നാഗ്പൂര്‍: ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയ യ്‌ക്ക് തുടക്കമായി. രേശിംബാഗ് ഡോ. ഹെഡ്ഗേവാര്‍ സ്മൃതി ഭവന്‍ സമുച്ചയത്തിലെ മഹര്‍ഷി വ്യാസ സഭാഗൃഹത്തില്‍ നടടന്ന ചടങ്ങില്‍ ഭാരത മാതാ ശില്പത്തില്‍ പുഷ്പാര്‍ച്ചന ചെയ്ത് വര്‍ഗ് പാലകും ആര്‍എസ്എസ് സഹസര്‍കാര്യവാഹുമായ അതുല്‍ ലിമയെ ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്തുടനീളമുള്ള 880 സ്വയംസേവകരാണ് പരിശീലനത്തിനായി നാഗ്പൂരിലെത്തിയിട്ടുള്ളത്.
നമ്മളെല്ലാം ഒന്നാണെന്ന അനുഭൂതിയാണ് സംഘത്തിന്റെ പരിശീലനവര്‍ഗുകള്‍ സമ്മാനിക്കുന്നതെന്ന് അതുല്‍ ലിമയെ പറഞ്ഞു. ഭാരതത്തിലാണ് നമ്മള്‍ പിറന്നത്. സംഘത്തിലൂടെ നമ്മള്‍ സ്വയംസേവകരായി. സംഘം ശതാബ്ദിയിലെത്തിയ കാലഘട്ടത്തില്‍ നാഗ്പൂരിലെത്തി വര്‍ഗില്‍ പങ്കെടുക്കാന്‍ കഴിയുന്നത് സൗഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരു നൂറ്റാണ് നമ്മള്‍ പിന്നിട്ടത് പരിഹാസവും അവഗണനയും എതിര്‍പ്പും നേരിട്ടു കൊണ്ടാണ്. മൂന്ന് തവണ നിരോധനധനത്തെ നേരിടേണ്ടിവന്നു. സ്വയംസേവകരുടെ ത്യാഗവും പോരാട്ടവും സമര്‍പ്പണവും കൊണ്ടാണ് ഈ യാത്ര സാധ്യമായത്. സാധാരണക്കാരായ സ്വയംസേവകരുടെ അസാധാരണ നേട്ടങ്ങളാണ് സംഘത്തെ കെട്ടിപ്പടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
സംഘത്തിന്റെ വ്യക്തി നിര്‍മാണ പ്രക്രിയ വികേന്ദ്രീകൃതമാണ്. ദൈനംദിന ശാഖ അതിന്റെ പ്രധാന ഘടകമാണ്. വ്യക്തിനിര്‍മാണമെന്ന ലക്ഷ്യം നിറവേറ്റുന്നതിനാണ് സംഘശിക്ഷാ വര്‍ഗുകള്‍ തുടങ്ങിയത്. 1927ലാണ് ആദ്യ സംഘ ശിക്ഷാ വര്‍ഗ് നടന്നത്. പിന്നീട് പരിശീലനത്തിന്റെ രീതിശാസ്ത്രം മാറി. എന്നാല്‍ ഭാരതം ഹിന്ദു രാഷ്‌ട്രമായി നിലനില്‍ക്കുന്നതിന്റെ അടിസ്ഥാന തത്വങ്ങള്‍, പരംവൈഭവപ്രാപ്തിക്കായി സമ്പൂര്‍ണ സമാജത്തെയും സംഘടിപ്പിക്കുക, അതിന് വേണ്ടി വ്യക്തിനിര്‍മാണം എന്നീ കാര്യങ്ങളില്‍ ഒരു മാറ്റവുമില്ല, അതുല്‍ ലിമയെ ചൂണ്ടിക്കാട്ടി.
അമൃതകാലത്തിന്റെ അവസരം നമ്മള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തണം. നാമെല്ലാവരും ഒന്നാണ് എന്ന ഐക്യബോധം ഇവിടെ ലഭിക്കും. ‘ഞാന്‍ നിങ്ങള്‍ക്ക് മോക്ഷത്തിലേക്കുള്ള പാത കാണിച്ചുതരുന്നു, പക്ഷേ പിന്തുടരുന്നവര്‍ മാത്രമേ അതില്‍ എത്തിച്ചേരുന്നുള്ളൂ’ എന്ന് ഗൗതമബുദ്ധന്‍ പറഞ്ഞു. രാഷ്‌ട്രവൈഭവത്തിലേക്കുള്ള പാത പിന്തുടരാനുള്ള പരിശീലനമാണ് വര്‍ഗിലൂടെ നടക്കുന്നതെന്ന് സഹസര്‍കാര്യവാഹ് പറഞ്ഞു.
സഹസര്‍കാര്യവാഹ് രാം ദത്ത് ചക്രധര്‍, ജയ്‌പൂര്‍ പ്രാന്ത സംഘചാലകും വര്‍ഗ് സര്‍വാധികാരിയുമായ മഹേന്ദ്ര സിംഗ് മാഗോ എന്നിവരും ഉദ്ഘാടനസഭയില്‍ പങ്കെടുത്തു.
ഇരുപത്തഞ്ച് ദിവസം തുടരുന്ന കാര്യകര്‍ത്താവികാസ് വര്‍ഗ് ദ്വിതീയ ജൂണ്‍ നാലിന് അവസാനിക്കും. സമാപനപരിപാടിയില്‍ സര്‍സംഘചാലക് മോഹന്‍ ഭാഗവത് പങ്കെടുക്കും.
















