Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഞ്ചുലക്ഷം വാഗ്ദാനമെന്ന് എസ്എഫ്‌ഐ നേതാവിന്റെ പരാതി; കലോത്സവ കോഴയ്‌ക്ക് പിന്നില്‍ എസ്എഫ്‌ഐ, മൗനാനുവാദം നല്കിയത് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2024, 02:33 am IST
in Kerala

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തില്‍ കോഴ നല്കി വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ ശ്രമിച്ചത് എസ്എഫ്‌ഐക്കാര്‍ തന്നെ. കോഴ നല്കാന്‍ മൗനാനുവാദം നല്കിയത് സിപിഎം സംസ്ഥാന സെക്രട്ടറിയും.

വിധികര്‍ത്താക്കളുടെ വിവരം കൈമാറാന്‍ തിരുവനന്തപുരത്തെ മുന്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി അഞ്ചുലക്ഷം വാഗ്ദാനം നല്കിയെന്ന് സിപിഎമ്മിന് പരാതി നല്കി എസ്എഫ്‌ഐ നേതാവ്. എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവുമായ എ.എ. അക്ഷയ് ആണ് കലോത്സവം തുടങ്ങുന്നതിന് മുന്നേതന്നെ സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന് പരാതി നല്കിയത്.

യുവജനോത്സവ പ്രോഗ്രാം സബ് കമ്മിറ്റി കണ്‍വീനര്‍ കൂടിയായ അക്ഷയ് കലോത്സവം തുടങ്ങുന്നതിന് അഞ്ചുദിവസം മുന്നേ ആണ് എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയും സിപി
എം നേമം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ജെ.ജെ. അഭിജിത്തിനെതിരെ എം.വി. ഗോവിന്ദന് പരാതി നല്കിയത്. കലോത്സവത്തിന് മുന്നേ നൃത്ത ഇനങ്ങളിലെ വിധികര്‍ത്താക്കളുടെ വിവരം ചോര്‍ത്തി നല്കണമെന്നാവശ്യപ്പെട്ട് അഭിജിത്ത് ഫോണ്‍വിളിച്ചെന്നും അഞ്ചുലക്ഷം നല്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമായിരുന്നു പരാതി. എന്നാല്‍ ഗോവിന്ദന്‍ പരാതി പൂഴ്‌ത്തി.

ഡിവൈഎഫ്‌ഐയുടെ ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുത്തശേഷം ബിയര്‍ കഴിച്ചതിന്റെ വിഡിയോ പുറത്തു വന്നതിനെത്തുടര്‍ന്നാണ് അഭിജിത്തിനെ ഏരിയാകമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയത്. എസ്എഫ്‌ഐ നേതാക്കള്‍ തന്നെയാണ് കോഴയ്‌ക്ക് പിന്നിലെന്ന ആരോപണം കലോത്സവത്തിലെ സംഘര്‍ഷത്തിനിടെ ഉയര്‍ന്നിരുന്നു.

തിരുവനന്തപുരം ജില്ലയിലെ എസ്എഫ്‌ഐ നേതാക്കളും സര്‍വകലാശാല യൂണിയനും തമ്മിലടിച്ചപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. യുവജനോത്സവ സംഘാടനവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും വിധികര്‍ത്താവിന്റെ ആത്മഹത്യയും വിവാദമായതോടെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുവന്നിട്ടുണ്ട്.

കത്തിക്കുത്ത് കേസിലെ പ്രതിയും വോളണ്ടിയറായിരുന്നുവെന്നും ആത്മഹത്യചെയ്ത ഷാജിയെ മര്‍ദിക്കുമ്പോള്‍ ഇയാളും അവിടെ ഉണ്ടായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലും സംസ്‌കൃത കോളേജില്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസിലും പ്രതിയായ നെയ്യാറ്റിന്‍കര മുന്‍ ഏരിയാ സെക്രട്ടറി ആരോമല്‍ വോളണ്ടിയറായി പ്രവര്‍ത്തിച്ചുവെന്നാണ് വിവരം. ആരോമലിനെ എസ്എഫ്‌ഐയില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ ഇപ്പോഴും എസ്എഫ്‌ഐയില്‍ തന്നെ ഉണ്ടെന്നും ഇതോടെ വ്യക്തമായിട്ടുണ്ട്.

അതേസമയം, വിധി കര്‍ത്താവ് ഷാജിയുടെ മരണത്തില്‍ കണ്ണൂരില്‍ നിന്നുള്ള അന്വേഷണ സംഘം തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.

Tags: cpmSFISFI leaderKerala University Arts Festivaltacit approvalKalotsava bribery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വിജ്ഞാന വിലക്കുകളുടെ നവലോകം

Kerala

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

Kerala

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ : അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.