Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആനന്ദത്തിന്റ വിശ്വമഹാഗുരു ദൈവത്തിന്റെ സ്വന്തം നാട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2024, 09:56 pm IST
inSamskriti

ഡോ. നിശാന്ത് തോപ്പില്‍

 

വിശ്വവ്യാപകമായ ജീവനകലയുടെ ആത്മീയാചാര്യന്‍ സദ്ഗുരു ശ്രീശ്രീരവിശങ്കര്‍ ഫെബ്രുവരിയില്‍ മൂന്നു ദിവസം കേരളത്തിലെത്തുന്നു. കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് പര്യടനം.

ആത്മീയഗുരുക്കന്മാരുടെയും ഋഷിവര്യന്മാരുടെയും സംഭാവനകള്‍ കൊണ്ട് അനുഗ്രഹിക്കപ്പെട്ട രാജ്യമാണ് നമ്മുടെ ഭാരതം. ഭാരതീയ പാരമ്പര്യത്തില്‍ ഗുരുവിന് അതിമഹത്തായ സ്ഥാനമാണ് കല്‍പ്പിച്ചിരിക്കുന്നത്. പ്രപഞ്ചസൃഷ്ടിയുടെ ആദിയില്‍ ഋഷീശ്വരന്മാരിലൂടെ വേദവിജ്ഞാനം പകര്‍ന്നുനല്‍കിയ ഭഗവാന്റെ പരമ്പരയില്‍ ഭാരതത്തിലെ ഓരോ ആദ്ധ്യാത്മികാചാര്യനും വിളക്കിച്ചേര്‍ത്ത കണ്ണികളാകുന്നു.
സദ്ഗുരുക്കന്മാരുടെ അവതാരം അനുസ്യുതം ഇനിയുമിനിയും ഉണ്ടായിക്കൊണ്ടേയിരിക്കും.
സനാതനധര്‍മ നിയമമനുശാസിക്കുന്നതും അങ്ങിനെ തന്നെ. ഗുരു വഴികാട്ടിയാണ്, ജ്ഞാനത്തിലേക്കുള്ള, ആനന്ദത്തിലേക്കുള്ള വഴികാട്ടി. ജീവിതത്തിനും വിവേകത്തിനും സ്‌നേഹത്തിനുമിടയില്‍ ഒരാള്‍ക്ക് ദൂരമില്ലാതാവുമ്പോള്‍ അദ്ദേഹത്തെ ഗുരു എന്ന് വിളിക്കുന്നു.

ഒരു പുഴു ശലഭമായി രൂപാന്തരം പ്രാപിക്കുന്നത് വണ്ടുകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതലായി കാണുന്ന പ്രാണി സമൂഹമാണ് ശലഭങ്ങള്‍. മുട്ട, പ്യൂപ്പ, പുഴു, ശലഭം എന്നീ നാലു ഘട്ടങ്ങളിലൂടെയാണ് ഒരു ശലഭം പിറക്കുന്നത്. പുഴു എന്ന അവസ്ഥയില്‍ നിന്നത് ചിത്രശലഭമായി രൂപാന്തരം പ്രാപിക്കുന്നത് ദിവസങ്ങളോളം പ്യൂപ്പക്കുള്ളില്‍ ഒതുങ്ങിക്കിടന്നു തപസനുഷ്ഠിച്ച ശേഷമെന്നാണ് ജൈവശാസ്ത്രം വ്യക്തമാക്കുന്നത്. ഒരിക്കല്‍ ഒരു കുഞ്ഞു വിത്തിനുള്ളില്‍ ഒളിഞ്ഞിരുന്ന വിത്തുകളാണ് പില്‍ക്കാലങ്ങളില്‍ വന്‍ മരങ്ങളായി പരിണമിക്കുന്നതും. ‘വിത്തില്‍ വൃക്ഷമിരിക്കുന്നു’ എന്നതാവട്ടെ നിഷേധിക്കാനാവാത്ത മറ്റൊരു ശാസ്ത്രസത്യം! ജന്മസിദ്ധി എന്ന പോലെ നാല് വയസ് മുതല്‍ക്കേ വേദമന്ത്രങ്ങളും ഭഗവദ്ഗീതയും കാണാപാഠം ചൊല്ലുന്ന, അസാധാരണ അന്വേഷണബോധവും അനുകമ്പയും കൊണ്ട് രക്ഷകര്‍ത്താക്കളുടെയും ബന്ധുമിത്രാദികളുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ബാലന്‍ തമിഴ്‌നാട്ടിലെ കുംഭകോണത്തിനടുത്ത് പാപനാശം എന്ന സ്ഥലത്ത് ജനിച്ചു. കെ. എസ്. വെങ്കിടരത്‌നത്തിനും വിശാലാക്ഷിക്കുമാണ് 1956 ല്‍ ആ അത്ഭുത ബാലന് ജന്മം കൊടുക്കാനുള്ള മഹാഭാഗ്യം സിദ്ധിച്ചത്. ആ ബാലനാണ് വിശ്വവ്യാപകമായ ജീവനകലയുടെ അഥവാ ആര്‍ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും യോഗാചാര്യനുമായിത്തീര്‍ന്ന സദ്ഗുരു ശ്രീശ്രീരവിശങ്കര്‍!.

