Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

ശ്രീ ശങ്കരാചാര്യർ രചിച്ച അതിപ്രശസ്തമായ ഒരു ദേവീസ്തോത്രമായ സൗന്ദര്യലഹരി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ തുടങ്ങിയ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ സംഘിയെന്ന് മുദ്രകുത്തി സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2026, 07:09 pm IST
in Kerala, Literature

കൊച്ചി: ശ്രീ ശങ്കരാചാര്യർ രചിച്ച അതിപ്രശസ്തമായ ഒരു ദേവീസ്തോത്രമായ സൗന്ദര്യലഹരി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ തുടങ്ങിയ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ സംഘിയെന്ന് മുദ്രകുത്തി സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍. 100 സംസ്കൃത ശ്ലോകങ്ങളുള്ള ഈ കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക എന്ന സങ്കീര്‍ണ്ണമായ ഭാഷാപരീക്ഷണമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഏറ്റെടുത്തിരിക്കുന്നത്.

. ശ്രീശങ്കരാചാര്യരുടെ കൃതിയിന്മേല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് കൈവെച്ചതോടെ പഴയ കമ്മ്യൂണിസ്റ്റ് കവി സംഘിയായോ എന്ന സംശയം പല കോണുകളിലും ഉയര്‍ന്നു തുടങ്ങി. ഈ വിവര്‍ത്തനം സംഘപരിവാറിനെയാണ് സഹായിക്കുക എന്നാണ് സാമൂഹ്യനിരീക്ഷകനായ എം.എല്‍. ജോണി അഭിപ്രായപ്പെട്ടത്. “എന്തിനായാലും ഒരു സുവര്‍ണ്ണ ഭൂതകാലത്തെ ചരിത്രത്തിന്റെ ആവശ്യത്തിനല്ലാതെ തിരികെ കൊണ്ടുവരുന്നത് വലതുപക്ഷ അജണ്ടയേയും സൗന്ദര്യശാസ്ത്രത്തെയും തൃപ്തിപ്പെടുത്താനേ ഉതകൂ. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സൗന്ദര്യലഹരിയുടെ പരിഭാഷ കണ്ട് ചിലര്‍ അഹോ ഭയങ്കരം എന്ന് പറഞ്ഞുകേട്ടപ്പോഴാണ് ഇങ്ങിനെ എഴുതാന്‍ തോന്നിയത്- “- ഇങ്ങിനെപ്പോകുന്നൂ എം.എല്‍. ജോണിയുടെ പ്രതികരണം.ലക്ഷ്മീ ശങ്കര്‍, ഉണ്ണികൃഷ്ണന്‍ ശ്രീശൈലം തുടങ്ങിയവര്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സൗന്ദര്യലഹരി പരിഭാഷയെ വാഴ്‌ത്തിയിരുന്നു. ഇതാണ് ജോണിയെ ചൊടിപ്പിച്ചതെന്ന് തോന്നുന്നു.

ഇന്ത്യയില്‍ ബുദ്ധിസത്തെ തച്ചുടച്ച ഹിന്ദുസന്യാസിയായിരുന്നു ശങ്കരാചാര്യരെന്നും ഈ കഠിനകാലത്തില്‍ ശങ്കരാചാര്യരുടെ ചിന്ത വീണ്ടും തിരിച്ചുകൊണ്ടുവരലാണ് ഇതെന്നും ജോണി പറയുന്നു. “നളന്ദയില്‍ പോയി ബുദ്ധമതം സ്വീകരിച്ച ചുള്ളിക്കാട് നവബുദ്ധിസത്തെ അകത്ത് നിന്നും തകര്‍ക്കാന്‍ പോരുന്ന ഒരു ധുരന്ധര്‍ ആണെന്ന് എനിക്ക് തോന്നുന്നു. സൗന്ദര്യലഹരിയിലൂടെ ശങ്കരാചാര്യരെ തിരിച്ചുകൊണ്ടുവരരുതെന്നേ എനിക്ക് പറയാനുള്ളൂ”. – ജോണി പറയുന്നു.

