Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കനേഡിയന്‍ കമ്പനിക്ക് ആരോഗ്യവിവരങ്ങള്‍ കൈമാറാനുള്ള ആരോഗ്യവകുപ്പിന്റെ നീക്കം; ലക്ഷ്യം കോടികളുടെ മരുന്ന് വ്യാപാരം

ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ 'ട്രാന്‍സ്ലേഷനല്‍ ഗവേഷണ' പദ്ധതിയും ആരോഗ്യശാസ്ത്ര ഗവേഷണ നയവും ദുരുപയോഗപ്പെടുത്തിയാണ് ഡേറ്റാ കൈമാറ്റം ചെയ്യുന്നതും മരുന്നുകള്‍ പരീക്ഷിക്കാന്‍ നീക്കവും നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2024, 11:16 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിന്റെ കൈവശമുള്ള ആരോഗ്യവിവരങ്ങള്‍ (മെഡിക്കല്‍, ഹെല്‍ത്ത് ഡേറ്റ) കനേഡിയന്‍ മരുന്ന് ഗവേഷക സംഘത്തിന് കൈമാറാനുള്ള നീക്കത്തിന് പിന്നല്‍ കോടികളുടെ മരുന്നുവ്യാപാരത്തിനുള്ള വേദി ഒരുക്കല്‍. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ‘ട്രാന്‍സ്ലേഷനല്‍ ഗവേഷണ’ പദ്ധതിയും ആരോഗ്യശാസ്ത്ര ഗവേഷണ നയവും ദുരുപയോഗപ്പെടുത്തിയാണ് ഡേറ്റാ കൈമാറ്റം ചെയ്യുന്നതും മരുന്നുകള്‍ പരീക്ഷിക്കാന്‍ നീക്കവും നടക്കുന്നത്.

ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ‘ട്രാന്‍സ്ലേഷനല്‍ ഗവേഷണ’ത്തിന്റെ മറവില്‍ വിവാദ മരുന്ന് ഗവേഷകനും മരുന്ന് പരീക്ഷണ സ്ഥാപനമായ കാനഡയിലെ മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറും പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (പിഎച്ച്ആര്‍ഐ) എക്‌സി. ഡയറക്ടറും മലയാളിയുമായ പ്രൊഫ. സലിം യൂസഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ആരോഗ്യവിവരങ്ങള്‍ കൈമാറാനും മരുന്ന് പരീക്ഷണത്തിന് മലയാളികളെ ദുരുപയോഗം ചെയ്യാനും അനുമതി നല്കിയിരിക്കുന്നത്.

സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെയും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെയും കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് കീഴിലായിരിക്കണം മരുന്നുപരീക്ഷണമെന്നാണ് നിയമം. ഐസിഎംആറിന്റെ നേതൃത്വത്തിലുള്ള എത്തിക്‌സ് കമ്മിറ്റി ഓരോ ഘട്ടത്തിലും കര്‍ശന പരിശോധന നടത്തുകയും വേണം. ഇതെല്ലാം കാറ്റില്‍പ്പറത്തി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ആരോഗ്യനയത്തിന്റെ മറവിലാണ് മരുന്നുപരീക്ഷണത്തിന് സര്‍ക്കാര്‍ കളമൊരുക്കുന്നത്. ഇതിലൂടെ ആഗോള മരുന്ന് ഭീമന്മാരുടെ പരീക്ഷണശാലയായി കേരളം മാറും.

വായിലെ അര്‍ബുദത്തിന് അമേരിക്ക കണ്ടെത്തിയ എന്‍ഡിജിഎന്‍-എം4 എന്ന നിരോധിത മരുന്ന് യുഎസിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ സഹായത്തോടെ ആര്‍സിസിയില്‍ പരീക്ഷിച്ചത് വലിയ വിവാദമായിരുന്നു. മരുന്ന് പരീക്ഷിച്ചപ്പോള്‍ കൊച്ചിയിലെ ആശുപത്രിയില്‍ 10 പേരും കോഴിക്കോട് ആശുപത്രിയില്‍ രണ്ടു പേരും കൊച്ചിയിലെ മറ്റൊരു ആശുപത്രിയില്‍ മൂന്നു പേരും മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മൂന്നു ഡോക്ടര്‍മാരുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ ഗവേഷണ കേന്ദ്രത്തില്‍ സ്വിസ് കമ്പനി നടത്തിയ മരുന്ന് പരിശോധനക്കിടെ മൂന്നു പേരും മരിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതിന് സമാനമായ അവസ്ഥയിലേക്ക് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ അടക്കം മാറ്റാനാണ് നീക്കം.