വ്യക്തികള്‍ വളര്‍ന്ന് പ്രസ്ഥാനങ്ങളായി പരിണമിക്കാറുണ്ട്. ദൈവത്തിന്റെ വെളിപാട് പോലെ അവര്‍ കാലഘട്ടത്തെയും ചരിത്രത്തെയും പ്രതിനിധാനം ചെയ്തിട്ടുമുണ്ട്. ദൈവത്തിന്റെ സൃഷ്ടികളില്‍ വെച്ച് ഏറ്റവും വിശിഷ്ടമായ മനുഷ്യനില്‍ നിന്ന് സാത്വിക വിശുദ്ധി കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട വിസ്മയകരമായ ദാര്‍ശനിക പ്രതിഭയാണ് ശ്രീശ്രീരവിശങ്കര്‍.

മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യനെ പ്രാകൃതമായ ഭൗതികാവസ്ഥയില്‍ നിന്ന് ധാര്‍മികാവസ്ഥയിലേക്കും അവിടെ നിന്ന് അതിരുകളില്ലാത്ത ആത്മീയ ഔന്നത്യത്തിലേക്കും കൈപിടിച്ചുയര്‍ത്തിക്കൊണ്ടുപോകാന്‍ കഴിഞ്ഞ കുറെയേറെ വര്‍ഷങ്ങള്‍ കൊണ്ട് ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിലൂടെ ശ്രീശ്രീക്ക് കഴിഞ്ഞതായി ലോകം സാക്ഷ്യപ്പെടുത്തുന്നു. അനന്തമായ, അവിരാമമായ അന്വേഷണത്തില്‍ 1982 ല്‍ പത്തു ദിവസത്തെ അഗാധ മൗനത്തിനു ശേഷം ഗുരുജിക്ക് ലഭിച്ച ദിവ്യമായ വരദാനമാണ് ‘മഹാസുദര്‍ശനക്രിയ’. ആര്‍ട്ട് ഓഫ് ലിവിംഗിന്റെ ഹൃദയം എന്നു പറയുന്നതും ഈ സുദര്‍ശനക്രിയ തന്നെ.