‘സൗന്ദര്യത്തിന്റെ അലകൾ’ എന്നാണ് സൗന്ദര്യ ലഹരിയുടെ അർത്ഥം. അദ്വൈത വേദാന്തത്തോടൊപ്പം ഭക്തിയും മന്ത്രശാസ്ത്രവും സമന്വയിപ്പിച്ചിരിക്കുന്ന ശങ്കരാചാര്യരുടെ ഈ സംസ്കൃത കൃതി,രണ്ട് ഭാഗങ്ങളായാണ് ശങ്കരാചാര്യര്‍ സൗന്ദര്യ ലഹരി രചിച്ചത്. ആദ്യത്തെ 41 ശ്ലോകങ്ങൾ.ആനന്ദലഹരി എന്നാണ് അറിയപ്പെടുന്നത്. ഈ ഭാഗം ദേവിയുടെ ശക്തിയെയും മന്ത്രശാസ്ത്രത്തെയും കുറിച്ച് പ്രതിപാദിക്കുന്നു. സൗന്ദര്യലഹരി എന്ന് വിളിക്കപ്പെടുന്ന രണ്ടാമത്തെ ഭാഗത്തില്‍ തുടർന്നുള്ള 59 ശ്ലോകങ്ങളില്‍. ദേവിയുടെ ശിരസ്സ് മുതൽ പാദം വരെയുള്ള അതിമനോഹരമായ രൂപവർണ്ണനകളാണ് ഉള്ളത്. ശങ്കരാചാര്യർ കൈലാസം സന്ദർശിച്ചപ്പോൾ അവിടുത്തെ ചുമരുകളിൽ കൊത്തിവെച്ചിരുന്ന ശ്ലോകങ്ങളാണ് ഇതിലെ ആദ്യഭാഗമെന്നും, അവ വായിച്ചെടുത്ത് അദ്ദേഹം ബാക്കി ശ്ലോകങ്ങൾ കൂട്ടിച്ചേർത്ത് കൃതി പൂർത്തിയാക്കിയതാണെന്നും ഒരു ഐതിഹ്യമുണ്ട്. ഇതിലെ എഴുപത്തിയഞ്ചാമത്തെ ശ്ലോകം ഒരു ദ്രാവിഡ ശിശുവിന്റെ കരച്ചിൽ കേട്ട് പാർവതീദേവി ഓടിയെത്തി മുലപ്പാൽ നൽകിയതിനെക്കുറിച്ചാണ്

ശ്രീ പാർവതി ദേവിയുടെ മാഹാത്മ്യത്തെയും രൂപഭംഗിയെയും വർണ്ണിക്കുന്നുണ്ട്. പണ്ട് സൗന്ദര്യലഹരി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചത് കുമാരനാശാനാണ്. ഇത്രയും വലിയ കവിയായിട്ട് കൂടി അദ്ദേഹത്തിന്റെ പരിഭാഷയെ പലരും വിമര്‍ശിച്ചിരുന്നു. അതുകൊണ്ട് തന്നെ അതീവ ശ്രദ്ധയോടെയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഈ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്. പച്ചമലയാളത്തിലേക്ക് ശങ്കരാചാര്യരുടെ 100 സംസ്കൃത ശ്ലോകങ്ങളുള്ള ചിന്തയെ പരിവര്‍ത്തിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യം മലയാളഭാഷയ്‌ക്കും മലയാള കാവ്യചരിത്രത്തിനും നല്‍കുന്ന ഈടുവെയ്‌പ് അസാമാന്യമാണെന്ന് പറയാതെ വയ്യ. അതിനെയാണ് സംഘിയെന്ന് വിളിച്ച് കവിയെ പരിഹസിക്കുന്നതുവഴി ഇടത്പക്ഷ സാഹിത്യവിമര്‍ശകര്‍ ചെയ്യുന്നത്.

Tags: Saundarya LahariShri ShankaracharyaML JohnyPoetryBalachandran ChullikkadShankaracharyaMalayalam PoetsanghiLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)
India

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

കവി പി. നാരായണക്കുറുപ്പിന് സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി.പി ജോയി
പദ്മശ്രീ പുരസ്‌കാരം സമ്മാനിച്ചപ്പോള്‍
Kerala

കമ്യൂണിസം വെടിഞ്ഞ് ആര്‍എസ്എസുകാരനായ കവി

കാവാലം നാരായണപ്പണിക്കരുടെ അവനവന്‍കടമ്പ എന്ന നാടകത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ പി. നാരായണക്കുറുപ്പ് പങ്കെടുത്തപ്പോള്‍
Kerala

അവസാന പൊതുപരിപാടി അവനവന്‍ കടമ്പ 50 കടന്നത്

Editorial

കാലത്തിനു മുന്നേ നടന്നു; കാലത്തെ തിരുത്തി

Article

എഴുതിത്തീരാത്ത ഒരു ജന്മപുരാണം

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷാദിവസം റാലി നടത്തി കോൺഗ്രസ് : ഗതാഗത കുരുക്കിൽപ്പെട്ട് പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികൾ ;  രാഹുൽ കളിച്ചത് വിദ്യാർത്ഥികളുടെ  ഭാവി വച്ച്

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

അമ്മയെ നയിക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടത്തിയെന്ന് ശ്വേത മേനോന്‍

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.