Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കലിദോഷ മുക്തിക്ക് ജപ-പാരായണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2024, 07:44 pm IST
in Samskriti

മനസ്സിനെ മലീമസമാക്കുന്ന ദുര്‍വ്വിചാരങ്ങള്‍ക്ക് പ്രാമുഖ്യം ലഭിക്കുന്ന കാലമാണ് കലികാലം. മനസ്സില്‍ കാമ, ക്രോധ, ലോഭ, മോഹങ്ങള്‍ വര്‍ധിക്കുന്നതിന് അനുസരിച്ച് കലിദോഷത്തിനു കാഠിന്യമേറും. മനോനിയന്ത്രണം സാധ്യമായാലേ കലിദോഷങ്ങളെ മറികടക്കാനാവൂ. ധര്‍മ്മാനുഷ്ഠാനവും ഈശ്വരഭജനവും കൊണ്ടാണ് കലിയുഗത്തില്‍ കാമക്രോധലോഭമോഹാദികളെ മറികടക്കാനാവൂ.

അതിന് നിഷ്ഠാപൂര്‍വ്വമുള്ള ജീവിതം അനിവാര്യമാണ്. അതിരാവിലെ ഉറക്കമുണരുക. പ്രഭാതകൃത്യങ്ങള്‍ക്കൊപ്പം നിത്യസ്‌നാനവും ശീലമാക്കുക. അങ്ങനെ മനസ്സും ശരീരവും പ്രസന്നമായാല്‍ ഈശ്വരഭജനം ചെയ്യണം.

സ്‌നാനാന്തരം ദീപം പ്രോജ്വലിപ്പിച്ച് ഇഷ്ടദേവതാ സ്‌തോത്രങ്ങള്‍ ജപിക്കണം. തുടര്‍ന്ന് രാമായണ-ഭാഗവതാദികള്‍, ഭഗവദ് ഗീത ഇവയില്‍ ഏതെങ്കിലും ഒന്നില്‍ നിന്ന് നിത്യവും കുറച്ചു ഭാഗമെങ്കിലും ഭക്തിപൂര്‍വ്വം പാരായണം ചെയ്യണം. ഇപ്രകാരം ഒരു നിഷ്ഠ നിത്യജീവിതത്തില്‍ പുലര്‍ത്തുന്നതോടെ സംഘര്‍ഷങ്ങളൊഴിഞ്ഞ് മനസ്സ് ക്രമാനുഘതമായി ശാന്തമാവുന്നത് തിരിച്ചറിയാനാവും.

പ്രഭാതത്തിലെന്നപോലെ പ്രദോഷത്തിലും നിത്യസ്‌നാനവും ജപ, പാരായണങ്ങളും വേണ്ടതുണ്ട്. പകലത്തെ അധ്വാനം മൂലം ശരീരം ഏറ്റവും തളരുകയും മനസ്സ് ഏറ്റവും ദുര്‍ബലമാവുകയും ചെയ്യുന്നത് പ്രദോഷസന്ധ്യയില്‍ ആവും. ശരീരത്തിന്റെ ആലസ്യം മാറാന്‍ സ്‌നാനവും മനസ്സിന്റെ ദൗര്‍ബ്ബല്യം നീങ്ങാന്‍ ജപ, പാരായണങ്ങളും സഹായിക്കും. ഇതിനു ശേഷമാവാം അത്താഴവും വിനോദങ്ങളും.

കലികാലത്ത് സാത്വിക ഭക്ഷണമാണ് ഉത്തമം. സ്ഥാരമായ മാംസഭക്ഷണം ശരീരത്തെ ബലപ്പെടുത്തുന്നതായി തോന്നിയേക്കാമെങ്കിലും യഥാര്‍ത്ഥത്തില്‍ ശരീര-മനസ്സുകളെ ദുഷിപ്പിക്കുകയാണ് ചെയ്യുക. സ്ഥിരമായ മാംസഭക്ഷണം പോലെ ശരീര-മനസ്സുകളെ ദുഷിപ്പിക്കാന്‍ പോന്നതാണ് പഴകിയ ഭക്ഷണവും പായ്‌ക്കറ്റുകളില്‍ ലഭിക്കുന്ന ജങ്ക് ഫുഡുകളും എന്നറിയണം.

