Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂല്യം കുതിച്ചുയരുന്നു; പിന്നില്‍ മോദി സര്‍ക്കാരിന്റെ ഈ തന്ത്രം

മോദി സര്‍ക്കാരിന്റെ കാലത്ത് റെയില്‍വേ, രാസവളനിര്‍മ്മാണം, പ്രതിരോധനിര്‍മ്മാണം, കപ്പല്‍ശാലകള്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂല്യം കുത്തനെ ഉയര്‍ന്നു. ഇതിന് പിന്നില്‍ രണ്ട് കാരണങ്ങളുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2024, 09:38 pm IST
in India, Business

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഓഹരിവിപണിയില്‍ ഇന്ത്യയിലെ പൊതുമേഖല സ്ഥാപനങ്ങളുടെ വില കുതിച്ചുയരുകയായിരുന്നു. ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട ആര്‍വിഎന്‍എല്‍, ആര്‍ഇ സിഎല്‍, ഐആര്‍സിടിസി, ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പറേഷന്‍, ടിറ്റഗാര്‍ഗ് വാഗണ്‍, ഇര്‍കോണ്‍ ഇന്‍റര്‍നാഷണല്‍, റെയില്‍ ടെല്‍, കണ്‍ടെയ്നര്‍ കോര്‍പറേഷന്‍ എന്നീ കമ്പനികളുടെ ഓഹരികളുടെ വില കുതിച്ചുയര്‍ന്നിരുന്നു. അതുപോലെ പ്രതിരോധ മേഖലയിലെ പൊതുമേഖലാ കമ്പനികളായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ്, ഭാരത് ഡൈനാമിക്സ്, കൊച്ചിന്‍ ഷിപ് യാര്‍ഡ്, ബിഇഎംഎല്‍, ഭാരത് ഇലക്ട്രോണിക്സ് എന്നിവയുടെ ഓഹരിവിലകളും ഉയര്‍ന്നിരുന്നു.

അതുപോലെ രാസവളക്കമ്പനിയായ എഫ് എസിടി, സുവാരി അഗ്രൊ, കൊറൊമാണ്ഡല്‍, രാഷ്‌ട്രീയ കെമിക്കല്‍സ് എന്നിവയുടെ ഓഹരികളുടെ വിലയും ഉയര്‍ന്നിരുന്നു. എന്തായാലും ഇതിന് പിന്നില്‍ മോദി സര്‍ക്കാരിന്റെ ചില തന്ത്രങ്ങളുണ്ട്. അതില്‍ ഒന്ന് പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വകാര്യമേഖലയിലെ ബിസിനുസാകാരെ കൂടി കൊണ്ടുവരിക എന്നതാണ്. ഭൂരിപക്ഷ ഓഹരി പങ്കാളിത്തം നല്‍കാതെ ഒരു ചെറിയ ശതമാനം ഓഹരികള്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് നല്‍കുക എന്നതാണ് ഈ തന്ത്രം. ഇതോടെ ഈ പൊതുമേഖലാ സ്ഥാപനങ്ങളോട് പുറത്തുള്ള ബിസിനസുകാര്‍ക്കും നിക്ഷേപകര്‍ക്കും പൊടുന്നനെ താല്‍പര്യം ജനിക്കുന്നതോടെ കൂടുതല്‍ നിക്ഷേപം എത്തും.

