Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കവിത പോലെ അഫ്ഗാന്‍; ഓസ്‌ട്രേലിയയെ 21 റണ്‍സിന് തോല്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2024, 01:37 am IST
in Cricket
ഓസ്‌ട്രേലിയയ്‌ക്കെതിരായ വിജയം ആഘോഷിക്കുന്ന അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ വിജയം ആഘോഷിക്കുന്ന അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍

കിങ്‌സ്ടൗണ്‍: എഴുതിവച്ച കാവ്യം പോലെ ഒരു ചരിത്ര വിജയം. സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ അട്ടിമറി വിജയം സ്വന്തമാക്കുമ്പോള്‍ ആ കാവ്യം പൂര്‍ത്തിയാകുന്നു.

മാസങ്ങള്‍ക്ക് മുമ്പ് ഏകദിന ലോകകപ്പിന്റെ ആദ്യ റൗണ്ട് മത്സരത്തില്‍ അഫ്ഗാന്‍ താരങ്ങളുടെ ചുണ്ടില്‍ വിജയച്ചിരി വിരിയുമ്പോഴാണ് മുടന്തുന്ന കാലുമായി കളത്തിലിറങ്ങിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഓസീസിന് രക്ഷകനായി അവതരിച്ചത്. മുംബൈയില്‍ വാംഖഡെയിലെ രാത്രിയിലായിരുന്നു മാക്‌സ്‌വെലിന്റെ ഐതിഹാസികമായ ഡബിള്‍ സെഞ്ചുറി പ്രകടനം. അന്ന് മാക്‌സ്‌വെല്ലിനെ സൂപ്പര്‍ ഹീറോയാക്കി മാറ്റിയതിന് പിന്നില്‍ അഫ്ഗാന്‍ മറക്കാന്‍ കൊതിക്കുന്ന രണ്ട് പിഴവുകളുണ്ടായിരുന്നു. മൂന്ന് തവണയാണ് മാക്‌സിക്ക് ബംഗ്ലാ ഫീല്‍ഡര്‍മാര്‍ ജീവന്‍ ദാനം നല്കിയത്. ഉറച്ച മൂന്ന് ക്യാച്ചുകള്‍ അവര്‍ വിട്ടുകളഞ്ഞു. അതില്‍ രണ്ട് തവണയും പിഴച്ചത് നൂര്‍ അഹമ്മദിന്. കളി കവിതയാകുന്നത് ഇങ്ങനെയാണ്. മാസങ്ങള്‍ പിന്നിട്ട് വീണ്ടുമൊരു ലോകകപ്പ്. ഇക്കുറി ട്വന്റി 20. അന്ന് കളി കൈവിട്ട അതേ നൂര്‍ അഹമ്മദ് ഇന്നലെ മാക്‌സ് വെല്ലിന്റെ പോരാട്ടത്തിന് അന്ത്യംകുറിച്ചത് ചരിത്രത്തിലെതന്നെ ഏറ്റവും ആവേശകരമായ ഒരു ത്രില്ലിങ് മുഹൂര്‍ത്തമായി മാറി. ഫീല്‍ഡിങ്ങിന് പേരുകേട്ട ഓസ്‌ട്രേലിയ അഫ്ഗാന്‍ താരങ്ങളുടെ നാല് ക്യാച്ചുകള്‍ കൈവിട്ടുകളയും ചെയ്തു. കരീബിയയിലെ സെന്റ് വിന്‍സെന്റ് ദ്വീപിലെ കിങ്സ്റ്റണ്‍ മൈതാനത്ത് പോയ രാത്രിയില്‍ അഫ്ഗാന്‍ മധുരപ്രതികാരം ചെയ്തിരിക്കുന്നു.

