Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആസ്പത്രിയിലേക്ക് അമ്മയെ കൊണ്ടുപോകുമ്പോള്‍ വഴിമുടക്കിയ, തുടര്‍ന്ന് അമ്മ മരണപ്പെട്ട ആ കോണ്‍ഗ്രസ് റാലി മറക്കില്ലെന്ന് ഡോ.എം. ലീലാവതി

രോഗാതുരയായ അമ്മയെ അടിയന്തരമായി ആസ്പത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ വഴിമുടക്കിയായി വന്ന ആ കോണ്‍ഗ്രസ് റാലിയെ മറക്കാന്‍ കഴിയില്ലെന്ന് ഡോ.എം. ലീലാവതി. അന്നത്തെ ആ ഓര്‍മ്മ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മ്മയായതിനാല്‍ ഡോ. എം. ലീലാവതി അവരുടെ ഏറ്റവും പുതിയ പുസ്തകത്തിലും ഈ ഓര്‍മ്മയെക്കുറിച്ച് എഴുതുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2024, 10:29 pm IST
in Kerala

കൊച്ചി: രോഗാതുരയായ അമ്മയെ അടിയന്തരമായി ആസ്പത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ വഴിമുടക്കിയായി വന്ന ആ കോണ്‍ഗ്രസ് റാലിയെ മറക്കാന്‍ കഴിയില്ലെന്ന് ഡോ.എം. ലീലാവതി. അന്നത്തെ ആ ഓര്‍മ്മ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മ്മയായതിനാല്‍ ഡോ. എം. ലീലാവതി അവരുടെ ഏറ്റവും പുതിയ പുസ്തകത്തിലും ഈ ഓര്‍മ്മയെക്കുറിച്ച് എഴുതുന്നു.

ലീലാവതിയുടെ ആ വാക്കുകള്‍:”അമ്മയ്‌ക്ക് 69 തികഞ്ഞിരുന്നില്ല. ഒരു തലവേദന അമ്മയെ വല്ലാതെ അലട്ടുന്നുവെന്ന് അനുജന്റെ കത്ത് കിട്ടിയ ഉടനെ മാര്‍ച്ച് 15ന് ഞാന്‍ ചെന്നു. അമ്മയുടെ ഡോക്ടര്‍ നെന്മിനി ഇല്ലത്തെ ഡോ. ഭട്ടതിരിപ്പാടിനെ കണ്ടു. എറണാകുളത്ത് കൊണ്ടുപോയി ഒരു ചെക്കപ്പ് നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ലിസ്സി ആസ്പത്രിയിലെ ഒരു ഡോക്ടര്‍ കത്തും തന്നു.

അന്ന് ചൊവ്വാഴ്ച. ഡോ. ഭട്ടതിരിപ്പാടിന്റെ നിര്‍ബന്ധം കൂടിയായപ്പോള്‍ എറണാകുളത്തേക്ക് പോരാമെന്ന് അമ്മ സമ്മതിച്ചു. ഒരു മിനിറ്റ് കളയാതെ വീട്ടിന്റെ പടിക്കല്‍ (തമ്പുരാSet featured imageന്‍ പടി എന്ന ജംഗ്ഷന്‍) തന്നെയുള്ള ടാക്സി വിളിച്ച് അനുജനെയും ഭാര്യയെയും കൂട്ടി പുറപ്പെട്ടു. ആലുവായില്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു നീണ്ട ജാഥ. തിരഞ്ഞെടുപ്പ് പ്രചാരണഘോഷം. ഗതാഗതക്കുരുക്കും വാഹനങ്ങളുടെ നീണ്ട ക്യൂവും. നല്ല ചൂട്. പെട്ടെന്ന് അമ്മ ഛര്‍ദ്ദിച്ചു. ഇടത്തും വലത്തുമിരുന്ന എന്റെയും മണി (അനുജന്റെ ഭാര്യ)യുടെയും അമ്മയുടെയും വസ്ത്രങ്ങള്‍ മാറാതെ നേരെ ആസ്പത്രിയില്‍ പോകാന്‍ തരമില്ലെന്ന് വന്നു.

