Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഞ്ചുലക്ഷം വാഗ്ദാനമെന്ന് എസ്എഫ്‌ഐ നേതാവിന്റെ പരാതി; കലോത്സവ കോഴയ്‌ക്ക് പിന്നില്‍ എസ്എഫ്‌ഐ, മൗനാനുവാദം നല്കിയത് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2024, 02:33 am IST
in Kerala

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തില്‍ കോഴ നല്കി വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ ശ്രമിച്ചത് എസ്എഫ്‌ഐക്കാര്‍ തന്നെ. കോഴ നല്കാന്‍ മൗനാനുവാദം നല്കിയത് സിപിഎം സംസ്ഥാന സെക്രട്ടറിയും.

വിധികര്‍ത്താക്കളുടെ വിവരം കൈമാറാന്‍ തിരുവനന്തപുരത്തെ മുന്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി അഞ്ചുലക്ഷം വാഗ്ദാനം നല്കിയെന്ന് സിപിഎമ്മിന് പരാതി നല്കി എസ്എഫ്‌ഐ നേതാവ്. എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവുമായ എ.എ. അക്ഷയ് ആണ് കലോത്സവം തുടങ്ങുന്നതിന് മുന്നേതന്നെ സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന് പരാതി നല്കിയത്.

യുവജനോത്സവ പ്രോഗ്രാം സബ് കമ്മിറ്റി കണ്‍വീനര്‍ കൂടിയായ അക്ഷയ് കലോത്സവം തുടങ്ങുന്നതിന് അഞ്ചുദിവസം മുന്നേ ആണ് എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയും സിപി
എം നേമം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ജെ.ജെ. അഭിജിത്തിനെതിരെ എം.വി. ഗോവിന്ദന് പരാതി നല്കിയത്. കലോത്സവത്തിന് മുന്നേ നൃത്ത ഇനങ്ങളിലെ വിധികര്‍ത്താക്കളുടെ വിവരം ചോര്‍ത്തി നല്കണമെന്നാവശ്യപ്പെട്ട് അഭിജിത്ത് ഫോണ്‍വിളിച്ചെന്നും അഞ്ചുലക്ഷം നല്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമായിരുന്നു പരാതി. എന്നാല്‍ ഗോവിന്ദന്‍ പരാതി പൂഴ്‌ത്തി.

ഡിവൈഎഫ്‌ഐയുടെ ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുത്തശേഷം ബിയര്‍ കഴിച്ചതിന്റെ വിഡിയോ പുറത്തു വന്നതിനെത്തുടര്‍ന്നാണ് അഭിജിത്തിനെ ഏരിയാകമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയത്. എസ്എഫ്‌ഐ നേതാക്കള്‍ തന്നെയാണ് കോഴയ്‌ക്ക് പിന്നിലെന്ന ആരോപണം കലോത്സവത്തിലെ സംഘര്‍ഷത്തിനിടെ ഉയര്‍ന്നിരുന്നു.

തിരുവനന്തപുരം ജില്ലയിലെ എസ്എഫ്‌ഐ നേതാക്കളും സര്‍വകലാശാല യൂണിയനും തമ്മിലടിച്ചപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. യുവജനോത്സവ സംഘാടനവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും വിധികര്‍ത്താവിന്റെ ആത്മഹത്യയും വിവാദമായതോടെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുവന്നിട്ടുണ്ട്.

കത്തിക്കുത്ത് കേസിലെ പ്രതിയും വോളണ്ടിയറായിരുന്നുവെന്നും ആത്മഹത്യചെയ്ത ഷാജിയെ മര്‍ദിക്കുമ്പോള്‍ ഇയാളും അവിടെ ഉണ്ടായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലും സംസ്‌കൃത കോളേജില്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസിലും പ്രതിയായ നെയ്യാറ്റിന്‍കര മുന്‍ ഏരിയാ സെക്രട്ടറി ആരോമല്‍ വോളണ്ടിയറായി പ്രവര്‍ത്തിച്ചുവെന്നാണ് വിവരം. ആരോമലിനെ എസ്എഫ്‌ഐയില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ ഇപ്പോഴും എസ്എഫ്‌ഐയില്‍ തന്നെ ഉണ്ടെന്നും ഇതോടെ വ്യക്തമായിട്ടുണ്ട്.

അതേസമയം, വിധി കര്‍ത്താവ് ഷാജിയുടെ മരണത്തില്‍ കണ്ണൂരില്‍ നിന്നുള്ള അന്വേഷണ സംഘം തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.

Tags: cpmSFISFI leaderKerala University Arts Festivaltacit approvalKalotsava bribery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

Kerala

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.