Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മായാവാദം അഥവാ ജഗന്മിഥ്യാത്വ സിദ്ധാന്തം

ലോക പ്രശസ്തരായ ഈ തത്ത്വാന്വേഷികള്‍ യുക്തിചിന്തയുടെ ബലംകൊണ്ടും അനുമാനസാമര്‍ത്ഥ്യം കൊണ്ടും എത്തിച്ചേര്‍ന്നിടത്ത് ശ്രീശങ്കരന്‍ ഒരായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ശ്രുതിവാക്യങ്ങളുടെ വ്യാഖ്യാനത്തിലൂടെയും സ്വാനുഭൂതിയിലൂടെയും എത്തിച്ചേര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2024, 07:30 am IST
inSamskriti

ലോകത്തില്‍ ജനിച്ചിട്ടുള്ള തത്ത്വജ്ഞാനികളില്‍ ലോകനന്മയ്‌ക്കായി തന്റെ ദാര്‍ശനികതയെ ഏറ്റവും അധികം ഉപയോഗപ്പെടുത്തിയ മഹാത്മാവായിരുന്നു ശ്രീശങ്കര ഭഗവത്പാദര്‍. നാം സ്ഥിരസത്യങ്ങളായി കരുതിവരുന്ന സ്ഥലം, കാലം, കാരണകാര്യത്വം എന്നീ മൂന്ന് അനുഭവ സത്യങ്ങള്‍ക്കും ശാശ്വതത്വമില്ലെന്നും അവകള്‍ക്കു കേവലം പ്രാതിഭാസികസത്ത മാത്രമേ ഉള്ളെന്നും ആധുനികകാലത്തെ ഏറ്റവും വലിയ തത്ത്വചിന്തകരായ കാന്റിന്റേയും അദ്ദേഹത്തിന്റെ ശിഷ്യനായ ഷോപ്പന്‍ ഹോവറുടേയും സിദ്ധാന്തങ്ങള്‍ ശങ്കരാചാര്യരുടെ ജഗന്മിഥ്യാത്വ ദര്‍ശനത്തെ അടിവരയിട്ട് ഉറപ്പിക്കുന്നവയാണ്.

ലോക പ്രശസ്തരായ ഈ തത്ത്വാന്വേഷികള്‍ യുക്തിചിന്തയുടെ ബലംകൊണ്ടും അനുമാനസാമര്‍ത്ഥ്യം കൊണ്ടും എത്തിച്ചേര്‍ന്നിടത്ത് ശ്രീശങ്കരന്‍ ഒരായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ശ്രുതിവാക്യങ്ങളുടെ വ്യാഖ്യാനത്തിലൂടെയും സ്വാനുഭൂതിയിലൂടെയും എത്തിച്ചേര്‍ന്നു.

അദൈ്വതത്തിന്റെ രൂപം കൂടുതല്‍ വ്യക്തതയോടെ കാട്ടിത്തരുന്നതായിരുന്നു മായാവാദമെന്നോ ജഗന്മിഥ്യാത്വ സിദ്ധാന്തമെന്നോ വിളിക്കപ്പെടുന്ന ദാര്‍ശനിക വീക്ഷണം മുന്നോട്ടു വച്ചത്. അല്ലാതെ ജഗന്മിഥ്യാത്വം സാധിക്കുന്നതിനല്ല. അതായത് അദൈ്വതം ലോകത്തിന്റെ മുഴുവന്‍ ഏകത്വം പ്രതിപാദിക്കുക എന്ന ലക്ഷ്യം ശ്രീശങ്കരന്‍ എന്ന ദാര്‍ശനികനില്‍ സ്പഷ്ടമായി കാണാവുന്നതാണ്. താന്‍ മാത്രം ശരി എന്നഹങ്കരിച്ചും പരസ്പരം കലഹിച്ചും നില്ക്കുന്ന ലോകജനതയ്‌ക്കുള്ള ഒരേ ഒരു രക്ഷാമാര്‍ഗമായ സര്‍വധര്‍മ്മ സമന്വയത്തിനുള്ള അടിസ്ഥാനം ഈ അദൈ്വത ചിന്ത പ്രചരിപ്പിക്കുക മാത്രമാണുതാനും.

