അനന്തതയും ജീവിതത്തിന്റെ നൈമിഷികതയും തന്റെ വരികളില്‍ അളന്നിട്ട കവി എന്‍.എന്‍.കക്കാടിന്റെ 97ാം ജന്മദിനം അധികമാരും അറിയാതെ കടന്നുപോയി. കവി ഭൂമിയില്‍ നിന്നും പാടി മറഞ്ഞിട്ട് 37 വര്‍ഷം.

ഗിരീഷ്‌കുമാര്‍ പി ബി by ഗിരീഷ്‌കുമാര്‍ പി ബി
Jul 16, 2024, 05:13 pm IST
in Kerala, Literature
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കാലത്തിന്റെ അനന്തതയും ജീവിതത്തിന്റെ നൈമിഷികതയും തന്റെ വരികളില്‍ അളന്നിട്ട കവി എന്‍.എന്‍.കക്കാടിന്റെ 97ാം ജന്മദിനം അധികമാരും അറിയാതെ കടന്നുപോയി. കവി ഭൂമിയില്‍ നിന്നും പാടി മറഞ്ഞിട്ട് 37 വര്‍ഷം.

എന്നും ഓര്‍മ്മിക്കാന്‍ ഒരു പിടി കവിതയുടെ അമൃത് മലയാളി വായനക്കാര്‍ക്ക് അദ്ദേഹം നല്‍കി. അതില്‍ എടുത്തുപറയേണ്ട കവിത ‘സഫലമീയാത്ര’. തൊണ്ടയില്‍ അര്‍ബുദം ബാധിച്ച് മുന്നില്‍ ആസന്നമരണത്തിന്റെ കരിനിഴല്‍ കാണുമ്പോഴും പ്രിയസഖിയോടൊത്തുള്ള ജീവിതം സഫലമീയാത്രയാണെന്ന് പ്രഖ്യാപിക്കുകയാണ്.

ആ സഫലമീയാത്ര എഴുതിയിട്ട് 42 വര്‍ഷമായിട്ടും അതിന്നും മലയാളിയുടെ ഓര്‍മ്മകളെ ധന്യമാക്കുന്നു. ആ കവിതയില്‍ രോഗാതുരനായ കവി ഭാര്യയോട് പറയുന്നു:
“ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ,
നീയെന്നണിയത്തു ചേര്‍ന്ന് നില്‍ക്ക
പഴയൊരു മന്ത്രം സ്മരിക്ക
നമുക്കന്യോന്യം ഊന്നുവടികളായ് നില്‍ക്കാം”.

ശ്രീദേവി കക്കാടാണ് ആ ജീവിതസഖി. പാലക്കാട് ജില്ലയില്‍ കാറല്‍ മണ്ണയില്‍ കീഴെ നരിപ്പറ്റ ശങ്കരനാരായണ്‍ നമ്പൂതിരിയുടെയും നീലി അന്തര്‍ജ്ജനത്തിന്റെയും മകളായി 1935 മാര്‍ച്ച് ഒന്നിന് ശ്രീദേവി ജനിച്ചു. തന്റെ 20ാം വയസ്സില്‍ എന്‍.എന്‍. കക്കാട് എന്ന കവിയെ വരിച്ചു. ദേശാഭിമാനിയിലും മാതൃഭൂമിയിലും പ്രൂഫ് റീഡറായി കുറച്ചുകാലം ജോലി ചെയ്തു. ആത്മകഥയില്‍ പെടുത്താവുന്ന മൂന്ന് പുസ്തകങ്ങള്‍ ശ്രീദേവി എഴുതി. ആര്‍ദ്രമീധനുമാസരാവില്‍, വാമപക്ഷത്ത് ഒരാള്‍, ഓര്‍മ്മകളുണ്ടായിരിക്കണം എന്നിവ. എന്‍.എന്‍. കക്കാടുമൊത്തുള്ള ജീവിതമാണ് ആര്‍ദ്രമീധനുമാസരാവില്‍.

കക്കാടിന്റെ സഫലമീയാത്രയിലെ ആദ്യ വരിയിലെ ഒരു ഭാഗം.
“ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍
ആതിരവരും പോകുമല്ലേ സഖീ….”

ആര്‍ദ്രമീധനുമാസരാവില്‍ എന്ന പുസ്തകം എഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ശ്രീദേവി കക്കാട് പറയുന്നത് കവിയെക്കുറിച്ച്, അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ച് തനിക്ക് മാത്രം പറയാനുള്ള കുറച്ചു കാര്യങ്ങളുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് ആത്മകഥാംശമുള്ള പുസ്തകം പിറന്നത്. പലപ്പോഴായി കക്കാടിനെക്കുറിച്ചും അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ചും എഴുതിയ കുറിപ്പുകളാണ് പിന്നീട് ഒരു പുസ്തകത്തിലേക്ക് നയിച്ചത്.