സംസ്ഥാനത്തെ മെഡി. കോളജുകള്‍, നഴ്‌സിങ്, ഫാര്‍മസി, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രോഗികളുടെയും രോഗങ്ങളുടെയും വിവരങ്ങളും സംസ്ഥാന ആരോഗ്യവകുപ്പിന്റെ കൈവശമുള്ള വിവരങ്ങളും കൈമാറുന്നതോടെ കോടികളുടെ ഡേറ്റാ വില്‍പനയാകും നടക്കുക. കിരണ്‍ സര്‍വേയില്‍ തന്നെ 500 കോടിയിലധികം രൂപയുടെ ഡേറ്റാ കൈമാറ്റം നടന്നുവെന്ന് ആരോപണം നിലവിലുണ്ട്. ജീവിതശൈലീ രോഗങ്ങള്‍ മുതല്‍ ഗുരുതര രോഗങ്ങളുടെ വിവരങ്ങള്‍ വരെ ലഭ്യമാകുന്നതോടെ മരുന്ന് പരീക്ഷണ കമ്പനികള്‍ അതനുസരിച്ച് വിപണിയില്‍ ഇടപെടും. മരുന്നു പരീക്ഷണത്തിന്റെ നൂലാമാലകള്‍ ഇല്ലാതെ കേരളത്തില്‍ എവിടെയും മരുന്നു പരീക്ഷണം നടത്താമെന്ന സ്ഥിതിയുമാകും. ആഗോള മരുന്ന് കമ്പനിക്കാര്‍ക്ക് വേദി ഒരുക്കുന്നതിലൂടെ വലിയ അഴിമതിക്കാണ് സര്‍ക്കാര്‍ കളമൊരുക്കുന്നത്.

Tags: Veena GeorgeKerala GovernmentHealth MinisterMcMaster University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

Kerala

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

Kerala

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

Editorial

അധികാരം പോകുമ്പോള്‍ ജനങ്ങള്‍ക്ക് ഇരുട്ടടി

പുതിയ വാര്‍ത്തകള്‍

സ്ത്രീ സുരക്ഷയ്‌ക്കും ദേശീയതയ്‌ക്കും പ്രാധാന്യം നൽകും : അഴിമതിക്കാരെ തുറങ്കിലടയ്‌ക്കുമെന്നും സുവേന്ദു അധികാരി

മമതയ്‌ക്കായി അമിത് ഷാ ഒരുക്കിയ വല : ബംഗാളിലെ ബംഗ്ലാദേശി ക്രിമിനൽ കോട്ട , ഗുൽഷാൻ കോളനിയെ തകർത്ത എസ് ഐ ആർ

രാജ്യ കാലനടിയില്‍ ആണെന്ന് അഹങ്കരിച്ചു നടന്ന കോണ്‍ഗ്രസിന്റെ അധപതനത്തിന് കാരണം ഈ അധികാരക്കൊതി::മുന്‍ ഡിജിപി ജേക്കബ് തോമസ്

ഇന്ദിരാ ഗ്യാരന്റി സൗജന്യ ബസ് യാത്ര ; കെഎസ്ആർടിസി വനിത യാത്രക്കാരുടെ കണക്കെടുക്കുന്നു

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയുടെ സൈനികതന്ത്രത്തിലെ അഞ്ച് സുപ്രധാന മാറ്റങ്ങള്‍ അടയാളപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

ക്രൂരമായി വേട്ടയാടിയ ഒരുത്തനെയും വെറുതെ വിടരുത്, നോക്കി വച്ചേക്കുക- മുഹമ്മദ് ഷിയാസ്

തിരുവനന്തപുരത്തെ അപകടം: രക്തസമ്മര്‍ദ്ദം കൂടിയത് കാരണമെന്ന് മൊഴി

ഫുട്ബോള്‍ ലോകകപ്പിന് ആവേശമായി ഷക്കീറ എത്തുന്നു, ‘ദായ് ദായുടെ ടീസര്‍ പുറത്തിറക്കി

5 മന്ത്രിസ്ഥാനങ്ങള്‍ക്ക് വാശിപിടിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രിസ്ഥാനവും വേണം, ലീഗ് വരയ്‌ക്കുന്നിടത്ത് യുഡിഎഫിനെ എത്തിക്കാന്‍ നീക്കം

തീയേറ്ററുകളിൽ 50 ദിവസം പിന്നിട്ട് “ധുരന്ധർ പ്രതികാരം”; ചിത്രം ഇന്ത്യൻ സിനിമയിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.