ന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ മർദ്ദിക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കിയ ആരോഗ്യ, ക്ഷേമ കമ്പനിയായ ഐത്രൈവിന്റെ സ്ഥാപകയും സിഇഒയുമായ മുഗ്ധ പ്രധാനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. ജന്തർ മന്തറിൽ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളെ പിന്തുണച്ചാണ് മുഗ്ധ പ്രധാന്റെ വീഡിയോ.
പ്രധാനമന്ത്രിയെ കാണാനിടയായാൽ അദ്ദേഹത്തെ മർദ്ദിക്കുകമെന്നും , പ്രധാനമന്ത്രി പദം രാജി വച്ച് മോദി ഈ രാജ്യത്ത് നിന്ന് പോകണമെന്നുമൊക്കെയാണ് മുഗ്ധ തന്റെ വീഡിയോയിൽ പറയുന്നത്. മാത്രമല്ല യുവാക്കൾ ചുമതലയേൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഇവർ പറയുന്നു. നേരത്തെ മോദിയെ അധിക്ഷേപിച്ച പെൺകുട്ടികൾ ഇന്നത്തെ ഹീറോകളാണെന്ന് പറഞ്ഞ വ്യക്തിയാണ് മുഗ്ധ .
മോദിയ്‌ക്കെതിരെയുള്ള മുഗ്ധയുടെ ആക്ഷേപത്തിന്റെ കാരണം എഫ് സി ആർ എ നിയമം ആണെന്നാണ് സൂചന. മുഗ്ധ പ്രധാന്റെ ഉടമസ്ഥതയിലുള്ള കമ്പനി ‘Fung Strategic Investments’ എന്ന ഹോങ്കോങ് സ്ഥാപനത്തിൽ നിന്ന് ധനസഹായം സ്വീകരിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഹോങ്കോങ്ങിലെ സമ്പന്നരായ Fung കുടുംബത്തിന്റെ സ്വകാര്യ കുടുംബ നിക്ഷേപ ഓഫീസാണിത്. ധനസഹായം തടസ്സപ്പെട്ടേക്കാമെന്ന പരിഭ്രാന്തിയാകാം മുഗ്ധയ്‌ക്കെന്നാണ് സൂചന.
















