Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘അവന്‍ ആത്മഹത്യ ചെയ്യില്ല, ഇവിടെ നടക്കുന്നത് പുറത്ത് പറയാന്‍ ഭയമാണ്’: സഹപാഠി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2024, 01:49 am IST
in Kerala
സിദ്ധാര്‍ത്ഥനെ കൊലപ്പെടുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍

സിദ്ധാര്‍ത്ഥനെ കൊലപ്പെടുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍

കോഴിക്കോട്: ‘ഒരിക്കല്‍ പരിചയപ്പെട്ടവര്‍ക്കാര്‍ക്കും അവനെ മറക്കാന്‍ കഴിയില്ല. നല്ല ഫോട്ടോഗ്രഫര്‍, ഫെയ്‌സ് പെയിന്റിങ്ങില്‍ മിടുക്കന്‍. എല്ലാ പരിപാടികളുടെയും ഫോട്ടോയെടുക്കുന്നതവനായിരുന്നു. സീനിയര്‍, ജൂനിയര്‍ ഭേദമില്ലാതെ അവന്‍ ആരോടും ഇടപഴകും. അവന്‍ ആത്മഹത്യ ചെയ്തു എന്നത് ഒരിക്കലും വിശ്വസിക്കാനാകില്ല.’ കേരള വെറ്ററിനറി സര്‍വകലാശാല പൂക്കോട് കേന്ദ്രത്തിലെ സിദ്ധാര്‍ത്ഥനെ കുറിച്ച് സഹപാഠി പറയുന്നതിങ്ങനെ.

‘ഇവിടെ ഭയത്തിന്റെ അന്തരീക്ഷമാണ്. ആരും കാമ്പസ് വിട്ട് പോകരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. അന്വേഷണം കഴിയുന്നതു വരെ പുറത്തുപോകണമെങ്കില്‍ മുന്‍കൂര്‍ അനുവാദം വാങ്ങണമെന്ന നിര്‍ദേശം നല്കിയിരിക്കുകയാണ്. അവധിക്ക് പോയ കേരളത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികളാരും തിരിച്ചെത്തിയിട്ടില്ല.’ പേര് വെളിപ്പെടുത്തരുതെന്ന അപേക്ഷയോടെ വിദ്യാര്‍ത്ഥി പറഞ്ഞു.

‘സിദ്ധാര്‍ത്ഥനെതിരെ ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ല. ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും അവന് ധാരാളം നല്ല സുഹൃത്തുക്കളുണ്ട്. അതിലൊരാളെയാണ് ഉപദ്രവിച്ചുവെന്ന് പറയുന്നത്. എന്നാല്‍ ഉപദ്രവിച്ചെന്ന് പറഞ്ഞതിന് ശേഷവും അവരൊന്നിച്ചു നടക്കുന്നത് കണ്ടിട്ടുണ്ട്. പിന്നീടെങ്ങനെ പരാതിയുണ്ടായി എന്ന് അറിയില്ല. പരാതിയുണ്ടെങ്കില്‍ തന്നെ പറഞ്ഞു പരിഹരിക്കാന്‍ പറ്റുമായിരുന്നു.’