മറ്റൊന്ന് ഈ പൊതുമേഖലാസ്ഥാപനങ്ങള്‍ ഉറങ്ങിക്കിടക്കുന്ന സാധ്യത ഉണര്‍ത്തിയെടുക്കുക എന്നതാണ്. അതിന് ഉത്തമോദാഹരണമാണ് കൊച്ചിന്‍ ഷിപ് യാര്‍ഡിനും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിനും ഉണ്ടായ വളര്‍ച്ച. ഇവിടേക്ക് ഈ സര്‍ക്കാര്‍ കൊണ്ടുവന്ന ബിസിനസ് ശതകോടികളുടേതാണ്. അതില്‍ പ്രധാനമന്ത്രിമോദിയ്‌ക്ക് വലിയ പങ്കുണ്ട്. വിദേശ കപ്പലുകളുടെ അറ്റകുറ്റപ്പണി നടത്താവുന്ന കേന്ദ്രമാക്കി കൊച്ചിന്‍ ഷിപ് യാര്‍ഡിനെ മാറ്റിയെടുത്തു. ഹിന്ദുസ്താന്‍ എയ്റോനോട്ടിക്സില്‍ നിര്‍മ്മിക്കുന്ന മിസൈലുകള്‍ ഇന്ന് ദക്ഷിണ-കിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങള്‍ക്ക് വരെ ഇന്ത്യ നല്ല വിലയില്‍ വില്‍ക്കുന്നുണ്ട്. അവിടെ നിന്നു മാത്രമല്ല, വികസിത രാഷ്‌ട്രങ്ങളില്‍ നിന്നുവരെ ഓര്‍ഡറുകള്‍ ഇന്ത്യയ്‌ക്ക് ലഭിക്കുന്നതോടെ എച്ച് എഎല്‍ ശ്രദ്ധാകേന്ദ്രമായി എന്ന് മാത്രമല്ല, ഇതിന്റെ ഓഹരിവില രണ്ട് മടങ്ങാണ് കുതിച്ചുയര്‍ന്നത്.

ഇന്ത്യയുടെ പൊതുമേഖലാസ്ഥാപനങ്ങളില്‍ തിളക്കമാര്‍ന്ന അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത സ്ഥാപനങ്ങളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഒഎന്‍ജിസിയും. ഇവയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ മടിക്കില്ലെന്ന് ശനിയാഴ്ച നിര്‍മ്മല സീതാരാമന്‍ നടത്തിയ പ്രസ്താവന പലരെയും ഞെട്ടിച്ചു. ഇപ്പോള്‍ ഏകദേശം 57-58 ശതമാനത്തോളം ഓഹരിപങ്കാളിത്തമുള്ള കേന്ദ്രസര്‍ക്കാര്‍ 49 ശതമാനം മാത്രം ഓഹരികള്‍ വരെ കൈവശം വെയ്‌ക്കാന്‍ തയ്യാറാണെന്നാണ് നിര്‍മ്മല സീതാരാമ‍ന്‍ പറഞ്ഞത്. ഇത് വഴി സ്വകാര്യ വ്യവസായികള്‍ക്ക് കൂടി പങ്കാളിത്തം നല്‍കുക വഴി ഈ സ്ഥാപനങ്ങളെക്കൂടി ആകര്‍ഷകമാക്കുകയാണ് ലക്ഷ്യം. അതോടെ ഇവയുടെ ഓഹരി മൂല്യവും ഉയര്‍ത്തുക എന്നതാണ് മോദി സര്‍ക്കാരിന്റെ തന്ത്രം.

“നേരത്തെ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവില തത്തുല്യമേഖലയിലെ മറ്റ് സ്വകാര്യകമ്പനികളുടേതിനെ അപേക്ഷിച്ച് നന്നേ കുറവായിരുന്നു. പക്ഷെ പൊതുമേഖലാസ്ഥാപനങ്ങളിലേക്ക് സ്വകാര്യമേഖലയിലെ കമ്പനികള്‍ കൂടി എത്തിയതോടെ ഇവയുടെ ഓഹരി വില ഉയര്‍ന്നു. എപ്പോഴും പൊതുമേഖലാകമ്പനികളുടെ ഓഹരി വില ഉയര്‍ത്തി നിര്‍ത്തുകയാണ് ലക്ഷ്യം. “- നിര്‍മ്മല സീതാരാമന്‍ പറയുന്നു.

Tags: Nirmala SitharamanNarendra ModiPrivate sectorPSUPublic sector undertakingprivate capital
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

Main Article

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

Editorial

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

India

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

പുതിയ വാര്‍ത്തകള്‍

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയിലുള്ള ജനനി അവാര്‍ഡ് അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിക്കുന്നു. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എ.പി.ജെ.എം. നസീമ മരക്കാര്‍, എപിജെഎം ജൈനുലബ്ദീന്‍, എപിജെഎം ഷൈയ്ക് സലീം എന്നിവര്‍ സമീപം

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയില്‍… ജനനി അവാര്‍ഡ് മാതാ അമൃതാനന്ദമയീ ദേവിക്ക് സമ്മാനിച്ചു

ചെമ്പൈ സംഗീതോത്സവം: സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.