ഈ കാഴ്ചപ്പാടില്‍ ജഗദ്ഗുരുവെന്ന ശങ്കരാചാര്യരുടെ ഉപാധി ഇന്നും അക്ഷുണ്ണമായിത്തന്നെ തുടരുന്നു. കൂടെത്തന്നെ തന്റെ ദാര്‍ശനികചിന്തകൊണ്ടും പ്രൗഢങ്ങളായ രചനകളിലൂടെയും ഹിന്ദുധര്‍മ്മത്തിന് ബലിഷ്ഠമായ അടിത്തറ ഉറപ്പിക്കുക എന്ന മഹത്തായ കാര്യം സാധിച്ചതും അദ്ദേഹം തന്നെയാണ്. എങ്കിലും അദ്ദേഹം സ്ഥാപിച്ച അദൈ്വതം, ഭക്തി സാധനയ്‌ക്ക് അനുയോജ്യമല്ല, എന്നൊരു ധാരണ പൊതുവേ വിദ്വാന്മാര്‍ക്കിടയില്‍ നിലനിന്നു വരുന്നുണ്ട്.

കാരണം ഭക്തിക്ക് ഭക്തനും ഭഗവാനുമെന്ന ദൈ്വതചിന്ത ഒഴിച്ചുകൂടാനാവാത്തതാണല്ലോ. എന്നാല്‍ ആത്യന്തിക സത്യത്തെപ്പറ്റിയുള്ള ദാര്‍ശനിക ചിന്തയ്‌ക്കൊന്നും സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ യാതൊരു പ്രസക്തിയുമില്ല എന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതാണ്. അവിടെ സമസ്ത ജീവികള്‍ക്കും താങ്ങും തണലുമായി നില്ക്കുന്ന സര്‍വ്വേശ്വരന്റെ കൃപയ്‌ക്കും അതിനുവേണ്ടി സമര്‍പ്പിതവും ഭക്തിനിഷ്ഠവുമായ ജീവിതചര്യകള്‍ക്കും ധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പ്രാധാന്യം.

ഒരുസമയത്ത് അദ്ദേഹത്തിന് സഹജാനുഭൂതിയിലൂടെ സ്വന്തം മാതാവിന്റെ ചരമഗതിക്കുള്ള ദിവസങ്ങള്‍ അരികിലെത്തിയെന്ന കാര്യം ഓര്‍മ്മവന്നു. മരണകാലത്ത് അമ്മയ്‌ക്കു സമീപം എത്തി ക്കൊള്ളാമെന്ന വാഗ്ദാനവും മനസ്സില്‍ ഉദിച്ചു. അതോടെ ആ മഹാനുഭാവന്‍ വളരെ വേഗം കാലടിയിലെ കയ്‌പള്ളി ഇല്ലത്ത് എത്തിച്ചേര്‍ന്നു. മാതാവിനെ നേരില്‍ കണ്ടു വണങ്ങി.

കരുണാകലിത ഹൃദയനായി ഹൃദയദ്രവീകരണസമര്‍ത്ഥങ്ങളായ അഞ്ച് ശ്ലോകങ്ങള്‍ ചൊല്ലി സ്തുതിച്ചുകൊണ്ട് ആ മഹാപുരുഷന്‍ മാതൃപാദങ്ങളില്‍ വീണു നമസ്‌കരിച്ചു. നിരാഭരണ രമണീയങ്ങളായ ഈ ശ്ലോകങ്ങളാണ് ‘മാതൃപഞ്ചകം’ എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചത്. സംസ്‌കൃതത്തിലെന്നല്ല, ഒരു ഭാഷയിലും ഇതേപോലെ ഒരു മാതൃസ്തുതി ഇന്നുവരെ ആരും രചിച്ചിട്ടില്ല.

Tags: mythology
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരിസ്ഥിതിദര്‍ശനം: പുരാണേതിഹാസങ്ങളിലെ പരിസ്ഥിതിദര്‍ശനം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.