ബെംഗളൂരു: രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ മുതിര്‍ന്ന കാര്യകര്‍ത്താവും വിദ്യാഭ്യാസ, സാമൂഹിക, മത മേഖലകളില്‍ മഹത്തായ സേവനങ്ങളും ചെയ്ത കല്ലഡ്ക ഡോ. പ്രഭാകര്‍ ഭട്ട്, സത്യസായി സര്‍വകലാശാല മുദ്ദേനഹള്ളി നല്‍കാന്‍ ഉദ്ദേശിച്ച ഓണററി ഡോക്ടറേറ്റ് സ്വീകരിക്കാന്‍ വിസമ്മതിച്ചു.
താനൊരു സാധാരണ സ്വയംസേവകന്‍ ആണെന്നും പട്ടികയില്‍ നിന്ന് തന്റെ പേര് ഒഴിവാക്കണമെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം സര്‍വകലാശാല ചാന്‍സലര്‍ നരസിംഹ മൂര്‍ത്തിക്ക് അയച്ച കത്തില്‍പറഞ്ഞു.
എന്നെപ്പോലെയുള്ള ഒരു സാധാരണക്കാരനെ ഏറ്റവും വലിയ ദേശീയതല അവാര്‍ഡിന് തിരഞ്ഞെടുത്തിരിക്കുന്നു, ഞാന്‍ രാഷ്‌ട്രീയ സ്വയംസേവക് സംഘിന്റെ (ആര്‍എസ്എസ്) ഒരു സാധാരണ പ്രവര്‍ത്തകനാണ്, ആര്‍എസ്എസിന്റെ ആവശ്യാനുസരണം എല്ലാ ജോലികളും ചെയ്യുന്നു. ഇല കായ് മറയ്‌ക്കുന്നത് പോലെ ചുമതലകള്‍ നിര്‍വഹിക്കണമെന്നാണ് സംഘത്തിന്റെ ആഗ്രഹം. പക്ഷേ, മനപൂര്‍വമല്ലെങ്കിലും എന്റെ പ്രതിച്ഛായ അല്‍പ്പം തെറ്റിപ്പോയി. അത് കൂടുതല്‍ പുറത്തേക്ക് പോകുമ്പോള്‍, ഷാളുകള്‍, പുഷ്പങ്ങള്‍, മാലകള്‍, പ്രശംസകള്‍, ബഹുമതികള്‍, അവാര്‍ഡുകള്‍ എന്നിവയിലേക്ക് പോകുമ്പോള്‍, സംഘം പഠിപ്പിക്കുന്നസ്വയംസേവനം കുറയുന്നു. എന്റെ കൂടെയുള്ള മറ്റ് പ്രവര്‍ത്തകരേക്കാള്‍ ഞാന്‍ ശ്രേഷ്ഠന്‍ അല്ല. സംഘത്തിന്റെ ഒരു സാധാരണ സ്വയംസേവകന്‍ ആകുന്നത് ഒരു ഭാഗ്യമായി കരുതുന്നു. അതിനാല്‍, ഈ മഹത്തായ അവാര്‍ഡ് ലഭിക്കാന്‍ അര്‍ഹരായ പേരുകളുടെ പട്ടി
കയില്‍ നിന്ന് എന്റെ പേര് നീക്കം ചെയ്യണമെന്ന് ഞാന്‍ ബഹുമാനപ്പെട്ട സദ്ഗുരുവിനോട് അപേക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
















