Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാക്കധീന കശ്മീരിന്റെ സ്വാതന്ത്ര്യദാഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2024, 02:48 am IST
in Editorial

സൈനിക നടപടിയുടെ ആവശ്യമില്ലാതെതന്നെ പാക്കധീന കശ്മീര്‍ ഭാരതത്തിന്റെ ഭാഗമാകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞപ്പോള്‍ പലരും നെറ്റിചുളിക്കുകയുണ്ടായി. പാക്കധീന കശ്മീരിനെ ആക്രമിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്നും, ഇതിന്റെ സൂചനയാണ് രാജ്‌നാഥ്‌സിംഗിന്റെ പ്രഖ്യാപനമെന്നും ചിലര്‍ വ്യാഖ്യാനിച്ചു. ഇങ്ങനെ സംഭവിക്കാന്‍ പാടില്ലെന്നും, പാക്കധീന കശ്മീര്‍ ആക്രമിച്ചാല്‍ പാക്കിസ്ഥാന്‍ ഭാരതത്തിനുമേല്‍ അണുബോംബിടുമെന്നുമൊക്കെ ചിലര്‍ ആത്മരോഷം കൊണ്ടു. എന്നാല്‍ രാജ്‌നാഥ് സിംഗ് പറഞ്ഞതെന്തെന്ന് പൂര്‍ണമായി കേള്‍ക്കാതെയും മനസ്സിലാക്കാതെയുമായിരുന്നു ഈ ആശങ്കപ്പെടല്‍. അതിര്‍ത്തിക്കപ്പുറത്തും ഇപ്പുറത്തും എന്തൊക്കെയാണ് നടക്കുന്നതെന്ന് പാക്കധീന കശ്മീരിലുള്ളവര്‍ക്ക് അറിയാമെന്നും, സ്വാഭാവികമായും ഭാരതത്തോട് ചേരാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നുമാണ് രാജ്‌നാഥ് സിംഗ് പറഞ്ഞത്. കശ്മീരിനെ ഭാരതവുമായി വേര്‍തിരിക്കുകയും, പാക്കിസ്ഥാന്റെ കൈനിലമെന്നോണം ആ സംസ്ഥാനത്തെ നിലനിര്‍ത്തുകയും ചെയ്യുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 നരേന്ദ്ര മോദി സര്‍ക്കാര്‍ റദ്ദാക്കിയതോടെ വലിയ മാറ്റമാണ് അവിടെ സംഭവിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്നും മറ്റും ആക്രോശിച്ചവര്‍ക്ക് ഉത്തരം മുട്ടുകയും ചെയ്തു. ഇതിനുശേഷം വികസനത്തിന്റെ ഒരു വേലിയേറ്റംതന്നെയാണ് കശ്മീരില്‍ സംഭവിച്ചത്. ഭീകരപ്രവര്‍ത്തനത്തിന് അന്ത്യമായതോടെ സമാധാനത്തോടെയും സംതൃപ്തിയോടെയും ജീവിക്കാന്‍ കശ്മീരിലെ ജനങ്ങള്‍ക്ക് ഇന്ന് കഴിയുന്നുണ്ട്.

പാക്കധീന കശ്മീര്‍ ഭാരതത്തോട് ചേരാന്‍ സൈനിക നടപടി ആവശ്യമില്ലെന്നു പറയുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരികയാണ്. പാക്കധീന കശ്മീരിലെ ജനങ്ങള്‍ ഒന്നര വര്‍ഷത്തിലേറെയായി അവിടുത്തെ ഭരണസംവിധാനത്തോടും പാക് ഭരണകൂടത്തോടും പോരാടുകയാണ്. കടുത്ത ഭക്ഷ്യക്ഷാമവും നിത്യോപയോഗ സാധനങ്ങളുടെ വന്‍ വിലക്കയറ്റവും വൈദ്യുതിക്ഷാമവും, ഇതെല്ലാം ചേര്‍ന്ന സാമ്പത്തിക പ്രതിസന്ധി ജനങ്ങളെ ശ്വാസംമുട്ടിക്കുകയാണ്. ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ ജനങ്ങള്‍ തെരുവിലിറങ്ങുകയും, വലിയ പ്രതിഷേധം സം ഘടിപ്പിക്കുകയും ചെയ്തു. സബ്‌സിഡി നിരക്കില്‍ ഗോതമ്പുപൊടിയും മറ്റും നല്‍കാമെന്ന് പാക്കധീന കശ്മീരിലെ ഭരണാധികാരികള്‍ ഉറപ്പുനല്‍കിയെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല. ഇപ്പോള്‍ വീണ്ടും ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. പാക്കധീന കശ്മീരിന്റെ തലസ്ഥാനമായ മൊറാദാബാദിലും മറ്റിടങ്ങളിലും ജനങ്ങള്‍ പ്രക്ഷോഭത്തിന്റെ പാതയിലാണ്. പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടത് പ്രതിഷേധം ആളിക്കത്തിച്ചിരിക്കുകയാണ്. തങ്ങളുടെ ദുരിതജീവിതം അവസാനിപ്പിക്കാന്‍ പാക്കധീന കശ്മീരിനെ ഭാരതവുമായി ലയിപ്പിക്കണമെന്ന ആവശ്യമാണ് പ്രക്ഷോഭകര്‍ ഉന്നയിക്കുന്നത്. ഭാരത പതാകയേന്തിയാണ് ചിലര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പാക്കിസ്ഥാനില്‍നിന്ന് സ്വാതന്ത്ര്യം വേണമെന്ന പോസ്റ്ററുകളും ചുവരെഴുത്തുകളും വ്യാപകമാണ്. പെട്ടെന്ന് കെട്ടടങ്ങുന്ന പ്രതിഷേധമല്ല ഇതെന്ന് വ്യക്തം. രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടമാണ് സ്വാതന്ത്ര്യദാഹികളായ ജനങ്ങള്‍ നടത്തുന്നത്.

പാക്കധീന കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും, സ്വാതന്ത്ര്യത്തിനുശേഷം അവിടെനിന്നുള്ള പാക്കിസ്ഥാന്റെ പിന്മാറ്റം ഉറപ്പുവരുത്താതിരുന്ന സര്‍ക്കാരുകളാണ് അവിടുത്തെ ജനങ്ങളുടെ കഷ്ടസ്ഥിതികള്‍ക്ക് ഉത്തരവാദികളെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അടുത്തിടെ പറയുകയുണ്ടായി. പാക്കധീന കശ്മീര്‍ ഭാരതത്തിന്റെ ഭാഗമാണെന്ന് പാര്‍ലമെന്റില്‍ പ്രമേയം പാസാക്കിയിട്ടുള്ളതാണ്. ഭാരതം ഭരിച്ചിരുന്നവരുടെ നിരുത്തരവാദിത്വമാണ് ആ പ്രദേശത്തെ മറ്റുള്ളവരുടെ കൈകളിലെത്തിച്ചത്. തങ്ങളുടെ ജനങ്ങള്‍ പൊരുതുകയാണെന്നും, അവരെ പാക് പോലീസ് തല്ലിച്ചതയ്‌ക്കുകയും വെടിവച്ചു കൊല്ലുകയുമാണെന്നും, ഈ സാഹചര്യത്തില്‍ ഭാരതം മാറിനില്‍ക്കരുതെന്നുമുള്ള പാക്കധീന കശ്മീരിലെ പൊതുപ്രവര്‍ത്തകന്‍ അഹമ്മദ് അയൂബ് മിര്‍സയുടെ വാക്കുകള്‍ ലോകം ശ്രദ്ധിക്കുകയാണ്. ജില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയ്‌ക്കും പാക്കിസ്ഥാനില്‍നിന്ന് സ്വാതന്ത്ര്യം വേണമെന്നും, ഇതിനായി ഭാരതം പ്രവര്‍ത്തിച്ചേ മതിയാവൂ എന്നുമാണ് മിര്‍സ പറയുന്നത്. പാക്കധീന കശ്മീരിനെ അവഗണിച്ച ഭാരതത്തിലെ മുന്‍സര്‍ക്കാരുകളുടെ പാത മോദി സര്‍ക്കാര്‍ പിന്തുടരരുതെന്ന് മിര്‍സ പറയുന്നതില്‍ സ്ഥിതിഗതികള്‍ വന്ന മാറ്റം പ്രകടമാണ്. പാക്കധീന കശ്മീരിലെ ജനങ്ങളുടെ വിലാപം കേട്ടില്ലെന്ന് നടിക്കാന്‍ ഭാരതത്തിന് കഴിയില്ല. കാരണം ജമ്മുകശ്മീര്‍ പോലെതന്നെ ഈ പ്രദേശവും ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ്. ആസാദി എന്ന മുദ്രാവാക്യവുമായാണ് ജനങ്ങള്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നത്. പാക്കിസ്ഥാനില്‍നിന്നുള്ള മോചനമാണിത്. ഇപ്പോഴത്തെ നിലയ്‌ക്ക് ഇതിന് അധികകാലം വേണ്ടിവരുമെന്ന് തോന്നുന്നില്ല.

Tags: pakistanPakistan-occupied Kashmirindependence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ തന്ത്രങ്ങൾ വിജയിക്കുമോ ? അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച തിങ്കളാഴ്ച പാകിസ്ഥാനിൽ നടക്കുമെന്ന് റിപ്പോർട്ട്

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

World

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

World

ചൈനീസ് സിസിടിവി ക്യാമറകൾ ഉപയോഗിച്ച് ഇന്ത്യൻ സൈന്യത്തിന്റെ രഹസ്യങ്ങൾ ചോർത്തുന്നു : നേതൃത്വം കൊടുക്കുന്നത് ഐഎസ്ഐ ക്യാപ്റ്റൻ റാണ 

India

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

പുതിയ വാര്‍ത്തകള്‍

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.