‘ഹോസ്റ്റല്‍ ഒരു അധോലോകം തന്നെയാണ്. അവിടെ നടക്കുന്നതൊന്നും പുറത്ത് അറിയില്ലെന്ന ധൈര്യത്തിലാണ് അക്രമം നടന്നത്. ഭീകരമര്‍ദനം നടന്നിട്ടുണ്ട്. ആത്മഹത്യ ചെയ്യാന്‍ യാതൊരു സാധ്യതയുമില്ലാത്ത സാഹചര്യത്തിലാണ് സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടത്. അവന്റെ ഉയരവുമായി താരതമ്യപ്പെടുത്തിയാല്‍ ആ ചെറിയ ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ കഴിയില്ലെന്നുറപ്പാണ്. ഡോര്‍മെട്രിയോടനുബന്ധിച്ചുള്ള ശുചിമുറിയിലാണ് മരിച്ചത്. മറ്റുള്ളവരൊക്കെ ഭക്ഷണം കഴിക്കാന്‍ പുറത്തുപോയിരുന്ന സമയത്താണ് മരിച്ചതെന്നാണ് പറയുന്നത്. മരണം പോലീസിനെ പോലും അറിയിക്കാതെ മൃതദേഹം അഴിച്ചുകിടത്തുകയായിരുന്നു. ഡീനും അദ്ധ്യാപകരുമുള്ളപ്പോള്‍ ഒരു പിജി വിദ്യാര്‍ത്ഥിയാണ് മരണം വീട്ടില്‍ അറിയിച്ചത്. ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഡീന്‍ വീട് സന്ദര്‍ശിച്ചത്. ഇതെല്ലാം സംശയമുളവാക്കുന്നുണ്ട്.’

‘ഇവിടെ ഒരു സംഘടന മാത്രമേയുള്ളൂ. എല്ലാവരേയും നിര്‍ബന്ധിച്ച് പരിപാടികളില്‍ പങ്കെടുപ്പിക്കും. തെരഞ്ഞെടുപ്പ് പോലും വര്‍ഷങ്ങളായി നടന്നിട്ടില്ല. അവര്‍ പ്രഖ്യാപിക്കുന്നവരാണ് തെരഞ്ഞെടുക്കപ്പെട്ടവര്‍. സിദ്ധാര്‍ത്ഥന്‍ എസ്എഫ്‌ഐയുടെ പ്രവര്‍ത്തകനെന്ന് പറയുന്നത് ശരിയല്ല. ഒന്നാം വര്‍ഷ ക്ലാസില്‍ കൂട്ടത്തില്‍ ഒരാളെ പ്രതിനിധിയായി തെരഞ്ഞെടുക്കുകയാണ് പതിവ്. അങ്ങനെയാണ് ആദ്യ വര്‍ഷ പ്രതിനിധിയാവുന്നത്. എസ്എഫ്‌ഐയുടെ ഒരു പരിപാടിയിലും അവനെ കണ്ടതായി ഓര്‍മയില്ല. എല്ലാ ക്രൂരതകളോടും കൂടിയ റാഗിങ് ഇവിടെ നടക്കുന്നു. ആരും പുറത്ത് പറയില്ല. ഇത്രയെങ്കിലും അനുഭവിച്ചാല്‍ മതിയല്ലോയെന്ന് കരുതി മിണ്ടാതിരിക്കും.’
പൂക്കോട് വെറ്ററിനറി കോളജ് എസ്എഫ്‌ഐയുടെ പാര്‍ട്ടി ഗ്രാമമാണ്. അവിടെ കൊലപാതകം ആത്മഹത്യയാകും. അതിന് അവര്‍ കാരണം കണ്ടെത്തും. ഭയപ്പാടോടെയാണ് വിദ്യാര്‍ത്ഥി കോളജ് അനുഭവം പങ്കുവച്ചത്.

Tags: cpmclassmateVeterinary student sidharth death caseSFI Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

India

ഇന്‍ഡി സഖ്യത്തിന്റെ ‘ഇന്ത്യ ജന്‍ബന്ധന്‍’ പ്രഹസനമാകും, പങ്കെടുക്കില്ലെന്ന് ഡിഎംകെ, സിപിഎം, ജെഎംഎം

India

ഇൻഡി ബ്ലോക്ക് യോഗത്തിന് മുമ്പ് കല്ലുകടി : കോൺഗ്രസിനെതിരെ പ്രതിഷേധം ; മുന്നറിയിപ്പ് നൽകി  ഡിഎംകെ, സിപിഎം, ജെഎംഎം മുന്നണികൾ

Kerala

പി എം ശ്രീയെ കുറ്റപ്പെടുത്തിയവര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നു, ബന്ധുനിയമനത്തിലും അവസരവാദം: എം വി ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.