ജപ, പാരായണങ്ങളില്‍ നിത്യവും മുഴുകുന്നവര്‍ക്ക് മാംസാഹരത്തില്‍ താനേ പ്രതിപത്തി കുറയും. മനസ്സ് സാത്വികമാവുമ്പോള്‍ ശരീരവും സാത്ത്വിക ഭക്ഷണത്തിലേക്കു തനിയെ മാറും.

അപരനിന്ദ, അന്യമതദ്വേഷം, അസൂയ എന്നിവ മൂന്നും ത്യജിക്കണം. അമിതമായ പിശുക്കും അതിധാരാളിത്തവും വര്‍ജ്ജിക്കണം. ഇവയഞ്ചും കാലക്രമത്തില്‍ ഏതൊരുവനും സ്വയം നാശഹേതുകമാവും എന്നറിയണം. ധനാര്‍ജ്ജനം ന്യായമായ മാര്‍ഗ്ഗങ്ങളില്‍ ആവണം. ആനന്ദാനുഭവങ്ങള്‍ ധാര്‍മ്മികമാവണം. അന്യായധനാര്‍ജ്ജനവും അഗമ്യഗമനവും ആരംഭത്തില്‍ ആനന്ദപ്രദമായി തോന്നുമെങ്കിലും പോകെപ്പോകെ മൂട്ടില്‍ വന്ന വ്രണംപോലെ ഇരിക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയിലേക്ക് എത്തിക്കും. അതേസമയം ആചാര്യസ്ഥാനീയരെ ആദരിച്ചും കഴിവിന്‍പടി ദാനം ചെയ്തും പോയാല്‍ മനപ്രസാദം ഏറിവരുന്നതായി സ്വയംബോധ്യമാകും.

വിശേഷദിനങ്ങളില്‍ ഇഷ്ടദേവതാ ദര്‍ശനമാകാം. ശനിദുരിതമുള്ളവര്‍ ദുരിതകാലം തീരുവോളം ശനിയാഴ്ചകളില്‍ മുടങ്ങാതെ ശാസ്താക്ഷേത്ര ദര്‍ശനം നടത്തുന്നതു മനപ്രസാദം വര്‍ധിക്കാന്‍ സഹായകമാകും.

ഇത്തരം ചിട്ടയാര്‍ന്ന ജീവിതം കലികന്മഷങ്ങളകറ്റി ശാന്തമായ ജീവിതം നയിക്കാന്‍ സഹായിക്കും. ‘ഹരേ രാമ’ എന്ന കലിസന്തരണ മന്ത്രം, ‘ഓം നമഃശിവായ’ എന്ന പഞ്ചാക്ഷരി, ‘ഓം നമോ നാരായണായ’ എന്ന അഷ്ടാക്ഷരി, ‘ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷരി ഇവയില്‍ ഏതെങ്കിലും ഒരു മന്ത്രം ശ്രദ്ധാഭക്തിയോടെ എപ്പോഴൊക്കെ ജപി
ക്കാനാവുമോ അപ്പോഴൊക്കെയും ജപിക്കുന്നത് കലിദോഷമുക്തിക്ക് ഉറപ്പായും സഹായകമാകും.

Tags: SpiritualityHinduismJapa-recitationsKalidosha Mukti
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ഗാര്‍ഹസ്ഥ്യര്‍ മൂന്ന് കുറികള്‍ തൊടാന്‍ പാടുണ്ടോ? ചന്ദനം മോതിരവിരല്‍ കൊണ്ട് തൊടണം

Samskriti

ശിവാംശ സംഭവന്‍ ഹനുമാന്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Samskriti

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

Samskriti

ജ്ഞാനവും ഭക്തിയും

പുതിയ വാര്‍ത്തകള്‍

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.