Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊയിലാണ്ടി ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം; കൊലനടത്തിയത് പാര്‍ട്ടി വളര്‍ത്തിയ ഗുണ്ടാസംഘത്തലവന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2024, 02:05 am IST
in Kerala

കോഴിക്കോട്: കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകത്തിലൂടെ പുറത്തുവരുന്നത് പാര്‍ട്ടി വളര്‍ത്തിയ ഗുണ്ടാസംഘങ്ങളുടെ അക്രമചരിത്രം. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ വി.പി. സത്യനാഥനെ കൊന്നത് സത്യനാഥന്റെയും പാര്‍ട്ടി നേതാക്കളുടെയും സന്തതസഹചാരിയും ഡിവൈഎഫ്‌ഐ മുന്‍ സെക്രട്ടറിയുമായ അഭിലാഷ് പുറത്തോന.

കൊയിലാണ്ടി മുനിസിപ്പാലിറ്റി മുന്‍ ചെയര്‍പേഴ്‌സണ്‍മാരായിരുന്ന അഡ്വ. കെ. സത്യന്‍, കെ. ശാന്ത എന്നിവരുടെ ഡ്രൈവറായിരുന്നു അഭിലാഷ്. ഡിവൈഎഫ്‌ഐയുടെ കീഴിലുള്ള സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവില്‍ ഏഴ് മാസം മുമ്പു വരെ പ്രവര്‍ത്തിച്ചിരുന്നു. കൊയിലാണ്ടി ഗവ. ആശുപത്രിയില്‍ ഡിവൈഎഫ്‌ഐയുടെ രാത്രി ഭക്ഷണ വിതരണത്തിലും ദിവസങ്ങള്‍ മുമ്പ് വരെ സജീവമായിരുന്നു. സിപിഎമ്മിന്റെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഡിഫന്‍സ് ഫോഴ്‌സ് ആയ 21 ബ്രദേഴ്‌സിലെ സജീവ അംഗമായിരുന്നു അഭിലാഷ്. സിപിഎം നേതൃത്വത്തിന്റെ സംരക്ഷണയിലായിരുന്നു ഈ സംഘം. എന്നാല്‍ അഭിലാഷിനെ സിപിഎമ്മില്‍ നിന്ന് ഏഴ് വര്‍ഷം മുമ്പ് പുറത്താക്കിയെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്.

സ്വന്തം പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകള്‍ ആക്രമിക്കാനും ഈ സംഘങ്ങളെ നേതൃത്വം ഉപയോഗിച്ചുവെന്നാണ് വിവരം. 2015ല്‍ അഡ്വ. കെ. സത്യന്റെ ബൈക്ക് കത്തിക്കുകയും ബ്രാഞ്ച് സെക്രട്ടറി രാജന്റെ വാഴകൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ കേസില്‍ കുടുക്കി. 2018ല്‍ ബൈക്ക് അപകടത്തില്‍ ഒരു ഡിവൈഎഫ്‌ഐക്കാരന്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതോടെയാണ് യഥാര്‍ത്ഥ സംഭവം പുറത്താവുന്നത്. തങ്ങള്‍ ചെയ്ത തെറ്റുകളുടെ പേരിലാണ് ബൈക്ക് അപകടം ഉണ്ടായതെന്നും 2015 ലെ അക്രമങ്ങള്‍ പാര്‍ട്ടി തങ്ങളെക്കൊണ്ട് ചെയ്യിച്ചതാണെന്നും ഗുരുതരമായി പരിക്കേറ്റ യുവാവ് വെളിപ്പെടുത്തുകയായിരുന്നു.

2019 ല്‍ ഏപ്രില്‍ 13 ന് അഭിലാഷിനെ ഒരുസംഘം അക്രമിച്ചു. ഇതിനും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തെങ്കിലും കൃത്യം നടത്തിയത് സ്വന്തം പാര്‍ട്ടിക്കാരാണെന്ന് അഭിലാഷിന് വ്യക്തമായി. ഇക്കാര്യം അഭിലാഷ് ചോദ്യം ചെയ്തത് നേതൃത്വത്തിന് രസിച്ചില്ല. സംഭവത്തില്‍ അഭിലാഷിനെതിരെ നടപടിയെടുത്തെങ്കിലും അതൊരു പുകമറയായിരുന്നു. തുടര്‍ന്നും അഭിലാഷ് പാര്‍ട്ടിയില്‍ സജീവമായിരുന്നു. ഇതിനിടയിലാണ് സത്യനാഥനും അഭിലാഷും തമ്മിലുള്ള വൈരാഗ്യം വര്‍ദ്ധിച്ചത്. തന്റെ ജീവിതം നശിപ്പിച്ചത് പാര്‍ട്ടി നേതൃത്വമാണെന്ന് അഭിലാഷ് പ്രചരിപ്പിച്ചത് നേതാക്കള്‍ ചോദ്യം ചെയ്തു. ഈ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Tags: cpmkozhikodegang leader
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

Kerala

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

പുതിയ വാര്‍ത്തകള്‍

 അന്‍സിബ,ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല

റിപ്പോര്‍ട്ടര്‍ ടി വി അടക്കമുള്ള ചാനലുകള്‍ക്കെതിരെയുള്ള ദിലീപിന്‌റെ ഹര്‍ജിയില്‍ പൊലീസിന് അന്ത്യശാസനം

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

മോദി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ വൈദ്യുതീകരിച്ചുവെന്ന് ശ്ലാഘിച്ച് ഷ്നീഡര്‍ ഇലക്ട്രികിലെ വൈസ് പ്രസിഡന്‍റ് ആലിസ് വില്യംസ്

മഹാരാഷ്‌ട്രയിൽ മൂന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 65 കാരനായ ഭീംറാവു കാംബ്ലെയ്‌ക്ക് വധശിക്ഷ; വിധി വന്നത് 60 ദിവസത്തിനുള്ളിൽ 

രാമക്ഷേത്ര സംഭാവനകൾ മോഷ്ടിച്ച പ്രതികൾ രക്ഷപെടരുത് ; കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്ക് അഞ്ച് ലക്ഷം പിഴ

കോണ്‍ഗ്രസ് എസും എന്‍സിപി സെക്യുലറും ലയിക്കുന്നു

സരള ഭട്ടിന്റെ ബലാത്സംഗ-കൊലപാതകത്തിന് 35 വർഷങ്ങൾക്ക് ശേഷം നീതി നടപ്പിലാകുന്നു : യാസിൻ മാലിക്കിനെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണ ഏജൻസി 

ഹരിയാന-രാജസ്ഥാൻ യമുന ജലപദ്ധതിക്കായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും തമ്മിൽ തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ധാരണാപത്ര കൈമാറ്റത്തിന് കേന്ദ്രമന്ത്രി അമിത് ഷാ സാക്ഷ്യം വഹിച്ചു. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലും പങ്കെടുത്തു.

രാജസ്ഥാനിലെ കുടിവെള്ളപ്രശ്നം എന്നെന്നേയ്‌ക്കുമായി പരിഹരിക്കാന്‍ ഹരിയാന കൈകോര്‍ക്കുന്നു, രണ്ട് ബിജെപി സര്‍ക്കാരുകള്‍ 34,102 കോടിയുടെ യമുന ജല കരാറിലേക്ക്

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.