ആസ്പത്രിയില്‍ പോകാതെ വീട്ടില്‍ തിരിച്ചെത്തി. മുപ്പെട്ടു ചൊവ്വാഴ്ചയായി അമ്മയെ കൊണ്ടുവന്നതിനെപ്പറ്റി ചെറിയമ്മ നസ്യം പറഞ്ഞു. അത് അമ്മ കേട്ടു. ഇപ്പോള്‍ പോവേണ്ട പിന്നെയാവാം എന്നായി അമ്മ. എന്റെ ഭര്‍ത്താവ് ഉടനെ എറണാകുളത്ത് പോയി ഡോ. മാങ്കായില്‍ രാമന്‍കുട്ടിപ്പണിക്കരെ കൊണ്ടുവന്നു. അദ്ദേഹം പരിശോധിച്ചിട്ട് കുഴപ്പമൊന്നുമില്ലെന്നാണ് അഭിപ്രായപ്പെട്ടത്. ചില മരുന്നുകള്‍ നിര്‍ദേശിച്ചു. വ്യാഴാഴ്ച രാത്രി തലവേദന കൂടി. ഡോ.പണിക്കരെ കൊണ്ടുവന്നു. അദ്ദേഹം തന്നെയാണ് ആസ്പത്രിയില്‍ നിന്നും ആംബുലന്‍സ് വരുത്തിയതും അഡ്മിറ്റ് ചെയ്യാന്‍ ഒത്താശകള്‍ ചെയ്ത് തന്നതും.

കോണ്‍ഗ്രസ് ജാഥ, ട്രാഫിക് ജാം, ഛര്‍ദ്ദി ഇതൊന്നുമുണ്ടായിരുന്നില്ലെങ്കില്‍ നേരെ ആസ്പത്രിയില്‍ എത്തുമായിരുന്നു. എങ്കില്‍ രക്ഷപ്പെടുമായിരുന്നു എന്ന തോന്നല്‍ എനിക്കൊരു തീരാവ്യഥയായി ശേഷിച്ചു. നമ്മുടെ നിയന്ത്രണത്തിലല്ലാത്ത സാഹചര്യങ്ങളെപ്പറ്റി പരിതപിച്ചിട്ടെന്തുകാര്യം എന്ന ചിന്ത ഒരിയ്‌ക്കലും ആശ്വാസം നല്‍കിയില്ല.

അമ്മ ഇന്ദിരാഗാന്ധിയുടെ ആരാധികയായിരുന്നു. കോണ്‍ഗ്രസില്‍ അംഗത്വം നേടി ഉത്സാഹത്തോടെ പ്രവര്‍ത്തിച്ച ഒരു സാമാന്യ സ്ത്രീ. പാര്‍ട്ടിക്ക് വേണഅടി കായക്ലേശം മാത്രമല്ല, പണച്ചെലവ് കൂടി വഹിക്കാന്‍ മടിയില്ലാത്ത ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തക. അമ്മയ്‌ക്ക് ഒരു വലിയ ആപത്തുവന്നപ്പോള്‍ അത് പാര്‍ട്ടിയിലെ അംഗത്വത്തോട് ബന്ധപ്പെട്ടതായിരുന്നിട്ട് കൂടി അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും ഒരു സഹായവും കിട്ടിയില്ല. കോണ്‍ഗ്രസ് റാലി തന്നെയാണ് ആസ്പത്രിയിലേക്കുള്ള അമ്മയുടെ വഴിമുടക്കിയതെന്ന വസ്തുതയിലെ ഐറണി ഓര്‍ക്കാതിരിക്കുന്നതെങ്ങിനെ?”

കോണ്‍ഗ്രസിന് ഓഫീസ് പണിയാന്‍ ഗുരുവായൂരില്‍ സ്ഥലം കൊടുത്തപ്പോള്‍ നല്ലതുപോലെ കായ്‌ക്കുന്ന ഒരു തെങ്ങ് മുറിക്കരുതെന്ന വ്യവസ്ഥയോടെയാണ് ലീലാവതിടീച്ചര്‍ നല്‍കിയത്. പക്ഷെ ഓഫീസ് ഉദ്ഘാടനത്തിന് അവിടെ ചെന്നപ്പോള്‍ മുറിച്ചുമാറ്റപ്പെട്ട തെങ്ങ് കണ്ടത് ഹൃദയഭേദകമായ കാഴ്ചയാണെന്നും ലീലാവതിടീച്ചര്‍ പറയുന്നു.

ഡോ.എം. ലീലാവതിയുടെ പുറത്തിറങ്ങുന്ന പുതിയ പുസ്തകമായ ധ്വനിപ്രയാണം എന്ന പുസ്തകത്തിലെ ഒരു അധ്യായമാണ് മേല്‍ വിവരിച്ചത്. കോണ്‍ഗ്രസില്‍ നിന്നും ലഭിച്ച ആഘാതങ്ങള്‍ നിറയെ അവര്‍ വിവരിച്ചിട്ടുണ്ട്.

Tags: memoriesAutobiographyMalayalam LiteratureDr.M.LeelavathyLeelavathy teacherDhwaniprayanamMalayalam literary criticcongressmother
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

Kerala

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

Kerala

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)
India

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പുതിയ വാര്‍ത്തകള്‍

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.