Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പിണറായിക്കും പാര്‍ട്ടിക്കും നിര്‍ണായകം

അനിൽ ജിbyഅനിൽ ജി
Jun 4, 2024, 02:10 am IST
inKerala

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും നിര്‍ണായകമാകും. രാജ്യത്ത് മറ്റെവിടെയെങ്കിലും പാര്‍ട്ടിക്ക് ഒരു സീറ്റെങ്കിലും ലഭിക്കാനുള്ള സാധ്യത തന്നെ തീരെക്കുറവാണെന്നതിനാല്‍ പ്രതീക്ഷ മുഴുവന്‍ കേരളത്തിലാണ്. എന്നാല്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും കേരളത്തിലെ അവസ്ഥ ഇപ്പോള്‍ അതിദയനീയവും.

ഒന്നിനു പിന്നാലെ മുഖ്യമന്ത്രിക്കു നേരെ ഉയര്‍ന്ന അഴിമതി, മാസപ്പടി, സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍, മകള്‍ വീണയ്‌ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ തുടങ്ങിയവയെല്ലാം സര്‍ക്കാരിനെയും പാര്‍ട്ടിയെയും വലിയ കുഴപ്പത്തിലാണ് എത്തിച്ചിരിക്കുന്നത്. ഇതിനുപുറമേ സര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി, ഭരണത്തിലെ ഗുരുതരമായ വീഴ്ചകള്‍, കെടുകാര്യസ്ഥത, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പാവപ്പെട്ടവരുടെ തുച്ഛമായ സാമൂഹ്യ പെന്‍ഷനും വരെ മുടങ്ങിയത്, വിലക്കയറ്റം, തൊഴിലില്ലായ്‌മ, പാര്‍ട്ടിക്കാരുടെ അക്രമങ്ങള്‍, അഴിമതി, അഹങ്കാരം എന്നിവയെല്ലാം സര്‍ക്കാരിനെതിരെ വലിയ ജനവികാരം ഉണ്ടാക്കിയിട്ടുണ്ട്. ക്രമസമാധാന തകര്‍ച്ച, സിദ്ധാര്‍ത്ഥന്റെ അരുംകൊല, ഗുണ്ടാ വിളയാട്ടം, പോലീസിന്റെ മാഫിയാബന്ധം എന്നിവയും സര്‍ക്കാരിനും പാര്‍ട്ടിക്കും വളരെ മോശമായ പേരാണ് ചാര്‍ത്തിക്കൊടുത്തത്.

ബാര്‍ കോഴയാണ് സര്‍ക്കാരിനെയും പാര്‍ട്ടിയേയും ഒരു പോലെ പിടിച്ചുലച്ച ഏറ്റവും ഒടുവിലത്തെ അഴിമതി. ഡ്രൈ ഡേ എടുത്തുകളയാനും ഇന്‍ഫോപാര്‍ക്കിലും മറ്റും മദ്യക്കടകള്‍ തുറക്കാന്‍ അനുമതി നല്‍കാനും മറ്റുമായി ആയിരം കോടിയുടെ കോഴ ഇടപാടിന് വഴി തുറന്നതായിടുന്നു വിവാദമായത്. പാര്‍ട്ടി ഇതിനകം 25 കോടി വാങ്ങുകയും ചെയ്തുവെന്നായിരുന്നു ആരോപണം. ഈ വിവാദം കേരളത്തിലെ തെരഞ്ഞെടുപ്പിനു ശേഷമാണ് ഉയര്‍ന്നത്. അല്ലായിരുന്നെങ്കില്‍ പാര്‍ട്ടിയുടെ അവസ്ഥ അതിദയനീയമായേനെ.

കടുത്ത പാര്‍ട്ടി അണികള്‍ക്കു പോലും സര്‍ക്കാരിനെയും അവരുടെ നടപടികളിയും ദഹിക്കുന്നില്ല. പാര്‍ട്ടിയുടെ സര്‍വീസ് സംഘടനകള്‍ക്കും ഈ സര്‍ക്കാര്‍ ഒന്നു പോയിരുന്നുവെങ്കില്‍ എന്ന ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ട്. ഘടക കക്ഷികളുടെ നിലപാടും വ്യത്യസ്തമല്ല. ബാര്‍ കോഴയില്‍ സിപിഐ അവരുടെ അതൃപ്തി പരസ്യമായി രേഖപ്പെടുത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് സീറ്റുകള്‍ വളരെയേറെ കുറയുമെന്ന് ഉറപ്പാണ്. 12 സീറ്റ് കിട്ടുമെന്നൊക്കെയാണ് പാര്‍ട്ടി പറയുന്നതെങ്കിലും പരമാവധി മൂന്ന് സീറ്റ് എന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ ആവര്‍ത്തിക്കുന്നത്. ഒരു സീറ്റ് പോലും കിട്ടില്ലെന്നും ബിജെപിയുടേയും സിപിഎമ്മിന്റെയും വോട്ടുവിഹിതം തമ്മില്‍ കേവലം രണ്ടു ശതമാനത്തിന്റെ വ്യത്യാസമേ ഉണ്ടാകുകയുള്ളുവെന്നാണ് ഒരു എക്‌സിറ്റ് പോളില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ സ്ഥിതി പരമ ദയനീയമാകും.

ഫലം വരുന്നതോടെ പാര്‍ട്ടിയില്‍ നിന്നു പോലും പിണറായിക്കെതിരെ ശബ്ദമുയരാം. ഭയപ്പെടുത്തിയും അച്ചടക്കത്തിന്റെ വാള്‍ കാട്ടിയും നിലയ്‌ക്ക് നിര്‍ത്തിയിരിക്കുന്നവര്‍ തല ഉയര്‍ത്താം. നിയമസഭാ തെരഞ്ഞെടുപ്പിന് അധികകാലമില്ലാത്തതിനാല്‍ പിണറായി മാറണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയരാം. ഇല്ലെങ്കില്‍ പോലും പിണറായിയുടെ പാര്‍ട്ടിയിലെ പിടിപാട് അയയും.

പാര്‍ട്ടിയുടെ അവസ്ഥയും മോശമാകും. ബിജെപി മികച്ച രീതിയില്‍ വോട്ടു പിടിക്കുക കൂടി ചെയ്താല്‍ കാര്യങ്ങള്‍ പാര്‍ട്ടിക്ക് കൈവിട്ടു പോകും.

 

Tags: Pinarayi VijayanCPM KeralaLok Sabha election result
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

Kerala

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.