ജ്ഞാനവിജ്ഞാനങ്ങള്‍ പ്രചരിപ്പിക്കുന്നതിനൊപ്പം ജനങ്ങളെ ശുദ്ധീകരിച്ചെടുത്ത് സംസ്‌കരിക്കുന്നതാണ് പ്രവാചക ദൗത്യമെങ്കില്‍ ഗുരുജി ചെയ്തുവരുന്നതും ഇതൊക്കെത്തന്നെ. എല്ലാവരെയും സ്‌നേഹിക്കുക, ഒപ്പം അക്രമരഹിതമായ സമൂഹവും പിരിമുറുക്കമില്ലാത്ത മനസും അഴിമതിയില്ലാത്ത ഭരണവും സൃഷ്ടിക്കുക. ഇതാണ് ജീവനകല ലക്ഷ്യമിടുന്നത്. തന്നെ സ്‌നേഹിക്കാന്‍ കഴിയുന്നവനേ മറ്റുള്ളവരെ സ്‌നേഹിക്കാന്‍ കഴിയൂ. ജീവിതം ഒരു കലയാണെന്നും അത് അഭ്യസിക്കാനാവുമെന്നും ഗുരുജി നമ്മെ പഠിപ്പിക്കുന്നു.

അന്യമാവുന്ന ഭാരതീയ സംസ്‌കൃതി, വന്ധ്യമാവുന്ന മൂല്യച്യുതി, വികലമാവുന്ന ധാര്‍മിക ബോധം, തമസ്‌കരിക്കപ്പെടുന്ന സത്യ, സദാചാര നിഷ്ഠകള്‍, വ്യഭിചരിക്കപ്പെടുന്ന ബാല്യം, വന്യമായ സ്ത്രീ പീഡനങ്ങള്‍, കൊലപാതകങ്ങള്‍, സദാചാര ഗുണ്ടായിസങ്ങള്‍, പിഞ്ചുകുഞ്ഞുങ്ങളെ വരെ പിച്ചിച്ചീന്തിയെറിയുന്ന  മൃഗീയമായ കാഴ്ചകള്‍, സമൂഹം മാതൃകയാക്കേണ്ടവര്‍ സ്വയം മറന്നു നടത്തുന്ന വാക്‌പോരുകള്‍, വിമര്‍ശനങ്ങള്‍, ലഹരിമരുന്നിന്റെ നീരാളിപ്പിടുത്തത്തിലമരുന്ന കൗമാരം, ബാല്യം, ശിഥിലീകരിക്കപ്പെടുന്ന കുടുംബ ബന്ധങ്ങള്‍… അക്രമം മനുഷ്യന്റെ സഹജ സ്വഭാവമല്ല. ആരും അക്രമിയായി ജനിക്കുന്നുമില്ല.

മനസിലെ പിരിമുറുക്കങ്ങളാണ് അവനെ നിഷേധാത്മകതയിലേക്ക് വലിച്ചിഴയ്‌ക്കുന്നത്. ആധുനിക മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ പരിഷ്‌കൃതനാകുന്നതോടു കൂടി അവന്റെ അന്ത:സംഘര്‍ഷങ്ങളുടെ ആഴവും പരപ്പും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. വ്യക്തികളിലെ മാനസിക പിരിമുറുക്കങ്ങളെ ലഘൂകരിക്കുന്നതോടൊപ്പം സമൂഹത്തിലെ അക്രമം, സംഘര്‍ഷം, ലഹരിവസ്തുക്കളുടെ  ഉപയോഗം തുടങ്ങിയവയ്‌ക്ക് പരിഹാരം കാണാന്‍ ലക്ഷ്യമിട്ട് 1981 ല്‍ ശ്രീശ്രീ രൂപകല്‍പന ചെയ്തു സ്ഥാപിച്ച പ്രസ്ഥാനമാണ് ആര്‍ട്ട് ഓഫ് ലിവിംഗ്.
രോഗശാന്തിയും മാനസികസമ്മര്‍ദ്ദവും ഇല്ലായ്‌മ ചെയ്യാന്‍ ലക്ഷ്യമിടുന്ന ഒരു യോഗ അധിഷ്ഠിത സാങ്കേതികതയാണ് ആര്‍ട്ട് ഓഫ് ലിവിംഗ് പരിശീലനം.

Tags: keralaSri Sri Ravi ShankarArt of Living
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പുതിയ വാര്‍ത്തകള്‍

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.