ശ്രീദേവിയോടൊത്തുള്ള ജീവിത യാത്രയെ കക്കാട് തന്റെ ‘സഫലമീയാത്ര’ എന്ന കവിതയില്‍ ഓര്‍ത്തെടുക്കുന്നത് ഇപ്രകാരം:
“പലനിറം കാച്ചിയ വളകളണിഞ്ഞുമഴിച്ചും
പലമുഖം കൊണ്ടുനാം തമ്മിലെതിരേറ്റും
നൊന്തും പരസ്പരം നോവിച്ചും, മുപതിറ്റാണ്ടുകള്‍
നീണ്ടൊരീയറിയാത്ത വഴികളില്‍
എത്ര കൊഴുത്ത ചവര്‍പ്പ് കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍”

സഫലമീയാത്ര എന്ന കവിത എഴുതിയപ്പോള്‍ ലോകം തന്നെ ശ്രദ്ധിച്ചുവെന്ന് കക്കാട് ശ്രീദേവിയോട് പറയുമായിരുന്നു. ഒട്ടേറെ അവാര്‍ഡുകള്‍ കവിയെത്തേടി എത്തിയത് ഈ കവിതയിലൂടെയാണ്. കക്കാടിന്റെ ‘വജ്രകുണ്ഡലം’ എന്ന കവിത മാസ്റ്റര്‍പീസ് കവിതയാണെന്ന് ശ്രീദേവി കക്കാട് പറയുന്നു. പാശ്ചാത്യകാവ്യമാതൃകകളെ പിന്തുടര്‍ന്ന് എഴുതിയ കവിതയാണ് വജ്രകുണ്ഡലം.

രാത്രിയാമങ്ങളിലാണ് കക്കാട് കവിത എഴുതുക. പ്രകൃതി നിശ്ശബ്ദമാവുന്ന യാമങ്ങളില്‍. ചിലപ്പോള്‍ പുലരും വരെ എഴുതുമെന്നും കവിയുടെ എഴുത്തിനെക്കുറിച്ച് ശ്രീദേവി കക്കാട്. പിറന്നുവീണ ഈ കുഞ്ഞിനെ ആദ്യം കാണിക്കുക ഭാര്യയെത്തന്നെ. അവര്‍ വായിച്ച ശേഷം ചില അഭിപ്രായങ്ങള്‍ പറയും. പിന്നീട് കക്കാട് വെട്ടും തിരുത്തും കുറെ നടത്തും. അറുപത് വരിക്കവിതയെ ആറു വരിയാക്കല്‍ എന്നാണ് ഈ വെട്ടും തിരുത്തിനെ കക്കാട് അല്‍പം നര്‍മ്മത്തോടെ പറയുകയെന്നും ശ്രീദേവി കക്കാട് ഓര്‍മ്മിക്കുന്നു.

1981ല്‍ സഫലമീയാത്ര എഴുതുമ്പോള്‍ തന്നെ അര്‍ബുദം ബാധിച്ചതായി കവിയ്‌ക്ക് സംശയമുണ്ടായിരുന്നെങ്കിലും ഭാര്യയെ അറിയിച്ചില്ല. വെട്ടും തിരുത്തും കഴിഞ്ഞ് 1982ല്‍ കവിത പ്രസിദ്ധീകരിക്കുമ്പോഴേക്കും അദ്ദേഹം അര്‍ബുദമാണ് തന്നെ ബാധിച്ച രോഗമെന്നറിഞ്ഞുകഴിഞ്ഞിരുന്നെന്നും അതിനാലാകാം കവിതയ്‌ക്ക് രോഗാവസ്ഥയുടെ ഒരു മാനം കൂടി മാനം നല്‍കിയതെന്നും ശ്രീദേവി കക്കാട് ഓര്‍മ്മിക്കുന്നു.

 

 

Tags: Sreedevi KakkadpoetkakkadPoetryPoemNN KakkadSaphalameeyatra
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സകലകലാവല്ലഭന്‍, കാഴ്ചയുടെ തമ്പുരാന്‍

Photos - Haree Photografie
Entertainment

മോഹിനിയാട്ട കച്ചേരിയിലെ പ്രസൂന മാലകൾ

Varadyam

ജി ശങ്കരക്കുറുപ്പ്: ദാര്‍ശനികനായ മഹാകവി

Varadyam

കവിത: തൊടരുത് മക്കളെ….

Vicharam

കാവ്യജീവിതത്തിന്റെ അമൃതഘടിക; ഇന്ന് അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ നൂറാം ജന്മദിനം

പുതിയ വാര്‍ത്തകള്‍

‘ വളരെയധികം ആലോചിച്ച ശേഷം ഞാനും കശ്യപും വേർപിരിയാൻ തീരുമാനിച്ചു ‘ : ആരാധകരെ ഞെട്ടിച്ച് ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ 

ആശുപത്രിയില്‍ നിന്നും ഡയാലിസിസ് കഴിഞ്ഞ് ഓട്ടോയിൽ മടങ്ങവെ ലോറി ഇടിച്ച് അപകടം ; പാലാക്കാട് വയോധികയ്‌ക്ക് ദാരുണാന്ത്യം

യാത്രക്കാരുടെ സുരക്ഷയ്‌ക്കായി ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും ; 74000 കോച്ചുകൾ, 15000 ലോക്കോമോട്ടീവുകൾ ഇതിനായി നവീകരിക്കും

ഹിസ്ബുള്ള തലവൻ നസ്‌റല്ലയെ കൊലപ്പെടുത്തിയ അതേ രീതിയിൽ ഇറാൻ പ്രസിഡൻ്റിനെയും ഇസ്രായേൽ ആക്രമിച്ചു ; ആയുസിന്റെ ബലത്തിൽ ജീവൻ തിരിച്ച് കിട്ടി

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ തീവ്ര മഴയ്‌ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

സിംഗപ്പൂരിൽ ഉപപ്രധാനമന്ത്രി ഗാൻ കിം യോങ്ങുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ ; ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കും

ബിഗ് ബോസിൽ പ്രണയപരാജയത്തെ തുടർന്ന് നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നേപ്പാളികളും ബംഗ്ലാദേശികളുമെന്ന് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട്; ആരോപണം വ്യാജമെന്ന് തേജസ്വി യാദവ്

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies