Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മക്കള്‍പ്രേമത്തില്‍ വീണവര്‍

ഇന്ദിര എന്നാല്‍ ഇന്ത്യ' എന്നൊക്കെപ്പറഞ്ഞുനിന്നവരുടെ താല്‍പ്പര്യം ഇന്ദിര കഴിഞ്ഞാല്‍? എന്നതിന്റെ സ്വയം മറുപടികളായിരുന്നു. പക്ഷേ, സഞ്ജയ് എന്ന മകന്‍ ജനാധിപത്യത്തെയും ഭരണഘടന തന്നെയും മരവിപ്പിക്കാന്‍ ഇടയാക്കുന്ന സാഹചര്യത്തിലേക്ക് അമ്മയെ നയിച്ചു.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Mar 22, 2024, 04:30 am IST
in India

ഒരു സര്‍ക്കാരിനെ, മുന്നണിയെ തകര്‍ക്കാന്‍ നേതാക്കള്‍ക്ക് മക്കള്‍പ്രേമം മതി. അത്തരം ചരിത്രങ്ങളേറെയുണ്ട്. ഇന്ദിരാഗാന്ധിയെ ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയാക്കുമ്പോള്‍ ദേശീയരാഷ്‌ട്രീയത്തില്‍ ഒരു ‘ടിനാ (ടിഐഎന്‍എ) ഫാക്ടര്‍’ ഉണ്ടായിരുന്നു. പൂര്‍ണരൂപം ‘ദയര്‍ ഈസ് നോ ആള്‍ട്ടര്‍നേറ്റീവ്’. ‘ബദലില്ല’ എന്നര്‍ത്ഥം. ആ ടിനാ ഘടകമാണ് ഇന്ദിരയ്‌ക്ക് തുണയായത്. എന്നാല്‍ മകന്‍ സഞ്ജയ് ഗാന്ധി, അമ്മയുടെ പ്രിയപുത്രനായി വളര്‍ന്ന് അമ്മയേയും അനുസരിക്കാതായപ്പോഴാണല്ലോ കോണ്‍ഗ്രസിലും മുറുമുറുപ്പുകള്‍ തുടങ്ങിയത്. ‘ഇന്ദിര എന്നാല്‍ ഇന്ത്യ’ എന്നൊക്കെപ്പറഞ്ഞുനിന്നവരുടെ താല്‍പ്പര്യം ഇന്ദിര കഴിഞ്ഞാല്‍? എന്നതിന്റെ സ്വയം മറുപടികളായിരുന്നു. പക്ഷേ, സഞ്ജയ് എന്ന മകന്‍ ജനാധിപത്യത്തെയും ഭരണഘടന തന്നെയും മരവിപ്പിക്കാന്‍ ഇടയാക്കുന്ന സാഹചര്യത്തിലേക്ക് അമ്മയെ നയിച്ചു.

ജനതാ സര്‍ക്കാരിന്റെ പതനം പൂര്‍ത്തിയാക്കാന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ മകന്‍ അഴിമതി നടത്തിയെന്ന ആക്ഷേപം ചരണ്‍സിങ് ഉയര്‍ത്തി. മൊറാര്‍ജിയുടെ മകന്‍ കാന്തിദേശായിയുടെ പേരിലുള്ള ചില അഴിമതിയാരോപണങ്ങള്‍ ചരണ്‍സിങ് രേഖാമൂലം ഉന്നയിച്ചു. ആറു കത്തുകളാണ് ചരണ്‍ സിങ് പ്രധാനമന്ത്രിക്ക് എഴുതിയത്. ആഭ്യന്തരമന്ത്രി പ്രധാനമന്ത്രിക്ക് എഴുതിയ കത്തുകള്‍. ഒരച്ഛന്‍ മകള്‍ക്ക് അയച്ച കത്തുകള്‍ പോലെയല്ലെങ്കിലും ആറു കത്തുകള്‍. ഓരോ കത്തിനും മൊറാര്‍ജി മറുപടി നല്‍കി. പക്ഷേ ചരണ്‍ സിങ് തൃപ്തനായില്ല.

ജനതാ സര്‍ക്കാര്‍ രൂപീകരണത്തിന്റെ തുടക്കത്തിലെ രണ്ടു സംഭവങ്ങള്‍ മുമ്പ് പറഞ്ഞത് ഇവിടെ സൂചിപ്പിക്കട്ടെ: ഒന്ന്, ജനതാ പാര്‍ട്ടിയുടെ ലോക്‌സഭാംഗങ്ങളെ രാജ്ഘട്ടില്‍ മഹാത്മാഗാന്ധി സമാധിക്കു മുന്നില്‍ നിര്‍ത്തി, രാജ്യഹിതത്തിന് പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുപ്പിക്കാന്‍ ജയപ്രകാശ് നാരായണന്‍ കൂട്ടിക്കൊണ്ടുപോയപ്പോള്‍ ചരണ്‍ സിങ് വിട്ടുനിന്നു. രണ്ടാമത്തേത്, ജഗ്ജീവന്‍ റാമിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജെപി ആലോചിച്ച് ഉറച്ചപ്പോള്‍ മനസില്‍ക്കണ്ട സമവാക്യം മൊറാര്‍ജിയുമായുള്ള ചില വിയോജിപ്പുകള്‍ മൂലം ജഗ്ജീവന് അനുകൂലമായി ചരണ്‍ നില്‍ക്കും എന്നതായിരുന്നു. പക്ഷേ, ഈ രണ്ടു കാര്യത്തിലും ചരണ്‍സിങ് ഇന്ദിരയുടെ കളിപ്പാവയായി. ഈ അപകടം, ഇന്ദിരയുടെ രാഷ്‌ട്രീയ കുതന്ത്രങ്ങള്‍ ജെപി മുന്‍കൂട്ടിക്കണ്ടിരുന്നു. പ്രധാനമന്ത്രിയായ മൊറാര്‍ജിയെ ചരണ്‍സിങ് തന്നെ വീഴ്‌ത്തിയത് രാഷ്‌ട്രീയത്തിലെ അപ്രതീക്ഷിത സംഭവങ്ങളുടെ പരിണാമമാണോ? അതോ ഇന്ദിരയുടെ കളിയോ? അതല്ല ചരണ്‍സിങ്ങിന്റെ അധികാരക്കൊതിയോ? എന്തായാലും മുന്നണി, സര്‍ക്കാര്‍, ഒരു ജനതതിയുടെ വലിയ പ്രതീക്ഷ, തകര്‍ത്തുകളഞ്ഞു അത്. രാഷ്‌ട്രീയത്തിലെ മക്കള്‍ഭരണത്തക്കുറിച്ച് തുടരാം.

ചരണ്‍സിങ്ങിന്റെ കത്ത് കോണ്‍ഗ്രസ് പാര്‍ട്ടി വിഷയമാക്കി. കത്തുകള്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കണമെന്നായി വാദം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും തമ്മില്‍ ഭരണകാര്യങ്ങളില്‍ നടത്തിയ കത്തിടപാടുകള്‍ രാജ്യതാല്‍പ്പര്യത്തിനായി ‘സഭയുടെ മേശപ്പുറത്തുവയ്‌ക്കണം’ എന്നായിരുന്നു പ്രതിപക്ഷ നിലപാട്. രാജ്യസഭയും ലോക്‌സഭയും സ്തംഭിച്ചു. മൊറാര്‍ജി വഴങ്ങിയില്ല. കത്തുകള്‍ അതിനകം പത്രങ്ങളില്‍ വന്നു. പിന്നെ എന്തുകൊണ്ട് സഭയില്‍ വച്ചുകൂടാ എന്നായി. അന്ന് രാജ്യസഭയുടെ ചുമതലക്കാരനായിരുന്ന മന്ത്രി എല്‍.കെ. അദ്വാനിയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടിക്കാരുടെ യോഗം വിളിച്ച്, സഭാസ്തംഭനം ഒഴിവാക്കാന്‍ ശ്രമിച്ചപ്പോള്‍ കത്തുകള്‍ മേശപ്പുറത്തുവയ്‌ക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യാമെന്ന് അദ്വാനി അറിയിച്ചു. പക്ഷേ മൊറാര്‍ജി വഴങ്ങിയില്ല. ഒടുവില്‍ കോടതിയുടെ ഇടപെടലില്‍ കത്തുകള്‍ രേഖയാക്കേണ്ടി വന്നു. മകനോടുള്ള സ്‌നേഹവും അമിത സ്‌നേഹവുമാണ് സര്‍ക്കാര്‍ പതനത്തിനു കാരണമായ ഒരു ഘടകമെന്ന് നിരീക്ഷിക്കാവുന്നതാണ്. അതല്ലെങ്കില്‍ മൊറാര്‍ജിക്ക് മകനോടുള്ള പ്രിയം ചരണ്‍സിങ്, അവസരമാക്കി എന്നും നിഗമനത്തിലെത്താം. എന്തായാലും സര്‍ക്കാര്‍ വീണു.

മക്കള്‍പ്രേമമാണ് കേരള രാഷ്‌ട്രീയത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പതനത്തിനും തുടക്കമിട്ടത് എന്നോര്‍മ്മിക്കണം. മകന്‍ കെ. മുരളീധരനെ കെ. കരുണാകരന്‍ ‘അനന്തരാവകാശി’യാക്കുമെന്ന ആശങ്കയായിരുന്നല്ലോ ‘തിരുത്തല്‍വാദ’മായതും പിന്നീട് കരുണാകരന്റെ നേതൃമാറ്റംവരെ എത്തിച്ചതും കോണ്‍ഗ്രസ് പിളര്‍ന്ന് ഡിഐസി ഉണ്ടായതും മറ്റും. മകന്‍ സ്‌നേഹം പ്രകടമാക്കാതെ ‘ഒളിച്ചുകടത്തിയ’ത് ഇഎംഎസിന്റെ മകന്‍, ഇ.എം. ശ്രീധരന്റെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവേശന കാലത്തെ രഹസ്യവിവാദമായിരുന്നല്ലോ. ശ്രീധരന്റെ തെരഞ്ഞെടുപ്പ് തോല്‍വികളും സാമ്പത്തിക ശാസ്ത്രജ്ഞന്മാരായി തോമസ് ഐസക്കിനെപ്പോലുള്ളവര്‍ വിഗ്രഹവല്‍ക്കരിക്കപ്പെട്ടതുമൊക്കെ രാഷ്‌ട്രീയത്തിലെ മക്കള്‍ സ്‌നേഹത്തിന്റെ ഉദാഹരണങ്ങളാണ്. ഇപ്പോള്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെപ്പറ്റിയുള്ള വിവാദങ്ങള്‍ക്കുമുണ്ട് ഈ മക്കള്‍ സ്‌നേഹത്തിന്റെ പശ്ചാത്തലം. ഭരണത്തില്‍ പിന്തുണയുടെ ആളെണ്ണമാണ് മുഖ്യമെന്നതുകൊണ്ടും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഘടനയിലെ പ്രത്യേകതകൊണ്ടും പിടിച്ചുനില്‍ക്കുന്നുവെന്നുമാത്രം.

സര്‍ക്കാര്‍ പതിച്ചശേഷം ഒരിക്കല്‍ മൊറാര്‍ജിയോട് മകന്റെ കാര്യത്തിലെ പിടിവാശി എന്തിനായിരുന്നുവെന്ന ചോദ്യത്തിന്, മൊറാര്‍ജിയുടെ കുടുംബാംഗങ്ങളുടെ ആത്മഹത്യാപ്രവണതയെക്കുറിച്ചും മകന്‍ അത്തരത്തില്‍ കടുംകൈ ചെയ്‌തേക്കുമോ എന്ന് ഭയന്നിരുന്നതിനെക്കുറിച്ചും മൊറാര്‍ജി വിവരിച്ചതായി എല്‍.കെ. അദ്വാനി ആത്മകഥയില്‍ എഴുതിയിട്ടുണ്ട്.

 

Tags: congressRajeev GandhiIndira GandhiIndian PoliticsModiyude GuaranteeSanjay Gandhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌
Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.