വേഗം കുറഞ്ഞതായിരുന്നു സെന്റ് വിന്‍സെന്റിലെ പിച്ച്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന അഫ്ഗാന്‍ കരുതലോടെയാണ് ബാറ്റ് ചെയ്തത്. ഒന്നാം വിക്കറ്റ് പിരിഞ്ഞത് 15.5 ഓവറുകളില്‍. സ്‌കോര്‍ ബോര്‍ഡില്‍ 118 റണ്‍സ് മാത്രം. ടോസ് നിര്‍ണായകമായ പിച്ചില്‍ വിക്കറ്റ് വലിച്ചെറിയാതെ പരമാവധി പൊരുതുകയായിരുന്നു അഫ്ഗാന്‍ തന്ത്രം. അതില്‍ അവര്‍ വിജയിച്ചു. ഓപ്പണര്‍മാരായ റഹ്മനുല്ല ഗുര്‍ബാസും(60) ഇബ്രാഹിം സദ്രാനും(51) സ്വന്തമാക്കിയ അര്‍ധസെഞ്ചുറി ബലത്തില്‍ ടീം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 148 റണ്‍സ്. ഓപ്പണര്‍മാരെ കൂടാതെ മുഹമ്മദ് നബി(പുറത്താകാതെ 10) മാത്രമാണ് രണ്ടക്കം എത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ കാത്തിരുന്നത് പഴുതടച്ച അഫ്ഗാന്‍ ഫീല്‍ഡിങ്ങാണ്. കളി തുടങ്ങി മൂന്നാം പന്തില്‍ തന്നെ അഫ്ഗാന്‍ നയം വ്യക്തമാക്കി. ഓസീസ് സ്‌കോര്‍ബോര്‍ഡില്‍ അക്കങ്ങള്‍ തെളിയും മുമ്പേ ട്രാവിസ് ഹെഡ്(പൂജ്യം) ക്ലീന്‍ ബൗള്‍ഡ്. നവീന്‍ ഉള്‍ ഹഖിന് വിക്കറ്റ്. പിന്നീട് ചെറിയ ചെറിയ ഇടവേളകളില്‍ വിക്കറ്റുകള്‍ പെയ്തുകൊണ്ടിരുന്നു. പക്ഷെ ഒരിക്കല്‍ കൂടി അഫ്ഗാന്‍ പ്രതീക്ഷകള്‍ക്ക് കുറുകെ മാക്‌സ്‌വെല്‍ നിലയുറപ്പിച്ചു. ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 41 പന്തില്‍ 59 റണ്‍സുമായി കുതിച്ച മാക്‌സ്‌വെല്‍ അതിശയകരമായ ഒരു ക്യാച്ചില്‍ ഒടുങ്ങുന്നതു വരെ അഫ്ഗാന്‍ ആശങ്കയിലായിരുന്നു.

മീഡിയം പേസര്‍ ഗുല്‍ബാദിന്‍ നായിബിനെ തേഡ്മാനിലേക്ക് ബൗണ്ടറി കടത്താന്‍ ശ്രമിച്ചപ്പോള്‍ നൂര്‍ അഹമ്മദ് അത്യുഗ്രന്‍ ക്യാച്ചിലൂടെ മാക്‌സ്‌വെല്ലിനെ പുറത്താക്കി. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന്. ഓസ്‌ട്രേലിയയ്‌ക്ക് ജയിക്കാന്‍ അഞ്ച് വിക്കറ്റ് കൈയിലിരിക്കെ 33 പന്തില്‍ 43 റണ്‍സ് മതിയെന്നുള്ളപ്പോഴാണ് മാക്‌സ്‌വെല്‍ പുറത്തായത്. നിര്‍ണായകമായ ഈ വിക്കറ്റടക്കം നാല് പേരെ പുറത്താക്കി ഗുല്‍ബാദിന്‍ നായിബ് കളിയിലെ താരമായി. ഓസീസ് നിരയില്‍ മാക്‌സ്‌വെലിനെ കൂടാതെ രണ്ടക്കം കടന്നവര്‍ നായകന്‍ മിച്ചല്‍ മാര്‍ഷും(12) മാര്‍കസ് സ്‌റ്റോയിനിസും(11) മാത്രം. ഒടുവില്‍ 19.2 ഓവറില്‍ പത്താമനായി ആദം സാംപയെ(ഒമ്പത്) അസ്മത്തുല്ല പുറത്താക്കിയതോടെ ഓസീസ് ഇന്നിങ്‌സ് തീര്‍ന്നു. അഫ്ഗാന്‍ ചരിത്രത്തില്‍ ആദ്യമായി ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. മുന്‍ ട്വന്റി20 ലോകചാമ്പ്യന്‍മാരായ ഓസീസിന് ഇതോടെ സെമി പ്രവേശം തുലാസിലായിരിക്കുകയാണ്.

Tags: AustraliaAfghanistanTwenty20 World Cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാകിസ്ഥാനിലെ പഞ്ചാബിൽനിന്ന് നാടുകടത്തിയത് 2.6 ലക്ഷം അഫ്ഘാനികളെ

India

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

News

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

World

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.